Sunday, January 18News That Matters

Author: admin

മദ്രസകള്‍ക്കെതിരായ നീക്കം: സുപ്രീംകോടതി ഇടപെടല്‍ ചരിത്രപരമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

MALAPPURAM
ദേശീയ ബാലാവകാശ കമീഷൻ രാജ്യത്തെ മദ്രസകളെ തകർക്കാൻ നടത്തിയ നീക്കങ്ങള്‍ക്കെതിരെ സുപ്രീംകോടതി നടത്തിയ വിധി പ്രസ്താവം ചരിത്രപരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലിമെന്ററി പാർട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. രാജ്യത്തിന്‍റെ മഹിതമായ മതേതര പാരമ്ബര്യത്തിനെതിരായിരുന്നു കമീഷൻ പുറപ്പെടുവിച്ച ഉത്തരവെന്നും ഇ.ടി പറഞ്ഞു. രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ നിയമവഴികള്‍ ദുരുപയോഗപ്പെടുത്തി അസ്ഥിരപ്പെടുത്താനുള്ള സംഘ്പരിവാർ ശ്രമങ്ങള്‍ക്ക് വഴിയൊരുക്കാനേ ദേശീയ ബാലാവകാശ കമീഷന്‍റെ ഇത്തരം നിർദേശങ്ങള്‍ വഴിവെക്കൂവെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. മദ്രസകളില്‍ നിന്ന് വിദ്യാർഥികളെ മാറ്റണമെന്നും വിവിധ സംസ്ഥാനങ്ങളിലെ മദ്രസ ബോർഡുകള്‍ പിരിച്ച്‌ വിടണമെന്നും നിർദേശിച്ച കമീഷൻ ചെയർമാൻ പ്രിയങ്ക കനുംഗോയുടെ ദുരുദ്ദേശ്യ നടപടികളെ കോടതി അതിശക്തമായാണ് എതിർത്തത്. ഇന്ത്യ എന്ന മതേതര രാജ്യത്തിന്‍റെ ബഹുസ്വരത കാത്തുസൂക...

കിടപ്പുമുറിയില്‍ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി: ഭാര്യ പിടിയില്‍.

CRIME NEWS
ദമ്ബതികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് കടത്തു സംഘത്തിലെ അംഗങ്ങളായ ആര്യനാട് പറണ്ടോട് സ്വദേശി മനോജ് (23), ഭാര്യ പാലക്കാട് സ്വദേശി ഭുവനേശ്വരി (24) എന്നിവർ താമസിച്ച വീട്ടില്‍നിന്നാണ് വൻ കഞ്ചാവ് വേട്ട. കിടപ്പുമുറിയില്‍ മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമില്‍ കൊണ്ടുപോയി നശിപ്പിക്കാൻ ഇരുവരും ശ്രമിച്ചു. ഭുവനേശ്വരിയെ സംഘം പിടികൂടിയതോടെ മനോജ് ഓടി രക്ഷപ്പെട്ടു. ആലപ്പുഴയിലും സമാനമായ കേസില്‍ പ്രതിയാണ് ഇയാളെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. നേരത്തെ നെടുമങ്ങാട് പത്താംകല്ല് ഭാഗത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ടുമാസം മുമ്ബാണ് രണ്ടരവയസുള്ള പെണ്‍കുഞ്ഞുമായി ഇവിടേക്ക് താമസം മാറിയത്. ഗുജറാത്തിലെ സ്വകാര്യ കമ്ബനിയില്‍ മികച്ച ജോലിയുണ്ടായിരുന്ന ഭുവനേശ്വരി ഫേസ്‌ബുക്ക് വഴിയാണ് മനോജിനെ പരിചയ...

പടിക്കലിൽ ഉണ്ടായ വാഹനപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു

Accident
ചേളാരി പടിക്കലിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ രണ്ട് പേർ മരണപ്പെട്ടു. മരണപ്പെട്ടത് കോട്ടക്കൽ പടപ്പറമ്പ് സ്വദേശികൾ.ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ 2 പേർക്ക്ഗുരുതര പരിക്കേറ്റ നിലയിൽ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും നില ഗുരുതരമായതിനെ തുടർന്ന് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിചെങ്കിലും റെനീസ് മരണപ്പെട്ടു. ചികിത്സയിൽ ഇരിക്കെ പുലർച്ചയോടെ നിയാസും മരണത്തിനു കീഴടങ്ങി. ഇന്നലെ അർദ്ധ രാത്രി യോടെ ആണ് അപകടം. പടപ്പറമ്പ് സ്വദേശി മുരിങ്ങതൊടൻ മുഹമ്മദ്കുട്ടിയുടെ മകൻ നിയാസ്. കോട്ടക്കൽ പടപ്പറമ്പ് സ്വാദേശി റെനീസ് എന്നിവരാണ്മരണപ്പെട്ടത്. ഇരുവരും സുഹൃത്തുക്കളാണ്. മരണപ്പെട്ട റെനീസ് പടപ്പറമ്പ്വി എൽ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ...

അബുദാബിയിൽ ജോലിക്കിടെ രണ്ടു മലയാളികൾ മരിച്ചു

GULF NEWS
അബുദാബി: അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടുമലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട വള്ളിക്കോട് സ്വദേശി അജിത് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടം. അല്‍ഗ്രീം ഐലന്‍ഡ് എന്ന ദ്വീപ് മേഖലയിലെ സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താമസ കെട്ടിടത്തിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് പഞ്ചാബ് സ്വദേശിയായ തൊഴിലാളിയാണ് ആദ്യം വീണത്. ആ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേര്‍ക്കും അപകടം സംഭവിച്ചത്. ഇവര്‍ ആ പ്രദേശത്ത് തന്നെയാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കു...

സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിൽ ജാഗ്രത പാലിക്കുക: മലപ്പുറം സൈബർ പോലീസ്

VENGARA
വേങ്ങര : സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിൽ ജനങ്ങൾ ജാഗരൂഗരായിരിക്കണമെന്ന് മലപ്പുറം ജില്ലാ സൈബർ ക്രൈം പോലീസ് ആവശ്യപ്പെട്ടു. മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 29(K) ബറ്റാലിയൻ എൻ സി സി ആർമി യൂണിറ്റും മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനും സംയുക്തമായി സൈബർ സുരക്ഷ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പി. ടി. എ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അലി മേലേതിൽ ഉദ്ഘാടനം ചെയ്തു. ഡോ. ലിയാഹുദ്ധീൻ വാഫി കെ പി അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം. ഷാഫി പന്ത്രാലയും മരിയ ഇമ്മാനുവലും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സെഷൻ കൈകാര്യം ചെയ്തു. അസോസിയേറ്റ് എൻ സി സി ഓഫീസർ ലെഫ്. ഡോ.സാബു കെ റെസ്തം, റിതുരാജ് ടി എന്നിവർ പ്രസംഗിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അതേ ഗെറ്റപ്പ്, അതേ താടി, അതേ അപ്പിയറൻസ്; രാഹുൽ ഗാന്ധിയുടെ അപരൻ മധ്യപ്രദേശിൽ നിന്ന് വയനാട്ടിലെത്തി

LOCAL NEWS, WAYANAD
ഗെറ്റപ്പ് ഒരുപോലെ താടിയും മുടിയും അതുപോലെത്തന്നെ! വെള്ള ഷർട്ടും ശരീരഭാഷയും രാഹുലിന്റേത് പോലെതന്നെ. രാകേഷ് കുശ്വാഹ എന്നാണ് കക്ഷിയുടെ പേര്. മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു കോൺഗ്രസ് നേതാവ് കൂടിയാണ് രാകേഷ്. ഭാരത് ജോഡോ യാത്രയ്ക്കിടെ താടിയും മുടിയും നീട്ടിവളർത്തിയ രാഹുലിനെയാണ് അപ്പിയറൻസിൽ രാകേഷ് മാതൃകയാക്കിയിരിക്കുന്നത്. 'രാഹുൽ ഗാന്ധിയുടെ ഫാൻ ആണ് ഞാൻ. സ്‌കൂൾ കാലഘട്ടം മുതൽക്കേ അദ്ദേഹത്തെ ആരാധിക്കുകയാണ്. അദ്ദേഹം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഞാനുണ്ടാകും'; രാകേഷ് പറയുന്നു. പ്രിയങ്ക ഗാന്ധി 5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് രാകേഷിന്റെ അഭിപ്രായം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരഞ്ഞെടുപ്പ് കന്നിയങ്കം; പ്രിയങ്ക ഗാന്ധിക്ക് വന്‍ സ്വീകരണം

LOCAL NEWS, WAYANAD
കല്‍പ്പറ്റ: തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി എത്തിയ പ്രിയങ്ക ഗാന്ധിക്ക് വന്‍ സ്വീകരണം നല്‍കി യുഡിഎഫ് പ്രവര്‍ത്തകര്‍. റോഡ്‌ഷോയ്ക്ക് ശേഷം പ്രിയങ്കയുടെ പൊതുപരിപാടി ആരംഭിച്ചു. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെ വേദിയിലുണ്ട്. വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ആദരമായി കണക്കാക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. പതിനേഴാം വയസിലാണ് താന്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടും. ഓരോ ആളുകളുടെയും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ കേള്‍ക്കും. താന്‍ കാരണം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. 'അച്ഛനും അമ്മയ്ക്കും സഹോദരനും വേണ്ടി 35 വര്‍ഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം. ഈ അവസരം തന്നതിന് കോണ്‍ഗ്രസ് ...

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല, സജിമോൻ പാറയിലിന് തിരിച്ചടി

KERALA NEWS
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കുന്നതിനെ ചോദ്യം ചെയ്ത് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സ്‌റ്റേ നൽകുന്ന കാര്യം അടുത്ത തവണ പരിഗണിക്കാമെന്ന് സുപ്രിംകോടതി പ്രതികരിച്ചു. സജിമോൻ പാറയിലിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഹേമകമ്മറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തോടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ച നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സുപ...

പെൻഷൻ തട്ടിപ്പ്; പ്രതി തട്ടിയെടുത്ത തുകയെക്കുറിച്ച് വ്യക്തതയില്ലെന്ന് നഗരസഭ

KOTTAYAM, LOCAL NEWS
കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതിയായ മുൻ ജീവനക്കാരൻ അഖിൽ സി. വർഗീസ് തട്ടിയെടുത്ത തുക എത്രയെന്ന് ഇതുവരെ കണക്കായിട്ടില്ലെന്ന് നഗരസഭ. പ്രതി അവസാനമായി നഗരസഭയിൽ എത്തിയ ദൃശ്യങ്ങൾ ലഭ്യമല്ലെന്നും നഗരസഭ പറയുന്നു. കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പുറത്തായി രണ്ടര മാസം കഴിഞ്ഞിട്ടും എത്ര തുകയാണ് പ്രതിയായ അഖിൽ സി വർഗീസ് തട്ടിയെടുതെന്ന കാര്യത്തിൽ നഗരസഭയ്ക്ക് വ്യക്തതയില്ല. ഇക്കാര്യത്തിൽ തദ്ദേശ ഡയറക്ട്രേറ്റ് ഫിനാൻസ് വിഭാഗത്തിൻ്റെ അന്തിമ റിപ്പോർട്ട് ലഭിച്ചില്ല. അതിനാൽ തുക കണക്കാക്കാനായില്ലെന്നും നഗരസഭ വ്യക്തമാക്കുന്നു. പ്രതി നഗരസഭയിൽ ഒടുവിൽ എത്തിയതിൻ്റെ സിസി ടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നും നഗരസഭ. ദൃശ്യങ്ങൾ അന്വേഷണ സംഘത്തിൻ്റെ കൈവശമെന്നാണ് വിശദീകരണം. തട്ടിപ്പുമായി ബന്ധപ്പെട്ട് 4 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ലോക്കൽ പൊലീസിൻ്റെയും ക്രൈം ബ്രാഞ്ചിൻ്റെയും അന്വേഷണത്തിനു പുറമെ സംസ്ഥാന ഓഡിറ്റ് വിഭാഗത്ത...

പാലക്കാട് അപകടം: ‘കാരണമായത് കാര്‍ യാത്രികരുടെ അതിതവേഗതയും അശ്രദ്ധയുമെന്ന് പ്രാഥമിക കണ്ടെത്തല്‍’

LOCAL NEWS, PALAKKAD
പാലക്കാട്: കാർ യാത്രിക്കരുടെ അമിതവേഗതയും അശ്രദ്ധയുമാണ് കല്ലടിക്കോട് വാഹനാപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തലെന്ന് പാലക്കാട് എസ് പി ആർ ആനന്ദ്. അപകടത്തിൽപ്പെട്ടവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ കോങ്ങാട് ബസ്റ്റാൻഡ് പരിസരത്ത് പൊതുദർശനത്തിന് വയ്ക്കും. കല്ലിക്കോട് അയ്യന്‍പ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ച് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോങ്ങാട് സ്വദേശികളായ വിജീഷ്, വിഷ്ണു, രമേശ്, മുഹമ്മദ് അഫ്സൽ, കാരാക്കുറിശ്ശി സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു പാലക്കാട് കല്ലടിക്കോട് നാടിനെ നടുക്കിയ അപകടമുണ്ടായത്. തെറ്റായ ദിശയിൽ എത്തിയ കാർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. സുഹൃത്തിനെ വീട്ട...

ആവേശത്തിന്റെ വയനാട്; പ്രിയങ്കയെ വരവേൽക്കാൻ പതിനായിരങ്ങൾ

LOCAL NEWS, WAYANAD
കൽപ്പറ്റ: രാഹുൽ ​ഗാന്ധി കൂടിയെത്തിയതോടെ ആവേശത്തിന്റെ കൊടുമുടിയിലാണ് വയനാട്. പതിനായിരങ്ങളാണ് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രിയങ്കയേയും രാഹുൽ ​ഗാന്ധിയേയും വരവേൽക്കാൻ എത്തിയിരിക്കുന്നത്. ഇത്തവണ കോൺഗ്രസിന്റെയും, മുസ്‌ലിം ലീഗിന്റെയും പതാകകളുയർത്തിയല്ല വരവേൽപ്. മൂവർണ നിറത്തിലുള്ളതും, ഹരിത നിറത്തിലുമുള്ള ബലൂണുകൾ ഉയർത്തിയാണ് ഇക്കുറി പ്രവർത്തകർ നേതാക്കളെ വരവേൽക്കുന്നത്. വെയിലും ചൂടും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് റോഡ്ഷോയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ' Welcome Priyanka Gandhi ' പ്ലക്കാർഡുകളും ഉയർത്തിയിട്ടുണ്ട്. രാഹുൽ ​ഗാന്ധിയുടേയും പ്രിയങ്കയുടേയും ചിത്രങ്ങൾ അടങ്ങിയ നിരവധി പ്ലക്കാർഡുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നടക്കമാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്. ഇന്ദിരാ​ഗാന്ധിയെപ്പോലെ പ്രിയങ്കയെ കാണുമെന്നാണ് ജനക്കൂട്ടത്തിന്റെ പ്രതികരണം. രാഹുൽ‍ ​ഗാന്ധിയ...

ഇത് ഇടുക്കിയുടെ കുറഞ്ഞിക്കാലം

IDUKKI, LOCAL NEWS
ഉടുമ്പൻചോല: മലനിരകളിൽ നീലവസന്തം തീർത്ത് വീണ്ടും കുറഞ്ഞിക്കാലം വന്നെത്തിയിരിക്കുകയാണ്. ഇടുക്കിയിലെ ഉടുമ്പൻചോലയ്ക്ക് സമീപമുള്ള ചതുരംഗപാറയിലാണ് നീലകുറിഞ്ഞി പൂവിട്ടിരിക്കുന്നത്. ചതുരംഗപാറ മലയുടെ നെറുകയിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മനോഹരമായ കാഴ്ചകളുടെ മലമുകൾ കൂടിയായ ചതുരം​ഗപ്പാറ നീലവസന്തത്താൽ കൂടുതൽ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. ട്രക്കിങ്ങിനായി മലകയറിയെത്തുന്ന വിനോദസഞ്ചാരികൾക്ക് മലമുകളിൽ പൂത്തുനിൽക്കുന്ന ഈ നീലവസന്തം പുത്തൻ അനുഭവം കൂടിയായിരിക്കും സമ്മാനിക്കുക. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ചതുരംഗപ്പാറ. ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞി പൂവിട്ടത് ഈ മലനിരകളിലാണ്. നേരത്തെ രണ്ട് ലക്ഷത്തിലധികം ആളുകളാണ് നീലക്കുറിഞ്ഞി കാണാനായി മലമുകളിലെത്തിയത്. കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്ക് സമീപത്തായിട്ടാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. മഞ്ഞ്മൂടുന്ന മലനിരകളും തമിഴ്നാടിൻ്റെ മന...

പി വി അൻവറിന് മുസ്ലിം ലീഗ് ഓഫീസിൽ സ്വീകരണം

LOCAL NEWS, THRISSUR
തൃശ്ശൂർ ദേശമംഗലം പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് പിവി അൻവറിന് സ്വീകരണം നൽകിയത്. അൻവറിനെ സ്വീകരിച്ച് ഓഫീസിൽ ഇരുത്തുകയും പ്രദേശത്തെ പ്രാദേശിക വിഷയങ്ങൾ ലീഗ് നേതാക്കൾ ചർച്ച ചെയ്യുകയും ചെയ്തു. പി വി അൻവറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീറും ലീഗ് ഓഫീസിൽ എത്തിയിരുന്നു. ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു അൻവറിനെ സ്വീകരിച്ചത്. അതേസമയം, പാലക്കാട് ഇന്ന് പിവി അൻവറിന്റെ റോഡ് ഷോ ആരംഭിക്കും. പാലക്കാട് കോട്ട മൈതാനത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കൺവെൻഷനോടെ സമാപിക്കും. പരിപാടിയിൽ രണ്ടായിരം പേർ പങ്കെടുക്കുമെന്നാണ് ഡിഎംകെയുടെ അവകാശവാദം. ബിജെപി – സിപിഐഎം വിരുദ്ധ നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പാലക്കാട് സീറ്റിലെ തീരുമാനത്തിലും ഈ നിലപാട് ഉയർത്തിപ്പിടിക്കുമെന്നും പിവി അൻവർ വ്യക്തമാക...

KSSPA വാർഷിക സമ്മേളനവും, നവാഗതരെ ആദരിക്കലും

VENGARA
കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് അസോസിയേഷൻ വേങ്ങര നിയോജകമണ്ഡലം വാർഷിക സമ്മേളനവും, നവാഗതരെ ആദരിക്കലും കെ. പി. എസ്. ടി. എ. ഭവനിൽ. കെ. പി. സി. സി. സെക്രട്ടറി. കെ. പി. അബ്ദുൽ മജീദ് ഉദ്ഘടനം നിർവഹിച്ചു. കെ. പി. സി. സി. മെമ്പർ. പി. എ. ചെറീദ് നവാഗതരെ ഷാൾ അണിയയ്ച്ചു ആദരിച്ചു. കെ. എസ്. എസ്. പി. എ. ജില്ലാ സെക്രട്ടറി. കെ. എ. സുന്ദരൻ. മുഖ്യപ്രഭാഷണവും കെ. എസ്. എസ്. പി. എ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അശോകൻ. മെച്ചേരി, പി. കെ. ബീരാൻകുട്ടി, ജില്ലാ കമറ്റി മെമ്പർ മാരായ കെ. രാധാകൃഷ്ണൻ, ബാബുമാസ്റ്റർ, കെ. യൂ.കുഞ്ഞി മൊയ്‌ദീൻ, കെ. എസ്. എസ്. പി. എ. മുതിർന്ന അംഗം. :ബാലകൃഷ്ണൻ മാസ്റ്റർ, നവാഗതരായ നഫീസ. എൻ. വി. പി കെ. മൊയ്‌ദീൻകുട്ടി, പി. ചന്ദ്രൻ, വി. പി. ശിവരാമൻ. വനിതാ ഫോറം കൺവീനർ കെ. കെ. കനകലത, ദേവകി. പി, എന്നിവർ പ്രസഗിച്ചു നിയോജമണ്ഡലം പ്രസിഡന്റ് :മുഹമ്മദ്‌ കുട്ടി. അരീക്കൻ ആദ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി കെ...

ഗുജറാത്തില്‍ വ്യാജ കോടതി പ്രവര്‍ത്തിച്ചത് അഞ്ച് വര്‍ഷം.

NATIONAL NEWS
ഗുജറാത്തില്‍ വ്യാജ കോടതി പ്രവര്‍ത്തിച്ചത് അഞ്ച് വര്‍ഷം. വ്യാജ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ തട്ടിപ്പുകള്‍ നടക്കാറുള്ള ഗുജറാത്തില്‍ നിന്നും ഒരു വ്യത്യസ്ത തട്ടിപ്പ് വാർത്ത. സ്വന്തമായി ഒരു ട്രിബ്യൂണല്‍ കോടതി തന്നെ ഒരുക്കിയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ തട്ടിപ്പുകാർ വി‍ളയാടിയത്. ജഡ്ജിയും ഗുമസ്തന്മാരുമടക്കം യഥാർത്ഥ കോടതിയെ വെല്ലുന്ന രീതിയിലാണ് വ്യാജ കോടതിയും പ്രവർത്തിച്ചത്. അഞ്ച് വർഷത്തിലേറെയായി ഈ ‘കോടതി’ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. ഗാന്ധിനഗര്‍ സ്വദേശിയായ മൗറീസ് സാമുവല്‍ ക്രിസ്റ്റ്യൻ എന്നയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇയാളാണ് വ്യാജ ട്രിബ്യൂണലില്‍ ജഡ്ജിയായി വിധി ന്യായം പറഞ്ഞിരുന്നത്. ഇയാളുടെ ഗാന്ധിനഗറിലെ ഓഫിസാണ് കോടതിയാക്കി മാറ്റിയെടുത്തത്. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ ഇടപാടുകാർക്ക് അനുകൂലമായി വ്യാജ വിധികള്‍ പുറപ്പെടുവിച്ചാണ് മൗറീസ് സാമ...

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരണപ്പെട്ടു

Accident
പാലക്കാട് : കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് ദീപ ജംങ്ഷനിൽ ഷിഫ്റ്റ് കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർ തൽക്ഷണം മരണപ്പെട്ടു.ഒരാൾ ആശുപത്രിയിൽ എത്തിയ ഉടനെ മരണപ്പെട്ടു.കാറിലുണ്ടായിരുന്ന കോങ്ങാട് സ്വദേശികളായ അഞ്ച് പേരാണ് മരണപ്പെട്ടത്. കോങ്ങാട്‌ മണ്ണന്തറ സ്വദേശികളായ തോട്ടത്തിൽ വീട്ടിൽ വിജയകുമാറിന്റെ മകൻ വിഷ്ണു(29), കീഴ്മുറിവീട്ടിൽ കൃഷ്ണന്റെ മകൻ വിജീഷ്‌(35), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മെഹമൂദിന്റെ മകൻ മുഹമ്മദ്‌ അഫ്സൽ(17), വീണ്ടപ്പാറ സ്വദേശി വീണ്ടകുന്ന് ചിതമ്പരത്തിന്റെ മകൻ രമേശ്‌(31), തച്ചമ്പാറ സ്വദേശി മഹേഷ്‌ എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. വാടാകക്ക് എടുത്ത KL55H3465 എന്ന സ്വിഫ്റ്റ്‌ കാറും, കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്‌ ലോറി ഡ്രൈവർ വിഘ്‌നേശ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്ര...

ബുള്‍ഡോസര്‍ രാജ്‌, ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്‌ സുപ്രീം കോടതി താക്കീത്‌

NATIONAL NEWS
ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തല്‍ നടപടികള്‍ക്കെതിരേ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനു താക്കീതുമായി സുപ്രീം കോടതി. പരമോന്നതകോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിന്റെ ഭവിഷ്യത്ത്‌ നേരിടണോയെന്നു സംസ്‌ഥാനസര്‍ക്കാരിനു തീരുമാനിക്കാമെന്നു ജസ്‌റ്റിസുമാരായ ബി.ആര്‍. ഗവായിയും കെ.വി. വിശ്വനാഥനും ഉള്‍പ്പെട്ട ബെഞ്ച്‌ മുന്നറിയിപ്പ്‌ നല്‍കി. വര്‍ഗീയലഹളയുണ്ടായ ബറൈച്ചില്‍ ഒരുവിഭാഗത്തില്‍പ്പെട്ടവരുടെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നല്‍കിയ നോട്ടീസ്‌ ചോദ്യംചെയ്‌തുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. 'ബുള്‍ഡോസര്‍ നീതി' സംബന്ധിച്ച്‌ മുമ്ബ്‌ പുറപ്പെടുവിച്ച ഉത്തരവ്‌ അനധികൃതനിര്‍മിതികള്‍ പൊളിക്കുന്നതിനു തടസമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ ഇന്നു വീണ്ടും പരിഗണിക്കും. അതുവരെ ഒരു നടപടിയും കൈക്കൊള്ളരുതെന്നു യു.പി. സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ 13-ന്‌ ഒരാളുടെ മരണത്തിനിടയാക്കിയ കലാപശേ...

ഊരകത്ത് വെച്ച് സ്കൂൾ കുട്ടികളുടെ ഓട്ടോയിൽ ബസ്സിടിച്ച് അപകടം.

Accident
വേങ്ങര - മലപ്പുറം റോഡിൽ ഊരകത്ത് വെച്ച് സ്കൂൾ കുട്ടികളുടെ ഓട്ടോയിൽ ബസ്സിടിച്ച് അപകടം. പരിക്ക് പറ്റിയവരെ വേങ്ങര അൽ സലാമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിക്കുള്ള ഒരു കുട്ടിയെ കോട്ടക്കലിലെ ഹോസ്പിറ്റലിലേക്ക് മാറ്റി. വൈകുന്നേരം 4 മണിയോടെയാണ് അപകടം സംഭവിച്ചത്. ഓട്ടോയിൽ പന്ത്രണ്ടോളം കുട്ടികൾ ഉണ്ടായിരുന്നതായാണ് വിവരം. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്.

CRIME NEWS
കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്. തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്ക്ക് പള്ളിയിലെ സഹായിയും ശിഷ്യനുമായ യാസിറിനെ താഹ കൂടെക്കൂട്ടുകയായിരുന്നു. വടകരയ്ക്ക് സമീപമുള്ള വില്യാപ്പള്ളി മലാറക്കല്‍ ജുമാമസ്ജിദിലെ ഖത്തീബ് ആയിരുന്നു താഹ. പെട്ടെന്ന് പണക്കാരനാകാനും കടം വീട്ടാനും ലക്ഷ്യമിട്ടാണ് കവര്‍ച്ച ആസുത്രണം ചെയ്തത്. സുഹൃത്തായ സുഹൈലിന് എടിഎമ്മില്‍ പണം നിറയ്ക്കുന്ന ജോലിയാണെന്ന് മനസിലാക്കിയ താഹ ആ വഴിയെ തന്റെ ല്ക്ഷ്യം കാണാമെന്ന് തീരുമാനിക്കുകയായിരുന്നു. അതിനായി മസ്ജിദിലെ സഹായിയായ യാസിറിനെയും ഒപ്പം കൂട്ടി.സുഹൈലിനെ പർദയിട്ട് മറയ്ക്കുന്നതിനും മുളകുപൊടി വിതറുന്നതിനും സഹായിച്ചത് യാസിർ ആയിരുന്നു. ആറുമാസമായി പള്ളിയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന താഹ കവർച്ചയിലൂടെ കിട്ടിയ പണം ഒളിപ്...

KSRTCബസ്സിൽ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതികൾ പിടിയിൽ

CRIME NEWS
എടപ്പാളിൽ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണ വ്യാപാരിയുടെ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ പിടിയിൽ. പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ബസ്സില്‍ കയറി ആഭരണങ്ങളും പേഴ്സും മറ്റും മോഷണം നടത്തുന്ന സ്ഥിരം മോഷണ സംഘമാണ് പിടിയിലായവര്‍ എന്നാണ് വിവരം. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തിരൂരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കുന്നതിനായി ജിബിന്‍ എന്ന ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണ്ണാഭരണങ്ങളാണ് കുറ്റിപ്പറത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രക്കിടെ സംഘം കവര്‍ന്നത്. കോഴിക്കോട് നിന്നും നെടുങ്കണ്ടത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ജിബിന്‍ കുറ്റിപ്പുറത്ത് നിന്ന് തൃശ്ശൂരിലേക്ക...

MTN NEWS CHANNEL

Exit mobile version