Saturday, July 25News That Matters
Shadow

KERALA NEWS

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി

KERALA NEWS
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി. കേരളീയ മുസ്ലിം പൊതുമണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായ ആലിക്കുട്ടി മുസ്ല്യാർ 2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ, 2006 മുതൽ 2009 വരെകേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2003 മുതൽ ജാമിഅ നൂരിയയുടെ പ്രിൻസിപ്പാൾ സ്ഥാനം വഹിക്കുന്ന ആലിക്കുട്ടി മുസ്ലിയാർ അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമാണ്. ആൾ ഇന്ത്യ പേഴ്സണൽ ബോർഡ് അംഗം കൂടിയായ അദ്ദേഹം നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിലും പങ്കെടുത്ത് പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. പുണ്യഭൂമിയിലേക്ക്, മുസ്ലിം ലോകം 1421, മുസ്ലിം ലോകം 1423, മുസ്ലിം ലോകം 1425, ദിക്റുകൾ, ഇസ്ലാമിക മുന്നേറ്റം ആഗോള തലത്തിൽ, ഫലസ്തീൻ ജൂതർക്കെന്തവകാശം തുടങ്ങിയ മലയാളം പുസ്തകങ്ങൾക്ക് പുറമെ ഇൻതിദാറുൽ മഫ്ഖൂദ് എന്ന അറബി കർമശാസ്ത്ര ഗ്രന്ഥവും ...
പാചകവാതക സിലിണ്ടർ വിതരണത്തിലെ നഗര-ഗ്രാമ വിവേചനം അവസാനിപ്പിക്കണം: NFPR

പാചകവാതക സിലിണ്ടർ വിതരണത്തിലെ നഗര-ഗ്രാമ വിവേചനം അവസാനിപ്പിക്കണം: NFPR

KERALA NEWS
തിരൂരങ്ങാടി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. പാചകവാതക സിലിണ്ടറുകളുടെ റീഫില്ലിംഗ് ബുക്കിംഗിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഏകീകൃത സമയപരിധി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ.). പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻ.എഫ്.പി.ആർ. തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന് നിവേദനം നൽകി. നിലവിൽ പാചകവാതക ബുക്കിംഗിനായി നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവും എന്ന രീതിയിലാണ് എണ്ണക്കമ്പനികൾ സിലിണ്ടറുകൾ അനുവദിക്കുന്നത്. ഇത് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളോട് കാണിക്കുന്ന വലിയ വിവേചനവും അവകാശ ലംഘനവുമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലകളിലും വിറകടുപ്പുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞതിനാൽ മിക്കവരും പാചകത്തിനായി പൂർണ്ണമായും എൽ.പി.ജിയെ തന്നെയാണ് ആശ്രയിക്കുന്നത്. ഈ ...
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: അവസാന മൃതദേഹവും കണ്ടെടുത്തു

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: അവസാന മൃതദേഹവും കണ്ടെടുത്തു

KERALA NEWS
മേപ്പാടി: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഹിമാചൽ പ്രദേശ് സ്വദേശിയും തുരങ്കപാത നിർമ്മാണ കമ്പനിയായ ദിലീപ് ബിൽഡ്കോണിന്റെ കൺസ്ട്രക്ഷൻ മാനേജരുമായ വിക്രം സിങ് റാണയുടെ (59) മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം എട്ടായി ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ദുരന്തമേഖലയിൽ എൻ.ഡി.ആർ.എഫ്., അഗ്നിരക്ഷാസേന, പോലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ തിരച്ചിലാണ് നടന്നിരുന്നത്. കനത്ത ചെളിയും പ്രതികൂല കാലാവസ്ഥയും വകവെക്കാതെ ഹിറ്റാച്ചികളും ജെ.സി.ബികളും ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ഒടുവിൽ മൃതദേഹം കണ്ടെടുത്തത്. അപകടത്തിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തതോടെ പ്രദേശത്തെ ഔദ്യോഗിക രക്ഷാദൗത്യവും തിരച്ചിലും അവസാനിച്ചതായി അധികൃതർ അറിയിച്ചു. കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദുരന...
വയനാട് മണ്ണിടിച്ചിൽ ദുരന്തം: വിശദമായ അന്വേഷണം നടത്തും, കുറ്റക്കാർക്കെതിരെ കർശന നടപടി – മന്ത്രി

വയനാട് മണ്ണിടിച്ചിൽ ദുരന്തം: വിശദമായ അന്വേഷണം നടത്തും, കുറ്റക്കാർക്കെതിരെ കർശന നടപടി – മന്ത്രി

KERALA NEWS
വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചു. അപകടം നടന്ന കള്ളാടിയിലെ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംഭവത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മനുഷ്യജീവന്റെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. അപകടസാധ്യത മുന്നിൽക്കണ്ട് നിർമാണ പ്രവൃത്തികൾ നേരത്തെ തന്നെ നിർത്തിവെപ്പിച്ചിരുന്നു. പദ്ധതി പ്രദേശത്തെ എല്ലാ നിർമാണ-അനുബന്ധ പ്രവൃത്തികളും പൂർണ്ണമായ സുരക്ഷാ മുൻകരുതലുകളോടും കൂടി മാത്രമേ മുന്നോട്ട് കൊണ്ടുപോകാവൂ എന്ന് കൊങ്കൺ റെയിൽവേയ്ക്ക് നേരത്തെ തന്നെ വ്യക്തമായ നിർദേശം നൽകിയിരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്...
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ: മരണസംഖ്യ ആറായി, മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ: മരണസംഖ്യ ആറായി, മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

KERALA NEWS
വയനാട് കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു. ഇന്ന് നടത്തിയ ഊർജ്ജിതമായ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ: ആൻമോൾ ദോദ്റായ് (ജാർഖണ്ഡ്), ബികാഷ് കുമാർ സിങ് (ബിഹാർ), ചന്ദ്രഭാൻ പാൽ (മധ്യപ്രദേശ്), മുഹമ്മദ് ഇമ്രാൻ (ജെ.സി.ബി. ഓപ്പറേറ്റർ), രാഹുൽ ശർമ്മ (എൻജിനീയർ), അസറുദ്ധീൻ അൻസാരി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ആക്സിഡന്റ് റെസ്ക്യൂ 24x7 ഹെൽപ്പിംഗ് & റിപ്പോർട്ടിംഗ് ടീം അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിത മേഖലയിൽ നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.ദുരന്തസ്ഥലത്തെ നാല് സോണുകളാക്കി തിരിച്ചാണ് തിരച്ചില്‍ തുടരുന്നതെന്നും ഇതില്‍ സോണ്‍ ത്രീയില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചതെന്നും റവന്യൂമന്ത്രി എ.പി. അനില്‍കുമാർ പറഞ്ഞു. കാണാതായ ഇതര...
കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ

കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ

KERALA NEWS
കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സാങ്കേതിക ഉപയോഗിച്ച് ലഹരി മാഫിയയ്ക്കെതിരെ തൂഫാൻ ദി നാർക്കോ ഹണ്ട് നടപടികൾ സ്വീകരിക്കുന്നു. ലഹരിക്കെതിരായ യുദ്ധം ജയിക്കാനാകുമെന്ന് ഉറപ്പുണ്ട് . ഉറവിടവും വിതരണ ശൃഖലയും ഒരുപോലെ ഇല്ലാതാക്കുമെന്ന് ‍ഡിജിപി വ്യക്തമാക്കി. തൂഫാൻ ദി നാർക്കോ ഹണ്ട് നടപ്പാക്കിയതിന് പിന്നാലെ അയ്യായിരത്തിലധികം കേസുകളും അഞ്ഞൂറിലധികം അറസ്റ്റും ഇതുവരെ നടന്നു. കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ സഹകരണത്തോടെയാണ് സംയുക്ത ദൗത്യം പുരോഗമിക്കുന്നത്. പരിശോധന താത്കാലികമല്ലെന്നും തുടർച്ചയായ നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു. കഞ്ചാവ് കൂടുതൽ എത്തുന്നത് ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗമാണ്. രാസ ലഹരിയുടെ ഉറവിടം ബെംഗളൂരുവുാണെന്നും വിദേശത്തുനിന്ന് ഉൾപ്പെടെ ലഹരി എത്തുന്നുവെന്നും ഡിജിപി പറഞ്ഞു. കാസർഗോഡ് കാഞ്ഞങ്ങോട് പട്രോളിങ്ങിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ പൊലീസു...
പെട്രോളിയം മേഖലയിലെ പ്രതിസന്ധി: മുഖ്യമന്ത്രിക്ക് നിവേദനം നൽകി മലപ്പുറം ജില്ലാ എച്ച്.പി. ഡീലേഴ്സ് അസോസിയേഷൻ

പെട്രോളിയം മേഖലയിലെ പ്രതിസന്ധി: മുഖ്യമന്ത്രിക്ക് നിവേദനം നൽകി മലപ്പുറം ജില്ലാ എച്ച്.പി. ഡീലേഴ്സ് അസോസിയേഷൻ

KERALA NEWS
മലപ്പുറം: പെട്രോളിയം മേഖലയിൽ നിലനിൽക്കുന്ന രൂക്ഷമായ പ്രതിസന്ധികൾക്കും വ്യാജ ഡീസൽ കടത്തിനുമെതിരെ മലപ്പുറം ജില്ലാ ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ (MDHPDA) പ്രതിനിധികൾ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി. അസോസിയേഷൻ മുഖ്യ രക്ഷാധികാരി എ.കെ.എ. നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ 11.30-ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി കൈമാറിയത്. സംസ്ഥാനത്തെ ഇന്ധന ഡീലർമാർ നേരിടുന്ന പ്രധാന പ്രതിസന്ധികളായ വ്യാജ ഡീസൽ വിപണനം, മാഹിയിൽ നിന്നും അനധികൃതമായി നികുതി വെട്ടിച്ച് കേരളത്തിലേക്ക് വൻതോതിൽ ഡീസൽ കടത്തുന്നത് മൂലമുണ്ടാകുന്ന വരുമാന നഷ്ടം തുടങ്ങിയ വിവിധ വിഷയങ്ങൾ നിവേദനത്തിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിവേദനത്തിലെ ആവശ്യങ്ങൾ വിശദമായി പഠിച്ച ശേഷം, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ അടിയന്തിരമായി ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് മുഖ്യമന്ത്രി ഉറ...
സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂൺ മാസത്തിൽ മാത്രം 120 കേസുകൾ

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂൺ മാസത്തിൽ മാത്രം 120 കേസുകൾ

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ഒരാൾക്കുമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ ജൂൺ മാസത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 120 ആയി ഉയർന്നു. ഈ വർഷം ഇതുവരെ സംസ്ഥാനത്തൊട്ടാകെ 196 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, നിപ (Nipah) നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ട് ചികിത്സയിലും ഐസൊലേഷനിലും കഴിഞ്ഞിരുന്ന എല്ലാവരും ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളും മുൻകരുതലും: മനുഷ്യന്റെ കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, കടുത്ത വയറുവേദന, വിട്ടുമാറാത്ത ക്ഷീണം, മലത്തോടൊപ്പം രക്തം കലർന്നു പോകുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ, രോഗബാധിതരായ എല്ലാവരിലും ഒ...
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; മലപ്പുറം സ്വദേശിയായ ഏഴ് വയസ്സുകാരൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; മലപ്പുറം സ്വദേശിയായ ഏഴ് വയസ്സുകാരൻ മരിച്ചു

KERALA NEWS
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവ് (7) ആണ് മരിച്ചത്. ഈ മാസം 12-നാണ് പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ കോഴിക്കോട് ജില്ലയിൽ മാത്രം രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒൻപത് വയസുകാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 13 ഓളം ഷിഗെല്ല കേസുകളാണ് കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ഇതുവരെ 135 ഓളം ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 68 ...
ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു

ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു

KERALA NEWS
പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് അന്ത്യം. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവില്‍ വ്യാജ ചികിത്സകള്‍ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും താരം മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്....
പത്മശ്രീ കെ.വി. റാബിയയ്ക്ക് സ്മാരകം: സർക്കാർ ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി എ.പി. അനിൽ കുമാർ

പത്മശ്രീ കെ.വി. റാബിയയ്ക്ക് സ്മാരകം: സർക്കാർ ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി എ.പി. അനിൽ കുമാർ

KERALA NEWS
തിരൂരങ്ങാടി: സാക്ഷരതാ, ഭിന്നശേഷി-സ്ത്രീ ശാക്തീകരണ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് യുനെസ്കോ പുരസ്കാരവും പത്മശ്രീയും ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ അന്തരിച്ച കെ.വി. റാബിയയ്ക്ക് ജന്മനാട്ടിൽ ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് സർക്കാർ ഭൂമി ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാർ പറഞ്ഞു. സ്മാരക നിർമ്മാണത്തിന് അനുയോജ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൽ പാറയുടെ നേതൃത്വത്തിൽ മന്ത്രിയെ സന്ദർശിച്ച നിവേദക സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പത്മശ്രീ കെ.വി. റാബിയ വിടപറഞ്ഞിട്ട് മെയ് 4-ന് ഒരു വർഷം പിന്നിട്ടു. റാബിയയുടെ പേരിൽ പഠന-ഗവേഷണങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സിഗ്നേച്ചർ ഭിന്നശേഷി കൂട്ട...
റോഡ് സുരക്ഷ, ലഹരിവ്യാപനം തടയൽ: റാഫ് സംസ്ഥാന പോലീസ് മേധാവിക്ക് നിവേദനം നൽകി

റോഡ് സുരക്ഷ, ലഹരിവ്യാപനം തടയൽ: റാഫ് സംസ്ഥാന പോലീസ് മേധാവിക്ക് നിവേദനം നൽകി

KERALA NEWS
തിരുവനന്തപുരം: റോഡ് സുരക്ഷയും ലഹരിവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ശേഷം ആർ.എ.എഫ് (RAAF) സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സംസ്ഥാന പോലീസ് മേധാവി ശ്രീ. രാവഡ എ. ചന്ദ്രശേഖറിന് കൈമാറി. പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് നടന്ന ചടങ്ങിൽ റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദുവാണ് നിവേദനം നൽകിയത്. കെ.ടി.എ. സമദ്, സജി മണ്ഡലത്തിൽ, മുഹമ്മദ് ഫാരിസ് സൈൻ, രാജു മണക്കാട് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.

KERALA NEWS
തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തോളം വരുന്ന ഒന്നാം ക്ലാസുകാർ ഉൾപ്പെടെ 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിനൊപ്പം സംസ്ഥാനത്തൊട്ടാകെ പ്രാദേശിക തലത്തിലും വിപുലമായ പ്രവേശനോത്സവ പരിപാടികളും സൈബർ സുരക്ഷാ പ്രതിജ്ഞയും നടക്കും.​കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി ടിപ്പർ ലോറികൾക്ക് മോട്ടോർ വാഹന വകുപ്പ് സമയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം. സ്കൂൾ പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങൾക്കോ അനു...
വിനോദസഞ്ചാര ബോട്ടുകൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം; വീഴ്ച വരുത്തിയാൽ കടുത്ത നടപടി

വിനോദസഞ്ചാര ബോട്ടുകൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം; വീഴ്ച വരുത്തിയാൽ കടുത്ത നടപടി

KERALA NEWS
ബക്രീദ് അവധിക്കാലത്തെ തിരക്കും കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്ത് വിനോദസഞ്ചാര ബോട്ടുകൾക്ക് ബേപ്പൂർ പോർട്ട് ഓഫീസർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുന്ന സമയങ്ങളിലും ജലാശയങ്ങളിൽ ഒഴുക്ക് ശക്തിപ്പെടുന്ന അവസരങ്ങളിലും സുരക്ഷിതമായ ബോട്ട് സർവീസ് ഉറപ്പാക്കാൻ എല്ലാ ബോട്ടുടമകളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.സുരക്ഷ മുൻനിർത്തി ബോട്ടുടമകളും ജീവനക്കാരും നിബന്ധനകൾ കർശനമായി പാലിക്കണം. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതോ, സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവ്വേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവയടക്കമുള്ള നിയമാനുസൃത രേഖകൾ ഇല്ലാത്തതോ ആയ ബോട്ടുകൾ സർവീസ് നടത്താൻ പാടില്ല. ബോട്ടിലുള്ള എല്ലാ യാത്രക്കാരും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിച്ചിട്ടുണ്ടെന്ന...
ത്യാഗസ്മരണകളിൽ വീണ്ടുമൊരു ബലിപെരുന്നാൾ; പ്രിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ

ത്യാഗസ്മരണകളിൽ വീണ്ടുമൊരു ബലിപെരുന്നാൾ; പ്രിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ

KERALA NEWS
ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മഹത്തായ സന്ദേശം പകർന്നുനൽകി വിശ്വാസിസമൂഹം വീണ്ടുമൊരു ബലിപെരുന്നാൾ കൂടി ആഘോഷിക്കുകയാണ്. അല്ലാഹുവിന്റെ കല്പനകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങാനുള്ള സഹനമാണ് അന്തിമ വിജയം നൽകുക എന്ന വലിയ പാഠമാണ് ഈ ദിനം ലോകത്തെ ഓർമ്മിപ്പിക്കുന്നത്. വാർധക്യകാലത്ത് ലഭിച്ച അരുമ സന്താനത്തെ ദൈവകല്പന പ്രകാരം ബലിയർപ്പിക്കാൻ തയ്യാറായ ഇബ്രാഹീം നബിയുടെയും ഹാജറാ ബീവിയുടെയും ഇസ്മായിൽ നബിയുടെയും അത്യുന്നതമായ ചരിത്രമാണ് പെരുന്നാളിന്റെയും ഹജ്ജിന്റെയും കാതൽ. ആ മഹത്തായ സമർപ്പണത്തെ അനുസ്മരിച്ചുകൊണ്ട്, ഐഹികമായ ഇച്ഛകളിൽ അഭിരമിക്കാതെ പരലോക മോക്ഷം ലക്ഷ്യം വെച്ചുള്ളതാവണം വിശ്വാസികളുടെ ഓരോ ആഘോഷവും. മറുവശത്ത്, വർണ്ണ, വർഗ്ഗ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ മാനവരാശി ഒന്നാണെന്ന ഐക്യത്തിന്റെ മഹത്തായ പ്രഖ്യാപനമാണ് മക്കയിൽ നടക്കുന്ന ഹജ്ജ് കർമ്മം. ധനികനെന്നോ ദരിദ്രനെന്നോ വിവേചനമില്ലാതെ, ഒരേ മനസ്സോടെ തൂവെള...
മണ്ണാര്‍ക്കാടിന്റെ ജനനായകൻ ഇനി കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി

മണ്ണാര്‍ക്കാടിന്റെ ജനനായകൻ ഇനി കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി

KERALA NEWS
തിരുവനന്തപുരം: സൂക്ഷ്മതയോടെയും സൗമ്യമായും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ജനപ്രതിനിധി വിദ്യാഭ്യാസ മന്ത്രി പദവിയില്‍ വരണമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കൃത്യമായ നിലപാടാണ് മണ്ണാർക്കാട് എം.എല്‍.എ അഡ്വ. എൻ. ഷംസുദ്ദീന് മന്ത്രിസഭയിലേക്ക് വഴിതുറന്നതെന്ന് സൂചന. നിയമസഭയിൽ വിഷയങ്ങൾ കൃത്യമായി പഠിച്ച്‌ അവതരിപ്പിക്കുന്നതിൽ മികവ് തെളിയിച്ച അദ്ദേഹം മികച്ച പ്രവർത്തനങ്ങള്‍ക്കുള്ള കെ.കെ. നായർ സ്മാരക ശ്രേഷ്ഠ നിയമസഭാ സാമാജിക പുരസ്‌കാരം നേടിയിട്ടുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി കഴിഞ്ഞ 15 വ‌ർഷമായി മണ്ണാർക്കാട് മണ്ഡലത്തെ നയിക്കുന്ന ഷംസുദ്ദീൻ, തന്റെ നാലാം ജയത്തിലാണ് ഇപ്പോൾ മന്ത്രിപദത്തിലേക്ക് ഉയർത്തപ്പെടുന്നത്. അദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പ് തന്നെ ലഭിക്കുമെന്നാണ് ഏറെക്കുറെ ഉറപ്പായിട്ടുള്ളത്.മണ്ണാ‌ർക്കാട് മണ്ഡലം എല്‍.ഡി.എഫില്‍ നിന്ന് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം സ്വദേശിയായ ഷംസുദ്ദീ...
മന്ത്രിയായി ആറാം ഊഴം; വി.ഡി. സതീശൻ മന്ത്രിസഭയിലെ ‘സീനിയറായി’ പി.കെ. കുഞ്ഞാലിക്കുട്ടി

മന്ത്രിയായി ആറാം ഊഴം; വി.ഡി. സതീശൻ മന്ത്രിസഭയിലെ ‘സീനിയറായി’ പി.കെ. കുഞ്ഞാലിക്കുട്ടി

KERALA NEWS
.തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ പ്രമുഖ നയതന്ത്രജ്ഞനായ പി.കെ. കുഞ്ഞാലിക്കുട്ടി വി.ഡി. സതീശൻ മന്ത്രിസഭയിലൂടെ ആറാം തവണയും മന്ത്രിപദവിയിലേക്ക്. ഇത്തവണ മലപ്പുറം നിയോജക മണ്ഡലത്തിൽ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറിയ അദ്ദേഹം, ഒൻപതാം തവണയാണ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പുതിയ മന്ത്രിസഭയിലെ ഏറ്റവും പരിചയസമ്പന്നനായ നേതാവെന്ന നിലയിൽ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം പുതിയ സർക്കാരിന് വലിയ കരുത്താകും.യു.ഡി.എഫിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ ആരെയും വേദനിപ്പിക്കാതെ പ്രശ്നപരിഹാരം കണ്ടെത്തുന്നതിൽ പ്രഗത്ഭനായ നയതന്ത്രജ്ഞനാണ് പി.കെ. കുഞ്ഞാലിക്കുട്ടി. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർക്കൊപ്പം ക്യാബിനറ്റിൽ പ്രവർത്തിച്ചുള്ള ദീർഘകാലത്തെ അനുഭവസമ്പത്തുമായാണ് അദ്ദേഹം വീണ്ടും മന്ത്രിയാകുന്നത്. 1951 ജൂൺ 1-ന് മലപ്പുറം ഊരകം സ്വദേശിയായ മുഹമ്മദ് ഹാജിയുടെയും കെ.പി. ഫാത...
മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ; പി കെ ബഷീര്‍ മന്ത്രിയാകും

മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ; പി കെ ബഷീര്‍ മന്ത്രിയാകും

KERALA NEWS
മലപ്പുറം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകും. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ പ്രഖ്യാപനം വൈകീട്ട് ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള അവസാന നിമിഷം പട്ടികയില്‍ നിന്നും ഒഴിവായി. പകരം പി കെ ബഷീര്‍ ഇടംപിടിക്കുകയായിരുന്നു. അബ്ദുള്‍ ഗഫൂറിനെ ഒഴിവാക്കി എ കെ എം അഷ്‌റഫിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രതിനിധിയായി എകെഎം അഷ്‌റഫിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ച പേരുകള്‍ സീല്‍ഡ് കവറില്‍ കൈമാറിയെന്നും സാദിഖലി തങ്ങളുടേതാണ...
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; മൂന്ന് മണിക്ക് പ്രഖ്യാപനം

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; മൂന്ന് മണിക്ക് പ്രഖ്യാപനം

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് (മെയ് 15) പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തുക. എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി (THSLC), എഎച്ച്എസ്എൽസി (AHSLC), ഹിയറിങ് ഇംപേർഡ് വിഭാഗങ്ങൾക്കായുള്ള പരീക്ഷാഫലങ്ങളും ഇതോടൊപ്പം പുറത്തുവിടും. വൈകിട്ട് 3.30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. കൂടാതെ, കേരള സ്റ്റേറ്റ് ഐടി മിഷന്റെ വാട്‌സാപ്പ് സംവിധാനം വഴിയും ഇത്തവണ ഫലം വേഗത്തിൽ അറിയാൻ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഫലം പരിശോധിക്കാനുള്ള ലിങ്കുകള്‍ 1. https://kbpe.kerala.gov.in 2. https://results.digilocker.gov.in 3. https://sslcexam.kerala.gov.in 4. https://thslcexam.kerala.gov.in/thslc 5. https://sslc...
പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

KERALA NEWS
സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് ആണ് മരിച്ചത്. വർക്കല അയിരൂർ എംജിഎം മോഡല്‍ സ്‌കൂളിലെ വിദ്യാർത്ഥി ആയിരുന്നു പ്രജൂബ് പ്രകാശ്. പരീക്ഷാഫലം വന്നതിന് പിന്നാലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)...

MTN NEWS CHANNEL