വേങ്ങര: നെല്ലിപ്പറമ്പ് സ്വദേശി കട്ടി ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി. ഖാലിദ് ആണ് മകൻ.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10:30-ന് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ വെച്ച് നടക്കു
തൃശൂർ/പാലക്കാട്: സവാള കച്ചവടത്തിന്റെ മറവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് രാസലഹരി കടത്തുന്നത് പതിവാക്കിയ കുറ്റവാളി മയക്കുമരുന്ന് ശേഖരവുമായി കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് പിടിയിലായി. പാലക്കാട് ജില്ലയിൽ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനായ സവാളക്കച്ചവടക്കാരൻ റെനിൽ രാജേന്ദ്രൻ ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 538 ഗ്രാം എം.ഡി.എം.എ (MDMA) എക്സൈസ് സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഒന്നരക്കോടി രൂപയിലധികം വില വരുമെന്ന് അധികൃതർ വ്യക്തമാക്കി. വാളയാർ പാമ്പാംപള്ളത്തുള്ള ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് ബസ് യാത്രക്കാരനായ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് മാരക ലഹരിമരുന്ന് കണ്ടെടുത്തത്. കേരളത്തിലെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് ...
കണ്ണൂര്‍: വരനെ വിവാഹ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി. ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനി(27)നെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജമ്മുകശ്മീരിലെ എസ്എസ്ബി ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഷബിന്‍. ഭരതനാണ് അച്ഛന്‍. കൊല്ലന്‍ചിറ അങ്കണവാടി അധ്യാപിക ഷീബയാണ് അമ്മ. അഭി സഹോദരിയാണ്....
കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ഉത്തരമേഖലാ സംഗമം കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ പ്രൗഢമായി നടന്നു. ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഭാരവാഹികളും ചാപ്റ്റർ പ്രതിനിധികളുമാണ് സംഗമത്തിൽ പങ്കെടുത്തത്. അക്കാദമിയുടെ അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന കർമ്മപദ്ധതി ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് വടകര അവതരിപ്പിച്ചു. ലൂക്മാൻ അരീക്കോട് സംഘാടന വിഷയത്തിൽ അവതരണം നടത്തി.റംസാൻ ക്വിസ് മത്സരത്തിൽ വിജയികളായ ബെനസീർ ബീഗം, നാസർ കാക്കാടംപുറം, സാബി തെക്കേപ്പുറം, യാക്കൂബ് മമ്പാട് എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിവിധ ജില്ലകളിലെ പ്രവർത്തന റിപ്പോർട്ടുകൾ അബ്ദുള്ള പടന്ന, നാസർ മാങ്ങാട്, അബ്ദുള്ള മാസ്റ്റർ മുട്ടിൽ, അഷ്‌റഫ് കൊടുവള്ളി, ഹസീബ് റഹ്മാൻ, ബാലകൃഷ്ണൻ ...
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
നഴ്സായ ആര്യമോൾ വിദേശത്ത് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിനായി രണ്ട് മാസം മുമ്പാണ് ബെംഗളൂരുവിലെ ജോലി രാജിവെച്ച് നാട്ടിലെത്തിയത്. ഒരു മാസം മുമ്പ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. പിന്നീട് രോഗലക്ഷണങ്ങൾ വീണ്ടും പ്രകടമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും, അവിടെ നിന്ന് നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു....
കോഴിക്കോട്: നന്തിബസാറിൽ മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കള്ളൻ കിണറ്റിൽ വീണു. നന്തിബസാർ ടൗണിലെ 'നിസാർ മൻസിലിൽ' കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറ്റിലാണ് ഇയാൾ വീണത്. ഇന്ന് രാവിലെ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നിമാറിയത് ശ്രദ്ധയിൽപ്പെട്ട് അത് നേരെയാക്കിയ ശേഷം വെള്ളം കോരുന്നതിനിടെയാണ് കിണറ്റിനുള്ളിൽ ആളെ കണ്ടത്. 24 അടിയോളം താഴ്ചയുള്ള കിണറ്റിൽ ആദ്യം തേങ്ങ വീണതാണെന്നാണ് വീട്ടമ്മ കരുതിയത്. എന്നാൽ ഉള്ളിലുണ്ടായിരുന്നയാൾ മുകളിലേക്ക് നോക്കിയതോടെയാണ് ആളാണെന്ന് തിരിച്ചറിഞ്ഞതും പേടിച്ച് നിലവിളിച്ചതും. നിലവിളി കേട്ടെത്തിയ കുഞ്ഞബ്ദുള്ളയും മകനും ഉടൻ തന്നെ കൊയിലാണ്ടി പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. കിണറിന്റെ ഗ്രില്ല് നീക്കി കുളിമുറി വഴി വീടിനുള്ളിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കാൽ തെറ്റി കിണറ്റിലേക്ക് വീണതാകാമെന്നാണ് സംശയിക്കുന്നത്. സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസും ഫയർഫോഴ്സും ചേർന...
എറണാകുളം: കരിമുകള്‍ സ്വദേശി അഫ്സലിന്റെ മകള്‍ ഫാത്തിമത്തൂല്‍ നിഹാലെ (13)യെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. രാത്രി 12 മണിയോടെയാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്നാണ് നിഗമനം. നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരില്‍ അന്നേ ദിവസം രാത്രി കുട്ടിയുടെ മാതാവ് ഫോണ്‍ വാങ്ങി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ വാതിലും ഗേറ്റും തുറന്നു കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അമ്പലമേട് പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. കുട്ടി കരിമുകള്‍ ജംഗ്ഷനില്‍ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ സമീപമേഖലകളിൽ വ്യാപകമായ തെരച്ചിൽ നടത്തിയിട്ടും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല. കാണാതാകുമ്പോൾ പച്ച ടീ ഷർട്ടും പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. വസ്ത്രങ്ങളടങ്ങുന്ന ഒരു ബാഗും കയ്യിലുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കി...
കോഴിക്കോട്: ട്രെയിന്‍ യാത്രികനായ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിനെ പിടികൂടി. മലപ്പുറം തലക്കാട് കല്‍പകഞ്ചേരി സ്വദേശി അബു സാലിഹി(37)നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ എ.സി കോച്ചിലാണ് മോഷണം നടന്നത്. വിദ്യാര്‍ത്ഥിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതിലൂടെ അബു സാലിഹിന്റെ സാനിധ്യം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെയില്‍വേ പോലീസ് എസ്‌ഐ പ്രദീപ് കുമാര്‍, എഎസ്‌ഐ ഷെമീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍വിജേഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്, അഖിലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അബുവിനെ പിടികൂടിയത്....
തിരൂർ: സംസ്ഥാനത്ത് പാമ്പുകടി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ, കടിയേറ്റാലുടൻ പരിഭ്രാന്തരാകാതെ ജാഗ്രതയോടെ പ്രവർത്തിച്ച ആനപ്പടി സ്വദേശി നാസിം ശ്രദ്ധേയനായി. ഇന്ന് വൈകിട്ടോടെയാണ് നാസിമിന് പാമ്പ് കടിയേറ്റത്. ഇടതുകാലിലെ വിരലുകൾക്കിടയിലാണ് ഇദ്ദേഹത്തിന് കടിയേറ്റത്. ഭയപ്പെട്ടെങ്കിലും കടിച്ചത് വിഷപ്പാമ്പാണോ എന്ന് ഉറപ്പുവരുത്താനായി നാസിം ഉടൻ തന്നെ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി. തുടർന്ന് പാമ്പിനെയുമായി നേരെ തിരൂർ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ നാസിമിനെ കടിച്ചത് വിഷമില്ലാത്ത നീർക്കോലിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹം വീട്ടിലേക്ക് മടങ്ങി....
കോഴിക്കോട്: പോലീസ്, മോട്ടോർ വാഹന, എക്സൈസ് എന്നീ വകുപ്പുകളും ജനപ്രതിനിധികളും ഒത്ത് ചേർന്ന് റോഡ് സുരക്ഷ,ലഹരി വ്യാപനം തടയൽ, ജലജന്യ രോഗ പ്രതിരോധം,ശുചിത്വ പരിപാലനം എന്നിവയ്ക്കായി വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം കോഴിക്കോട് ജില്ല പ്രവർത്തക സംഗമവും റോഡുസുരക്ഷ സമ്മേളനവും ഇസ്‌ലാമിക് യൂത്ത് സെൻ്റർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. കഴിഞ്ഞ മുപ്പത് വർഷക്കാലത്തെ സേവനങ്ങൾ കണക്കിലെടുത്ത് ബന്ധപ്പെട്ട സർക്കാർ തല കമ്മിറ്റികളിൽ റാഫിൻ്റെ പ്രാതിനികളെ കൂടി ഉൾപ്പെടുത്തി കാര്യക്ഷമമാക്കാൻ പുതുതായി നിലവിൽ വരുന്ന സർക്കാറിന്ന് കഴിയണമെന്നദ്ദേഹം പറഞ്ഞു. റാഫ് ജില്ല പ്രസിഡണ്ട് വിജയൻ ആലപ്രത്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ കെടിഎ സമദ്, അനീഷ് മലാപ്പറമ്പ്, ഹസ്സൻകച്ചേരി, ഹരിദാസൻ രാജൻ,എ...
കോഴിക്കോട്: ഒളവണ്ണ ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ വൻ ലഹരിവേട്ടയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറടക്കം രണ്ട് പേർ പിടിയിലായി. വിപണിയിൽ മൂന്നര കോടിയിലധികം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നാണ് പിടികൂടിയത്. താമരശ്ശേരി കൈതപ്പൊയിൽ സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫാത്തിമ നസ്‌റിൻ (20), മലപ്പുറം കച്ചേരിക്കൽ സ്വദേശി പി.കെ. ഷഫീഖ് (35) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിൽ നിന്നും റോഡ് മാർഗം കാറിൽ കടത്തിക്കൊണ്ടുവന്ന 3.3 കിലോഗ്രാം മെത്താഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കാറിന്റെ ബോണറ്റിനുള്ളിൽ ഡാഷ് ബോർഡിനോട് ചേർന്നുള്ള രഹസ്യ അറയിൽ ഒമ്പത് പൊതികളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ്, ഇന്റലിജൻസ് വിഭാഗം, നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ പ്രതികൾ വലയിലായത്...
കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെയാണ് സനൽ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്....
കോഴിക്കോട് : യുവാവിനേയും യുവതിയേയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. മരിച്ചത് കുറ്റ്യാടി സ്വദേശി അജേഷും തട്ടാൻകണ്ടി സ്വദേശി ശരണ്യയുമാണ്. ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൻ ഒരേകയറിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതിയ വീട് അടിച്ചുവരാൻ എന്നും പറഞ്ഞാണ് ശരണ്യ ഇന്നലേ രാവിലെ പോയത്. വൈകുന്നേരമായിട്ടും ശരണ്യ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. പേരാമ്പ്ര പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. അജേഷ് അവിവാഹിതനാണ്. എന്നാൽ ശരണ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്...
തൃശ്ശൂര്‍: തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 14 ആയി. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ 23 പേരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ വിശദമായ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ തൃശൂര്‍ ആര്‍ഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അപകടത്തിന്റെ കാരണവും അതിന്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടം നടന്ന സമയത്ത് ഏകദേശം 30-നും 40-നും ഇടയില്‍ ആളുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ നല്‍കുന്ന വിവരം. ഇവരില്‍ ചിലര്‍ വെള്ളം കുടിക്കാനും മറ്റുമായി പ്രദേശത്ത് നിന്നും മാറിയിട്ടുണ്ടെന്നും വിവരമുണ്ട്. സ്‌ഫോടനത്തിന്റ...
തൃശൂർ: കോടാലിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലി സ്വദേശി ആൽജോ ആണ് മരിച്ചത്. ആൽജോയുടെ ജ്യേഷ്ഠ സഹോദരൻ അനോജിനും പാമ്പുകടിയേറ്റു. അനോജ് നിലവിൽ അപ്പോളോ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം അവക്കാഡോ ജ്യൂസ് കുടിച്ച ശേഷം കിടന്നുറങ്ങിയ കുട്ടികൾക്ക് രാത്രി അസ്വസ്ഥത ഉണ്ടായപ്പോൾ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. തുടർന്ന് കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പാമ്പുകടിയേറ്റതാണെന്ന് വ്യക്തമായത്. കുട്ടികളുടെ ശരീരത്തിൽ കടിയേറ്റ പാടുകളും കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെയാണ് ആൽജോ മരണത്തിന് കീഴടങ്ങിയത്. പിന്നീട് നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് ...
കോഴിക്കോട് പൂനൂരില്‍ വിദ്യാർത്ഥിയായ യുവാവിനെ തോക്കുചൂണ്ടി മര്‍ദ്ദിച്ചതായി പരാതി. പൂനൂര്‍ തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദില്‍ഷാ(18)ന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ പൂനൂര്‍ ചീനിമുക്കിലാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തുക്കള്‍ക്കൊപ്പം ചീനിമുക്കിലെ കടയിൽ ഭക്ഷണം കഴിക്കാന്‍ എത്തിയ ദില്‍ഷാന്‍, സുഹൃത്തായ ലാമിഷിനെ മറ്റൊരാൾ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു.ഇതില്‍ പ്രകോപിതനായ ഉണ്ണികുളം ഇയ്യാട് സ്വദേശിയും താമരശ്ശേരിയില്‍ 'ആല്‍ക്കിമിസ്റ്റ്' എന്ന സ്ഥാപനം നടത്തുന്നയാളുമായ ബാസില്‍ ലത്തീഫ് അരയില്‍ സൂക്ഷിച്ച തോക്ക് പുറത്തെടുത്ത് ദില്‍ഷാന് നേരെ ചൂണ്ടുകയും ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ആളുകള്‍ കൂടിയതോടെ ഈ സംഘം അവിടെ നിന്ന് മാറി. പിന്നീട് കാറില്‍ സുഹൃത്തിനൊപ്പം താമരശ്ശേരി ഓടക്കുന്നുള്ള വര്‍ക്ക്‌ഷോപ്പിലേക്ക് പോകുകയായിരുന്ന ദില്‍ഷാനെ...
കോഴിക്കോട്: ബാലുശ്ശേരി കരുമലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. എകരൂല്‍ വാകേരി കല്ലാച്ചികണ്ടി അഭിലാഷ്(38) ആണ് മരിച്ചത്. കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന അഭിലാഷിനെ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അച്ഛന്‍: പരേതനായ ശേഖരന്‍ നായര്‍(വിമുക്തഭടന്‍). അമ്മ: രമണി. സഹോദരന്‍: സുരേഷ് (ഇന്ത്യന്‍ ആര്‍മി)...
തിരുവനന്തപുരം പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി കൊച്ചിയിൽ പോലീസ് പിടിയിലായി. മലപ്പുറം പൊന്നാനി കടവനാട് സ്വദേശി പുതുമാളിയേക്കൽ വീട്ടിൽ പി.എം. തഫ്സീർ ദർവേഷ് (30) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ കസ്റ്റഡിയിലായത്. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ പാളയം പള്ളിക്ക് സമീപമുള്ള പമ്പിലെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന് ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് ഇയാൾ കവർന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷൻ തുകയായിരുന്നു ഇത്.മോഷണത്തിന് ശേഷം പ്രതി ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മ്യൂസിയം പോലീസ് പ്രതിയെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ ഫോൺ ട്രാക്കിംഗിലൂടെ ഇയാൾ എറണാകുളത്തുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അറുപതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കുപ്രസിദ്ധ മോഷ്ടാവാണെന...
പാലക്കാട്: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. പൊള്ളലേറ്റ ഉടൻതന്നെ യുവാവിനെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽ ഗുണ്ട് കയ്യിൽനിന്ന് പൊട്ടി വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായിരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എടക്കോടന്‍ വീട്ടില്‍ അദ്വൈത് (16) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കൈയില്‍നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചതെന്നാണ് വിവരം. സ്റ്റീൽ പത്രം കമഴ്ത്തി വെച്...
കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കൊയിലാണ്ടി കോരയങ്ങാട് തെരുവിൽ അദ്വൈത് (16) ആണ് മരിച്ചത്.വിഷു ആഘോഷങ്ങൾക്കായി സുഹൃത്തുക്കൾ ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിൽ വെച്ച് പടക്കം പൊട്ടിക്കുമ്പോൾ 'ഗുണ്ട്' കയ്യിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഉടൻ തന്നെ അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....