അച്ചനമ്പലം സ്വദേശി പരേതനായ മേക്കറുമ്പിൽ മുഹമ്മദിന്റെ മകൻ പഞ്ചായത്ത് ഓഫീസിന് എതിർവശം താമസിക്കുന്ന മേക്കറുമ്പിൽ അഹമ്മദ് അന്തരിച്ചു. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 4.30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടക്കും.
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പേച്ചേരി വേലായുധന്റെ മകൻ സുനിൽ (38) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചു വയസ്സുകാരിയെ രണ്ടാനമ്മ ക്രൂരമായി മർദിക്കുകയും പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായാണ് പരാതി. പാലക്കാട് ജില്ലയിലാണ് ഈ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കഞ്ചിക്കോട് കിഴക്കേമുറയില്‍ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി അങ്കണവാടിയില്‍ എത്തിയപ്പോള്‍ അധ്യാപികയാണ് പൊള്ളല്‍ ശ്രദ്ധിച്ചത്. കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തിയതിനെത്തുടർന്ന്...
മലപ്പുറം: കാരാപറമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. മഞ്ചേരി പുല്ലൂർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയും കളത്തിൻപടി സ്വദേശിയുമായ മുസമ്മിലിന്റെ മകൻ ഷാദിൻ ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6:45-ഓടെ കാരാപറമ്പിൽ വെച്ചായിരുന്നു അപകടം നടന്നത്.
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും 4.280 കിലോ തൂക്കം വരുന്ന മുഴ വിജയകരമായി നീക്കം ചെയ്തു. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നാണ് ഗര്‍ഭപാത്രത്തോടൊപ്പം 4.280 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തത്. ഒരു വര്‍ഷത്തോളമായി വയറുവേദനയായി ചികില്‍സയിലായിരുന്നു ഇവര്‍. ശസ്ത്രക്രിയയ്ക്ക് ഗൈനക്കോളജിസ്റ്റ് ഡോ. അഭി അശോക്, ഡോ. ഹസ്ന പാറയില്‍, ഡോ. ആശിഷ് കൃഷ്ണന്‍ (അനസ്തേഷ്യ), ഡോ. വി. ജയപ്രസാദ് (ജനറല്‍ സര്‍ജന്‍) എന്നിവര്‍ നേതൃത്വം നല്‍കി....
സൗദി അറേബ്യയില്‍ ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിന്റെ മകള്‍ ഹാദിയ ഫാത്തിമ (10) യും മരണത്തിന് കീഴടങ്ങി. മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌നി തോടേങ്ങല്‍ (40), മകൻ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവർ തല്‍ക്ഷണം മരിച്ചു. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങള്‍ സഞ്ചരിച്ച കാർ ആണ് അപകടത്തില്‍ പെട്ടത്.കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡില്‍ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച് തീറ്...
പരപ്പനങ്ങാടി: പരപ്പനങ്ങാടി - കോഴിക്കോട് റോഡിലെ അയ്യപ്പൻക്കാവിൽ ഡ്രൈനേജ് നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ടതിനെ തുടർന്നുണ്ടായ രൂക്ഷമായ പൊടിശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ രംഗത്ത്. പരപ്പനങ്ങാടി നഗരസഭയിലെ എൽ.ഡി.എഫ് - ജനകീയ വികസന മുന്നണി കൗൺസിലർമാർ ഇതുസംബന്ധിച്ച് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകി. റോഡ് വെട്ടിപ്പൊളിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഗതാഗതയോഗ്യമാക്കാത്തത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന കടുത്ത പൊടി കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. എത്രയും വേഗം റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്നും പൊടിശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. കൗൺസിലർമാരായ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ, ഇ.ടി. സുബ്രമണ്യൻ,...
കോഴിക്കോട് മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളേജ് പോലീസും സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാം എം.ഡി.എം.എ പിടികൂടി. കല്ലാച്ചി വാണിമേൽ സ്വദേശി ഷംസീറാണ് (36) ഈ കേസിൽ പിടിയിലായത്. 17 വർഷത്തോളം വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. ബംഗളൂരു, ഗോവ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്ന് മയക്കുമരുന്ന് മൊത്തമായി എത്തിച്ച് തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.മറ്റൊരു പരിശോധനയിൽ, പന്തീരാങ്കാവ് പയ്യടിത്താഴത്തെ വാടകവീട്ടിൽ നിന്ന് 8.32 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ കൂടി ഡാൻസഫ് സംഘം പിടികൂടി. നല്ലളം സ്വദേശി മുഹമ്മദ് ഷാഫി (26), വിമുക്തഭടൻ സിഗിൻ ചന്ദ്രൻ (36), മോഡലും ബ്യൂട്ടീഷനുമായ കുറ്റ്യാടി സ്വദേശിനി ദിവ്യ (35) എന്ന...
വേങ്ങര: ഗാന്ധിക്കുന്ന് സ്വദേശി പരേതനായ ടി.കെ. കുഞ്ഞാലിയുടെ ഭാര്യ ചീച്ചിമ്മു അന്തരിച്ചു. മയ്യിത്ത് നിസ്കാരം നാളെ (07-01-2026, ബുധനാഴ്ച) രാവിലെ 9 മണിക്ക് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
ഇരിങ്ങാലക്കുട: സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് മറിഞ്ഞുവീണ് യുവതി മരിച്ചു. ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം ആസാദ് റോഡിൽ കരിപ്പുര വീട്ടിൽ അഷറഫിന്റെ മകൾ ആഫിദ (28) ആണ് മരിച്ചത്. കൊടകര-വെള്ളിക്കുളങ്ങര റോഡിൽ നെല്ലിപ്പറമ്പിൽ തിങ്കളാഴ്ച വൈകീട്ട് എട്ടുമണിയോടെയായിരുന്നു അപകടം. പത്തുകുളങ്ങരയിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ആഫിദയും സംഘവും. ആഫിദ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഒരു കുട്ടിയും ബന്ധുവായ മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു.
നെല്ലിപ്പറമ്പിൽ വെച്ച് മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നു വന്ന ബൈക്കിൽ സ്കൂട്ടർ തട്ടുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന മറ്റൊരു ബൈക്കും സ്കൂട്ടറിൽ ഇടിച്ചതോടെ ആഫിദ റോഡിലേക്ക് മറിഞ്ഞുവീണു. നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ആഫിദ ബസിനടിയിലേക്കാണ് വീണത്. ഉടൻ തന്നെ ബസ് ശരീരത്തിലൂടെ കയറ...
കൊച്ചി: മുസ്ലിം ലീഗ് നേതാവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മധ്യകേരളത്തിൽ മുസ്ലിം ലീഗിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം, സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. നാല് തവണ നിയമസഭാംഗമായ അദ്ദേഹം രണ്ട് തവണ സംസ്ഥാന മന്ത്രിസഭകളിൽ അംഗമായിട്ടുണ്ട്. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്നും 2011, 2016 വർഷങ്ങളിൽ കളമശേരിയിൽ നിന്നുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2001-2006 കാലഘട്ടത്തിലെ യു.ഡി.എഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായും, 2011-2016 കാലഘട്ടത്തിലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. എറണാകുളം ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശിയായ ഇബ്രാഹിംകുഞ്ഞ് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ള പാർട്ടിയിലെ പ്രധാന സ...
ദോഹ: ഖത്തറിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എടുത്ത കുഴിയിൽ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂർ തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത് താമസിക്കുന്ന കല്ലിപറമ്പിൽ റഹ്മത്തലിയുടെ മകൻ മുഹമ്മദ് അമീൻ (24) ആണ് മരിച്ചത്. ഖത്തറിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു ഇദ്ദേഹം.കളിക്കാനായി പുറത്തുപോയ അമീനെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. താമസസ്ഥലത്തിന് സമീപം റോഡ് പണികൾക്കായി എടുത്ത ആഴത്തിലുള്ള കുഴിയിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം....
തിരൂർ: തൃപ്പങ്ങോട് വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു. തൃപ്പങ്ങോട് ചേമ്പുംപടിയിൽ മൂന്നാംകുറ്റി വീട്ടിൽ നിയാസിന്റെ മകൾ ഹെൻസയാണ് ദാരുണമായി മരണപ്പെട്ടത്. വീടിന് സമീപത്തെ വയലിലുള്ള കുളത്തിൽ കുട്ടി വീണുകിടക്കുന്നത് കണ്ടതിനെത്തുടർന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പിഞ്ചുകുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം തൃപ്പങ്ങോട് ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. മയ്യിത്ത് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും....
അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. മലപ്പുറം കീഴ്‌ശേരി സ്വദേശിയും ദുബായിലെ വ്യാപാരിയുമായ അബ്ദുൽ ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുല്ലത്തീഫ് (7) ആണ് മരിച്ചത്. ഇതോടെ ഈ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. അബുദാബിയിൽ നിന്ന് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപ്പെടുകയായിരുന്നു. നേരത്തെ, അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയും അപകടത്തെത്തുടർന്ന് മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അസാം ഇന്ന് മരണത്തിന് കീഴടങ്ങിയതോടെ ഒരു കുടുംബത്തിലെ നാല് കുഞ്ഞുങ്ങളെയാണ് അബ്ദുൽ ലത്തീഫിന് നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അദ്ദേഹത്തിന്റെ മാതാവു...
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട ശാന്തി നഗർ ഭാഗത്തെ രൂക്ഷമായ ഓവർലോഡ് പ്രശ്നത്തിന് പരിഹാരമായി പുതിയ ട്രാൻസ്ഫോർമർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നിവേദനം നൽകി. തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് വടക്കേ മമ്പുറം, സുബൈർ പി.പി. എന്നിവരുടെ നേതൃത്വത്തിലാണ് കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം. സുഭജയ്ക്ക് നിവേദനം സമർപ്പിച്ചത്. വർഷങ്ങളായി തുടരുന്ന ഓവർലോഡ് കാരണം ട്രാൻസ്ഫോർമർ ഇടയ്ക്കിടെ ട്രിപ്പ് ആകുന്നതും ഇതുമൂലം വൈദ്യുതി മുടങ്ങുന്നതും പ്രദേശത്ത് പതിവാണ്. കൂടാതെ കടുത്ത വോൾട്ടേജ് ക്ഷാമവും പ്രദേശവാസികൾ നേരിടുന്നുണ്ട്. പതിനാറുങ്ങൽ - വടക്കേ മമ്പുറം റോഡിൽ ശാന്തി നഗർ ഭാഗത്തായി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി ഗൗരവമായി പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും എക്സിക്യൂട്ടീ...
നിലമ്പൂർ: വഴിക്കടവിൽ സ്വന്തം വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രിഫാദിയ വീടിന് മുന്നിൽ വെച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന പെൺകുട്ടിയുടെ മരണം കെട്ടുങ്ങൽ ഗ്രാമത്തെ ഒന്നടങ്കം വലിയ ദുഃഖത്തിലാഴ്ത്തി. വീട്ടുമുറ്റത്ത് കുടുംബാംഗങ്ങൾക്കൊപ്പം കസേരയിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രിഫാദിയ. ഇതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ പെൺകുട്ടിയെ ഉടൻതന്നെ ബന്ധുക്കൾ ചേർന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുട...
പാലക്കാട്: മലമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ പിടിയിലായി. കൊല്ലങ്കോട് സ്വദേശിയും സ്കൂളിലെ സംസ്കൃത അധ്യാപകനുമായ അനിലാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിയെ തന്റെ ക്വാർട്ടേഴ്സിലെത്തിച്ച അധ്യാപകൻ മദ്യം നൽകി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗുരുതരമായ ഈ വിഷയം സ്കൂൾ അധികൃതർ പോലീസിൽ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതായും ആരോപണമുണ്ട്. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ഗൗരവം വ്യക്തമായത്. ഇതിനെത്തുടർന്ന് ഇന്നലെ രാത്രി എട്ടു മണിയോടെ മലമ്പുഴ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾക്ക് പുറമെ പട്ടികജാതി-പട്ടികവർഗ അതിക്രമം ത...
കൂറ്റനാട്: വ്യായാമത്തിനായി വീട്ടിൽ കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്റെ മകൾ ആയിഷ ഹിഫ (11) ആണ് മരിച്ചത്. വട്ടേനാട് ജി.വി.എച്ച്.എസ്.എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിന്റെ അടുക്കളയിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് തൃത്താല പോലീസ് അറിയിച്ചു.കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്തായിരുന്നു അപകടം നടന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മുത്തശ്ശിമാർ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിലെ കയറിൽ കുരുങ്ങിക്കിടക്കുന്ന നിലയിൽ ആയിഷയെ കണ്ടെത്തുന്നത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ തൃത്താല പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹം ...
വേങ്ങരയിലെ സജീവ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനും വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറുമായ കൂളിപ്പിലാക്കൽ എടത്തോള ഫസൽ (58) അന്തരിച്ചു. അസുഖബാധിതനായി കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. വേങ്ങരയിലെ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായ അദ്ദേഹം പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. ഹസീന ഫസലിന്റെ ഭർത്താവാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂങ്കുടായ് മൂന്നാം വാർഡിൽ നിന്ന് 728 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് ഫസൽ വിജയിച്ചത്. ജനകീയമായ ഇടപെടലുകളിലൂടെ വാർഡിലും പഞ്ചായത്തിലും വലിയ സൗഹൃദവലയമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. മൃതദേഹം ഉച്ചയ്ക്ക് ഒരു മണി വരെ അദ്ദേഹത്തിന്റെ വസതിയിലും, അതിനുശേഷം പാക്കടപുറായ യു.പി സ്കൂളിലും പൊതുദർശനത്തിന് വെക്കും. ഖബറടക്കം ഇന്ന് വൈകുന്നേരം നാലുമണിക്ക് കുറ്റൂർ നോർത്ത് കുന്നാ...
അബുദാബി-ദുബൈ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി മണിയൽ അബ്ദുൽ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശിനി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും, ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷറയുമാണ് മരിച്ചത്. ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം ദുബൈയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ശനിയാഴ്ച രാവിലെ ഷഹാമയ്ക്ക് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യ റുക്സാനയും അബുദാബിയിലെ ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. ദീർഘകാലമായി ദുബൈയിൽ സ്ഥിരതാമസക്കാരായ ഈ കുടുംബത്തിന്റെ മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ യുഎഇയിൽ ...