Thursday, September 18News That Matters

Author: admin

രക്ഷപെടാൻ ജീവൻ കൈയിൽ പിടിച്ച് കാട്ടിലേക്ക് ഓടി

KERALA NEWS
രക്ഷപെടാൻ ജീവൻ കൈയിൽ പിടിച്ച് കാട്ടിലേക്ക് ഓടി : എന്നാൽ കാട്ടിൽ കാട്ടാനാക്കൂട്ടത്തിന് മുന്നില്‍ തലനായിരയ്ക്ക് രക്ഷപെട്ട സുജാതയും കുടുംബവും കല്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടിയപ്പോൾ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ നിന്ന് രക്ഷപെടാൻ ജീവൻ കൈയിൽ പിടിച്ച് കാട്ടിലേക്ക് ഓടിക്കയറിയതാണ് സുജാതയും കുടുംബവും. എന്നാൽ കാട്ടിൽ കാട്ടാനാക്കൂട്ടത്തിന് മുന്നിലാണ് ദുരന്തത്തില്‍ നിന്ന് തലനായിരയ്ക്ക് രക്ഷപെട്ട ഇവർ എത്തിപ്പെട്ടത്. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര്‍ ഒലിപ്പിച്ച് മാറിപ്പോയെന്ന് സുജാത പറഞ്ഞു. 'ആദ്യത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്നെ കുടുംബം ഒന്നാകെ ഓടി കാട്ടില്‍ കയറി. രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായപ്പോള്‍ എല്ലാവരും കാട്ടിലൂടെ പേടിച്ച് ഓടി. എത്തിപ്പെട്ടതാണെങ്കിൽ കാട്ടാനക്കൂട്ടത്തിനു മുൻപിൽ. രക്ഷപ്പെടാന്‍ വേണ്ടി എല്ലാവരും മിണ്ടാതെ നിന്നു. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര്‍ ഒലിപ്പിച്ച് മാറിപ്പോയെ'ന്ന് ...

മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 11 വയസുകാരൻ മരിച്ചു.

Accident
മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 11 വയസുകാരൻ മരിച്ചു; നാലുപേർക്ക് പരിക്ക് കരുവാരക്കുണ്ടിൽ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 11 വയസുകാരൻ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഇരിങ്ങാട്ടിരിയിൽ കറുത്താർ വടക്കേതിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാൻവാറാണ് മരിച്ചത്. ബുധൻ വൈകിട്ട് ആറോടെ ചീനിപാടത്താണ് അപകടം. കിഴക്കേത്തല ഭാഗത്തുനിന്ന് വരികയായിരുന്ന പാഴ്സൽ സർവീസ് മിനി ലോറിയും എതിരെ വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ ഷാൻവാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഷാൻവാറിന്റെ ഉമ്മ ജാസ്മിൻ (38), സഹോദരങ്ങളായ ഫാത്തിമ സജ്ന (18), മുഹമ്മദ് റോഷൻ (15), ഒട്ടോ ഡ്രൈവർ നമ്പ്യാർതൊടി അസൈനാർ (42) എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷാൻവാറിന്റെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഇരിങ്ങാട്ടിരി ജുമാ മസ്ജിദ് ഖബർ...

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം; എയര്‍ടെല്‍

KERALA NEWS
വയനാട് മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി എയര്‍ടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയില്‍ സ്റ്റോറുകളില്‍ കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവര്‍ക്ക് ദുരിതബാധിതര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുമെന്നും ഇവ തദ്ദേശ സ്ഥാപനങ്ങളെ ല്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ...

ഉരുള്‍പൊട്ടലില്‍ മരണം 276 ആയി.

KERALA NEWS
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു. തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങളാണ് ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ ക്യാമ്പുകളില്‍ 8304 പേരാണ് കഴിയുന്നത്. കനത്ത മഴയെയും പുഴയിലെ കുത്തൊഴുക്കിനെയും വകവെക്കാതെ രാത്രി വൈകിയും സൈന്യം മുണ്ടക്കൈയിലേക്ക് ബെയ്‌ലി പാലം നിര്‍മ്മാണം തുടരു...

52കാരി ചിതയൊരുക്കി ജീവനൊടുക്കി.

KERALA NEWS
തൃശൂർ: തന്റെ പേരിലുള്ള എല്ലാ സ്വത്തുവകകളും ഏകമകളുടെ പേരിലെഴുതിവച്ച്‌ തൃശൂർ വാടാനപ്പള്ളിയില്‍ 52കാരി ചിതയൊരുക്കി ജീവനൊടുക്കി.തൃത്തല്ലൂർ ഏഴാംകല്ല് കോഴിശേരിയില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തനിക്കുള്ളതെല്ലാം മകള്‍ക്ക് എന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.വീട്ടുവളപ്പില്‍ മതിലിനോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടി വിറകുകള്‍ കൂട്ടി ചിതയൊരുക്കിയാണ് ഷൈനി ജീവനൊടുക്കിയത്. പൂ‌ർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദുബായിലായിരുന്ന മകള്‍ ബിലു ഇന്നലെ പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന ഇടം സൂചിപ്പിക്കുന്ന കുറിപ്പാണ് ബിലു ആദ്യം കണ്ടത്. ശേഷം വീടിനകത്തേയ്ക്ക് കയറിയപ്പോള്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തുകയായിരുന്നു. പിന്നാലെ മകള്‍ അയല്‍ക്കാരെ വിളിച്ചുവരുത്തി നടത്തിയ ത...

ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പലതവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

CRIME NEWS
നൂറനാട് : ആലപ്പുഴയില്‍ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പലതവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.ആദിക്കാട്ടുകുളങ്ങര ചാമവിളയില്‍ ഷൈജു (41)ആണ് അറസ്റ്റിലായത്. നൂറനാട് സ്വദേശിനിയായ മുപ്പത്തെട്ടുകാരിയുടെ പരാതിയിലാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മദ്യം നല്‍കി മയക്കിയ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുകയും നഗ്ന ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും യുവതി പരാതിയില്‍ പറയുന്നു. പ്രതി 2017 ല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി താലികെട്ടുകയും പിന്നീട് പല തവണ ലോഡ്ജില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 31 ന് യുവതിയെ ലോഡ്ജിലെത്തിച്ച പ്രതി മദ്യം നല്‍കി പീഡിപ്പിക്കുകയും നഗ്ന വീഡിയോകള്‍ എടുക്കു...

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അഞ്ച് പേർക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

GULF NEWS
ദമ്മാം: സൗദിയിൽ കോഴിക്കോട് കൊടുള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു മലയാളി ഉൾപ്പെടെ 5 പേരുടെ വധശിക്ഷ നടപ്പിലാക്കി. തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. വധശിക്ഷ നടപ്പിലാക്കിയ മറ്റു നാല് പേർ  സൗദി പൗരൻമാരാണ്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്. പ്രതികളായ അഞ്ചു പേര്‍ക്കും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ ജഅ്ഫര്‍ ബിന്‍ സ്വാദിഖ് ബിന്‍ ഖമീസ് അല്‍ഹജി, ഹുസൈന്‍ ബിന്‍ ബാഖിര്‍ ബിന്‍ ഹുസൈന്‍ അല്‍അവാദ്, ഇദ്‌രീസ്, ബിന്‍ ഹുസൈന്‍ ബിന്‍ അഹ്മദ് അല്‍സമാഈല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹജി അല്‍മുസല്ലമി, തൃശൂർ സ്വദേശി നൈസാം ചിനികപ്പുറത്ത് എന്നിവർക്കാണ് വധശിക്ഷ നടപ്പിലാക്കിയത്.പ്രതികൾ സംഘം ചേർന്ന് പിടിച്ചുപറി നടത്തിയിരുന്നതായും, കോഴിക്കോട് കൊടുവള്ളി സ്വദേശി വേളാട്ടുകുഴിയില്‍ അഹമ്മദ് കുട്ടി – ഖദീജ ദമ്പതികളുടെ...

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന്

KERALA NEWS
വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ തുടരുകയാണ്. നമ്മുടെ നാട് ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ലാത്തത്രയും വേദനാ ജനകമായ കാഴ്ചകളാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലേത്. ഈ രണ്ടു പ്രദേശങ്ങളും ഇല്ലാതായിരിക്കുന്നു.ഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 79 പുരുഷന്‍മാരും 64 സ്ത്രീകളും. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദുരന്ത മേഖലയില്‍ നിന്നും പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങള്‍ നല്ല നിലയിൽ പുരോഗമിക്കുകയാണ്. അതിന്‍റെ ഭാഗമായി ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. മാറാന്‍ തയ്യാറാവാത്തവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഒരുക്കുകയും ചെയ്യുന്നുണ്ട്. രണ്ട് ദിവസമായി നടന്ന രക്ഷാ പ്രവര്‍ത്തനത്തില...

യുവാവിനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

CRIME NEWS, LOCAL NEWS
പൂക്കോട്ടുംപാടം: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ യുവാവിനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കരുളായി മൈലമ്പാറ സ്വദേശി പാറന്തോടൻ ജസീലിയാണ് ( പട്ടാമ്പി ജസീൽ -38) അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജസീൽ. ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ വി.ആർ. വിനോദാണ് നടപടി സ്വീകരിച്ചത്. ബലാത്സംഗം, പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ ശല്യം ചെയ്തതിന് പോക്സോ കേസ്, വാഹനമോഷണം, റബർ ഷീറ്റ് മോഷണം, മണൽക്കടത്ത്, വധശ്രമം, പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടൽ, തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ജസീലിനെ പൊലീസ് കാപ്പ ചുമത്തി ജില്ല യിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രവേശന വിലക്കി...

യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍

CRIME NEWS
തിരുവനന്തപുരം:വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. എന്നാല്‍ കൃത്യം നടത്താന്‍ എന്താണു കാരണമെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയായ സ്ത്രീ ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നും ആരൊക്കെ സഹായിച്ചുവെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. സ്ത്രീയാണ് പിടിയിലായതെന്നാണു റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശ്നങ്ങളാണോ കുടുംബപരമായ പ്രശ്നങ്ങളാണോ വെടിവയ്പിനു കാരണമെന്നു...

മന്ത്രി വീണാ ജോർജിന്റെ കാർ മഞ്ചേരിയിൽ അപകടത്തിൽപ്പെട്ടു.

Accident, MALAPPURAM
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാർ അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽവെച്ചാണ് അപകടമുണ്ടായത്. മുണ്ടക്കൈയിലെ ദുരന്തസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മന്ത്രിക്കും ഒപ്പമുള്ളവർക്കും മഞ്ചേരി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകി.എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ കൈക്കും തലക്കും പരിക്കേറ്റു. സ്‌കൂട്ടറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുറുക്കൻ ആലി എന്ന ആലിയാപ്പു മരണപ്പെട്ടു

MARANAM
മുതലമാട് ടി കെ സിറ്റിയിൽ വാടക സ്റ്റോർ നടത്തി കൊണ്ടിരുന്ന ആലിയാപ്പു മരണപ്പെട്ടു വലിയോറ: മുതലമാട് കാളിക്കടവ് ടികെ സിറ്റിയിൽ നിലവിൽ വാടക സ്റ്റോർ നടത്തി കൊണ്ടിരുന്ന കുറുക്കൻ ആലി എന്ന ആലിയാപ്പു (പുതത്തിയിൽ) എന്നവർ മരണപ്പെട്ടു. മക്കൾ : ആബിത, ആഷിഫ, മുസമ്മിൽ സഹോദരങ്ങൾ: മമ്മൂട്ടി (ചെറിയത്), കുഞ്ഞാലൻ, അബ്ദുൽ റസാഖ് മയ്യിത്ത് ഉള്ളത് തറവാട് വീട്ടിൽ ആണ് (പുതത്തിയിൽ) ജനാസ നമസ്കാരം ഇന്ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വിറങ്ങലിച്ച് വയനാട്; മരണം 135;

KERALA NEWS
കല്‍പ്പറ്റ: വയനാട്ടിലുണ്ടായ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 135 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം സൈന്യം രണ്ടാംദിനമായ ഇന്ന് രാവിലെ ആരംഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തിരച്ചില്‍ നടത്താന്‍ കൂടുതല്‍ സൈന്യം രംഗത്തെത്തി. ചൂരല്‍മലയില്‍ നാലു സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരിച്ചല്‍ നടത്തുന്നത്. അഗ്നിശമനസേനാംഗങ്ങളും തിരച്ചില്‍ നടത്തും. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്കും തിരച്ചിലിനായി രാവിലെ സൈന്യമെത്തും. മുണ്ടക്കൈയില്‍ കുടുങ്ങിയ ഏതാണ്ട് അഞ്ഞൂറോളം പേരെ താല്‍ക്കാലിക പാലമുണ്ടാക്കി സൈന്യം രക്ഷപ്പെടുത്തി. ഹാരിസണ്‍ പ്ലാന...

ഒരു വയസ്സായ കുട്ടിയെ പിതാവ് തട്ടിക്കൊണ്ട് പോയ സംഭവം: പോലീസ് കുട്ടിയെ കണ്ടെത്തി

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ വടക്കെ മമ്പുറത്ത് നിന്നും ഒരു മാസത്തോളമായി പിതാവ് തട്ടിക്കൊണ്ടുപോയ ഒരു വയസ്സായ കുട്ടിയെ കൽക്കത്തയിൽ നിന്നും കണ്ടെത്തിയതായി പോലീസ്‌ അറിയിച്ചു. പിതാവ് വെളിമുക്ക് പടിക്കൽ സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീറിനെയും കാമുകി കൽക്കത്ത സ്വദേശിനി സഞ്ചിത ചാറ്റർജിയേയും ഒരു വയസ്സായ കുട്ടി ഇനായ മെഹറിനെയും കൊണ്ട് പോലീസ് സംഘം നാട്ടിലേക്ക് തിരിച്ചതായി പോലീസ് അറിയിച്ചു . കുട്ടിയെ പിതാവ് തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മുഖ്യമന്ത്രിക്കും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ. എഫ്. പി .ആർ. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർപരാതി നൽകിയിരുന്നു .ഇതിനെ തുടർന്നാണ് പോലീസ് വിവരങ്ങൾ നൽകിയത്. അന്വേഷണം അല്പം വൈകിയാണെങ്കിലും കുറ്റവാളികളെ കണ്ടെത്തിയതിൽ കേരള പോലീസിന് എൻ.എഫ്.പി.ആർ.നന്ദി അറിയിച്ചു. തട്ടിക്കൊണ്ടുപോയ പിതാവ് ആലിങ്ങൽതൊടി മുഹമ്മദ് സഫീറിനെയും കാമുകി കൽക്കത്ത സ്...

ഒഴുകിയെത്തിയത് 25 മൃതദേഹങ്ങൾ; കണ്ണീർ പുഴയായി ചാലിയാർ

Breaking News
വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. ചാലിയാറിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇരുട്ടുകുത്തി, വാണിയം പുഴ ഭാഗത്ത് ചാലിയാർ പുഴക്ക് അക്കരെ 9 മൃതദ്ദേഹങ്ങൾ കൂടി കണ്ടെത്തിയത്. ചാലിയാറിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 25 മൃതദേഹങ്ങളാണ്. ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ് ഇവിടെ. ഇന്ന് പുലർച്ചെയാണ് മേഖലയിൽ രണ്ട് തവണ ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ച രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. പിന്നാലെ പുലർച്ചെ നാല് മണിയോടെയാണ് രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. നിരവധി പേർ മണ്ണിനടിയിലായും കെട്ടിടങ്ങൾക്കിടയിലും കുടുങ്ങി കിടക്കുന്നുണ്ട്. ചൂരൽമലയിൽ നി...

ഉരുൾപൊട്ടലിൽ മരണ സംഖ്യ 120 ആയി

Breaking News
കല്‍പ്പറ്റ: വയനാട്ടില്‍ കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളില്‍ മരണസംഖ്യ 120 ആയി. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവിടെനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ മണിക്കൂറുകൾ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താൻ സാധിച്ചത്. അവിടെയുണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ഥചിത്രം ഇനിയും പുറംലോകത്ത് എത്തിയിട്ടില്ല. ഉരുള്‍പൊട്ടലില്‍പ്പെട്ട നിരവധിപേരുടെ മൃതദേഹങ്ങള്‍കിലോമീറ്ററുകള്‍ക്കപ്പുറം മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ ഒഴുകിയെത്തിയത് ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി. അംഗഭം...

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ, അതീവ ഗുരുതരസാഹചര്യം: മരണം 89 ആയിരിക്കുകയാണ്. 

Breaking News
പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു നാടിനെ നടുക്കി ഒരു കുന്ന് ഒലിച്ചെത്തിയത്. വയനാട് മുണ്ടക്കൈ പ്രഭവകേന്ദ്രമായ ഉരുൾപൊട്ടൽ ചൂരൽമലയെയും ഗുരുതരമായി ബാധിച്ചു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് പുലർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഒടുവിടെ റിപ്പോർട്ട് അനുസരിച്ച് മരണം 89 ആയിരിക്കുകയാണ്.  മാനന്തവാടി : വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർ ഉച്ചയോടെ വയനാട്ടിലേക്ക് എത്തും. 30 അടിയിൽ നിന്നുവരെ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇവ. മുമ്പ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയായിരുന്നു. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്...

വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

KERALA NEWS
വയനാട്ടിലെ ഉരുൾപൊട്ടൽ അടക്കമുള്ള മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പൊലീസിന്റെ നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ഉരുൾ പൊട്ടൽ അടക്കമുള്ള മഴക്കെടുതിയെത്തുടർന്ന് വയനാട്ടിലെ മിക്ക റോഡുകളും തകർന്ന നിലയിലാണ്. ഉരുൾപൊട്ടലിനെത്തുടർന്ന് മേപ്പാടി, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും ഒലിച്ചു പോയി. ഇത് രക്ഷാപ്രവർത്തനത്തവും ദുഷ്കരമാക്കുന്നു. ഇവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ഹെലികോപ്റ്റർ സഹായം തേടിയിരിക്കുകയാണ്. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ...

അമ്മയും മകനും മരിച്ച നിലയിൽ; മകന്റെ മൃതദേഹം കാണപ്പെട്ടത് മരക്കൊമ്പിൽ

Breaking News
പാലക്കാട്: കോട്ടായി, പല്ലൂർകാവിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ചിന്ന (75), മകൻ ഗുരുവായുരപ്പ (40) എന്നിവരാണ് മരിച്ചത്. ചിന്നയുടെ മൃതദേഹം വീട്ടിനകത്തും മകൻ്റേത് വീടിനു സമീപത്തെ മരക്കൊമ്പിലുമാണ് കാണപ്പെട്ടത്. ചിന്ന ഏതാനും ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. മാതാവ് മരണപ്പെട്ട സങ്കടത്തിൽ മകൻ ആത്മഹത്യ ചെയ്‌തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

VENGARA
കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഊരകം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ഊരകം യാറം പടി കൈരളി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആഫിയ മെഡിക്കൽ സെന്റർ കുന്നത്ത്, ഇറ്റീസ് ഐ ഹോസ്പിറ്റൽ മലപ്പുറം എന്നിവയുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 150 ന് മുകളിൽ ആളുകൾ പരിശോധന നടത്തി .ചടങ്ങ് ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ലബ് ജനറൽ സെക്രട്ടറി സുഹൈബ് കെ അധ്യക്ഷനായി. ബ്ലോക്ക് യൂത്ത് കോഡിനേറ്റർമാരായ കെ കെ അബൂബക്കർ മാസ്റ്റർ അസലം വേങ്ങര, പാങ്ങാട്ട് യൂസുഫ് ഹാജി,ഡോക്ടർമാരായ മുഹ്സിന മജീദ്,സാഹിൽ,ക്ലബ് രക്ഷാധികാരികൾ സുബൈർ പി ,മരക്കാർ ,അസീസ് ok ,റസാഖ് പി ,കുഞ്ഞ പിഎന്നിവർ സംസാരിച്ചു, ക്ലബ് ജോയിന്റ് സെക്രട്ടറി ഇർഫാൻ പാങ്ങാട്ട് സ്വാഗതവും,സമദ് പാങ്ങാട്ട് നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയി...

MTN NEWS CHANNEL

Exit mobile version