Monday, June 1News That Matters
Shadow

KERALA NEWS

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.

KERALA NEWS
തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തോളം വരുന്ന ഒന്നാം ക്ലാസുകാർ ഉൾപ്പെടെ 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിനൊപ്പം സംസ്ഥാനത്തൊട്ടാകെ പ്രാദേശിക തലത്തിലും വിപുലമായ പ്രവേശനോത്സവ പരിപാടികളും സൈബർ സുരക്ഷാ പ്രതിജ്ഞയും നടക്കും.​കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി ടിപ്പർ ലോറികൾക്ക് മോട്ടോർ വാഹന വകുപ്പ് സമയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം. സ്കൂൾ പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങൾക്കോ അനു...
വിനോദസഞ്ചാര ബോട്ടുകൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം; വീഴ്ച വരുത്തിയാൽ കടുത്ത നടപടി

വിനോദസഞ്ചാര ബോട്ടുകൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം; വീഴ്ച വരുത്തിയാൽ കടുത്ത നടപടി

KERALA NEWS
ബക്രീദ് അവധിക്കാലത്തെ തിരക്കും കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്ത് വിനോദസഞ്ചാര ബോട്ടുകൾക്ക് ബേപ്പൂർ പോർട്ട് ഓഫീസർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുന്ന സമയങ്ങളിലും ജലാശയങ്ങളിൽ ഒഴുക്ക് ശക്തിപ്പെടുന്ന അവസരങ്ങളിലും സുരക്ഷിതമായ ബോട്ട് സർവീസ് ഉറപ്പാക്കാൻ എല്ലാ ബോട്ടുടമകളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.സുരക്ഷ മുൻനിർത്തി ബോട്ടുടമകളും ജീവനക്കാരും നിബന്ധനകൾ കർശനമായി പാലിക്കണം. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതോ, സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവ്വേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവയടക്കമുള്ള നിയമാനുസൃത രേഖകൾ ഇല്ലാത്തതോ ആയ ബോട്ടുകൾ സർവീസ് നടത്താൻ പാടില്ല. ബോട്ടിലുള്ള എല്ലാ യാത്രക്കാരും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിച്ചിട്ടുണ്ടെന്ന...
ത്യാഗസ്മരണകളിൽ വീണ്ടുമൊരു ബലിപെരുന്നാൾ; പ്രിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ

ത്യാഗസ്മരണകളിൽ വീണ്ടുമൊരു ബലിപെരുന്നാൾ; പ്രിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ

KERALA NEWS
ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മഹത്തായ സന്ദേശം പകർന്നുനൽകി വിശ്വാസിസമൂഹം വീണ്ടുമൊരു ബലിപെരുന്നാൾ കൂടി ആഘോഷിക്കുകയാണ്. അല്ലാഹുവിന്റെ കല്പനകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങാനുള്ള സഹനമാണ് അന്തിമ വിജയം നൽകുക എന്ന വലിയ പാഠമാണ് ഈ ദിനം ലോകത്തെ ഓർമ്മിപ്പിക്കുന്നത്. വാർധക്യകാലത്ത് ലഭിച്ച അരുമ സന്താനത്തെ ദൈവകല്പന പ്രകാരം ബലിയർപ്പിക്കാൻ തയ്യാറായ ഇബ്രാഹീം നബിയുടെയും ഹാജറാ ബീവിയുടെയും ഇസ്മായിൽ നബിയുടെയും അത്യുന്നതമായ ചരിത്രമാണ് പെരുന്നാളിന്റെയും ഹജ്ജിന്റെയും കാതൽ. ആ മഹത്തായ സമർപ്പണത്തെ അനുസ്മരിച്ചുകൊണ്ട്, ഐഹികമായ ഇച്ഛകളിൽ അഭിരമിക്കാതെ പരലോക മോക്ഷം ലക്ഷ്യം വെച്ചുള്ളതാവണം വിശ്വാസികളുടെ ഓരോ ആഘോഷവും. മറുവശത്ത്, വർണ്ണ, വർഗ്ഗ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ മാനവരാശി ഒന്നാണെന്ന ഐക്യത്തിന്റെ മഹത്തായ പ്രഖ്യാപനമാണ് മക്കയിൽ നടക്കുന്ന ഹജ്ജ് കർമ്മം. ധനികനെന്നോ ദരിദ്രനെന്നോ വിവേചനമില്ലാതെ, ഒരേ മനസ്സോടെ തൂവെള...
മണ്ണാര്‍ക്കാടിന്റെ ജനനായകൻ ഇനി കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി

മണ്ണാര്‍ക്കാടിന്റെ ജനനായകൻ ഇനി കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി

KERALA NEWS
തിരുവനന്തപുരം: സൂക്ഷ്മതയോടെയും സൗമ്യമായും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ജനപ്രതിനിധി വിദ്യാഭ്യാസ മന്ത്രി പദവിയില്‍ വരണമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കൃത്യമായ നിലപാടാണ് മണ്ണാർക്കാട് എം.എല്‍.എ അഡ്വ. എൻ. ഷംസുദ്ദീന് മന്ത്രിസഭയിലേക്ക് വഴിതുറന്നതെന്ന് സൂചന. നിയമസഭയിൽ വിഷയങ്ങൾ കൃത്യമായി പഠിച്ച്‌ അവതരിപ്പിക്കുന്നതിൽ മികവ് തെളിയിച്ച അദ്ദേഹം മികച്ച പ്രവർത്തനങ്ങള്‍ക്കുള്ള കെ.കെ. നായർ സ്മാരക ശ്രേഷ്ഠ നിയമസഭാ സാമാജിക പുരസ്‌കാരം നേടിയിട്ടുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി കഴിഞ്ഞ 15 വ‌ർഷമായി മണ്ണാർക്കാട് മണ്ഡലത്തെ നയിക്കുന്ന ഷംസുദ്ദീൻ, തന്റെ നാലാം ജയത്തിലാണ് ഇപ്പോൾ മന്ത്രിപദത്തിലേക്ക് ഉയർത്തപ്പെടുന്നത്. അദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പ് തന്നെ ലഭിക്കുമെന്നാണ് ഏറെക്കുറെ ഉറപ്പായിട്ടുള്ളത്.മണ്ണാ‌ർക്കാട് മണ്ഡലം എല്‍.ഡി.എഫില്‍ നിന്ന് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം സ്വദേശിയായ ഷംസുദ്ദീ...
മന്ത്രിയായി ആറാം ഊഴം; വി.ഡി. സതീശൻ മന്ത്രിസഭയിലെ ‘സീനിയറായി’ പി.കെ. കുഞ്ഞാലിക്കുട്ടി

മന്ത്രിയായി ആറാം ഊഴം; വി.ഡി. സതീശൻ മന്ത്രിസഭയിലെ ‘സീനിയറായി’ പി.കെ. കുഞ്ഞാലിക്കുട്ടി

KERALA NEWS
.തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ പ്രമുഖ നയതന്ത്രജ്ഞനായ പി.കെ. കുഞ്ഞാലിക്കുട്ടി വി.ഡി. സതീശൻ മന്ത്രിസഭയിലൂടെ ആറാം തവണയും മന്ത്രിപദവിയിലേക്ക്. ഇത്തവണ മലപ്പുറം നിയോജക മണ്ഡലത്തിൽ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറിയ അദ്ദേഹം, ഒൻപതാം തവണയാണ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പുതിയ മന്ത്രിസഭയിലെ ഏറ്റവും പരിചയസമ്പന്നനായ നേതാവെന്ന നിലയിൽ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം പുതിയ സർക്കാരിന് വലിയ കരുത്താകും.യു.ഡി.എഫിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ ആരെയും വേദനിപ്പിക്കാതെ പ്രശ്നപരിഹാരം കണ്ടെത്തുന്നതിൽ പ്രഗത്ഭനായ നയതന്ത്രജ്ഞനാണ് പി.കെ. കുഞ്ഞാലിക്കുട്ടി. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർക്കൊപ്പം ക്യാബിനറ്റിൽ പ്രവർത്തിച്ചുള്ള ദീർഘകാലത്തെ അനുഭവസമ്പത്തുമായാണ് അദ്ദേഹം വീണ്ടും മന്ത്രിയാകുന്നത്. 1951 ജൂൺ 1-ന് മലപ്പുറം ഊരകം സ്വദേശിയായ മുഹമ്മദ് ഹാജിയുടെയും കെ.പി. ഫാത...
മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ; പി കെ ബഷീര്‍ മന്ത്രിയാകും

മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ; പി കെ ബഷീര്‍ മന്ത്രിയാകും

KERALA NEWS
മലപ്പുറം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകും. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ പ്രഖ്യാപനം വൈകീട്ട് ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള അവസാന നിമിഷം പട്ടികയില്‍ നിന്നും ഒഴിവായി. പകരം പി കെ ബഷീര്‍ ഇടംപിടിക്കുകയായിരുന്നു. അബ്ദുള്‍ ഗഫൂറിനെ ഒഴിവാക്കി എ കെ എം അഷ്‌റഫിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രതിനിധിയായി എകെഎം അഷ്‌റഫിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ച പേരുകള്‍ സീല്‍ഡ് കവറില്‍ കൈമാറിയെന്നും സാദിഖലി തങ്ങളുടേതാണ...
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; മൂന്ന് മണിക്ക് പ്രഖ്യാപനം

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; മൂന്ന് മണിക്ക് പ്രഖ്യാപനം

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് (മെയ് 15) പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തുക. എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി (THSLC), എഎച്ച്എസ്എൽസി (AHSLC), ഹിയറിങ് ഇംപേർഡ് വിഭാഗങ്ങൾക്കായുള്ള പരീക്ഷാഫലങ്ങളും ഇതോടൊപ്പം പുറത്തുവിടും. വൈകിട്ട് 3.30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. കൂടാതെ, കേരള സ്റ്റേറ്റ് ഐടി മിഷന്റെ വാട്‌സാപ്പ് സംവിധാനം വഴിയും ഇത്തവണ ഫലം വേഗത്തിൽ അറിയാൻ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഫലം പരിശോധിക്കാനുള്ള ലിങ്കുകള്‍ 1. https://kbpe.kerala.gov.in 2. https://results.digilocker.gov.in 3. https://sslcexam.kerala.gov.in 4. https://thslcexam.kerala.gov.in/thslc 5. https://sslc...
പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

KERALA NEWS
സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് ആണ് മരിച്ചത്. വർക്കല അയിരൂർ എംജിഎം മോഡല്‍ സ്‌കൂളിലെ വിദ്യാർത്ഥി ആയിരുന്നു പ്രജൂബ് പ്രകാശ്. പരീക്ഷാഫലം വന്നതിന് പിന്നാലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)...
മുഖ്യമന്ത്രി പദത്തിനായി തെരുവിൽ പോര് വേണ്ട; നേതാക്കളെ ‘നിർത്തിപ്പൊരിച്ച്’ രാഹുൽ ഗാന്ധി.

മുഖ്യമന്ത്രി പദത്തിനായി തെരുവിൽ പോര് വേണ്ട; നേതാക്കളെ ‘നിർത്തിപ്പൊരിച്ച്’ രാഹുൽ ഗാന്ധി.

KERALA NEWS
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് പടർന്നതിൽ കടുത്ത അതൃപ്തിയും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. ദില്ലിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചയിലായിരുന്നു നേതാക്കൾക്ക് രാഹുലിന്റെ 'ശകാരം' ഏറ്റത്.​നിലവിലെ മോശം അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ കടുപ്പിച്ചു പറഞ്ഞു. തെരുവിലെ ശക്തിപ്രകടനം അവസാനിപ്പിക്കാതെ പ്രഖ്യാപനമുണ്ടാകില്ലെന്ന് ഖർഗെയും വ്യക്തമാക്കി. ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെ, യോഗത്തിന് ശേഷം പുറത്തിറങ്ങിയ മൂന്ന് നേതാക്കളും ഒരേസ്വരത്തി...
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ ബെംഗളൂരുവിൽ പിടിയിൽ.

കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ ബെംഗളൂരുവിൽ പിടിയിൽ.

KERALA NEWS
കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ വൻതോതിൽ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ 23 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായ കേസിന്റെ തുടരന്വേഷണമാണ് ലഹരിക്കടത്തിന്റെ ഉറവിടമായ ഇവരെ കുടുക്കിയത്.ബെംഗളൂരുവിൽ റേഡിയോളജി പഠനത്തിന് പോയ അദ്വൈത പിന്നീട് ലഹരിസംഘത്തിന്റെ ഭാഗമാവുകയായിരുന്നു. കൂടെ പിടിയിലായ മുഹമ്മദ് സിജാഹ് അമരവിളയിൽ 75 ഗ്രാം എംഡിഎംഎ കടത്തിയ കേസ് ഉൾപ്പെടെ നേരത്തെയും മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഈ കേസിലെ മറ്റ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് കയറ്റി അയക്കുന്ന ശൃംഖലയെക്കുറിച്ച് പൊലീസിന് നിർണ്ണായക വിവരം ലഭിച്ചത്. ബെംഗളൂരുവിൽ വ്യാജ ...
റെയിൽവേ ഗേറ്റിലെ ‘സാഹസികത’ വേണ്ട; നിയമം ലംഘിച്ചാൽ ലൈസൻസ് തെറിക്കും; കർശന നടപടിയുമായി MVD

റെയിൽവേ ഗേറ്റിലെ ‘സാഹസികത’ വേണ്ട; നിയമം ലംഘിച്ചാൽ ലൈസൻസ് തെറിക്കും; കർശന നടപടിയുമായി MVD

KERALA NEWS
കേരളം: റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ സിഗ്നലുകൾ അവഗണിച്ച് വാഹനങ്ങൾ ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്ക് പുറമെ, റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് നിയമലംഘകർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഒന്നോ രണ്ടോ മിനിറ്റുകൾ ലാഭിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം അപകടകരമായ പ്രവണതകൾ ജീവന് ഭീഷണിയാണെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു....
ഒരു വീട്ടില്‍ നിന്ന് എംപിയും എംഎല്‍എയും

ഒരു വീട്ടില്‍ നിന്ന് എംപിയും എംഎല്‍എയും

KERALA NEWS
പാലക്കാട്: ദീർഘകാലമായി എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന കോങ്ങാട് നിയോജക മണ്ഡലം പിടിച്ചെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എ. തുളസി നിയമസഭയിലേക്ക്. മണ്ഡലം രൂപീകൃതമായതിന് ശേഷമുള്ള കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് മാത്രം വിജയിച്ചിട്ടുള്ള ചരിത്രമാണ് ഇതോടെ വഴിമാറിയത്. സിറ്റിംഗ് എം.എൽ.എ അഡ്വ. കെ. ശാന്തകുമാരിയെ 3,706 വോട്ടുകൾക്കാണ് തുളസി പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ കേരള രാഷ്ട്രീയത്തിൽ അപൂർവ്വമായ ഒരു നേട്ടത്തിനും പാലക്കാട് സാക്ഷ്യം വഹിക്കുകയാണ്. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ് നിയുക്ത എം.എൽ.എ കെ.എ. തുളസി. ഭർത്താവ് പാർലമെന്റിലും ഭാര്യ നിയമസഭയിലും ജനപ്രതിനിധികളാകുന്നു എന്ന പ്രത്യേകത ഈ വിജയത്തിനുണ്ട്....
മെഡിക്കൽ കോളേജിലെ ദുരിതങ്ങൾക്കെതിരെ പ്രതിഷേധം; ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് കൗൺസിൽ കൂട്ടായ്മ സംഘടിപ്പിച്ചു

മെഡിക്കൽ കോളേജിലെ ദുരിതങ്ങൾക്കെതിരെ പ്രതിഷേധം; ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് കൗൺസിൽ കൂട്ടായ്മ സംഘടിപ്പിച്ചു

KERALA NEWS
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് കവാടത്തിന് മുന്നിൽ നടന്ന പ്രതിഷേധം കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ ഉദ്ഘാടനം ചെയ്തു.​കിടപ്പുരോഗികളെയും കൂട്ടിരിപ്പുകാരെയും ബാധിക്കുന്ന 16 അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾ കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാവുവിള അൻസാർ, പ്രമുഖ സാമൂഹ്യപ്രവർത്തകൻ ആർ.എം. പരമേശ്വരൻ, മിതൃമല സന്തോഷ്, കെ.ബി. ചന്ദ്രദേവ്, റവ. സ്റ്റാൻലി ജോൺ, തൊഴുക്കൽ അലോഷ്യസ്, പെരുങ്കടവിള സാലു, വക്കം അശോക്, പാസ്റ്റർ ആൽബർട്...
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍

KERALA NEWS
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പുതിയ പാര്‍ട്ടി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പാര്‍ട്ടി ഫാസിസത്തെയും പിണറായിസത്തെയും ഒരേ പോലെ എതിര്‍ക്കുന്നതായിരിക്കും. മെയ് രണ്ടാം വാരത്തോടുകൂടി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംവിധാനം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പൊൻപുലരി; നാടെങ്ങും വിഷു ആഘോഷപ്പൊലിമയിൽ

ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പൊൻപുലരി; നാടെങ്ങും വിഷു ആഘോഷപ്പൊലിമയിൽ

KERALA NEWS
തിരുവനന്തപുരം: കാർഷിക സംസ്കൃതിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷുവിനെ മലയാളികൾ ഇന്ന് പുതുപ്രതീക്ഷകളോടെ വരവേൽക്കുന്നു. വേനൽച്ചൂടിനെ അവഗണിച്ച് നാടും നഗരവും ഒരുപോലെ കണിക്കൊന്നകളുടെ മഞ്ഞപ്പട്ടുടുത്ത ആഘോഷലഹരിയിലാണ്. സൂര്യൻ രാശിചക്രത്തിലെ ആദ്യ രാശിയായ മേടത്തിലേക്ക് പ്രവേശിക്കുന്ന ഈ പുണ്യദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ പുത്തൻ ഉണർവാണ് ഈ ആഘോഷം പകരുന്നത്.ഇന്ന് പുലർച്ചെ തന്നെ വീടുകളിൽ ഐശ്വര്യപൂർണ്ണമായ വിഷുക്കണി ദർശനം നടന്നു. ഓട്ടുരുളിയിൽ ഉണക്കലരിയും കണിവെള്ളരിയും വാൽക്കണ്ണാടിയും ഗ്രന്ഥവും ഒപ്പം സ്വർണ്ണവും നാണയങ്ങളും പൂത്തുലഞ്ഞ കണിക്കൊന്നയും ഒരുക്കിവെച്ച് നിലവിളക്കിന്റെ പ്രഭയിൽ കണി കണ്ടുണർന്നത് വരാനിരിക്കുന്ന ഒരു വർഷത്തെ ഐശ്വര്യത്തിനുള്ള തുടക്കമായാണ് വിശ്വസിക്കപ്പെടുന്നത്. മുതിർന്നവർ കുട്ടികൾക്ക് കൈനീട്ടം നൽകുന്ന ചടങ്ങും ആവേശപൂർവ്വം നടന്നു. വടക്കൻ കേരളത്തിൽ വിഷുക്കട്ടയും മറ്റിടങ്ങളിൽ...
‘നാലുവോട്ടിന് വേണ്ടി എംവി ഗോവിന്ദന്‍ എടുത്തുചാടി’; മൊണാലിസയുടെ വിവാഹത്തില്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

‘നാലുവോട്ടിന് വേണ്ടി എംവി ഗോവിന്ദന്‍ എടുത്തുചാടി’; മൊണാലിസയുടെ വിവാഹത്തില്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

KERALA NEWS
തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ തരംഗം അതിശക്തമാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറ് സീറ്റുകളിൽ വിജയിക്കുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വട്ടിയൂർക്കാവിൽ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി ബൂത്തുകളിൽ സജീവമായിരുന്നെങ്കിലും അവസാന റൗണ്ടിൽ അവർക്ക് ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിലയിരുത്തി. തിരുവനന്തപുരത്ത് വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മോണാലിസയുടെ വിവാഹത്തിൽ പങ്കെടുത്തതിനെ മുരളീധരൻ പരിഹസിച്ചു. നാല് വോട്ടിന് വേണ്ടിയുള്ള ഇത്തരം എടുത്തുചാട്ടം പാടില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള എടുത്തുചാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയിലെ വൈറൽ താരവുമായി ബന്ധപ്പെ...
കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

KERALA NEWS
കര്‍ണാടക: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കണ്ടെത്തി. കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം പൊലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ശരണ്യയെ ഇന്ന് ജീവനോടെ കണ്ടെത്തിയത്. ട്രക്കിങ്ങിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ശരണ്യയെ വൈകീട്ടോടെ കണ്ടെത്തിയത്. നാലുദിവസം കാട്ടില്‍ കഴിഞ്ഞ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 2ന് ഒറ്റയ്ക്കാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്നേദിവസം രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിന...
വിപ്ലവകരമായ വാഗ്ദാനങ്ങളുമായി UDF പ്രകടന പത്രിക

വിപ്ലവകരമായ വാഗ്ദാനങ്ങളുമായി UDF പ്രകടന പത്രിക

KERALA NEWS
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനമാണ് പത്രികയിലെ പ്രധാന ആകർഷണം. ഇതിനുപുറമെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ വീതം പോക്കറ്റ് മണി, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്' തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്നും യു.ഡി.എഫ് ഉറപ്പുനൽകുന്നു. ക്ഷേമ പെൻഷനുകൾ ജനങ്ങളുടെ അവകാശമായി മാറ്റുമെന്നും ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ കമ്മീഷൻ രൂപീകരിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി ...
LDF പ്രകടന പത്രിക പുറത്തിറക്കി

LDF പ്രകടന പത്രിക പുറത്തിറക്കി

KERALA NEWS
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസനത്തിലും ജനക്ഷേമത്തിലും ഊന്നിയുള്ള എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടതുമുന്നണിയുടെ പ്രകടന പത്രിക പ്രകാശനം ചെയ്തത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനമാണ് പത്രികയിലെ പ്രധാന ആകർഷണം. കൂടാതെ, 2026-27 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായി നൽകുമെന്നും പത്രിക ഉറപ്പുനൽകുന്നു. വൈദ്യുതി മേഖലയിൽ പവർ കട്ട് ഇല്ലാത്ത സാഹചര്യം തുടരുമെന്നും പത്രികയിൽ വ്യക്തമാക്കുന്നു.സ്ത്രീ ശാക്തീകരണത്തിന് മുൻതൂക്കം നൽകുന്ന പദ്ധതികളുടെ ഭാഗമായി 50 ശതമാനം സ്ത്രീകൾക്ക് ജോലി ഉറപ്പുവരുത്തും. കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും ഇതിന് നേതൃത്വം നൽകും. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കുക, സമ്പൂർണ...
ഹെൽമെറ്റിനുള്ളിലെ ഫോൺ ഉപയോഗം: കനത്ത ജാഗ്രതാനിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

ഹെൽമെറ്റിനുള്ളിലെ ഫോൺ ഉപയോഗം: കനത്ത ജാഗ്രതാനിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

KERALA NEWS
കൊച്ചി: വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഓടുന്ന വാഹനത്തിൽ ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോൺ ഹെൽമെറ്റിനുള്ളിൽ തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡി ഈ മുന്നറിയിപ്പ് നൽകിയത്. കൈകളിൽ ഫോൺ പിടിച്ചു സംസാരിക്കുന്നത് മാത്രമല്ല നിയമലംഘനമെന്നും, ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചുവെച്ച്അ തിസാമർത്ഥ്യം കാണിക്കുന്നവരും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സത്യസന്ധമായി പറയുകയാണെങ്കിൽ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകൾ പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ ഇന്ന് കുറവായിരിക്കും. കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന 'സമർത്ഥ'രാ...

MTN NEWS CHANNEL