Tuesday, September 15News That Matters

Author: admin

നടിയുടെ പരാതി: മണിയൻപിള്ള രാജുവിനെതിരെ കേസ്

KERALA NEWS
നടൻ മണിയൻ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്ബോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. 2009 ഇല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയില്‍ ആരോപിക്കുന്നു. നടൻറെ പെരുമാറ്റം മാനഹാനി ഉണ്ടാക്കി എന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി യുവാവ് പുറത്ത് പോയിരുന്നു. എന്നാൽ പിന്നീട് ഇയാൾ തിരികെ വന്നില്ല. ഇന്നാണ് മുറിയിൽ ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിൽ പുറത്ത് പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടുമില്ലെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. വിരലടയാള വിദഗ്ധരും സയിന്റിഫിക്ക് ടീമും ഉടൻ സ്ഥലത്തെത്തും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും ...

KSRTC ബസിന്റെ ഡോര്‍ തുറന്നു റോഡിലേക്ക് തെറിച്ചു വീണ് സ്ത്രീ മരിച്ചു

Accident
ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു. ഏലപ്പാറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാര്‍ നാലാംമൈലിന് സമീപമായിരുന്നു അപകടം. ബസ് വളവു തിരിയുമ്പോള്‍ ഡോര്‍ തുറന്നു പോകുകയും ബസിലുണ്ടായിരുന്ന സ്വര്‍ണമ്മ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വര്‍ണമ്മയെ നാട്ടുകാരും യാത്രക്കാരും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ മരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഭരണഘടനയുടെ 75ാം വാർഷികാഘോഷനിറവിൽ രാജ്യം

NATIONAL NEWS
ദില്ലി: അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും രാഷ്ട്രപതി പറഞ്ഞു.അവകാശങ്ങളുടെ കാവലാളാണ് ഭരണഘടന. സമൂഹത്തിന്‍റെ നെടും തൂണാണ് ഭരണഘടന. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.വനിത സംവരണ ബിൽ, ജി എസ് ടി തുടങ്ങിയ ഭരണനേട്ടങ്ങളും രാഷ്ട്രപതി പരാമര്‍ശിച്ചു. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ ഭരണഘടന ശിൽപ്പികൾ ദീർഘവീക്ഷണം പുലർത്തി. ഇന്ത്യ ഇന്ന...

തിരൂർ ആലുങ്ങലിൽ വാഹനാംപകടം രണ്ട് പേർക്ക് പരിക്ക്

Accident
തിരൂർ: ആലത്തിയൂർ ആലിങ്ങലിൽ നിയന്ത്രണം വിട്ട കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക് .പെരുന്തല്ലൂർ മൃഗാശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കുകളിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ തിരൂർ ഇമ്പിച്ചിവാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും. ഗുരുതര പരിക്കേറ്റ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി രാവിലെ ആണ് അപകടം നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കൊളപ്പുറം ഗവ. ഹൈസ്കൂളിൽ ഫയർ & റെസ്ക്യൂ അവബോധ ക്ലാസും മോക്ക് ഡ്രില്ലും നടത്തി

TIRURANGADI
കൊളപ്പുറം: ഗവണ്മെന്റ് ഹൈസ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഫയർ ആൻഡ് റസ്ക്യൂ ബോധവൽക്കരണ ക്ലാസും മോക്ക് ഡ്രില്ലും സംഘടിപ്പിച്ചു. കുട്ടികളെ ഫയർ എസ്റ്റിംഗൂഷർ ഉപയോഗിക്കാനും, കിണറ്റിലോ മറ്റോ അകപ്പെട്ടവരെ കയറിൽ ഉയർത്തിയെടുക്കാനും പ്രഥമ ശുശ്രൂഷ നൽകാനും പരിശീലനം നൽകി. താനൂർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഖിൽ ബി എസ് ആണ് നേതൃത്വം നൽകിയത്. രഞ്ജിത്, മുഹമ്മദ്‌ അഷ്‌റഫ്‌ കെ ടി, ഷാജി എന്നിവരും ടീമിലുണ്ടായിരുന്നു. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി കെ റഷീദ് ഉദ്ഘാടനം നിർവഹിച്ചത്. പ്രധാനാധ്യാപിക ജെസ്സി ഫിലിപ്പ് ടീച്ചർ സ്വാഗതം ചെയ്തു. പ്രസിഡന്റ് ഷറഫുദ്ദീൻ ചോലക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സജ്നാ അൻവർ ആശംസ അർപ്പിച്ചു. സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ റംല കാവുങ്ങൽ നന്ദി അർപ്പിച്ചു. വിദ്യാലയത്തിലെ മറ്റു അധ്യാപകർ പിടിഎ എക്സിക്യുട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോ...

വേങ്ങര പെയിൻ & പാലിയേറ്റീവ് സെന്ററിന് മൈത്രി ഗ്രാമത്തിന്റെ കൈത്താങ്ങ്

VENGARA
വേങ്ങര : ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷൻ വേങ്ങര പഞ്ചായത്ത് പെയിൻ& പാലിയേറ്റീവ് സെന്ററിലേക്ക് വീൽചെയറുകളും ഹെയർബെഡുകളും വിതരണം ചെയ്തു. മൈത്രി ഗ്രാമത്തിന്റെ ചാരിറ്റിഫണ്ട് ഉപയോഗിച്ചാണ് പാലിയേറ്റീവ് സെന്ററിലേക്ക് മൂന്ന് വീൽ ചെയറുകൾ, 4 ഹെയർബെഡ്, ഒരുവാക്ക്നർ എന്നിവ കൈമാറിയത്. മൈത്രി ഗ്രാമവാസികളായ സി എം മുഹമ്മദ് അഫ്സൽ, കാപ്പിൽ ജമാൽ, കെ കുഞ്ഞ, കെ ഹുസൈൻ, സി എം മുഹമ്മദ് ഇഖ്ബാൽ, എ കെ മൂസക്കുട്ടി, എന്നിവർ നേരിട്ട്ചെന്ന് പാലിയേറ്റീവ് പ്രതിനിധികളായ പി മുഹമ്മദ് അഷ്റഫ്, കുഴിക്കാട്ടിൽ അബ്ദുസ്സലാംഎന്നിവർക്ക് കൈമാറി. കഴിഞ്ഞ വർഷങ്ങളിൽനിരവധി മൈത്രി ഗ്രാമവാസികളുടെ മക്കളുടെ കല്യാണം, വീട് നിർമ്മാണം, ഓപ്പറേഷൻ,മൈത്രി ഗ്രാമത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ. എന്നിവക്കായി ലക്ഷത്തിലധികം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ വർഷംതോറും നടത്തി വരുന്നതായി മൈത്രിഗ്രാമം ചാരിറ്റി കൺവീനർമാർഅറിയിച്ചു. നിങ്ങൾ വാർത്തകൾ...

അമ്മാവൻ പീഡിപ്പിച്ചെന്ന് മലപ്പുറം സ്വദേശിനി; ഹർജി തള്ളി സുപ്രീംകോടതി

NATIONAL NEWS
പീഡനവിവരം അറിഞ്ഞാല്‍ പരാതിക്കാരിയായ യുവതിയെ ആര് വിവാഹം കഴിക്കുമെന്ന് സുപ്രീംകോടതി. മലപ്പുറം സ്വദേശിനിയായ യുവതിയുടെ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ചോദ്യം. തനിക്ക് അഞ്ചു വയസുള്ളപ്പോള്‍ അമ്മാവൻ പീഡിപ്പിച്ചെന്നാരോപിച്ച്‌ പതിനേഴാം വയസില്‍ നല്‍കിയ പരാതിയെ തുടർന്നെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് യുവതി സമർപ്പിച്ച ഹർജിയാണ് തള്ളിയത്.അഞ്ച് വയസ് ആയിരുന്നപ്പോള്‍ അമ്മാവൻ പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിനിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി 17 വയസ് ഉള്ളപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പരാതി നല്‍കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പോലീസ് നടത്ത...

ഇൻസ്റ്റഗ്രാം കമന്‍റിനെ ചൊല്ലി സംഘർഷം;

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് 18 വിദ്യാര്‍ത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ സ്കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. സംഘര്‍ഷാവസ്ഥയുണ്ടാക്കിയതിനും അധ്യാപകരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. സംഘര്‍ഷത്തിലേര്‍പ്പെട്ട 18 വിദ്യാര്‍ത്ഥികളെയാണ് സ്കൂളിൽ നിന്ന് പുറത്താക്കികൊണ്ട് അധികൃതര്‍ നടപടി  സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായും സ്കൂളിലെ അധ്യാപകരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടിയുണ്ടായത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രിന്‍സിപ്പലിനും പരിക്കേറ്റിരുന്നു. വിദ്യാർത്ഥികളുടെ കയ്യാങ്കളി തടയാനായി ചെന്ന പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ...

സിഗ്നേച്ചർ ഭിന്നശേഷി കർമ്മ ശ്രേഷ്ഠ പുരസ്കാരം ഡോ: കബീർ മച്ചിഞ്ചേരിക്ക്.

TIRURANGADI
തിരൂരങ്ങാടി: ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും നൽകി വരുന്ന സേവനങ്ങൾ പരിഗണിച്ച് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ഏർപ്പെടുത്തിയ പ്രഥമ 'കർമ്മ ശ്രേഷ്ഠ ' പുരസ്കാരത്തിന് ഡോ: കബീർ മച്ചിഞ്ചേരിയെ തെരഞ്ഞെടുത്തു. ഭിന്നശേഷി ശാക്തീകരണത്തിനും സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലക്കും ഡോ: കബീർ നൽകി വരുന്ന സേവനങ്ങൾ മുൻ നിർത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയായ ഡോ: കബീർ മച്ചിഞ്ചേരി പ്രവാസിയും സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കൻസോ ടെക് കമ്പനിയുടെയും ഇന്ത്യയിൽ പ്രവർത്തിക്കുന്ന കാബ് സൂൾ ഇന്റർ നാഷണൽ കമ്പനിയുടെയും ചെയർമാനുമാണ്. പാലത്തിങ്ങൽ മച്ചി ഞ്ചേരി സൈദലവി ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മനാണ്. ഡിസംബർ 7 ന് ശനിയാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നടക്കുന്ന ഭിന്നശേഷി സ്നേഹ സംഗമത്തിൽ വെച്ച് മന്ത്രി വി.അബ്ദുറഹ്മാൻ പുരസ്കാരം നൽകും. ന...

കാരാട്ട് കുറീസ് മുക്കം ഓഫീസിൽ റെയ്ഡ്

KOZHIKODE, LOCAL NEWS
ചിട്ടി നിക്ഷപ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കാരാട്ട് കുറീസിന്റെ മുക്കത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്. ഒരു കോടി രൂപയോളം തട്ടിയെടുത്തെന്ന നിക്ഷേപക പരാതിയിലാണ് പരിശോധന. രജിസ്റ്റർ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. രാവിലെ പതിനൊന്നു മണിയോടെയാണ് മുക്കത്തെ ഓഫീസിൽ പൊലീസ് എത്തിയത്. അടച്ചിട്ട നിലയിലായിരുന്നു ഓഫീസ്. ജീവനക്കാരെ വിളിച്ചു വരുത്തിയാണ് ബ്രാഞ്ച് തുറപ്പിച്ചത്. നിക്ഷേപ രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് പരിശോധിച്ചു. പലതും കസ്റ്റഡിയിലുമെടുത്തു... ആറ് വർഷത്തോളമായി കാരാട്ട് കുറീസിന്റെ ബ്രാഞ്ച് മുക്കത്ത് പ്രവർത്തിക്കുന്നുണ്ട്. പലർക്കും അടച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ കിട്ടിയില്ല. ചില നിക്ഷേപകരെ ചെക് നൽകിയും പറ്റിച്ചു. ഇതോടെയാണ് ഇരുപതോളം നിക്ഷേപകർ മുക്കം പൊലീസിൽ പരാതിപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനം പൂട്ടി പ്രതികൾ മുങ്ങി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 14 ബ്രാഞ്...

ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദനം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലെ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ ഉടന്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യാങ്കളി തടയാന്‍ എത്തിയ പിടിഎ പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലെ കമന്റിനെ ചൊല്ലിയായിരുന്നു സംഘര്‍ഷമുണ്ടായത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത്തരം യോഗങ്ങള്‍ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം ഇന്ന് സ്‌കൂളില്‍ വിളിച്ചിരുന്നു. ഈ യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടെ തര്‍ക്കം പരിഹരിക...

കണ്ണൂരിലെ കവര്‍ച്ച: ‘മോഷണം ആസൂത്രിതം’

KANNUR, LOCAL NEWS
കണ്ണൂര്‍: വ്യാപാരിയുടെ വീട്ടില്‍ നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയിലധികം രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി വീട്ടുടമയുടെ ബന്ധു. ലോക്കര്‍ ഇരിക്കുന്ന സ്ഥലവും താക്കോല്‍ എവിടെയെന്നും കൃത്യമായി മനസിലാക്കിയാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് വീട്ടുടമ അഷ്‌റഫിന്റെ ഭാര്യാസഹോദരന്‍ ജാബിര്‍ പറഞ്ഞു. ലോക്കറും താക്കോലും വേറെ വേറെ മുറിയിലായിരുന്നുവെന്നും ജാബിര്‍ പ്രതികരിച്ചു. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോല്‍ മറ്റൊരു ബെഡ്റൂമിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഈ അലമാരയുടെ താക്കോല്‍ മറ്റൊരു മുറിയിലുമായിരുന്നു. എന്നാല്‍ ഈ മുറികളില്‍ നിന്ന് മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഇതില്‍ നിന്ന് ലോക്കര്‍ മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാക്കള്‍ വന്നതെന്നാണ് കരുതുന്നതെന്നും എന്നാല്‍ മോഷണം നടത്തിയത് അറിയുന്ന ആളുകളാണോയെന്ന് പറയാന്‍ കഴിയില്ലെന്നും ജാബിര്‍ പറഞ്ഞു. കണ്ണൂര്‍ വളപട്ടണത്താണ് വന്‍...

തങ്ങളെ അപമാനിച്ച് മുസ്ലിം ലീഗിനെ തകർക്കാമെന്ന ധാരണ നല്ലതിനല്ല: പിഎംഎ സലാം

MALAPPURAM
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ താൻ പരിഹസിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയനെയാണ് താൻ വിമർശിച്ചതെന്നും അതാണ് സമസ്തയ്‌ക്കെതിരായി മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്നും പിഎംഎ സലാം പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ മുഖ്യമന്ത്രി കളിച്ചുകൊണ്ടിരിക്കുന്ന വർഗീയ കാർഡിനെക്കുറിച്ച് നന്നായി അറിയാം. അദ്ദേഹത്തിൻറെ പ്രസ്താവനകളും പ്രചരണങ്ങളും എല്ലാവർക്കുമറിയാം. അപ്പോഴാണ് അദ്ദേഹം സ്വന്തം കാലിലെ മന്ത് മറയ്ക്കാൻ മുസ്ലിം ലീഗിൻറെ തലയിലേക്ക് ഓരോന്ന് ഇടുന്നതെന്നും സലാം ആരോപിച്ചു. അദ്ദേഹമടക്കമുള്ള സിപിഐഎം നേതാക്കന്മാർ പാണക്കാട് കുടുംബത്തെക്കുറിച്ചും തങ്ങളെക്കുറിച്ചും പറഞ്ഞ പ്രസ്താവനകൾ ഇന്നും ജീവനോടെ നിലനിൽക്കുന്നുണ്ട്. തങ്ങളെ അപമാനിച്ച് മുസ്ലിം ലീഗിനെ തകർക്കാമെന്ന ധാരണയാണ് മുഖ്യമന്ത്രിക്ക്. അത് നല്ലതിനല്ലെന്നും പിഎംഎ സ...

സംസ്ഥാനത്ത് വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നു; ലഭിച്ചത് നൂറുകണക്കിനു പരാതികൾ

Technology
കൊച്ചി: സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്‌സ്ആപ്പില്‍നിന്ന് ധനസഹായ അഭ്യര്‍ഥന നടത്തി പണം തട്ടുകയാണ്. എറണാകുളം ഉള്‍പ്പെടെ സൈബര്‍ പൊലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത്. ഒരാളുടെ വാട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകള്‍ തുടര്‍ന്നു ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. വാട്‌സ്ആപ്പിലേക്ക് ഒരു ആറക്ക നമ്പര്‍ വന്നിട്ടുണ്ടാകുമെന്നും അതൊന്നു അയച്ചു നല്‍കുമോ എന്നും ചോദിച്ചാണു തട്ടിപ്പിന്റെ തുടക്കം. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിലാകും അഭ്യര്‍ഥനയെന്നതിനാല്‍ പലരും ഇതിനു തയാറാകും. ഈ ഒടിപി നമ്പര്‍ പറഞ്ഞു കൊടുക്കുന്നതോടെ വാട്‌സ്ആപ്പ് ഹാക്കാകും. ഹാക്ക് ചെയ്യുന്ന നമ്പര്‍ ഉള്‍പ്പെട്ടിട്ടുള്...

ആരും രാജിവയ്ക്കുന്നില്ല; കെ .സുരേന്ദ്രന്‍റെ രാജി ആവശ്യം തള്ളി കേന്ദ്രനേതൃത്വം ബിജെപി

NATIONAL NEWS
ഡല്‍ഹി: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ രാജി ആവശ്യം തള്ളി കേന്ദ്രനേതൃത്വം. ആരും രാജിവയ്ക്കുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ പ്രതികരിച്ചു. യുഡിഎഫും എൽഡിഎഫും വ്യാജപ്രചരണം നടത്തുന്നു. ബിജെപി കേരള രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാക്കാനാണ് വന്നതെന്ന് ജാവഡേക്കർ എക്സിൽ കുറിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട്ടെയും കേരളത്തിലെയും തോൽവിയുടെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിജയസാധ്യത അട്ടിമറിക്കുന്ന രീതിയിൽ ശോഭാ സുരേന്ദ്രൻ പ്രവർത്തിച്ചുവെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ധ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്‌ എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ച...

ഭക്ഷണം കഴിച്ചു; പണം ചോദിച്ചപ്പോള്‍ തല്ല്; തട്ടുകടയില്‍ അക്രമം

IDUKKI, LOCAL NEWS
ഇടുക്കി കൂട്ടാറിൽ മദ്യപിച്ചെത്തിയവർ തട്ടുകട ആക്രമിച്ച ശേഷം പണവുമായി കവർന്നൊന്ന് പരാതി. കടയുടമയ്ക്കും ഭാര്യക്കും മർദ്ദനമേറ്റു. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് അന്വേഷണം തുടങ്ങി. നെടുങ്കണ്ടം കമ്പംമെട്ട് അന്തർ സംസ്ഥാന പാതയിൽ കൂട്ടാറിന് സമീപം ഒറ്റക്കിടയിലുള്ള ബിസ്മി തട്ടുകടയിലാണ് ഇന്നലെ രാത്രി മദ്യപസംഘം ആക്രമണം നടത്തിയത്.  ഭക്ഷണം കഴിച്ചശേഷം പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കടയിലുള്ള സാധനങ്ങൾ അടിച്ചു തകർത്ത രണ്ടംഗസംഘം കടയുടമ നൗഷാദിനെ നിലത്തിട്ട് മർദ്ദിച്ചു. പരുക്കേറ്റ നൗഷാദ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.  നൗഷാദിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യ റെജീന ബീവിക്കും പരുക്കുണ്ട്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. ആക്രമണത്തിനുശേഷം പണപ്പെട്ടിയിലുണ്ടായിരുന്ന 10,000 ത്തിലധികം രൂപ അക്രമികൾ കവർന്നെന്നാണ് നൗഷാദിന്‍റെ പരാതി. സംഭവത്തിൽ സിസിടിവി ...

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; പണിതീരാത്ത പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് വീണു, മൂന്ന് മരണം

NATIONAL NEWS
ലഖ്‌നോ: ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത മൂവര്‍സംഘം പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു. കാര്‍ യാത്രക്കാരായ മെയിന്‍പുരി സ്വദേശി കൗശല്‍കുമാര്‍, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാര്‍, അമിത് കുമാര്‍ എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ പണിതീരാത്ത പാലത്തില്‍ ശനിയാഴ്ച രാത്രി ആയിരുന്നു അപകടം. ബറെയ്‌ലിയെയും ബദാവൂന്‍ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് അപകടം. മണല്‍ത്തിട്ടയില്‍ വീണ കാര്‍ തകര്‍ന്നനിലയില്‍ ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് കണ്ടത്. കാറിനകത്ത് മൂന്നുപേരെ മരിച്ച നിലയിലും കണ്ടെത്തി. ദതാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് പോയിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവര്‍ക്ക് അറിയാന്‍ സാധിച്ചില്ല. വേഗതയില്‍...

വഖഫ് ബില്ല്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം

NATIONAL NEWS
ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ശൈത്യകാല പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ 20 വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുമാണ് സര്‍ക്കാർ നീക്കം. വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. വഖഫ് ഉള്‍പ്പെടെ അഞ്ച് പുതിയ ബില്ലുകളും ഉള്‍പ്പെടെ 15 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പുതിയ കരട് നിയമനിര്‍മാണങ്ങളില്‍ ഒരു സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വഖഫ് (ഭേദഗതി) ബില്ലും മുസ്സൽമാൻ വഖഫ് (റദ്ദുചെയ്യൽ) ബില്ലും ഉൾപ്പെടെ എട്ട് ബില്ലുകളാണ് ലോക്‌സഭയിലുള്ളത്​. മുസ്ലിം സമുദായം ഏറെക്കുറെ നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രിബ്യൂണലുകളിൽ ന...

കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്

ALAPPUZHA, LOCAL NEWS
ആലപ്പുഴ: കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയറില്‍ യുവാവിന്റെ കഴുത്ത് കുരുങ്ങുകയായിരുന്നു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് മരം മുറിക്കുന്നത്തിനായി കെട്ടിയിരുന്ന കയറില്‍ കുരുങ്ങി സെയ്ദ് മരിക്കുന്നത്. തിരുവല്ല മുത്തൂരില്‍ വെച്ചാണ് അപകടമുണ്ടായത്. മുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയാണ് അപകടം. കഴുത്തില്‍ കയര്‍ കുരുങ്ങിയതിന് പിന്നാലെ യുവാവ് ബൈക്കില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. പങ്കാളിയും യുവാവിന്റെ രണ്ട് മക്കളും അപകടസമയം ബൈക്കിലുണ്ടായിരുന്നു. മൂവരും സുരക്ഷിതരാണ്. ഇവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നു. യുവാവിന്റെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ സ്വമേധയ കേസെടുക്കുകയും ചെയ്തു. ഗുരുതര അനാസ്ഥയെന്ന് ചൂണ്ടിക്കാട...

MTN NEWS CHANNEL

Exit mobile version