Wednesday, April 15News That Matters
Shadow

CRIME NEWS

ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ കണ്ടെത്തി

ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ കണ്ടെത്തി

CRIME NEWS
ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനിടെയാണ് 1500 അടി താഴ്ചയിൽ നിന്ന് മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സസമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതായിരുന്നു ടാസ്ക് ഫോഴ്സ്. തെർമൽ ...
കൊളപ്പുറം A R നഗറിൽ ഒറീസ്സ ക്കാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

കൊളപ്പുറം A R നഗറിൽ ഒറീസ്സ ക്കാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

CRIME NEWS
വേങ്ങര: എ.ആർ. നഗർ കൊടുവായൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിന് എതിർവശത്തുള്ള കെട്ടിടത്തിന് മുകളിലാണ് ഒറീസ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.​കൊല്ലപ്പെട്ട യുവാവിനോടൊപ്പം താമസിച്ചിരുന്നയാളെ സംഭവത്തിന് പിന്നാലെ കാണാതായിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കൊലപാതകമാണെന്ന സംശയത്തെത്തുടർന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു വരികയാണ്. വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.​മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും. ഒപ്പം താമസിച്ചിരുന്നയാളെ പിടികൂടിയാൽ മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോല...
വനിതാ ഡോക്ടറെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ നാലു സ്ത്രീകൾ റിമാൻഡിൽ

വനിതാ ഡോക്ടറെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ നാലു സ്ത്രീകൾ റിമാൻഡിൽ

CRIME NEWS, LOCAL NEWS
പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ 4 സ്ത്രീകളെ പൊലീസ് അറസ്റ്റ‌് ചെയ്‌തു.ആനമങ്ങാട് വളാംകുളം സ്വദേശി വെങ്ങാടൻ ആസ്യ (36), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് സ്വദേശി കാഞ്ഞിരംകുന്ന് അമ്പുക്കാട്ടിൽ കദീജ (35), കച്ചേരിപ്പറമ്പ് കാട്ടുകണ്ടൻ ഷഹർബാൻ (33), കോട്ടോപ്പാടം കൊടക്കാട് ചക്കലക്കുന്നൻ ജുമൈല (36) എന്നിവരെയാണ് സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്. ഡോക്ടർക്കൊപ്പം ഉണ്ടായിരുന്ന സഹായികളായ അമ്മിനിക്കാട് വളാംകുളം അയനിക്കുന്ന് അശ്വതി (25), പാതായ്ക്കര മഠത്തിൽ പള്ള്യാലിൽ അജിത (37) എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ഗർഭിണിയെ അമിത രക്തസ്രാവം മൂലം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നവജാതശിശു രക്ഷപ്പെട്ടെങ്കിലും മാതാവ് മരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് അക്രമ സംഭവമെന്നും പ്രതികളെല...
അരീക്കോട് ആലുക്കൽ കൂട്ടക്കൊലക്കേസ്: 13 വർഷത്തെ ഒളിവു ജീവിതം അവസാനിച്ചു; പ്രതി പിടിയിൽ

അരീക്കോട് ആലുക്കൽ കൂട്ടക്കൊലക്കേസ്: 13 വർഷത്തെ ഒളിവു ജീവിതം അവസാനിച്ചു; പ്രതി പിടിയിൽ

CRIME NEWS
അരീക്കോട്: നാടിനെ നടുക്കിയ അരീക്കോട് ആലുക്കൽ കൂട്ടക്കൊലക്കേസിലെ പ്രതി മുഹമ്മദ് ഷെരീഫിനെ (45) 13 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ കേരള പോലീസ് പിടികൂടി. ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് പിന്തുടർന്ന് വലയിലാക്കിയത്. 2013-ൽ നടന്ന കൊലപാതകത്തിന് ശേഷം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത ഇയാൾക്കായി കഴിഞ്ഞ 11 വർഷമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. 2013 ജൂലൈ 21-ന് റംസാൻ മാസത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച ആ ദാരുണ സംഭവം നടന്നത്. പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ അരീക്കോട് ആലുക്കലിലെ വെള്ളക്കെട്ടിലേക്ക് ഷെരീഫ് തന്റെ സ്കൂട്ടർ ബോധപൂർവ്വം ഓടിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽ ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവർ കൊല്ലപ്പെട്ടു. സ്കൂട്ടർ നിയന്ത്രണം വിട്ട് വെള്ളത്തിൽ വീണതാണെന്നായിരു...
പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ആറ് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ആറ് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

CRIME NEWS
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അസം സ്വദേശികളായ ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം. പെരുമ്പാവൂർ മുടിക്കലിലെ 'എ.എം. വിനീർ' എന്ന പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെയുള്ള ആറംഗ സംഘം പ്ലൈവുഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന 'കോർ' ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവാവിന്റെ പല്ലുകൾ ഒടിയുകയും മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ...
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരിമരുന്ന് വേട്ട: ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരിമരുന്ന് വേട്ട: ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ

CRIME NEWS
കൊച്ചി: നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂവിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. സർക്കാർ ബോട്ടിൽ നടന്ന സംഗീത വിരുന്നിന് ശേഷം ഹോട്ടൽ മുറിയിൽ ലഹരി പാർട്ടിക്കായി ഒത്തുചേർന്ന എട്ടുപേരടങ്ങുന്ന സംഘമാണ് പിടിയിലായത്. ഇവരിൽ നിന്ന് മാരക ലഹരിമരുന്നുകളായ കൊക്കെയ്ൻ, സ്ഫടിക രൂപത്തിലുള്ള രാസലഹരി, സങ്കരയിനം കഞ്ചാവ് എന്നിവ കണ്ടെടുത്തു. സർക്കാർ ബോട്ടിൽ നടന്ന സംഗീത വിരുന്നിന് ശേഷമാണ് സംഘം ലഹരി ഉപയോഗത്തിനായി റാഡിസൺ ബ്ലൂ ഹോട്ടലിലെ 23-03 നമ്പർ മുറിയിലേക്ക് മാറിയത്. ഇവിടെ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരം കടവന്ത്ര പോലീസ് സ്റ്റേഷനിൽ ലഭിച്ചതിനെത്തുടർന്ന് ഉപനിരീക്ഷകൻ രാജീവ് പി.ആറിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് ശേഷം പരിശോധന നടത്തുകയായിരുന്നു.​സമൂഹത്തിന്റെ വിവിധ ഉന്നത മേഖലകളിൽ ജോലി ചെയ്യുന്നവരാണ് പിടിയിലായ എട്ടുപേരും. തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും...
കിനാവിന്റെ രാജകുമാരന്‍’ പിടിയില്‍

കിനാവിന്റെ രാജകുമാരന്‍’ പിടിയില്‍

CRIME NEWS
ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇവരില്‍ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി പൊലീസ് വിശദമാക്കി.കിനാവിന്റെ രാജകുമാരന്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. ഈ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ വടകര പൊലീസ് കോടതി മുഖാന്തിരം കസ്റ്...
അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

CRIME NEWS
നിലമ്പൂർ: നിലമ്പൂർ കരുളായിയിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കരുളായി ചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജിത (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ശാന്ത രജിതയെ ക്രൂരമായി വെട്ടുകയായിരുന്നു. രജിതയുടെ പിഞ്ചുമക്കളുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം. കുട്ടികളുടെ നിലവിളി കേട്ടാണ് അയൽവാസികൾ വിവരമറിയുന്നത്. വെട്ടേറ്റ് വീണ രജിത കുട്ടികളോട് വെള്ളം ആവശ്യപ്പെട്ടതായും, മക്കൾ വെള്ളം നൽകുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ടാപ്പിംഗ് തൊഴിലാളിയും ഓട്ടോ ഡ്രൈവറുമായ സുനിലിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട രജിത. സംഭവസമയത്ത് സുനിൽ ഓട്ടോയുമായി പുറത്തുപോയതായിരുന്നു. കൊലപാതകത്തിന് പ്രേരിപ്പിച്ച കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും...
പ്രതിശ്രുത വധുവിനെയും സുഹൃത്തിനെയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

പ്രതിശ്രുത വധുവിനെയും സുഹൃത്തിനെയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

CRIME NEWS
മലപ്പുറം: പ്രതിശ്രുത വധു മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ടതിലുള്ള പ്രകോപനത്തിൽ ഇവരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. മമ്പാട് കാരാട് നായട്ടുകല്ല് സ്വദേശി അശ്മിലിനെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ മമ്പാട് പൊങ്ങല്ലൂരിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അശ്മിലും യുവതിയും തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഇതിനിടെയാണ് യുവതി മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ പോകുന്നത് അശ്മിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കാറിൽ ഇവരെ പിന്തുടർന്ന പ്രതി, പൊങ്ങല്ലൂരിൽ വെച്ച് ബൈക്കിന് പിന്നിലേക്ക് ബോധപൂർവ്വം കാർ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിക്കും ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ നാട്ടു...
യുവദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

യുവദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
കോട്ടയം: പൊൻകുന്നത്ത് യുവദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിന് സമീപം താമസിക്കുന്ന സാജൻ (33), ഭാര്യ അനുഷ (30) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെ ഇവരുടെ രണ്ടര വയസ്സുള്ള മകൻ ഉറക്കമുണർന്ന് കരയുന്നത് കേട്ട് വീട്ടുടമസ്ഥർ ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ എടുക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാത്രിയിൽ വീട്ടിൽ നിന്ന് വഴക്കിടുന്ന ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. രാവിലെ ദമ്പതികളെ ഫോണിൽ വിളിച്ചിട്ട് ലഭിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന കുട്ടി പരിക്കേൽക്കാതെ സുരക്ഷിതനായി ഇരിക്കുന്നത് ആശ്വാസമായി. വിവരമറിഞ്ഞ് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭി...
സോഷ്യൽ മീഡിയ വഴി പ്രണയക്കെണി; പീഡിപ്പിച്ച് സ്വർണം കവർന്ന കേസിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ വഴി പ്രണയക്കെണി; പീഡിപ്പിച്ച് സ്വർണം കവർന്ന കേസിൽ യുവാവ് പിടിയിൽ

CRIME NEWS
കോഴിക്കോട്: യുവതിയെ ബലാത്സംഗത്തിനിരയാക്കി സ്വർണം തട്ടിയ കേസിൽ ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കൽ സ്വദേശി നെല്ലിക്കപറമ്പ് കുഞ്ഞിതൊടി വീട്ടിൽ മുഹമ്മദ് ജസീലാണ് (34) കോഴിക്കോട് വെച്ച് പോലീസ് പിടിയിലായത്. 2023 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.​സമൂഹമാധ്യമങ്ങൾ വഴി നാദാപുരം സ്വദേശിനിയുമായി പരിചയപ്പെട്ട പ്രതി യുവതിയെ കോഴിക്കോട് നഗരത്തിലെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ആറ് പവന ഓളം സ്വർണം കൈക്കലാക്കി മുങ്ങുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്ന പോലീസ് സംഘം കഴിഞ്ഞ ദിവസമാണ് പ്രതിയെ വലയിലാക്കിയത്.​സോഷ്യൽ മീഡിയ വഴി സ്ത്രീകളെ പ്രണയക്കെണിയിൽ കുടുക്കി ഹോട്ടൽ മുറികളിലെത്തിച്ച് പീഡിപ്പിക്കുകയും സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ സമാനമായ മറ്റ് പരാതികളും ലഭിച്ചിട...
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

CRIME NEWS
ഫറോക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ചാലിയം സ്വദേശിയായ യുവാവിനെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി സാബിഖ് (23) ആണ് പിടിയിലായത്. ഫെബ്രുവരി ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.​ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ സൗഹൃദം നടിച്ച് സമീപിച്ച പ്രതി, മലപ്പുറം ജില്ലയിലെ വാഴയൂരിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി മലപ്പുറം പള്ളിക്കൽ ബസാർ-കുന്നൂർമാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.​രാമനാട്ടുകര ബസ് സ്റ്റാൻഡിന് സമീപം വെച്ച് ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് എസ്‌.ഐ സജിനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് സാബിഖിനെ കസ്റ...
മങ്കട സദാചാരക്കൊല: അഞ്ച് പ്രതികൾക്കും ജീവപര്യന്തം

മങ്കട സദാചാരക്കൊല: അഞ്ച് പ്രതികൾക്കും ജീവപര്യന്തം

CRIME NEWS
മങ്കട കൂട്ടിലിൽ നസീർ ഹുസൈനെ സദാചാര പോലീസ് ചമഞ്ഞ് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്കും മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മങ്കട കൂട്ടിൽ സ്വദേശികളായ നായകത്ത് അബ്ദുൽനാസർ, സഹോദരൻ ഷറഫുദ്ദീൻ, പട്ടിക്കുത്ത് മുഹമ്മദ് സുഹൈൽ, പട്ടിക്കുത്ത് അബ്ദുൽഗഫൂർ, പട്ടിക്കുത്ത് സക്കീർ ഹുസൈൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ഷഫീഖ്, മൻസൂർ, അമ്പലപ്പള്ളി അബ്ദുൽനാസർ എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കൊലപാതകം, സംഘം ചേർന്ന് കലാപം നടത്തൽ, മാരകായുധങ്ങളുമായി ആക്രമിക്കൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. കൂടാതെ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും ശാസ്ത്രീയ പരിശോധനയിലൂടെ അവ വീണ്ടെടുത്തത് പ്രോസിക്യൂഷന് വലിയ കരുത്തായി. മൂന്നും ...
16-കാരിയെ പീഡിപ്പിച്ച കേസ്: മോട്ടിവേഷൻ സ്പീക്കർ ഫിലിപ് മമ്പാട് പോലീസ് കസ്റ്റഡിയിൽ

16-കാരിയെ പീഡിപ്പിച്ച കേസ്: മോട്ടിവേഷൻ സ്പീക്കർ ഫിലിപ് മമ്പാട് പോലീസ് കസ്റ്റഡിയിൽ

CRIME NEWS
നിലമ്പൂർ: പതിനാറ് വയസ്സുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാടിനെ നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം നടന്നത്. മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഇയാളെ ഇന്നലെ രാത്രി വൈകിയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ നിരവധി മോട്ടിവേഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഫിലിപ് മമ്പാട്. കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്നാണ് നിലമ്പൂർ പോലീസ് നടപടി സ്വീകരിച്ചത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്....
വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി പീഡനം; പ്രതി പിടിയിൽ

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി പീഡനം; പ്രതി പിടിയിൽ

CRIME NEWS
കോഴിക്കോട്: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ഒളവണ്ണ സ്വദേശി അറസ്റ്റിൽ. ഒളവണ്ണ ടി.പി ഷൗക്കത്തലിയെയാണ് പോക്സോ നിയമപ്രകാരം വനിതാ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെ ഇയാൾ ബസിൽ പിന്തുടരുകയായിരുന്നു. പിന്നീട് ഹൈലൈറ്റ് മാളിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി. തുടർന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായാണ് പെൺകുട്ടിയുടെ പരാതി. പരാതി ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ തുളസിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും കോഴിക്കോട് നഗരത്തിൽ വെച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. സമാനമായ രീതിയിൽ പ്രതി മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ...
പിതാവിന്റെ വെട്ടേറ്റ് മകള്‍ മരിച്ച സംഭവം: നടുക്കം വിട്ടുമാറാതെ ഗ്രാമം

പിതാവിന്റെ വെട്ടേറ്റ് മകള്‍ മരിച്ച സംഭവം: നടുക്കം വിട്ടുമാറാതെ ഗ്രാമം

CRIME NEWS
കാസർഗോഡ്: പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയെന്ന വാര്‍ത്തയില്‍ നടുക്കം വിട്ടുമാറാതെ തൂമിനാട് ഗ്രാമവാസികള്‍. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പ്രിയങ്കരിയായിരുന്ന മഞ്ചേശ്വരം തൂമിനാട് ഹില്‍ടോപ്പ് നഗറിലെ ജുമൈല (18) ആണ് ഇന്ന് വൈകിട്ട് പിതാവിന്റെ വെട്ടേറ്റ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് വരെ ഒപ്പം ഇരുന്ന് പഠിച്ച കൂട്ടുകാര്‍ അമ്പരപ്പ് മാറ്റാന്‍ കഴിയാതെ വീര്‍പ്പുമുട്ടി. ബായാര്‍ സ്വദേശിയായ പിതാവ് ഉമര്‍ ഫാറൂഖിന്റെയും ഭാര്യ താഹിറയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ജുമൈല. അന്നം കൊടുത്ത കൈ കൊണ്ടുതന്നെ മകളുടെ അന്ത്യം സംഭവിച്ചു എന്നത് വിശ്വസിക്കാനാകാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍.താഹിറയും ജുമൈലയും താഹിറയുടെ സഹോദരിയുടെ തൂമിനാട് ഹില്‍ടോപ്പിലെ വീട്ടിലാണ് താമസിക്കുന്നത്. ഉമര്‍ ഫാറൂഖ് ഗള്‍ഫിലായിരുന്നു. ഒന്നരമാസം മുമ്പ് നാട്ടിലെത്തിയ ഇയാളും ഇവര്‍ക്കൊപ്പമാണ് താമസം. സ്വത്തുമായി ബന്ധപ്പെട്ട് താഹിറയ...
ഒരുമിച്ച്‌ ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി.

ഒരുമിച്ച്‌ ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി.

CRIME NEWS
കോഴിക്കോട് എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തായ വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.​ഈ മാസം 24-നാണ് എലത്തൂരിലെ വൈശാഖന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച പ്രതി പിടിയിൽ; സ്റ്റേഷനിൽ പോലീസ് വാഹനം തകർത്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച പ്രതി പിടിയിൽ; സ്റ്റേഷനിൽ പോലീസ് വാഹനം തകർത്തു

CRIME NEWS
കണ്ണൂർ കാട്ടാമ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. തിരുനെൽവേലി സ്വദേശിയായ പരമശിവമാണ് പോലീസിന്റെ പിടിയിലായത്. അറസ്റ്റിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ പ്രതി വലിയ രീതിയിലുള്ള പരാക്രമമാണ് നടത്തിയത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന്റെ ചില്ലുകൾ ഇയാൾ അടിച്ചുതകർത്തു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയ സമയത്ത് ആശുപത്രിയിൽ വെച്ചും പ്രതി പരാക്രമം തുടർന്നു. നിരവധി മോഷണക്കേസുകളിൽ മുൻപും പ്രതിയായിട്ടുള്ള ഇയാൾക്കെതിരെ പുതിയ സംഭവത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സർക്കാർ വാഹനത്തിന് നാശനഷ്ടം വരുത്തിയതിനും ഇയാൾക്കെതിരെ പ്രത്യേകം കേസെടുത്തിട്ടുണ്ട്....
ടെലഗ്രാം വഴി കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകളുടെ വില്പന, മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെലഗ്രാം വഴി കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകളുടെ വില്പന, മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

CRIME NEWS
കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ ടെലഗ്രാം വഴി വിൽപന നടത്തിയ സംഭവത്തിൽ നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്‌വാനെ (20) മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളിലൂടെയും സ്വകാര്യ ചാനലുകളിലൂടെയും ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുകയായിരുന്നു ഇയാൾ. മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആർ. ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സൈബർ പോലീസ് സംഘം പരിശോധന നടത്തിയത്.​ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡി.വൈ.എസ്.പി അഷാദ്. എസ്-ന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ചിത്തരഞ്ജൻ. ഐ.സി, സബ് ഇൻസ്പെക്ടർമാരായ നജുമുദ്ധീൻ, അബ്ദുൽ ലത്തീഫ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീപ്രിയ, അരുൺ, റിജിൽ, ജസീം, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.​പോക്സോ നിയമപ്രകാരവും ഇൻഫ...
ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തു

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തു

CRIME NEWS
കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ഒരു ബന്ധുവീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദീപക്കിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നടപടി. ബസ്സിൽ വെച്ച് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത സമൂഹമാധ്യമങ്ങളിലൂടെ ദീപക്കിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതിനെത്തുടർന്നുണ്ടായ മാനക്കേടും അപമാനവും ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. ഷിംജിത ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും ഇതിൽ മകൻ ഏറെ മനോവിഷമത്തിലായിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. മെഡിക്കൽ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കൾ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവരുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ...

MTN NEWS CHANNEL