Sunday, September 13News That Matters
Shadow

CRIME NEWS

ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി.

ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി.

CRIME NEWS
തൃശൂർ: ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി. ചാലക്കുടി മേലൂർ സ്വദേശിനി മിനു (37) ആണ് ജീവനൊടുക്കിയത്. നേഴ്സ് ആണ് മരിച്ച മിനു. ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊടുത്ത നിലയിലായിരുന്നു. ഭർത്താവ് ജിബിൻ വിദേശത്താണ്. ഭർതൃമാതാവിനൊപ്പമായിരുന്നു താമസം. ഇവർക്ക് എട്ടും മൂന്നും വയസുളള രണ്ട് മക്കളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)...
പോത്തുകല്ലിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

പോത്തുകല്ലിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

CRIME NEWS
പോത്തുകല്ല്: മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അപ്പൻകാപ്പ് നഗർ സ്വദേശിനി നിഷ (32) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.​മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ട്. യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് നിഷയുടെ കൂടെ താമസിച്ചിരുന്ന സുരേഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നാല് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയിലുള്ള സുരേഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ....
പടിഞ്ഞാറേക്കരയിൽ കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

പടിഞ്ഞാറേക്കരയിൽ കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

CRIME NEWS
പുറത്തൂർ: പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശിനി അണ്ടിപാട്ടിൽ ഫൗസിയയുടെ മൃതദേഹമാണ് പടിഞ്ഞാറേക്കര ജെട്ടിലൈനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതലാണ് ഫൗസിയെയും ഇവരുടെ ഭർത്താവ് ഹുസൈനെയും കാണാതായത്. ഇതേത്തുടർന്ന് തിരൂർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഫൗസിയയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ തിരൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കാണാതായ ഭർത്താവ് ഹുസൈനായുള്ള തിരച്ചിലും പോലീസ് തുടരുകയാണ്. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
തൃശ്ശൂരിൽ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിൽ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
തൃശ്ശൂർ: തൃശ്ശൂരിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കാടാമ്പുഴ സ്വദേശിയും നിലവിൽ വലിയ പറപ്പൂർ കോടിയിൽ താമസക്കാരനുമായ അജ്മൽ ആണ് മരിച്ചത്. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപമുള്ള ബിവറേജസിന് അടുത്ത് ഇന്ന് രാവിലെയാണ് അജ്മലിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലപാതക സാധ്യത മുൻനിർത്തി നെടുപ്പുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
താനൂർ കസ്റ്റഡി മരണം: താമിർ ജിഫ്രിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് വ്യക്തമാക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

താനൂർ കസ്റ്റഡി മരണം: താമിർ ജിഫ്രിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് വ്യക്തമാക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

CRIME NEWS
താനൂർ: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രി മരിച്ച രാത്രിയിലെ താനൂർ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗുരുതരാവസ്ഥയിലായ താമിറിനെ പോലീസുകാർ ചുമന്ന് ജീപ്പിൽ കയറ്റുന്നതും, ഇതിന് ശേഷവും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകിയെന്നും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. പുലർച്ചെ 4.18നാണ് താമിർ ജിഫ്രിയെ പോലീസ് ജീപ്പിൽ കയറ്റുന്നത്. എന്നാൽ അഞ്ച് മിനിറ്റിന് ശേഷം 4.23നാണ് ജീപ്പ് സ്റ്റേഷൻ വിട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന താമിറിനെ ആശുപത്രിയിലെത്തിക്കുന്നതിൽ ഈ സമയവ്യത്യാസം നിർണായകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്ന് വർഷമായി കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ പോലീസ് സ്റ്റേഷന് പുറത്തെ ദൃശ്യങ്ങൾ ലഭ്യമായത്. 2023 ഓഗസ്റ്റ് ഒന്നിനാണ് താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി...
നൃത്ത അധ്യാപിക തൃശൂരിൽ കൊല്ലപ്പെട്ടു; പ്രതി പോലീസിൽ കീഴടങ്ങി

നൃത്ത അധ്യാപിക തൃശൂരിൽ കൊല്ലപ്പെട്ടു; പ്രതി പോലീസിൽ കീഴടങ്ങി

CRIME NEWS
വേങ്ങര കണ്ണമംഗലം സ്വദേശിയായ നൃത്ത അധ്യാപികയെ തൃശൂരിൽ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹനാൻ ലോഡ്ജിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി നേരിട്ട് പോലീസിൽ കീഴടങ്ങി.​ചേറൂർ വില്ലേജ് ഓഫീസിന് താഴെ തോട്ടുങ്ങൽ വെള്ളേരി നാരായണന്റെ ഭാര്യ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ചെനക്കലങ്ങാടി ചീനക്കനാരി റോഡ് വിഗീഷ് നിവാസിൽ വിജീഷ് (39) ആണ് ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്.​ഇന്നലെ (ഓഗസ്റ്റ് അഞ്ച്) ആണ് കൊലപാതകം നടന്നത്. ധനലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഏഴു വര്‍ഷത്തോളമായി ധനലക്ഷ്മിയും വിബീഷും സൗഹൃദത്തില്‍ ആയിരുന്നു എന്...
എടരിക്കോട് കാറിൽ കടത്തിയ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയിൽ

എടരിക്കോട് കാറിൽ കടത്തിയ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയിൽ

CRIME NEWS
മലപ്പുറം: എടരിക്കോട് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കളും ഒരു യുവതിയും കൽപകഞ്ചേരി പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്നും 1.24 ഗ്രാം മയക്കുമരുന്ന് (എം.ഡി.എം.എ.) പൊലീസ് കണ്ടെടുത്തു. വാഹന പരിശോധനയ്ക്കിടെയാണ് ഇവർ വലയിലാകുന്നത്. മഞ്ചേരി എളങ്കൂർ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്ന യുവതിയുമാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ കൃത്യമായ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട യുവതിക്ക് ആവശ്യമായ നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങൾ ഉറപ്പാക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നിങ്ങളുടെ പ്രാദേശിക...
മലയാളി MBBS വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതില്‍‌ കേരളത്തില്‍ കേസെടുത്തു

മലയാളി MBBS വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതില്‍‌ കേരളത്തില്‍ കേസെടുത്തു

CRIME NEWS
ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനി സാവരിയ (22) കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പൊലീസും കേസെടുത്തു. പെരിന്തല്‍മണ്ണ സ്വദേശിയായ പ്രതി സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെയോടെ കൊച്ചിയിലെത്തിച്ച മൃതദേഹം, രാവിലെ 11 മണിയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് റീ-പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. തുടര്‍ന്ന് വൈകുന്നേരം നാല് മണിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.​പെണ്‍കുട്ടിയുടെ ശരീരത്തില്‍ കൂടുതൽ മുറിവുകളുണ്ടെന്നും പ്രതി മുന്‍പും മകളെ ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ബസന്ത്, റീ-പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പ്രതി സാവരിയയെ നേരത്തെയും ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായി ഹോസ്റ്റലിലെ സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക...
വാക്കുതർക്കത്തിനിടെ അനുജന്റെ കുത്തേറ്റ ജ്യേഷ്ഠൻ മരിച്ചു.

വാക്കുതർക്കത്തിനിടെ അനുജന്റെ കുത്തേറ്റ ജ്യേഷ്ഠൻ മരിച്ചു.

CRIME NEWS
മൊറയൂരിൽ വാക്കുതർക്കത്തിനിടെ അനുജന്റെ കുത്തേറ്റ ജ്യേഷ്ഠൻ ആശുപത്രിയിൽ വെച്ച് മരിച്ചു. മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ പട്ടർതൊടുവിൽ ചെറിയ അസ്സുവിന്റെ മകൻ മുഹമ്മദ് റഫീഖ് ചിറങ്ങാടൻ (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.കൊണ്ടോട്ടി ഭാഗത്ത് താമസിക്കുന്ന റഫീഖ് ഇന്ന് രാവിലെ മാതാവിനെ കാണാനായാണ് ഒഴുകൂരിലെ കുടുംബവീട്ടിൽ എത്തിയത്. ഇവിടെ വെച്ചുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അനുജൻ സാജിദ് റഫീഖിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് സഹോദരൻ സാജിദും ഉമ്മയും ചേർന്നാണ് റഫീഖിനെ ആശുപത്രിയിലെത്തിച്ചത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നില വഷളായതിനെ തുടർന്ന് ക്രസന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെട...
കുടുംബവഴക്ക് ദാരുണമായ അന്ത്യത്തിൽ കലാശിച്ചു; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

കുടുംബവഴക്ക് ദാരുണമായ അന്ത്യത്തിൽ കലാശിച്ചു; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

CRIME NEWS
പാലക്കാട്‌ മണ്ണാർക്കാട് കൊടക്കാട് കൊമ്പം പള്ളത്ത് കോളനിയിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സുകുമാരൻ, ഭാര്യ ദീപ (42) എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കുടുംബവഴക്കിനെ തുടർന്നുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ ദീപയെ വെട്ടിക്കൊന്ന ശേഷം സുകുമാരൻ സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാർ ഉടൻ തന്നെ മണ്ണാർക്കാട് വട്ടമ്പലം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ. 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
പതിനാറുകാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

പതിനാറുകാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

CRIME NEWS
കാസര്‍കോട്: മേല്‍പ്പറമ്പില്‍ 16കാരി പീഡനത്തിനിരയായ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. 25കാരി സ്‌നേഹ മെര്‍ലിന്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ ഒരു വര്‍ഷം അവരുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ നിരവധി തവണ സ്‌നേഹ പീഡിപ്പിച്ചത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കണ്ണൂരിലെ ജയിലില്‍ നിന്നാണ് സ്‌നേഹയും പെണ്‍കുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ ലഹരി വില്‍പ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു പോക്‌സോ കേസില്‍ സ്‌നേഹ ജയിലിലായിരുന്നു. ഇതേ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന്‍ പോക്‌സോ കേസില്‍ ജയിലിലാണ്. ഈ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെ പ്രതി ചേര്‍ത്തിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും പുറത്ത് പറഞ്ഞില്ലെന്ന പേരിലാണ് കേസ്. കേസിന് പിന്...
കൗൺസിലിങ്ങിനെത്തിയ 18-കാരിയെ പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ

കൗൺസിലിങ്ങിനെത്തിയ 18-കാരിയെ പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ

CRIME NEWS
കോഴിക്കോട്: കൗൺസിലിങ്ങിനെത്തിയ 18-കാരിയെ പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാനാണ് പോലീസിന്റെ പിടിയിലായത്. മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ തൃശൂർ സ്വദേശിനിയെയാണ് ഇയാൾ നിരവധി തവണ പീഡനത്തിനിരയാക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ളയാളാണ് യഹിയ ഖാൻ. മാതാവിനൊപ്പമാണ് പെൺകുട്ടി പാലാഴിയിലുള്ള പ്രതിയുടെ കൗൺസിലിങ് കേന്ദ്രത്തിലെത്തിയത്. എന്നാൽ, കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കാറിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലായിരുന്നു അതിക്രമം നടന്നത്. സംഭവത്തെ തുടർന്ന് കടുത്ത മാനസിക ആഘാതത്തിലായ പെൺകുട്ടി ഈ വർഷം ഫെബ്രുവരിയിലാണ് തൃശൂർ വനിതാ പോലീസിൽ പരാതി നൽകിയത്. എന്നാൽ കുറ്റകൃത്യം നടന്നത് പന്തീരങ്കാവ് സ്റ്...
നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
കണ്ണൂർ: കണ്ണൂർ കരിമ്പത്ത് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 22 കാരിയായ സാന്ദ്രതാരയാണ് മരിച്ചത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലുമാസം മുൻപായിരുന്നു നൃത്താധ്യാപികയായ സാന്ദ്രയുടേയും ആകാശ് മോഹന്റെയും വിവാഹം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഗൃഹപ്രവേശ ചടങ്ങിന് പോകാൻ ഒരുങ്ങാനായി മുറിയിൽ കയറി വാതിലടച്ച സാന്ദ്ര ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടർന്ന് ഭർത്താവ് ആകാശ് വാതിൽ തളളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ സാന്ദ്രയെ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണയിച്ച് വിവാഹം ചെയ്ത ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം സ്വദ...
തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്; മൂന്നുപേർ പിടിയിൽ

തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്; മൂന്നുപേർ പിടിയിൽ

CRIME NEWS
തിരൂർ: തിരൂർ ഏറ്റിരിക്കടവ് ഔറ വെൽനെസ് മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ് നടത്തി യുവാവിനെ മർദിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ മൂന്നുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്റർ നടത്തിപ്പുകാരൻ തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശി ജയന്തി(39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരാണ് പിടിയിലായത്. തെക്കൻ കുറ്റൂർ കരിമ്പന സ്വദേശിയായ മനോജാണ് അക്രമത്തിന് ഇരയായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മസാജിനായി എത്തിയ മനോജിന്റെ കൈവശം പണമുണ്ടെന്ന് മനസ്സിലാക്കിയ സംഘം ഹണിട്രാപ്പിൽപ്പെടുത്തുകയായിരുന്നു. യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുക്കുകയും തുടർന്ന് മർദിച്ച് ഭീഷണിപ്പെടുത്തി 28,500 രൂപയും ഒന്നര പവൻ സ്വർണമാലയും പവർബാങ്കും ബൈക്കും തട്ടിയെടുക്കുകയുമായിരുന്നു. അതേസമയം, സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചുവെന്ന പരാതിയിൽ മനോജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഒന്നാം പ്രതിയായ സൗദ് പത്തോളം കേസുകളി...
വിദ്യാർത്ഥിയുടെ മരണം: അധ്യാപകർക്കെതിരെ പീഡനാരോപണവുമായി കുടുംബം

വിദ്യാർത്ഥിയുടെ മരണം: അധ്യാപകർക്കെതിരെ പീഡനാരോപണവുമായി കുടുംബം

CRIME NEWS
പെരിന്തൽമണ്ണ: എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് തേജസ്സ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ നീതി തേടി കുടുംബം മലപ്പുറം എസ്പിക്ക് പരാതി നൽകി. മറ്റൊരു സ്കൂളിലേക്ക് മാറുന്നതിനായി ടിസി (TC) വാങ്ങാനിരിക്കെ, ടിസിയിൽ 'റെഡ് മാർക്ക്' രേഖപ്പെടുത്തുമെന്ന് അധ്യാപകർ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സ്കൂൾ മാറാനിരുന്ന ദിവസം തന്നെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ഇത് അധ്യാപകരുടെ സമ്മർദ്ദം മൂലമാണെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. എന്നാൽ, ഈ ആരോപണങ്ങൾ സ്കൂൾ അധികൃതർ പൂർണ്ണമായും നിഷേധിച്ചു. കുട്ടിയെ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നാണ് സ്കൂളിന്റെ വിശദീകരണം. അതേസമയം, തേജസ്സിന്റെ മരണത്തിൽ പ്രതിഷേധിച്ചും കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപ...
18കാരൻ ആത്മഹത്യ ചെയ്ത സംഭവം; ഒരാള്‍ അറസ്റ്റില്‍

18കാരൻ ആത്മഹത്യ ചെയ്ത സംഭവം; ഒരാള്‍ അറസ്റ്റില്‍

CRIME NEWS
എടവണ്ണപ്പാറയില്‍ 18കാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മുനീറിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. യാസിറിനെ മുനീർ മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരില്‍ വീട്ടില്‍ യാസിർ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം തിരികെ നല്‍കാൻ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് മർദനമുണ്ടായത്. അതേസമയം, അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും...
പൊന്നാനി കൊലപാതകം: കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

പൊന്നാനി കൊലപാതകം: കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

CRIME NEWS
പൊന്നാനി: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ ഭർത്താവ് മുഹമ്മദ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞുമായി മൃതദേഹത്തിന് സമീപം മുഹമ്മദ് മുക്കാൽ മണിക്കൂറോളം ഇരുന്നതായാണ് പോലീസ് നൽകുന്ന വിവരം. പ്രതിയെ അറസ്റ്റ് ചെയ്ത് നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.​സംഭവ ദിവസം ഭാര്യയെ സ്വന്തം വീട്ടിൽ നിന്നും വിളിച്ചിറക്കിയ മുഹമ്മദ് ഒരുപാട് സമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങിയ ശേഷമാണ് ബീച്ചിന് സമീപമെത്തിയത്. അവിടെ വെച്ച് സംസാരിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ഫാത്തിമയുടെ തന്നെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഫാത്തിമയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് പോലീസിന് മൊഴി നൽകി.​കൊലപാതക ശേഷം തിരികെ ഫ്ലാറ്റിലേക്ക് പോകാൻ തുടങ്ങവെ കുറുക്കന്മാർ എത്തുന്നത് കണ്ട് കൈക...
മലബാര്‍ എക്‌സ്പ്രസിലെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷത്തിന്റെ ലാപ്‌ടോപ്പ് മോഷ്ടിച്ചു, സിസിടിവി പരിശോധിച്ചു, യുവാവ് പിടിയില്‍

മലബാര്‍ എക്‌സ്പ്രസിലെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷത്തിന്റെ ലാപ്‌ടോപ്പ് മോഷ്ടിച്ചു, സിസിടിവി പരിശോധിച്ചു, യുവാവ് പിടിയില്‍

CRIME NEWS, KOZHIKODE, LOCAL NEWS
കോഴിക്കോട്: ട്രെയിന്‍ യാത്രികനായ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിനെ പിടികൂടി. മലപ്പുറം തലക്കാട് കല്‍പകഞ്ചേരി സ്വദേശി അബു സാലിഹി(37)നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ എ.സി കോച്ചിലാണ് മോഷണം നടന്നത്. വിദ്യാര്‍ത്ഥിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതിലൂടെ അബു സാലിഹിന്റെ സാനിധ്യം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെയില്‍വേ പോലീസ് എസ്‌ഐ പ്രദീപ് കുമാര്‍, എഎസ്‌ഐ ഷെമീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍വിജേഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്, അഖിലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അബുവിനെ പിടികൂടിയത്....
യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: പരപ്പനങ്ങാടി സ്വദേശി പിടിയിൽ

യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: പരപ്പനങ്ങാടി സ്വദേശി പിടിയിൽ

CRIME NEWS
പരപ്പനങ്ങാടി: സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും പണം വാങ്ങി വിൽപന നടത്തുകയും ചെയ്ത യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ നിതിൻ മോഹൻദാസാണ് പിടിയിലായത്. പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാൻ പോലീസ് വൈകുന്നുവെന്ന ആക്ഷേപം ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഉന്നത രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് ഇരയായ യുവതി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് നടപടി വേഗത്തിലാക്കിയത്. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ യൂത്ത് വിങ് പ്രാദേശിക നേതാവായ നിതിനെതിരെ പരപ്പനങ്ങാടി, താനൂർ, മാഹി പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികളാണ് നിലവിലുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ അശ്ലീല രൂപത്തിലാക്കി മാറ്റിയ ശേഷം വിവിധ ടെലിഗ്രാം ഗ്രൂപ്പു...
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പിടിയിൽ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പിടിയിൽ

CRIME NEWS
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി സജി (45) പോലീസിന്റെ പിടിയിലായി. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തിയത് താനാണെന്ന് സജി പോലീസിനോട് സമ്മതിച്ചു. വീടിന് സമീപത്തെ പറമ്പിലെ വലിയ പാറക്കെട്ടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിച്ച് പോലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് മറുഭാഗത്തുകൂടി പുറത്തെത്തിയ സജിയെ നാട്ടുകാർ കണ്ടത്. "തനിക്ക് തെറ്റുപറ്റിയെന്നും കീഴടങ്ങുമെന്നും" നാട്ടുകാരോട് പറഞ്ഞ സജിയെ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടികൂടുമ്പോൾ രണ്ടുദിവസമായി ഭക്ഷണം കഴിക്കാത്തതിനാൽ അതീവ അവശനായിരുന്നു പ്രതി. സജിയുടെ ശരീരത്തിലുള്ള മുറിവുകളും കൈക്കേറ്റ പൊട്ടലും കൊലപാതകത്തിനിടെയുണ്ടായ മൽപിടുത്തത്തിൽ സംഭവിച്ചതാകാമെന്നാണ് പോലീസ് നിഗമനം. കട്ടപ്പന ഡി.വൈ.എസ്.പി വി...

MTN NEWS CHANNEL