Sunday, July 26News That Matters

CRIME NEWS

എടരിക്കോട് കാറിൽ കടത്തിയ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയിൽ

CRIME NEWS
മലപ്പുറം: എടരിക്കോട് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കളും ഒരു യുവതിയും കൽപകഞ്ചേരി പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്നും 1.24 ഗ്രാം മയക്കുമരുന്ന് (എം.ഡി.എം.എ.) പൊലീസ് കണ്ടെടുത്തു. വാഹന പരിശോധനയ്ക്കിടെയാണ് ഇവർ വലയിലാകുന്നത്. മഞ്ചേരി എളങ്കൂർ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്ന യുവതിയുമാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ കൃത്യമായ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട യുവതിക്ക് ആവശ്യമായ നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങൾ ഉറപ്പാക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നിങ്ങളുടെ പ്രാദേശിക...

മലയാളി MBBS വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതില്‍‌ കേരളത്തില്‍ കേസെടുത്തു

CRIME NEWS
ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനി സാവരിയ (22) കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പൊലീസും കേസെടുത്തു. പെരിന്തല്‍മണ്ണ സ്വദേശിയായ പ്രതി സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെയോടെ കൊച്ചിയിലെത്തിച്ച മൃതദേഹം, രാവിലെ 11 മണിയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് റീ-പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. തുടര്‍ന്ന് വൈകുന്നേരം നാല് മണിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.​പെണ്‍കുട്ടിയുടെ ശരീരത്തില്‍ കൂടുതൽ മുറിവുകളുണ്ടെന്നും പ്രതി മുന്‍പും മകളെ ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ബസന്ത്, റീ-പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പ്രതി സാവരിയയെ നേരത്തെയും ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായി ഹോസ്റ്റലിലെ സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക...

വാക്കുതർക്കത്തിനിടെ അനുജന്റെ കുത്തേറ്റ ജ്യേഷ്ഠൻ മരിച്ചു.

CRIME NEWS
മൊറയൂരിൽ വാക്കുതർക്കത്തിനിടെ അനുജന്റെ കുത്തേറ്റ ജ്യേഷ്ഠൻ ആശുപത്രിയിൽ വെച്ച് മരിച്ചു. മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ പട്ടർതൊടുവിൽ ചെറിയ അസ്സുവിന്റെ മകൻ മുഹമ്മദ് റഫീഖ് ചിറങ്ങാടൻ (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.കൊണ്ടോട്ടി ഭാഗത്ത് താമസിക്കുന്ന റഫീഖ് ഇന്ന് രാവിലെ മാതാവിനെ കാണാനായാണ് ഒഴുകൂരിലെ കുടുംബവീട്ടിൽ എത്തിയത്. ഇവിടെ വെച്ചുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അനുജൻ സാജിദ് റഫീഖിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് സഹോദരൻ സാജിദും ഉമ്മയും ചേർന്നാണ് റഫീഖിനെ ആശുപത്രിയിലെത്തിച്ചത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നില വഷളായതിനെ തുടർന്ന് ക്രസന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെട...

കുടുംബവഴക്ക് ദാരുണമായ അന്ത്യത്തിൽ കലാശിച്ചു; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

CRIME NEWS
പാലക്കാട്‌ മണ്ണാർക്കാട് കൊടക്കാട് കൊമ്പം പള്ളത്ത് കോളനിയിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സുകുമാരൻ, ഭാര്യ ദീപ (42) എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കുടുംബവഴക്കിനെ തുടർന്നുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ ദീപയെ വെട്ടിക്കൊന്ന ശേഷം സുകുമാരൻ സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാർ ഉടൻ തന്നെ മണ്ണാർക്കാട് വട്ടമ്പലം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ. 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...

പതിനാറുകാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

CRIME NEWS
കാസര്‍കോട്: മേല്‍പ്പറമ്പില്‍ 16കാരി പീഡനത്തിനിരയായ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. 25കാരി സ്‌നേഹ മെര്‍ലിന്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ ഒരു വര്‍ഷം അവരുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ നിരവധി തവണ സ്‌നേഹ പീഡിപ്പിച്ചത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കണ്ണൂരിലെ ജയിലില്‍ നിന്നാണ് സ്‌നേഹയും പെണ്‍കുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ ലഹരി വില്‍പ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു പോക്‌സോ കേസില്‍ സ്‌നേഹ ജയിലിലായിരുന്നു. ഇതേ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന്‍ പോക്‌സോ കേസില്‍ ജയിലിലാണ്. ഈ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെ പ്രതി ചേര്‍ത്തിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും പുറത്ത് പറഞ്ഞില്ലെന്ന പേരിലാണ് കേസ്. കേസിന് പിന്...

കൗൺസിലിങ്ങിനെത്തിയ 18-കാരിയെ പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ

CRIME NEWS
കോഴിക്കോട്: കൗൺസിലിങ്ങിനെത്തിയ 18-കാരിയെ പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാനാണ് പോലീസിന്റെ പിടിയിലായത്. മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ തൃശൂർ സ്വദേശിനിയെയാണ് ഇയാൾ നിരവധി തവണ പീഡനത്തിനിരയാക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ളയാളാണ് യഹിയ ഖാൻ. മാതാവിനൊപ്പമാണ് പെൺകുട്ടി പാലാഴിയിലുള്ള പ്രതിയുടെ കൗൺസിലിങ് കേന്ദ്രത്തിലെത്തിയത്. എന്നാൽ, കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കാറിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലായിരുന്നു അതിക്രമം നടന്നത്. സംഭവത്തെ തുടർന്ന് കടുത്ത മാനസിക ആഘാതത്തിലായ പെൺകുട്ടി ഈ വർഷം ഫെബ്രുവരിയിലാണ് തൃശൂർ വനിതാ പോലീസിൽ പരാതി നൽകിയത്. എന്നാൽ കുറ്റകൃത്യം നടന്നത് പന്തീരങ്കാവ് സ്റ്...

നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
കണ്ണൂർ: കണ്ണൂർ കരിമ്പത്ത് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 22 കാരിയായ സാന്ദ്രതാരയാണ് മരിച്ചത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലുമാസം മുൻപായിരുന്നു നൃത്താധ്യാപികയായ സാന്ദ്രയുടേയും ആകാശ് മോഹന്റെയും വിവാഹം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഗൃഹപ്രവേശ ചടങ്ങിന് പോകാൻ ഒരുങ്ങാനായി മുറിയിൽ കയറി വാതിലടച്ച സാന്ദ്ര ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടർന്ന് ഭർത്താവ് ആകാശ് വാതിൽ തളളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ സാന്ദ്രയെ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണയിച്ച് വിവാഹം ചെയ്ത ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം സ്വദ...

തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്; മൂന്നുപേർ പിടിയിൽ

CRIME NEWS
തിരൂർ: തിരൂർ ഏറ്റിരിക്കടവ് ഔറ വെൽനെസ് മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ് നടത്തി യുവാവിനെ മർദിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ മൂന്നുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്റർ നടത്തിപ്പുകാരൻ തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശി ജയന്തി(39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരാണ് പിടിയിലായത്. തെക്കൻ കുറ്റൂർ കരിമ്പന സ്വദേശിയായ മനോജാണ് അക്രമത്തിന് ഇരയായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മസാജിനായി എത്തിയ മനോജിന്റെ കൈവശം പണമുണ്ടെന്ന് മനസ്സിലാക്കിയ സംഘം ഹണിട്രാപ്പിൽപ്പെടുത്തുകയായിരുന്നു. യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുക്കുകയും തുടർന്ന് മർദിച്ച് ഭീഷണിപ്പെടുത്തി 28,500 രൂപയും ഒന്നര പവൻ സ്വർണമാലയും പവർബാങ്കും ബൈക്കും തട്ടിയെടുക്കുകയുമായിരുന്നു. അതേസമയം, സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചുവെന്ന പരാതിയിൽ മനോജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഒന്നാം പ്രതിയായ സൗദ് പത്തോളം കേസുകളി...

വിദ്യാർത്ഥിയുടെ മരണം: അധ്യാപകർക്കെതിരെ പീഡനാരോപണവുമായി കുടുംബം

CRIME NEWS
പെരിന്തൽമണ്ണ: എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് തേജസ്സ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ നീതി തേടി കുടുംബം മലപ്പുറം എസ്പിക്ക് പരാതി നൽകി. മറ്റൊരു സ്കൂളിലേക്ക് മാറുന്നതിനായി ടിസി (TC) വാങ്ങാനിരിക്കെ, ടിസിയിൽ 'റെഡ് മാർക്ക്' രേഖപ്പെടുത്തുമെന്ന് അധ്യാപകർ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സ്കൂൾ മാറാനിരുന്ന ദിവസം തന്നെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ഇത് അധ്യാപകരുടെ സമ്മർദ്ദം മൂലമാണെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. എന്നാൽ, ഈ ആരോപണങ്ങൾ സ്കൂൾ അധികൃതർ പൂർണ്ണമായും നിഷേധിച്ചു. കുട്ടിയെ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നാണ് സ്കൂളിന്റെ വിശദീകരണം. അതേസമയം, തേജസ്സിന്റെ മരണത്തിൽ പ്രതിഷേധിച്ചും കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപ...

18കാരൻ ആത്മഹത്യ ചെയ്ത സംഭവം; ഒരാള്‍ അറസ്റ്റില്‍

CRIME NEWS
എടവണ്ണപ്പാറയില്‍ 18കാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മുനീറിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. യാസിറിനെ മുനീർ മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരില്‍ വീട്ടില്‍ യാസിർ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം തിരികെ നല്‍കാൻ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് മർദനമുണ്ടായത്. അതേസമയം, അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും...

പൊന്നാനി കൊലപാതകം: കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

CRIME NEWS
പൊന്നാനി: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ ഭർത്താവ് മുഹമ്മദ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞുമായി മൃതദേഹത്തിന് സമീപം മുഹമ്മദ് മുക്കാൽ മണിക്കൂറോളം ഇരുന്നതായാണ് പോലീസ് നൽകുന്ന വിവരം. പ്രതിയെ അറസ്റ്റ് ചെയ്ത് നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.​സംഭവ ദിവസം ഭാര്യയെ സ്വന്തം വീട്ടിൽ നിന്നും വിളിച്ചിറക്കിയ മുഹമ്മദ് ഒരുപാട് സമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങിയ ശേഷമാണ് ബീച്ചിന് സമീപമെത്തിയത്. അവിടെ വെച്ച് സംസാരിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ഫാത്തിമയുടെ തന്നെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഫാത്തിമയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് പോലീസിന് മൊഴി നൽകി.​കൊലപാതക ശേഷം തിരികെ ഫ്ലാറ്റിലേക്ക് പോകാൻ തുടങ്ങവെ കുറുക്കന്മാർ എത്തുന്നത് കണ്ട് കൈക...

മലബാര്‍ എക്‌സ്പ്രസിലെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷത്തിന്റെ ലാപ്‌ടോപ്പ് മോഷ്ടിച്ചു, സിസിടിവി പരിശോധിച്ചു, യുവാവ് പിടിയില്‍

CRIME NEWS, KOZHIKODE, LOCAL NEWS
കോഴിക്കോട്: ട്രെയിന്‍ യാത്രികനായ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിനെ പിടികൂടി. മലപ്പുറം തലക്കാട് കല്‍പകഞ്ചേരി സ്വദേശി അബു സാലിഹി(37)നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ എ.സി കോച്ചിലാണ് മോഷണം നടന്നത്. വിദ്യാര്‍ത്ഥിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതിലൂടെ അബു സാലിഹിന്റെ സാനിധ്യം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെയില്‍വേ പോലീസ് എസ്‌ഐ പ്രദീപ് കുമാര്‍, എഎസ്‌ഐ ഷെമീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍വിജേഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്, അഖിലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അബുവിനെ പിടികൂടിയത്....

യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: പരപ്പനങ്ങാടി സ്വദേശി പിടിയിൽ

CRIME NEWS
പരപ്പനങ്ങാടി: സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും പണം വാങ്ങി വിൽപന നടത്തുകയും ചെയ്ത യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ നിതിൻ മോഹൻദാസാണ് പിടിയിലായത്. പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാൻ പോലീസ് വൈകുന്നുവെന്ന ആക്ഷേപം ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഉന്നത രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് ഇരയായ യുവതി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് നടപടി വേഗത്തിലാക്കിയത്. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ യൂത്ത് വിങ് പ്രാദേശിക നേതാവായ നിതിനെതിരെ പരപ്പനങ്ങാടി, താനൂർ, മാഹി പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികളാണ് നിലവിലുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ അശ്ലീല രൂപത്തിലാക്കി മാറ്റിയ ശേഷം വിവിധ ടെലിഗ്രാം ഗ്രൂപ്പു...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പിടിയിൽ

CRIME NEWS
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി സജി (45) പോലീസിന്റെ പിടിയിലായി. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തിയത് താനാണെന്ന് സജി പോലീസിനോട് സമ്മതിച്ചു. വീടിന് സമീപത്തെ പറമ്പിലെ വലിയ പാറക്കെട്ടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിച്ച് പോലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് മറുഭാഗത്തുകൂടി പുറത്തെത്തിയ സജിയെ നാട്ടുകാർ കണ്ടത്. "തനിക്ക് തെറ്റുപറ്റിയെന്നും കീഴടങ്ങുമെന്നും" നാട്ടുകാരോട് പറഞ്ഞ സജിയെ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടികൂടുമ്പോൾ രണ്ടുദിവസമായി ഭക്ഷണം കഴിക്കാത്തതിനാൽ അതീവ അവശനായിരുന്നു പ്രതി. സജിയുടെ ശരീരത്തിലുള്ള മുറിവുകളും കൈക്കേറ്റ പൊട്ടലും കൊലപാതകത്തിനിടെയുണ്ടായ മൽപിടുത്തത്തിൽ സംഭവിച്ചതാകാമെന്നാണ് പോലീസ് നിഗമനം. കട്ടപ്പന ഡി.വൈ.എസ്.പി വി...

പെരിന്തൽമണ്ണയിൽ ദാരുണം; ഭർത്താവ് തീക്കൊളുത്തിയ യുവതി മരിച്ചു; പ്രതി റിമാൻഡിൽ

CRIME NEWS
പെരിന്തൽമണ്ണ: വീട്ടുസാധനങ്ങൾ വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ യുവതി മരിച്ചു. അരക്കുപറമ്പ് മാട്ടറയ്ക്കൽ ഇബ്രാഹിംപടിയിലെ ഷഫ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ചേരിക്കല്ലൻ മുൻഷാദിനെ (30) കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. 70 ശതമാനത്തോളം പൊള്ളലേറ്റ ഷഫ്നയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും നില വഷളായതിനെത്തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയോടുള്ള സംശയവും വീട്ടുസാധനങ്ങൾ വാങ്ങുന്നതിനെച്ചൊല്ലിയുള്ള വാക്കുതർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ പറഞ്ഞു. അഞ്ചുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ...

ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ കണ്ടെത്തി

CRIME NEWS
ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനിടെയാണ് 1500 അടി താഴ്ചയിൽ നിന്ന് മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സസമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതായിരുന്നു ടാസ്ക് ഫോഴ്സ്. തെർമൽ ...

കൊളപ്പുറം A R നഗറിൽ ഒറീസ്സ ക്കാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

CRIME NEWS
വേങ്ങര: എ.ആർ. നഗർ കൊടുവായൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിന് എതിർവശത്തുള്ള കെട്ടിടത്തിന് മുകളിലാണ് ഒറീസ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.​കൊല്ലപ്പെട്ട യുവാവിനോടൊപ്പം താമസിച്ചിരുന്നയാളെ സംഭവത്തിന് പിന്നാലെ കാണാതായിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കൊലപാതകമാണെന്ന സംശയത്തെത്തുടർന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു വരികയാണ്. വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.​മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും. ഒപ്പം താമസിച്ചിരുന്നയാളെ പിടികൂടിയാൽ മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോല...

വനിതാ ഡോക്ടറെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ നാലു സ്ത്രീകൾ റിമാൻഡിൽ

CRIME NEWS, LOCAL NEWS
പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ 4 സ്ത്രീകളെ പൊലീസ് അറസ്റ്റ‌് ചെയ്‌തു.ആനമങ്ങാട് വളാംകുളം സ്വദേശി വെങ്ങാടൻ ആസ്യ (36), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് സ്വദേശി കാഞ്ഞിരംകുന്ന് അമ്പുക്കാട്ടിൽ കദീജ (35), കച്ചേരിപ്പറമ്പ് കാട്ടുകണ്ടൻ ഷഹർബാൻ (33), കോട്ടോപ്പാടം കൊടക്കാട് ചക്കലക്കുന്നൻ ജുമൈല (36) എന്നിവരെയാണ് സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്. ഡോക്ടർക്കൊപ്പം ഉണ്ടായിരുന്ന സഹായികളായ അമ്മിനിക്കാട് വളാംകുളം അയനിക്കുന്ന് അശ്വതി (25), പാതായ്ക്കര മഠത്തിൽ പള്ള്യാലിൽ അജിത (37) എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ഗർഭിണിയെ അമിത രക്തസ്രാവം മൂലം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നവജാതശിശു രക്ഷപ്പെട്ടെങ്കിലും മാതാവ് മരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് അക്രമ സംഭവമെന്നും പ്രതികളെല...

അരീക്കോട് ആലുക്കൽ കൂട്ടക്കൊലക്കേസ്: 13 വർഷത്തെ ഒളിവു ജീവിതം അവസാനിച്ചു; പ്രതി പിടിയിൽ

CRIME NEWS
അരീക്കോട്: നാടിനെ നടുക്കിയ അരീക്കോട് ആലുക്കൽ കൂട്ടക്കൊലക്കേസിലെ പ്രതി മുഹമ്മദ് ഷെരീഫിനെ (45) 13 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ കേരള പോലീസ് പിടികൂടി. ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് പിന്തുടർന്ന് വലയിലാക്കിയത്. 2013-ൽ നടന്ന കൊലപാതകത്തിന് ശേഷം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത ഇയാൾക്കായി കഴിഞ്ഞ 11 വർഷമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. 2013 ജൂലൈ 21-ന് റംസാൻ മാസത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച ആ ദാരുണ സംഭവം നടന്നത്. പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ അരീക്കോട് ആലുക്കലിലെ വെള്ളക്കെട്ടിലേക്ക് ഷെരീഫ് തന്റെ സ്കൂട്ടർ ബോധപൂർവ്വം ഓടിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽ ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവർ കൊല്ലപ്പെട്ടു. സ്കൂട്ടർ നിയന്ത്രണം വിട്ട് വെള്ളത്തിൽ വീണതാണെന്നായിരു...

പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ആറ് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

CRIME NEWS
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അസം സ്വദേശികളായ ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം. പെരുമ്പാവൂർ മുടിക്കലിലെ 'എ.എം. വിനീർ' എന്ന പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെയുള്ള ആറംഗ സംഘം പ്ലൈവുഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന 'കോർ' ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവാവിന്റെ പല്ലുകൾ ഒടിയുകയും മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ...

MTN NEWS CHANNEL

Exit mobile version