Wednesday, July 29News That Matters

Author: admin

വനിതാ ഡോക്ടര്‍മാരെ ആക്ഷേപിച്ചു; പി വി അന്‍വറിനെതിരെ ഡോക്ടര്‍മാരുടെ സംഘടന

LOCAL NEWS
തിരുവനന്തപുരം: താലൂക്ക് ആശുപത്രിയില്‍ എത്തി വനിതാ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ആക്ഷേപിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പി വി അന്‍വറിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ചേലക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. അനുയായികള്‍ക്കൊപ്പം ഇന്നലെ രാവിലെ 9.30 ഓടെയാണ് പി വി അന്‍വര്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. അനധികൃതമായി അറ്റന്‌റന്‍സ് രജിസ്റ്ററും ആശുപത്രി സൗകര്യങ്ങളും ഡയാലിസിസ് സെന്ററും പരിശോധിച്ചു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

‘വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയത്’; അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ

KERALA NEWS
പാലക്കാട്: പാലക്കാട് ലോഡ്ജ് പരിശോധനയിൽ പ്രതിഷേധിച്ചുളള കോൺഗ്രസ് എസ് പി ഓഫിസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുന്നതിനിടയിൽ പിണറായി വിജയനെതിരെയും പൊലീസിനെതിരെയും അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വിരൽ നക്കിയിട്ടാണ് പിണറായി വിജയൻ കേസുകൾ ഒത്തു തീർപ്പാക്കിയത് എന്നും പൊലീസുകാർ നാറികൾ എന്നുമായിരുന്നു കെ സുധാകരന്റെ അധിക്ഷേപ പരാമർശം. സോറി പോലും പറയാൻ മര്യാദ കാണിക്കാത്ത നാറികളാണ് പൊലീസ് എന്നായിരുന്നു മാർച്ച് ഉദ്‌ഘാടനം ചെയ്തുകൊണ്ട് കെ സുധാകരൻ പറഞ്ഞുതുടങ്ങിയത്. ഇങ്ങനെയുള്ള പൊലീസുകാരെ വെച്ചുകൊണ്ടിരിക്കാൻ പാടില്ലെന്നും ഈ സംഭവത്തെ നിയമപരമായി നേരിടുമെന്നും കെ സുധാകരൻ പറഞ്ഞു. പോലീസിന്റെ ഈ ഒറ്റ രാത്രിയിലെ നടപടികൾ കൊണ്ട് ജയിക്കാവുന്ന വോട്ടിന്റെ ഇരട്ടി രാഹുൽ നേടിക്കഴിഞ്ഞുവെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎഐഎമ്മിന് നേരെയും കടുത്ത അധിക്ഷേപം സുധാകരൻ തൊടുത്തുവിട്ടു. കൈവിരൽ നക്...

കൊതുകുകളെ ബധിരരാക്കി പരീക്ഷണം! ഇണചേരാൻ കഴിയില്ല, ​ രോഗവ്യാപനവും തടയാമെന്ന് കണ്ടെത്തല്‍

LifeStyle
ഡെങ്കിപ്പനി, മഞ്ഞപ്പനി, സിക്ക തുടങ്ങി കൊതുക് പരത്തുന്ന രോ​ഗങ്ങൾക്ക് തടയിടാൻ പുതിയ വിദ്യ കണ്ടുപിടിച്ച് ശാസ്ത്രജ്ഞർ. ആൺ കൊതുകുകളെ ബധിരരാക്കുന്നതോടെ ഇതിനൊരു പരിഹാരമാകുമെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ഇങ്ങനെ ആൺ കൊതുകളെ ബധിരരാക്കുന്നതിലൂടെ അവയ്ക്ക് ഇണചേരാനും പ്രജനനും നടത്താനും സാധിക്കില്ല. ആൺകൊതുകുകളും പെൺകൊതുകുകളും പറക്കുമ്പോൾ വ്യത്യസ്ത ആവൃത്തിയിൽ ചിറകുകൾ അടിക്കുന്നതുകൊണ്ട് ശ​ബ്ദം പുറപ്പെടുവിക്കും. ഈ ശബ്ദത്തിലൂടെ ആകൃഷ്ടരായാണ് ഇവ ഇണ ചേരുന്നത്. എന്നാൽ ഇത്തരത്തിൽ ഇണ ചേർന്ന് കൊതുകുകൾ പെരുകുമ്പോൾ അസുഖങ്ങളും വർദ്ധിക്കുകയാണ്. അതിനാലാണ് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ഒരു പരീക്ഷണം നടത്തിയത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ആൺകൊതുകുകളുടെ കേൾവിശക്തിയിൽ മാറ്റം വരുത്തി ഒരു പരീക്ഷണം നടത്തി. ആൺകൊതുകുകളെ ബധിരരാക്കിയ ശേഷം പെൺകൊതുകുകളോടൊപ്പം അവയെ ഒരേ കൂട്ടിൽ ഇട്ടു. മൂന്ന് ദിവസം കൂട്ടിൽ ഇട്ടിട്ടും ആൺകൊതുകുകൾ ശാരീ...

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിന് മൂന്ന് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് കേരളം

KERALA NEWS
തിരുവനന്തപുരം: ഷൊര്‍ണൂരില്‍ ശുചീകരണ ജോലിക്കിടെ ട്രെയിന്‍ തട്ടി മരിച്ച തമിഴ്‌നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സേലം സ്വദേശികളായ ലക്ഷ്മണന്‍, ഭാര്യ വള്ളി, റാണി, ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് ട്രാക്കിലെ മാലിന്യം പെറുക്കുന്നതിനിടെ മരിച്ചത്. തമിഴ് നാട് സര്‍ക്കാരും റെയില്‍വേയും കുടുംബത്തിന് നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം വീതവും റെയില്‍വേ ഒരുലക്ഷം രൂപം വീതവും നഷ്ടപരിഹാരം നല്‍കും. കഴിഞ്ഞ ശനിയാഴ്ച കേരള എക്‌സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ചായിരുന്നു അപകടം നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പു...

ലീഗ് സമ്മർദ്ദത്തിനൊടുവിൽ നടപടി; വിവാദ പ്രസംഗത്തിൽ ഉമർ ഫൈസിയോട് വിശദീകരണം ആവശ്യപ്പെട്ട് സമസ്ത

MALAPPURAM
മലപ്പുറം: പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങൾക്കെതിരായ വിവാദ പ്രസംഗത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ നടപടിയുമായി സമസ്ത. പ്രസംഗത്തിൽ ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ ഉമർ ഫൈസിയോട് സമസ്ത ആവശ്യപ്പെട്ടു.നടപടി എടുക്കണമെന്ന സമ്മർദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ സമസ്ത നേതൃത്വമാണ് ഉമർ ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നൽകിയത്. മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നുമായിരുന്നു ഉമർ ഫൈസി മുക്കതിന്റെ വിവാദ പ്രസംഗം. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് ‌ തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ...

അഴിമതിയുടെ പണപ്പെട്ടിയുള്ളത് പിണറായിയുടെ ക്ലിഫ് ഹൗസില്‍, റെയ്ഡിൻ്റെ തിരക്കഥ രചിച്ചത് എംബി രാജേഷ്: വിഡി സതീശൻ

KERALA NEWS
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ച് നടത്തിയ റെയ്ഡ് നടന്നത് സിപിഐഎം-ബിജെപി നേതൃത്വങ്ങളുടെ പിന്തുണയോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റെയ്ഡിന്‌റെ തിരക്കഥ രചിച്ചത് എംബി രാജേഷും അദ്ദേഹത്തിന്‌റെ അളിയനും ചേര്‍ന്നാണ്. വനിത നേതാക്കളെ അപമാനിക്കാനാണ് പൊലീസ് ശ്രമിച്ചത്. അഴിമതിയുടെ പണപ്പെട്ടി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല മറിച്ച് മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൈസിലാണെന്നും അദ്ദേഹം പറഞ്ഞു. കെപിഎം റീജന്‍സിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ പുലര്‍ച്ചെ 12 മണയോടെയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. 42ൽ 12 മുറികളില്‍ മാത്രമായിരുന്നു പരിശോധന. രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്‌റ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നാണ് പരാതി.സിപിഐഎം ബ...

‘റൂം തുറന്ന് കൊടുത്തു, പൊലീസ് പരിശോധിച്ചിട്ട് പോയി, ടെന്‍ഷന്‍ അടിക്കേണ്ട കാര്യം എന്താണ്?’ എം വി നികേഷ് കുമാർ

KERALA NEWS
പാലക്കാട്: പാലക്കാട് രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നടന്ന പൊലീസ് റെയ്ഡിനിടെ തന്റെ മുറിയും പൊലീസ് പരിശോധിച്ചെന്ന് സിപിഐഎം നേതാവ് എം വി നികേഷ് കുമാർ. താൻ റൂം തുറന്നുകൊടുത്തുവെന്നും അവർ പരിശോധിച്ചിട്ട് പോയെന്നും നികേഷ് കുമാർ പറഞ്ഞു. 'ഈ വിഷയത്തെ അത്ര ഗൗരവമായി ഞാൻ കണ്ടിട്ടില്ല. വണ്ടിയിലൊക്കെ പോകുമ്പോൾ പൊലീസ് പരിശോധിക്കുമല്ലോ.അതിനകത്ത് തടയേണ്ട കാര്യമെന്താണ്? പിന്നീട് ടെലിവിഷനിൽ കണ്ടപ്പോളാണ് അതിന്റെ രാഷ്ട്രീയമാനം മാറുന്നത് ഞാൻ കണ്ടത്.'; നികേഷ് കുമാർ പറഞ്ഞു. പൊലീസ് നടപടി സ്വാഭാവികമാണെന്നും എന്തിനാണ് ടെൻഷനാക്കി ആളെക്കൂട്ടേണ്ട കാര്യമെന്നും നികേഷ് കുമാർ ചോദിച്ചു. ചിലയാളുകൾക്ക് ഇത് നമുക്കെതിരെയാണ് എന്ന് തോന്നുന്നത് എന്തുകൊണ്ടാണെന്നും അത് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും നികേഷ് കുമാർ കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ നടന്ന പൊലീസ് പരിശോ...

പാലക്കാട് നടത്തിയത് റൊട്ടീൻ റെയ്ഡ്; കോൺഗ്രസിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കാമെന്ന് പൊലീസ്

KERALA NEWS
പാലക്കാട്: പാലക്കാട് നടത്തിയ റെയ്ഡ് ഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും റൊട്ടീന്‍ റെയ്ഡ് മാത്രമാണെന്നും എസിപി. എല്ലാ പാര്‍ട്ടിയിലുമുള്ളവരുടെ മുറികള്‍ പരിശോധിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 'ആരുടെയും പരാതിയില്‍ നിന്നല്ല പരിശോധന വന്നത്. ഇത് റൊട്ടീനായി നടക്കുന്ന പരിശോധനയാണ്. ഈ ഹോട്ടലില്‍ മാത്രമല്ല. സ്റ്റേഷന്‍ പരിധിയിലുള്ള മറ്റ് ലോഡ്ജുകളിലും കഴിഞ്ഞയാഴ്ചകളിലായി പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. പണമിടപാട് നടക്കുന്നുവെന്ന വിവരത്തിന്‌റെ അടിസ്ഥാനത്തിലല്ല പൊലീസ് റെയ്ഡ് നടത്തിയത്. ഇത് റൊട്ടീന്‍ റെയ്ഡ് മാത്രമാണ്. സേര്‍ച്ച് ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അതനുസരിച്ച് നടപടി സ്വീകരിക്കാം. 12 മുറികള്‍ മാത്രമാണ് പരിശോധിച്ചത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്,' എസിപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം രൂക്ഷ വിമർശനമാണ് പൊലീസിനെതിരെ കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. ഹോട്ടല്...

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഭാഗികമായി കത്തിനശിച്ചു

ERANANKULAM, LOCAL NEWS
ആലുവ: ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ-മൂന്നാര്‍ റോഡില്‍ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഇരിങ്ങോള്‍ വൈദ്യശാലപ്പടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോര്‍ജിന്റെ അംബാസിഡര്‍ കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാര്‍ കാറില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. കാര്‍ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അടിച്ചു മോനെ.. അബുദബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം, 46 കോടിയുടെ സമ്മാനം മലയാളിക്ക്

GULF NEWS
അബുദബി:  അബുദബി ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളിയെ. 20 മില്യണ്‍ ദിര്‍ഹമാണ് (46 കോടിയോളം ഇന്ത്യന്‍ രൂപ) പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റിയന് ലഭിച്ചത്. സുഹൃത്തുക്കളുമായി ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് പ്രിന്‍സിനെ വിജയിയായി പ്രഖ്യാപിച്ചത്. 197281 എന്നതായിരുന്നു പ്രിന്‍സിന്റെ ടിക്കറ്റ് നമ്പര്‍. ലഭിക്കുന്ന സമ്മാനത്തുക പത്തുപേര്‍ വീതം പങ്കിട്ടെടുക്കും. 100 ദിര്‍ഹം വീതം ഓരോരുത്തരും ഷെയറിട്ടാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഓരോരുത്തരും രണ്ട് മില്യണ്‍ ദിര്‍ഹം വീതം പങ്കിട്ടെടുക്കുമെന്ന് പ്രിന്‍സ് പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രിന്‍സ് ടിക്കറ്റ് എടുക്കാറുണ്ട്. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റുകളാണ് ഇത്തവണ സംഘം എടുത്തത്. മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്തു. സമ്മാനത്തുക ലഭിച്...

ഹിറ്റായി മലീഹ പാല്‍; 1300 പശുക്കളെ കൂടി ഷാര്‍ജയിലെത്തിച്ചു

GULF NEWS
ഷാര്‍ജ: മലീഹ പാല്‍ വിപണിയില്‍ തരംഗമായതോടെ ഫാമിലേക്ക് കൂടുതല്‍ പശുക്കളെ ഇറക്കുമതി ചെയ്ത് ഷാർജ. ഡെന്‍മാര്‍ക്കില്‍ നിന്ന് 1300 പശുക്കളെ വിമാനത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. ശനിയാഴ്ചയാണ് പശുക്കളെ ഷാര്‍ജയിലെത്തിച്ചത്. രണ്ടാമത്തെ ബാച്ച് കൂടി എത്തിയതോടെ ആകെ പശുക്കളുടെ എണ്ണം 2500 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് മലീഹയില്‍ ഉത്പാദനം ആരംഭിച്ചത്. മലീഹ ഗോതമ്പുപാടത്തിന് സമീപത്തുതന്നെയാണ് ഫാമും സ്ഥിതി ചെയ്യുന്നത്. നിലവില്‍ പ്രതിദിനം 4000 ലിറ്റര്‍ പാലാണ് ചെലവാകുന്നത്. 2025ന് മുന്‍പേ തൈര് ഉള്‍പ്പെടെയുള്ള പാല്‍ ഉത്പ്പന്നങ്ങങ്ങളുടെ ഉത്പാദനം വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിവളര്‍ത്തലും പദ്ധതിയുടെ ഭാഗമാണ്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ഫാമിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. അടുത്ത വര...

മഴ ശക്തം; ഓപ്പറേഷന്‍ തിയേറ്ററില്‍ വെള്ളം കയറി; രോഗികൾ ദുരിതത്തിൽ

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ വെള്ളം കയറി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പഴയ ഓപ്പറേഷന്‍ തിയേറ്ററിലാണ് വെള്ളം കയറിയത്. മഴവെള്ളം കയറിയതോടെ ഓപ്പറേഷനുകള്‍ നിര്‍ത്തിവെച്ചു. ഇതോടെ നിരവധി രോഗികളാണ് പ്രതിസന്ധിയിലായത്. സംഭവത്തിന് പിന്നാലെ ഒരാഴ്ചത്തേക്ക് ഓപ്പറേഷന് തിയേറ്റര്‍ അടച്ചു. അണുപരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും ഓപ്പറേഷന്‍ തിയേറ്റര്‍ ഇനി തുറക്കുക. സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുകയാണ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മ...

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; ‘തെളിമ’ പദ്ധതി 15 മുതല്‍

KERALA NEWS
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും. തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്പര്‍ ചേര്‍ക്കാനും അവസരമുണ്ട്. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങള്‍ പുതുക്കാനും അവസരമുണ്ടാകും. ഓരോ റേഷന്‍ കടകളില്‍ ഇതിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്‌സില്‍ പരാതികളും അപേക്...

കൊടുവാപറമ്പൻ പൂളക്കൽ കരീം മരണപ്പെട്ടു.

MARANAM
കക്കാടംപുറം ഊക്കത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കൊടുവാപറമ്പൻ പൂളക്കൽ കരീം മരണപ്പെട്ടു. എ ആർ നഗർ: കക്കാടംപുറം ഊക്കത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ അവറാൻ കുട്ടി എന്നവരുടെ മകൻ കൊടുവാപറമ്പൻ പൂളക്കൽ കരീം മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം നാളെ രാവിലെ 8:30 ന് ഊക്കത് ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ തീപിടുത്തം

TIRURANGADI
തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രി ചെമ്മാട് വൈകിട്ട് എട്ടുമണി ക്കാണ് യുപിഎസിന് തീ പിടിച്ചതാണ് കാരണം ഫയർഫോഴ്സ് എത്തി വേറെ എവിടേക്കും തീ പടർന്നിട്ടില്ല എന്നും ആളപായമില്ല അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി നിവേദനം നല്കി

VENGARA
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എംഎൽഎ, മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു. 2022 ന് ശേഷം റിട്ടയർ ചെയ്തവർക്ക് ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്യുക, വേങ്ങരയിൽ നിലവിൽ വരുന്ന മിനി സിവിൽ സ്റ്റേഷനിൽ വേങ്ങര സബ് ട്രഷറി ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി (എംഎൽഎ ) മുഖേന മുഖ്യമന്ത്രി , ധനകാര്യ മന്ത്രി എന്നിവർക്ക് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി നിവേദനം സമർപ്പിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ കെ കെ , എൻ മുഹമ്മദ് കുട്ടി ഹാജി, പി ടി മൊയ്തീൻകുട്ടി മാസ്റ്റർ , സി കെ അഹമ്മദ് കുട്ടി , യു ഹമീദലി , പി കെ അൻവറുദ്ധീൻ, എം കെ മുഹമ്മദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gm...

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചുങ്കത്തറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

Accident
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചുങ്കത്തറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാട്ടുമുണ്ട തിരുവാലി റോഡിൽ പൂവ്വത്തിക്കുന്നിൽഇന്ന് രാവിലെ 9.10 തോടെയാണ് ബൈക്കും ജീപ്പും കൂട്ടി ഇടിച്ച് യുവാവ് മരിച്ചത്. ചുങ്കത്തറ ടൗണിലെ വെള്ളാരംപ്ര റഫീഖിന്റെ മകൻ ആദിൽ എന്ന 22 കാരനാണ് മരിച്ചത്. ഇൻഡസ്ട്രീസ് ജോലി കാരനായ ആദിൽ ഇന്ന് പണി ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങു പ്പോഴാണ് അപകടത്തിൽപ്പെട്ടത്. ജോലി സ്ഥലത്ത് വൈദ്യുതി ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടുകാർ ഉടൻ അപകടത്തിൽപ്പെട്ട യുവാവിനെ നിലമ്പൂർ ഗവ: ജില്ല ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

‘അനക്കമില്ല, തീറ്റപോലും എടുക്കാതെ ഇരുതലമൂരി’, കണ്ടെത്തിയത് ഗുരുതര ട്യൂമർ, ഫലം കണ്ട് മൃഗശാലയിലെ ചികിത്സ

KERALA NEWS
തിരുവനന്തപുരം: അവശനിലയിൽ വനംവകുപ്പ് കണ്ടെത്തിയ ഇരുതല മൂരിയെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർവ ഇനം ട്യൂമർ. റെഡ് സാൻഡ് ബോവ ഇനത്തിലുള്ള ഇരുതല മൂരി തീറ്റ പോലും എടുക്കാത്ത സാഹചര്യത്തിലാണ് ഇതിനെ തിരുവനന്തപുരം മൃഗശാലയിൽ ചികിത്സയ്ക്കായി എത്തിച്ചത്. ഒക്ടോബർ ആദ്യ ആഴ്ചയാണ് ഇരുതല മൂരിയെ മൃഗശാലയിലെത്തിച്ചത്. തീറ്റയെടുക്കാതെ വന്നതോടെ വായിലൂടെ ട്യൂബിട്ട് ഭക്ഷണം നൽകാനുള്ള ശ്രമിക്കുമ്പോഴാണ്  വായിൽ ഒരു വളർച്ച ശ്രദ്ധിക്കുന്നത്. ഉടനേ തന്നെ ഇതന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് ഇത് ട്യൂമറാണെന്ന് വ്യക്തമായത്. ഫൈൻ നീഡിൽ ആസ്പിരേഷൻ ടെസ്റ്റ് എന്ന രീതിയിലായിരുന്നു സാംപിൾ ശേഖരിച്ചത്.  മാസ്റ്റ് സെൽ ട്യൂമർ എന്ന ഇനം ക്യാൻസറായിരുന്നു നാല് വയസ് പ്രായമുള്ള ആൺ ഇരുതലമൂരിയെ ബാധിച്ചത്. അടുത്ത ആഴ്ച മുതൽ തന്നെ ചികിത്സ തുടങ്ങാനായി മുംബൈയിലെ ക്യാൻസർ റിസർച്ച് സെന്ററിന്റെ നിർദ്ദേശം തേടിയിരുന്നു. എന്നാൽ...

റോഡിൽ രക്തം വാർന്ന് കിടന്നു; ആരും തിരിഞ്ഞുനോക്കിയില്ല, യുവാവിന് ദാരുണാന്ത്യം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: വാഹനം അപകടത്തിൽപെട്ട് അരമണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറനല്ലൂർ സ്വദേശി വിവേക് (23) ആണ് മരിച്ചത്. നാട്ടുകാരും പൊലീസും സമയോചിതമായ ഇടപെടൽ നടത്താത്തത് മൂലമാണ് യുവാവിന് ജീവൻ നഷ്ടമായതെന്ന് പരാതിയുണ്ട്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി 12.40 നാണ് മാറനല്ലൂർ മലവിള പാലത്തിന് സമീപം യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്. ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അരമണിക്കൂറിൽ അധികമാണ് യുവാവ് റോഡിൽ രക്തം വാർന്ന് കിടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. അരമണിക്കൂറിൽ അധികം ആളുകൾ നോക്കി നിന്ന ശേഷമാണ് ആംബുലൻസ് എത്തിച്ചത്. വിവരം അറിഞ്ഞ് മാറനല്ലൂർ പൊലീസ് സംഭവസ്ഥലത്തെത്തി 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും...

വലിയ ശബ്ദം കേട്ടു, പിന്നാലെ വൈദ്യുതി നിലച്ചു; കെഎസ്ഇബി ജീവക്കാരെത്തിയപ്പോള്‍ കണ്ടത് കാട്ടാന ചരി‍ഞ്ഞ നിലയിൽ

LOCAL NEWS, WAYANAD
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി പാക്കത്ത് വൈദ്യുതാഘാതം ഏറ്റ് കാട്ടാന ചരിഞ്ഞു. വൈദ്യുതി നിലച്ചത് പരിശോധിക്കാൻ പോയ കെ എസ് ഇ ബി ജീവനക്കാരാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. വലിയ ശബ്ദമുണ്ടായ ഉടനെ വൈദ്യുതി ബന്ധം നിലക്കുകയായിരുന്നു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിനുശേഷം കെഎസ്ഇബി ജീവനക്കാരെത്തി തോട്ടത്തിൽ പരിശോധന നടത്തിയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു.വ നം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.പോസ്റ്റ്മോർട്ടത്തിനുശേഷം ആനയെ സംസ്കരിക്കും.സമീപത്തെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത്. കഴിഞ്ഞ മാസവും വയനാട്ടിൽ വൈദ്യുതാഘാതമേറ്റ കാട്ടാന ചരിഞ്ഞിരുന്നു. തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് കാട്ടാന ചരിഞ്ഞത്....

MTN NEWS CHANNEL

Exit mobile version