സൈബർ കുറ്റകൃത്യങ്ങൾ: 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങളിലൂടെയുള്ള വരുമാനം വെളുപ്പിക്കുന്നതിനായി ബാങ്കുകളിൽ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഏകദേശം 4.5 ലക്ഷം മ്യൂൾ അക്കൗണ്ടുകളാണ് കഴിഞ്ഞ വർഷം കേന്ദ്രം മരവിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങളിലൂടെയുള്ള വരുമാനം വെളുപ്പിക്കുന്നതിനായാണ് സാധാരണയായി മ്യൂൾ അക്കൗണ്ടുകൾ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.
കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ അക്കൗണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എയർടെൽ പേയ്‌മെൻ്റ് ബാങ്ക് എന്നിവയിലാണെന്ന് അധികൃതർ അറിയിച്ചു. എസ്ബിഐയുടെ ശാഖകളിൽ ഏകദേശം 40,000 മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തി. പഞ്ചാബ് നാഷണൽ ബാങ്കിൽ 10,000 (ഓറിയൻ്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഉൾപ്പെടെ), കാനറ ബാങ്കിൽ 7,000 (സിൻഡിക്കേറ്റ് ബാങ്ക് ഉൾപ്പെടെ) കൊട്ടക് മഹീന്ദ്ര ബാങ്കിൽ 6,000, എയർടെൽ പേയ്‌മെൻ്റ് ബാങ്കിൽ 5,0...