Monday, September 14News That Matters

Author: admin

മലപ്പുറം സ്വദേശി മൂന്നര കിലോ കഞ്ചാവുമായി പിടിയിൽ

MALAPPURAM
മലപ്പുറം: ഊട്ടിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി അരീക്കോട് തെരട്ടമ്മൽ സ്വദേശി വി.പി റഹീസിനെ (35) എടവണ്ണ പൊലീസ് പിടികൂടി. എടവണ്ണ സീതിഹാജി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിലെ കാർപെറ്റിന് താഴെ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ ബേക്കറി കച്ചവടം നടത്തുന്ന പ്രതി, ഊട്ടിയിൽ നിന്ന് കിലോയ്ക്ക് ഇരുപതിനായിരം രൂപ നിരക്കിൽ കേരളത്തിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിന്റെ ഗുജറാത്ത് രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു ലഹരിക്കടത്ത്. അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....

അച്ചനമ്പലം സ്വദേശി അബ്ദുൽ കരീം മരണപ്പെട്ടു

MARANAM
വേങ്ങര: അച്ചനമ്പലം കടുകുന്നിയിൽ താമസിക്കുന്ന അബ്ദുൽ കരീം (67) മരണപ്പെട്ടു. പരേതനായ കൂന്തല കുഞ്ഞാലന്റെ മകനാണ്. ഭാര്യ: റുക്കിയ. മക്കൾ: ആരിഫ, ഫാത്തിമ, സമീയ, ഷാഫി, നസീറ, സുബുഹാന. മരുമക്കൾ: ആബിദ് (പരപ്പനങ്ങാടി), നൗഫൽ (ചുള്ളിപ്പാറ), സൽമാൻ (തെന്നല), മാജിദ് (കുഴിപ്പുറം), ബീരാൻകുട്ടി (തറയിട്ടാൽ). ഇന്ന് വൈകുന്നേരം 5:30 ന് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും...

പാറയിൽ വേലായുധൻ മരണപ്പെട്ടു

MARANAM
വേങ്ങര: വലിയോറ അടക്കാപ്പുര പടിക്കപ്പറമ്പ് സ്വദേശി പാറയിൽ വേലായുധൻ (തട്ടാൻ വേലു) മരണപ്പെട്ടു. പരേതയായ ലക്ഷ്മിയാണ് ഭാര്യ. മക്കൾ: ഷിജി, ഷിമി, ഷിനോയ്.

ഓണത്തുകാടൻ അലവികുട്ടി മരണപ്പെട്ടു.

MARANAM
വേങ്ങര : ഇല്ലിപ്പിലാക്കൽ റഹ്മത്ത് നഗർ സ്വദേശി പരേതനായ ഓണത്തുകാടൻ ഉമ്മർ ഹാജിയുടെ മകൻ ഓണത്തുകാടൻ അലവികുട്ടി അന്തരിച്ചു. പരേതൻ ആലസ്സൻ, ഹസ്സൈൻ, ഉസ്മാൻ എന്നിവരുടെ സഹോദരനാണ്. മൃതദേഹം ഇന്ന് രാവിലെ 11.30-ന് ഇല്ലിപ്പിലാക്കൽ ജുമാ മസ്ജിദിൽ ജനാസ നിസ്കാരത്തിന് ശേഷം ഖബറടക്കും.

യുഡിഎഫ് വിജയം: വേങ്ങരയിൽ ആഹ്ലാദ പ്രകടനവുമായി വെൽഫെയർ പാർട്ടി

VENGARA
വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. സിനിമ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ ഇടത് മുന്നണിയുടെ ആർ.എസ്.എസ് ഡീൽ തകർത്തെറിഞ്ഞ കേരള ജനതയെ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു.ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ്, മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ, അഷ്‌റഫ് പാലേരി എന്നിവർ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കുട്ടിമോൻ സി, ബഷീർ പുല്ലമ്പലവൻ, നജീബ് കെ, ഹമീദ് കെ.വി, യൂസുഫ് കുറ്റാളൂർ, ഹനീഫ കെ, മുനീർ എ.പി, അൻവർ സാദത്ത് എം, സിദ്ധീഖ് എ.കെ, വാസു പി, സക്കീന യു, റസിയ ടി, ഷാക്കിറ യു, മുബീന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.**MTN News** - *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*...

കെ.സി വേണുഗോപാൽ ‘നിയുക്ത മുഖ്യമന്ത്രി’? വേങ്ങരയിൽ ഫ്ലെക്സ് ബോർഡ്.

VENGARA
വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യു.ഡി.എഫില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് പരസ്യമാകുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നിയുക്ത മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് വേങ്ങര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. "കേരളം ജയിച്ചു, കെ.സി. നയിക്കും" എന്ന തലക്കെട്ടോടെയാണ് നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കെ.സി പക്ഷത്തെ പ്രമുഖ നേതാവ് എ.പി. അനിൽകുമാറിന്റെ അനുയായികളായ ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. അറഫാത്ത്, ബ്ലോക്ക് പ്രസിഡൻ്റ് നാസർ പറപ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് വേങ്ങരയിലെ വിവിധ പഞ്ചായത്തുകളിൽ ബോര്‍ഡുകള്‍ ഉയരുന്നത്. ഹൈക്കമാന്‍ഡ് തീരുമാനം വരുന്നതിന് മുന്നേ തന്നെ തങ്ങളുടെ നേതാവിനായി അണിയ...

ബിജെപി മലപ്പുറം സെൻട്രൽ ജില്ല സോഷ്യൽ മീഡിയ കൺവീനർ തൊട്ടിയിൽ ബൈജു മരണപ്പെട്ടു.

MARANAM
വേങ്ങര: ചേറൂർ അടിവാരം തൊട്ടിയിൽ കുഞ്ഞുട്ടിയുടെയും ഉഷയുടെയും മകൻ ബൈജു (45) മരണപ്പെട്ടു. നെഞ്ചുവേദനയെ തുടർന്ന് മലപ്പുറം കിഴക്കെത്തല ഓർക്കിഡ് ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കൽ HMS ഹോസ്പിറ്റലിൽ മൂന്നര മണിക്കൂറുകളോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെടുകയാനുണ്ടായത്. ശവസംസ്കാര ചടങ്ങുകൾ ഇന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൊന്നാനി ഈശ്വരമംഗലം സ്മശാനത്തിൽ വെച്ച് നടത്തുന്നതാണ്. സോഫ്റ്റ്‌വെയർ എൻജിനിയറായ അദ്ദേഹം കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ണമംഗലം പഞ്ചായത്തിലെ വാർഡ് 14 ഇൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബിജെപി മലപ്പുറം സെൻട്രൽ ജില്ല കൺവീനറായി ഇപ്പോൾ ചുമതല വഹിക്കുന്നു. ഭാര്യ സുജിത മകൻ ആദിനാഥ്, ഷജിനി, ഭജിനി തുടങ്ങിയവർ സഹോദരിമാരാണ് വിനോദ് തൃത്താല, പ്രശാന്ത് മഞ്ചേരി തുടങ്ങിയവർ സഹോദരി ഭർത്താക്കന്മാരാണ്....

മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാനില്ല

MALAPPURAM
മലപ്പുറം: കോഡൂരിലെ താണിക്കൽ നിന്നും വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാതായതായി പരാതി. മണ്ണാർക്കാട് ചേരുംകുളം പടിഞ്ഞാറേക്കുന്ന് സ്വദേശി മുത്തുവിന്റെ മകൾ ശ്രീമതിയെ (35) ആണ് കാണാതായത്. കഴിഞ്ഞ ജനുവരി 3-ന് കോഡൂരിലെ താമസസ്ഥലത്തുനിന്നും പോയ ഇവർ തിരികെ വാടക വീട്ടിലോ മണ്ണാർക്കാടുള്ള സ്വന്തം വീട്ടിലോ എത്തിയിട്ടില്ല. ഏകദേശം അഞ്ചടി ഉയരമുള്ള ഇവർക്ക് തടിച്ച ശരീരപ്രകൃതിയും ഇരുനിറവുമാണ് അടയാളങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ: മലപ്പുറം പോലീസ് സ്റ്റേഷൻ: 0483 2734966, ഇൻസ്പെക്ടർ: 9497987162, സബ് ഇൻസ്പെക്ടർ: 9497980664 MTN News : നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ....

ഒരു വീട്ടില്‍ നിന്ന് എംപിയും എംഎല്‍എയും

KERALA NEWS
പാലക്കാട്: ദീർഘകാലമായി എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന കോങ്ങാട് നിയോജക മണ്ഡലം പിടിച്ചെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എ. തുളസി നിയമസഭയിലേക്ക്. മണ്ഡലം രൂപീകൃതമായതിന് ശേഷമുള്ള കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് മാത്രം വിജയിച്ചിട്ടുള്ള ചരിത്രമാണ് ഇതോടെ വഴിമാറിയത്. സിറ്റിംഗ് എം.എൽ.എ അഡ്വ. കെ. ശാന്തകുമാരിയെ 3,706 വോട്ടുകൾക്കാണ് തുളസി പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ കേരള രാഷ്ട്രീയത്തിൽ അപൂർവ്വമായ ഒരു നേട്ടത്തിനും പാലക്കാട് സാക്ഷ്യം വഹിക്കുകയാണ്. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ് നിയുക്ത എം.എൽ.എ കെ.എ. തുളസി. ഭർത്താവ് പാർലമെന്റിലും ഭാര്യ നിയമസഭയിലും ജനപ്രതിനിധികളാകുന്നു എന്ന പ്രത്യേകത ഈ വിജയത്തിനുണ്ട്....

കളിക്കുന്നതിനിടെ ഗെയ്റ്റ് ദേഹത്ത് വീണ് 5 വയസുകാരൻ മരിച്ചു

Accident
കാടാമ്പുഴ: കളിക്കുന്നതിനിടെ ഗെയ്റ്റ് തലയിൽ വീണ് 5 വയസുകാരൻ മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ കളത്തിങ്ങൽ റഷീദിൻ്റെയും കുന്നത്തൊടി ജസീനയുടെയും മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്. മാറാക്കര ചെറുപറമമ്പിൽ വെച്ചാണ് സംഭവം. തകരാറിലായ ഗെയ്റ്റ് അഴിച്ചു വച്ച സ്ഥലത്ത് മറ്റു കുട്ടികൾക്കൊപ്പം മഹ്സിൻ കളിക്കുമ്പോഴാണ് അപകടം. സമീപത്തെ വീട്ടിലെ ഗേറ്റ് കേടുവന്നതിനെ തുടർന്ന് ചാരി വെച്ചിരുന്നു. ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീണാണ് അപകടം. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....

മെഡിക്കൽ കോളേജിലെ ദുരിതങ്ങൾക്കെതിരെ പ്രതിഷേധം; ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് കൗൺസിൽ കൂട്ടായ്മ സംഘടിപ്പിച്ചു

KERALA NEWS
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് കവാടത്തിന് മുന്നിൽ നടന്ന പ്രതിഷേധം കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ ഉദ്ഘാടനം ചെയ്തു.​കിടപ്പുരോഗികളെയും കൂട്ടിരിപ്പുകാരെയും ബാധിക്കുന്ന 16 അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾ കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാവുവിള അൻസാർ, പ്രമുഖ സാമൂഹ്യപ്രവർത്തകൻ ആർ.എം. പരമേശ്വരൻ, മിതൃമല സന്തോഷ്, കെ.ബി. ചന്ദ്രദേവ്, റവ. സ്റ്റാൻലി ജോൺ, തൊഴുക്കൽ അലോഷ്യസ്, പെരുങ്കടവിള സാലു, വക്കം അശോക്, പാസ്റ്റർ ആൽബർട്...

പൊന്നാനി കൊലപാതകം: കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

CRIME NEWS
പൊന്നാനി: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ ഭർത്താവ് മുഹമ്മദ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞുമായി മൃതദേഹത്തിന് സമീപം മുഹമ്മദ് മുക്കാൽ മണിക്കൂറോളം ഇരുന്നതായാണ് പോലീസ് നൽകുന്ന വിവരം. പ്രതിയെ അറസ്റ്റ് ചെയ്ത് നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.​സംഭവ ദിവസം ഭാര്യയെ സ്വന്തം വീട്ടിൽ നിന്നും വിളിച്ചിറക്കിയ മുഹമ്മദ് ഒരുപാട് സമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങിയ ശേഷമാണ് ബീച്ചിന് സമീപമെത്തിയത്. അവിടെ വെച്ച് സംസാരിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ഫാത്തിമയുടെ തന്നെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഫാത്തിമയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് പോലീസിന് മൊഴി നൽകി.​കൊലപാതക ശേഷം തിരികെ ഫ്ലാറ്റിലേക്ക് പോകാൻ തുടങ്ങവെ കുറുക്കന്മാർ എത്തുന്നത് കണ്ട് കൈക...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു

ALAPPUZHA, LOCAL NEWS
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നഴ്സായ ആര്യമോൾ വിദേശത്ത് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിനായി രണ്ട് മാസം മുമ്പാണ് ബെംഗളൂരുവിലെ ജോലി രാജിവെച്ച് നാട്ടിലെത്തിയത്. ഒരു മാസം മുമ്പ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. പിന്നീട് രോഗലക്ഷണങ്ങൾ വീണ്ടും പ്രകടമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും, അവിടെ നിന്ന് നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു....

മമ്പുറം പുഴയിൽ വീണ ഒരു ലക്ഷം രൂപയുടെ ഐഫോൺ സ്കൂബ ടീം കണ്ടെത്തി

TIRURANGADI
മമ്പുറം പാലത്തിൽ വെച്ച് പുഴയിൽ വീണ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഐഫോൺ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെടുത്തു. കക്കാടംപുറം സ്വദേശി മുഹമ്മദ് ബാസിൽ മൂനംകാടന്റെ ഉടമസ്ഥതയിലുള്ള ഫോണാണ് പുഴയിൽ നഷ്ടപ്പെട്ടിരുന്നത്. ഫോൺ വീണ ഉടനെ മണൽ തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് മലപ്പുറത്തുനിന്നുള്ള സ്കൂബ ടീം നടത്തിയ വിശദമായ പരിശോധനയിലാണ് നാല് മീറ്ററോളം താഴ്ചയുള്ള ഭാഗത്തെ കരിങ്കൽ പാളികൾക്കിടയിൽ കുടുങ്ങിയ നിലയിൽ ഫോൺ കണ്ടെത്തിയത്. സ്കൂബ ടീം അംഗങ്ങളായ മുഹമ്മദ് ഷിബിൻ, മുഹമ്മദ് ഫാരിസ് എന്നിവർ ചേർന്നാണ് ഫോൺ പുറത്തെടുത്തത്. ഡ്രൈവർ മനോജ് മുണ്ടക്കാട്, ഹോം ഗാർഡ് സനു, സിവിൽ ഡിഫൻസ് അംഗം നാസർ മലയിൽ എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി....

മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു; ഇതരസംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സ് പുറത്തെടുത്തു

KOZHIKODE, LOCAL NEWS
കോഴിക്കോട്: നന്തിബസാറിൽ മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കള്ളൻ കിണറ്റിൽ വീണു. നന്തിബസാർ ടൗണിലെ 'നിസാർ മൻസിലിൽ' കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറ്റിലാണ് ഇയാൾ വീണത്. ഇന്ന് രാവിലെ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നിമാറിയത് ശ്രദ്ധയിൽപ്പെട്ട് അത് നേരെയാക്കിയ ശേഷം വെള്ളം കോരുന്നതിനിടെയാണ് കിണറ്റിനുള്ളിൽ ആളെ കണ്ടത്. 24 അടിയോളം താഴ്ചയുള്ള കിണറ്റിൽ ആദ്യം തേങ്ങ വീണതാണെന്നാണ് വീട്ടമ്മ കരുതിയത്. എന്നാൽ ഉള്ളിലുണ്ടായിരുന്നയാൾ മുകളിലേക്ക് നോക്കിയതോടെയാണ് ആളാണെന്ന് തിരിച്ചറിഞ്ഞതും പേടിച്ച് നിലവിളിച്ചതും. നിലവിളി കേട്ടെത്തിയ കുഞ്ഞബ്ദുള്ളയും മകനും ഉടൻ തന്നെ കൊയിലാണ്ടി പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. കിണറിന്റെ ഗ്രില്ല് നീക്കി കുളിമുറി വഴി വീടിനുള്ളിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കാൽ തെറ്റി കിണറ്റിലേക്ക് വീണതാകാമെന്നാണ് സംശയിക്കുന്നത്. സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസും ഫയർഫോഴ്സും ചേർന...

ആനങ്ങാടിയിലെ റോഡ് സുരക്ഷാ ഭീഷണിക്ക് പരിഹാരം.

PARAPPANAGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടി - കടലുണ്ടി റോഡിൽ ആനങ്ങാടി ഭാഗത്ത് റോഡ് ഉയർത്തിയത് മൂലം നിത്യേനയുണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരമായി. റോഡ് വശങ്ങൾ താഴ്ന്നുകിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയുയർത്തുന്നതായും, ആനങ്ങാടി ടൗണിലെ ഓട്ടോ സ്റ്റാൻഡ് ഭാഗം കോൺക്രീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പുക്കത്ത്, പൊതുപ്രവർത്തകൻ സുബൈർ ആനങ്ങാടി എന്നിവർ നൽകിയ പരാതിയിലാണ് നടപടി. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി. ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർക്ക് നൽകിയ പരാതിയെത്തുടർന്ന് റോഡ് സൈഡുകൾ കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കി. പഴയ റോഡ് നവീകരണ കരാറിൽ സൈഡ് ഐറിഷ് (കോൺക്രീറ്റ്) ഉൾപ്പെടാതിരുന്നതാണ് അപകടങ്ങൾക്ക് കാരണമായിരുന്നത്. പൊതുപ്രവർത്തകർ ഈ വിഷയം നിരന്തരമായി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ, പുതിയ പ്രവൃത്തിയിൽ ബാക്കി വന്ന ഫണ്ട് ഉ...

യുഎഇ പ്രസിഡന്റിന്റെ ആദരം; സന്നദ്ധസേവനത്തിന് വേങ്ങര സ്വദേശിക്ക് ഗോൾഡ് മെഡൽ

GULF NEWS
അബുദാബി: യുഎഇയിലെ സന്നദ്ധസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് എമിറേറ്റ്സ് ഫൗണ്ടേഷനിൽ നിന്നും വേങ്ങര സ്വദേശി ഉസ്മാൻ വെട്ടിക്കാടൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സന്ദേശമടങ്ങിയ ഗോൾഡ് മെഡലിന് അർഹനായി. വേങ്ങര പുത്തനങ്ങാടി സ്വദേശിയായ ഉസ്മാൻ നിലവിൽ അബുദാബി വേങ്ങര പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറിയാണ്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ അബുദാബി പോലീസ്, അബുദാബി മെഡിക്കൽ സർവീസസ് എന്നിവരോടൊപ്പം ചേർന്ന് മുന്നണി പോരാളിയായി (Frontline Warrior) നടത്തിയ സജീവമായ ഇടപെടലുകൾ പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി നൽകിയത്. യുഎഇ ഭരണാധികാരിയുടെ സന്ദേശമടങ്ങിയ ഈ പുരസ്കാരം ലഭിച്ചത് പ്രവാസ ലോകത്തും ജന്മനാട്ടിലും വലിയ അഭിമാന നേട്ടമായി. യുഎഇയിലെ വിവിധ സാമൂഹിക-സന്നദ്ധ മേഖലകളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ് ഉസ്മാൻ വെട്ടിക്കാടൻ....

മാപ്പിള കലാ അക്കാദമി വാർഷിക സമ്മേളനവും അവാർഡ് ദാനവും മെയ് 30ന് തിരൂരങ്ങാടിയിൽ

TIRURANGADI
തിരൂരങ്ങാടി: കേരള മാപ്പിള കലാ അക്കാദമിയുടെ വാർഷിക സമ്മേളനവും അവാർഡ് ദാന ചടങ്ങും മെയ് 30ന് തിരൂരങ്ങാടിയിൽ നടക്കും. അക്കാദമി ഓഫീസിൽ ചേർന്ന ചാപ്റ്റർ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കല, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ ഗായകർ അണിനിരക്കുന്ന ഇശൽ വിരുന്നും ഒപ്പനയും അരങ്ങേറും. അക്കാദമി ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ്‌ മനരിക്കൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫിറോസ്ഖാൻ പരപ്പനങ്ങാടി, മുഹമ്മദ്‌ ഇബ്രാഹിം ചെമ്മാട്, ശബാന ചെമ്മാട്, റഷീദ് വെള്ളിയാമ്പുറം, എം.എ. റഹീം, അഷ്‌റഫ്‌ ടവേര, കബീർ കക്കാട്, എം.വി. റഷീദ്, സി.പി. സിദ്ധീഖ്, പി.കെ. നിസാർ ബാബു, കെ.പി. അസ്‌കർ ബാബു എന്നിവർ സംസാരിച്ചു....

രാത്രി മൊബൈല്‍ ഫോണ്‍ മാതാവ് വാങ്ങി വെച്ചു; വീട് വിട്ടിറങ്ങിയ 13കാരി

ERANANKULAM, LOCAL NEWS
എറണാകുളം: കരിമുകള്‍ സ്വദേശി അഫ്സലിന്റെ മകള്‍ ഫാത്തിമത്തൂല്‍ നിഹാലെ (13)യെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. രാത്രി 12 മണിയോടെയാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്നാണ് നിഗമനം. നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരില്‍ അന്നേ ദിവസം രാത്രി കുട്ടിയുടെ മാതാവ് ഫോണ്‍ വാങ്ങി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ വാതിലും ഗേറ്റും തുറന്നു കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അമ്പലമേട് പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. കുട്ടി കരിമുകള്‍ ജംഗ്ഷനില്‍ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ സമീപമേഖലകളിൽ വ്യാപകമായ തെരച്ചിൽ നടത്തിയിട്ടും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല. കാണാതാകുമ്പോൾ പച്ച ടീ ഷർട്ടും പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. വസ്ത്രങ്ങളടങ്ങുന്ന ഒരു ബാഗും കയ്യിലുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കി...

മലബാര്‍ എക്‌സ്പ്രസിലെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷത്തിന്റെ ലാപ്‌ടോപ്പ് മോഷ്ടിച്ചു, സിസിടിവി പരിശോധിച്ചു, യുവാവ് പിടിയില്‍

CRIME NEWS, KOZHIKODE, LOCAL NEWS
കോഴിക്കോട്: ട്രെയിന്‍ യാത്രികനായ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിനെ പിടികൂടി. മലപ്പുറം തലക്കാട് കല്‍പകഞ്ചേരി സ്വദേശി അബു സാലിഹി(37)നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ എ.സി കോച്ചിലാണ് മോഷണം നടന്നത്. വിദ്യാര്‍ത്ഥിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതിലൂടെ അബു സാലിഹിന്റെ സാനിധ്യം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെയില്‍വേ പോലീസ് എസ്‌ഐ പ്രദീപ് കുമാര്‍, എഎസ്‌ഐ ഷെമീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍വിജേഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്, അഖിലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അബുവിനെ പിടികൂടിയത്....

MTN NEWS CHANNEL

Exit mobile version