എടവണ്ണപ്പാറ ചാലിയാറില്‍ പതിനേഴുകാരി മരിച്ചതിനെ തുടർന്ന് അറസ്റ്റിലായ കരാട്ടെ പരിശീലകനെതിരെ കാപ്പാ ചുമത്തി. മലപ്പുറം വാഴക്കാട് സ്വദേശിയായ സിദ്ദിഖ് അലിക്കെതിരെയാണ് ജില്ലാ കളക്ടർ കാപ്പ ചുമത്തിയത്. പ്രതിയില്‍ നിന്നും കരാട്ടെ പരിശീലനം നേടിയ നിരവധി പെണ്‍കുട്ടികളുടെ പരാതികള്‍ വേറേയുമുണ്ട്. കാപ്പ ചുമത്താനുളള ജില്ല ഭരണകൂടത്തിന്‍റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മരിച്ച 17 കാരിയുടെ കുടുംബവും പരാതിയുമായി രംഗത്തുണ്ട്. എടവണ്ണപ്പാറയിലും വാഴക്കാടുമായി സ്വാധീനമുളള സിദ്ദിഖ് അലി പുറത്തു എത്തുന്നത് പരാതിക്കാര്‍ക്ക് ഭീഷണിയാകുമെന്ന മൊഴി കൂടി പരിഗണിച്ചാണ് പ്രതിക്കെതിരെ കാപ്പ ചുമത്താനുളള തീരുമാനം. മരണത്തിന് മുമ്ബായി 17 കാരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ പ്രതിക്കെതിരെ പരാതി നല്‍കിയിരുന്നു. നേരത്തെ കോഴിക്കോട് ജയിലിലായിരുന്നു സിദ്ദീഖ് അലി നിലവില്‍ വീയൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com