Sunday, July 26News That Matters
Shadow

MALAPPURAM

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൻ മോഷണം; ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൻ മോഷണം; ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

MALAPPURAM
പൊന്നാനി: പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിന്ന് കമ്പ്യൂട്ടറുകളും മോട്ടോർ പമ്പ് സെറ്റുകളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികൾ പലപ്പോഴായി മോഷ്ടിച്ച ആറംഗ സംഘത്തെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ടി.ബി ആശുപ്രതിക്ക് സമീപം താമസിക്കുന്ന ഷഹദ് (24), മുക്കാടി സ്വദേശി നാസിൽ (22), പൊന്നാനി നഗരം സ്വദേശി സിഫാറത്ത് (21), പുറങ്ങ് മാരാമുറ്റത്ത് ഫഹദ് (20), ആനപ്പടി സ്വദേശി അസ്ലം (23) എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. ആശുപത്രിയിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന ഐസൊലേഷൻ വാർഡ് കെ കെട്ടിടത്തിൽ നിന്നാണ് കമ്പ്യൂട്ടറുകൾ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മോട്ടോർ പമ്പ് സെറ്റ്, ഫയർ എക്സ്റ്റിംഗുഷറുകൾ, ബാറ്ററികൾ, ഇരുമ്പ് കമ്പികൾ തുടങ്ങി മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങൾ പ്രതികൾ കവർന്നത്. രാത്രി കാലങ്ങളിൽ സ്കൂട്ടറുകളിലെത്തിയാണ് ഇവർ ഒന്ന...
കൈക്കൂലി കേസ്: തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

കൈക്കൂലി കേസ്: തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

MALAPPURAM
തിരൂർ: ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറെ മലപ്പുറം വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി.വി. വിനോദ് കുമാറാണ് (47) പിടിയിലായത്.കേസിൽ ഇടനിലക്കാരായി പ്രവർത്തിച്ച തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനും യൂത്ത് ലീഗ് നേതാവുമായ ഷിഹാബുദ്ദീൻ, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് എന്നിവരെ കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് വിനോദ് കുമാറിനും അഴിമതിയിൽ പങ്കുണ്ടെന്ന് വ്യക്തമായത്.പരാതിക്കാരനെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകാനായി വിനോദ് കുമാർ 3,000 രൂപ നേരിട്ടും, 1,300 രൂപ ഗൂഗിൾ പേ വഴിയും കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും....
മലപ്പുറത്ത് നൊമ്പരമായി മകളും ബാപ്പയും ഒരേ ദിവസം അന്തരിച്ചു

മലപ്പുറത്ത് നൊമ്പരമായി മകളും ബാപ്പയും ഒരേ ദിവസം അന്തരിച്ചു

MALAPPURAM
മലപ്പുറം: രോഗബാധിതരായി ചികിത്സയിൽ കഴിയുകയായിരുന്ന മകളും ബാപ്പയും ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ അന്തരിച്ചു. ചെമ്മങ്കടവ് സ്വദേശി കരിമ്പൻ മൂസ (79), മകളും തിരൂർക്കാട് സ്വദേശി കല്ലൻകുന്നൻ കുഞ്ഞുണ്ണിയുടെ ഭാര്യയുമായ മുംതാസ് (54) എന്നിവരാണ് മരണപ്പെട്ടത്. രോഗബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുംതാസ് വെള്ളിയാഴ്ച പകലാണ് മരണപ്പെട്ടത്. അന്ന് വൈകിട്ട് ആറ് മണിയോടെ മുംതാസിന്റെ ഖബറടക്ക ചടങ്ങുകൾ പൂർത്തിയായിരുന്നു. എന്നാൽ പ്രിയ മകളുടെ വിയോഗ വാർത്ത താങ്ങാനാകാതെ ബാപ്പ മൂസയ്ക്ക് രാത്രിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ ദേഹാസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരേ ദിവസം തന്നെയുണ്ടായ ഇരുവരുടെയും മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി. മരണപ്പെട്ട മൂസയുടെ ഭാര്യമാർ: പരേതയായ കദീജ പള്ളിപ്പറമ്പൻ, ആയിഷ പുൽപറ്റ (...
അധ്യാപക നേതാക്കളുടെ സ്ഥലംമാറ്റം: ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കത്തിച്ച് മലപ്പുറം ഡിഡിഇ ഓഫീസിന് മുന്നില്‍ കെഎസ്ടിഎ പ്രതിഷേധ മാര്‍ച്ച് നടത്തി

അധ്യാപക നേതാക്കളുടെ സ്ഥലംമാറ്റം: ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കത്തിച്ച് മലപ്പുറം ഡിഡിഇ ഓഫീസിന് മുന്നില്‍ കെഎസ്ടിഎ പ്രതിഷേധ മാര്‍ച്ച് നടത്തി

MALAPPURAM
മലപ്പുറം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കെഎസ്ടിഎ നേതാക്കളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ മലപ്പുറത്ത് പ്രതിഷേധമിരമ്പി. മലപ്പുറം ഡിഡിഇ ഓഫീസിന് മുന്നില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ശക്തമായ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി വിവാദമായ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ അധ്യാപകര്‍ പരസ്യമായി കത്തിച്ചു.കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് അജിത്ത് ലൂക്ക് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ശ്രീജ സി.ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സരിത സ്വാഗതവും ട്രഷറര്‍ രത്‌നാകരന്‍ ടി നന്ദിയും പറഞ്ഞു.കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ്, വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി വില്‍സണ്‍ തോമസ് എന്നിവരെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സമഗ്രശിക്ഷാ കേരളയില്‍ ...
ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി.

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി.

MALAPPURAM
കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട് എയർപോർട്ടിൽ ദുരന്തനിവാരണത്തിനായി മോക്ഡ്രിൽ സംഘടിപ്പിച്ചു. പ്രകൃതി അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് കോഴിക്കോട് എയർപോർട്ടിലെ എയർ ട്രാഫിക് കെട്ടിടം തകർന്നുവീഴുന്നതായും രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതുമായുള്ള സങ്കൽപ്പത്തിലായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്. ഇന്നലെ (വ്യാഴം) ഉച്ച കഴിഞ്ഞ് മൂന്നിന് അപായ സൈറൺ മുഴങ്ങി. ആദ്യം കുതിച്ചെത്തിയ എയർപോർട്ടിൽ അഗ്ന‌ിരക്ഷാ സേന, സിഐ എസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തുടർന്നെത്തിയ എയർപോർട്ട് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ പരിക്കേറ്റവർക്കുള്ള പരിചരണവും അതിവേഗത്തിൽ നടന്നു. രക്ഷാപ്രവർ ത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുമെത്തി പരിക്കേറ്റവരെ ത...
മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ

മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ

MALAPPURAM
മലപ്പുറം: ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിൻ ആണ് മരിച്ചത്.വ്യാഴാഴ്ച ഷാഹിനെ കാണാതായതിനെ തുടർന്ന് വൈകിട്ട് 7 മണിയോടെ ഫയർഫോഴ്സും, പൊലീസും, സന്നദ്ധ സംഘടനാ പ്രവർത്തകരും, നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് രാത്രി 12 മണിയോടെയാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്....
പൈപ്പ് ലൈൻ ഇടാൻ പൊളിച്ച പൊതുമരാമത്ത് റോഡുകൾ നന്നാക്കും: മന്ത്രി പി.കെ. ബഷീർ

പൈപ്പ് ലൈൻ ഇടാൻ പൊളിച്ച പൊതുമരാമത്ത് റോഡുകൾ നന്നാക്കും: മന്ത്രി പി.കെ. ബഷീർ

MALAPPURAM
തിരൂരങ്ങാടി: പൈപ്പ് ലൈൻ ഇടുന്നതിനും ഇലക്ട്രിക് കേബിൾ വലിക്കുന്നതിനും വേണ്ടി പൊളിച്ച പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ നന്നാക്കുന്നതിന് വകുപ്പ് തല യോഗം വിളിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പറഞ്ഞു.പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പല റബറൈസ്ഡ് റോഡുകളും വാട്ടർ അതോറിറ്റിയുടെയും കെ.എസ്.ഇ.ബി.യുടെയും ആവശ്യങ്ങൾക്ക് വേണ്ടി പൊളിച്ചതിന് ശേഷം പൂർവ്വസ്ഥിതിയിലാക്കാതെ താൽക്കാലിക ടാറിംഗ് നടത്തി പോവുന്നത് മൂലം റോഡുകളിൽ കുണ്ടും കുഴിയുമായി എഡ്ജുകൾ രൂപാന്തരപ്പെട്ട് വാഹനയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ഇത് ഇനി അനുവദിക്കില്ലെന്നും പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ച് മേലിൽ ഇതുണ്ടാവാത്ത വിധം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പരപ്പനങ്ങാടി-ചെമ്മാട് റോഡിൽ തൃക്കു...
ലോട്ടറി ടിക്കറ്റുകൾ കവർന്ന തമിഴ്നാട് സ്വദേശി കോയമ്പത്തൂരിൽ പിടിയിൽ

ലോട്ടറി ടിക്കറ്റുകൾ കവർന്ന തമിഴ്നാട് സ്വദേശി കോയമ്പത്തൂരിൽ പിടിയിൽ

MALAPPURAM
എടപ്പാൾ: എടപ്പാളിലെ ലോട്ടറി കടയിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ സമ്മാനാർഹമായ ടിക്കറ്റുകൾ കവർന്ന് ഒളിവിൽ പോയ തമിഴ്നാട് സ്വദേശി പിടിയിൽ. മധുര സ്വദേശിയായ ഗണേഷിനെയാണ് കോയമ്പത്തൂരിലെ പീളമേടിൽ നിന്നും ചങ്ങരംകുളം പോലീസും തിരൂർ ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാർച്ചിൽ എടപ്പാളിലെ 'അമ്മ ലോട്ടറി ഏജൻസിയിൽ' ജോലിക്കെത്തിയ പ്രതി, ഉടമയുടെ വിശ്വാസം നേടിയ ശേഷമാണ് ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്. ഇയാൾ ജോലിക്ക് നൽകിയ ആധാർ വിലാസം വ്യാജമാണെന്നും സ്ഥിരതാമസമോ അടുത്ത ബന്ധുക്കളോ ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറുമാസമായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ ഏജൻസികളിലായി ഇയാൾ ജോലി ചെയ്തുവരികയായിരുന്നു.മോഷ്ടിച്ച ടിക്കറ്റുകൾ തൃശൂരിനും കോട്ടയത്തിനും ഇടയിലുള്ള കടകളിൽ നൽകി പണം കൈപ്പറ്റിയ ശേഷം ഇയാൾ സുഹൃത്തുക്കളോടൊപ്പം കോട്ടയം, മൂന്നാർ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ വിനോദ...
വിവാഹ സുദിനത്തിൽ വേറിട്ടൊരു മാതൃകയുമായി പ്രവാസി

വിവാഹ സുദിനത്തിൽ വേറിട്ടൊരു മാതൃകയുമായി പ്രവാസി

MALAPPURAM
പാണക്കാട്: മകളുടെ വിവാഹ വേദിയിൽ വെച്ച് ഉത്തരേന്ത്യയിലെ ഒരു മക്തബിന്റെ സ്പോൺസർഷിപ്പ് തുക കൈമാറി വേറിട്ട മാതൃകയായി തൃശൂർ നടുങ്കണം സ്വദേശി നവാസ്. ദാറുൽ ഹുദാ അലുംനി കൂട്ടായ്മയായ ഹാദിയയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഉത്തരേന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് ഈ കുടുംബം തുക കൈമാറിയത്. നവാസ് – ഫാത്തിമ ദമ്പതികളുടെ മകൾ ശബീബയുടെ വിവാഹത്തോടനുബന്ധിച്ചാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത്. വട്ടേകാട്ടുകര സ്വദേശി വലിയകത്ത് സിദ്ദീഖ് – അസ്മ ദമ്പതികളുടെ മകൻ ഖമറുദ്ദീനാണ് ശബീബയുടെ വരൻ. കരുപടന്ന വെള്ളങ്കല്ലൂർ ജുമാ മസ്ജിദിൽ നടന്ന നിക്കാഹ് വേദിയിൽ വെച്ച് പാണക്കാട് സയ്യിദ് റാജിഹ് അലി തങ്ങളുടെ സാന്നിധ്യത്തിലാണ് സ്പോൺസർഷിപ്പ് തുക കൈമാറിയത്.ഇരുപതിലേറെ സംസ്ഥാനങ്ങളിൽ അടിസ്ഥാന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായ ഹാദിയയുടെ പ്രധാന സഹകാരി കൂടിയാണ് നവാസും കുടുംബവും. കല്യാണ വീടുകൾ സാമൂഹിക പ്രതിബദ്ധ...
ടൂറിസ്റ്റ് ബോട്ടുകളുടെ സര്‍വ്വീസ് മഴക്കാലത്ത് നിര്‍ത്തി വെക്കണം

ടൂറിസ്റ്റ് ബോട്ടുകളുടെ സര്‍വ്വീസ് മഴക്കാലത്ത് നിര്‍ത്തി വെക്കണം

MALAPPURAM
മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിനോദ സഞ്ചാര ബോട്ടുകള്‍ മണ്‍സൂണ്‍ കാലത്ത് കാലാവസ്ഥ അപകടകരമാകുന്ന റെഡ്, ഓറഞ്ച് അലര്‍ട്ട് ദിവസങ്ങളിലും പുഴയില്‍ ശക്തമായ ഒഴുക്കുള്ള ദിവസങ്ങളിലും സര്‍വ്വീസ് നിര്‍ത്തി വെക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശം ലംഘിച്ചു സര്‍വ്വീസ് നടത്തുന്ന ബോട്ടുകള്‍ക്കെതിരേയും ജീവനക്കാര്‍ക്കെതിരേയും ഇന്‍ലാന്റ്റ് വെസ്സല്‍ ആക്ട് പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്യും. കെ.ഐ.വി/ഐ.വി. ലൈസന്‍സുള്ള സ്രാങ്ക്/മാസ്റ്റര്‍ ബോട്ടിന്റെ സുരക്ഷ പരിശോധിക്കാതെയും മതിയായ ലൈസന്‍സുള്ള ജീവനക്കാരില്ലാതെയും പരിധി കവിഞ്ഞുള്ള യാത്രക്കാരെ കയറ്റിയും സര്‍വ്വീസ് നടത്തിയാല്‍ ബോട്ട് പ്രവര്‍ത്തിപ്പിക്കുന്ന സ്രാങ്കിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ഫോണ്‍- 0494- 2666058. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps:...
കരിപ്പൂർ സജ്ജം; ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരമായി പൂർത്തിയാക്കി

കരിപ്പൂർ സജ്ജം; ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരമായി പൂർത്തിയാക്കി

MALAPPURAM
കരിപ്പൂർ: യാത്രാമധ്യേ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ നേരിടാനുള്ള സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും ഏകോപനവും പരിശോധിക്കുന്നതിനായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് 25 യാത്രക്കാരുമായി എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്തതായാണ് കൃത്രിമ സാഹചര്യമൊരുക്കി പരിശീലനം നടത്തിയത്.**പരിശീലനം ഇങ്ങനെ:**ഉച്ചയ്ക്ക് 03.07-ന് കരിപ്പൂരിലെത്തിയ 'എ.ബി.സി എയർലൈൻ' വിമാനത്തിൽ യാത്രക്കാരുടെ വേഷത്തിൽ കയറിയ നാലു തീവ്രവാദികൾ വിമാനം ഹൈജാക്ക് ചെയ്യുന്നതായാണ് മോക്ക് ഡ്രില്ലിന്റെ തുടക്കം. പൈലറ്റ് വഴി വിവരം എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും അറിയിച്ചു. അടിയന്തരമായി രക്ഷാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, തീവ്രവാദികളുമായി വിലപേശൽ നടത്തിയ ശേഷം എൻ.എസ്.ജിയുടെ (NSG) നേതൃത്വത്തിൽ അവരെ കീഴടക്കി യാത്രക്കാരെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെ...
ചെട്ട്യാർമാട് ബസ് ഡ്രൈവർക്ക് മർദനം; അഞ്ചുപേർക്കെതിരെ കേസ്.

ചെട്ട്യാർമാട് ബസ് ഡ്രൈവർക്ക് മർദനം; അഞ്ചുപേർക്കെതിരെ കേസ്.

MALAPPURAM
തേഞ്ഞിപ്പലം: ചെട്ട്യാർമാട് ദേശീയപാത സർവീസ് റോഡിൽ ബൈക്കിൽ സ്വകാര്യ ബസിടിച്ചതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നാട്ടുകാരുടെ മർദനം. കണ്ണമംഗലം സ്വദേശിയും ബസ് ഡ്രൈവറുമായ റിയാസുദ്ദീനാണ് മർദനമേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, ചെട്ട്യാർമാട് ഭാഗത്ത് വെച്ച് എതിർദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ, അപകടം കണ്ട് ഓടിക്കൂടിയവരിൽ ചിലർ ഡ്രൈവറായ റിയാസുദ്ദീനെ മർദിക്കുകയായിരുന്നു. മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ റിയാസുദ്ദീൻ പിന്നാലെ വന്ന മറ്റൊരു ബസിൽ കയറാൻ ശ്രമിച്ചെങ്കിലും അവിടെ വെച്ചും മർദനം തുടർന്നു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചത്.കഴുത്തിനും തലയ്ക്കും പരിക്കേറ്റ റിയാസുദ്ദീൻ ആശുപത്രിയിൽ ചികിത്സ ത...
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമശ്രമം; UDSF വി.സിയെ ഉപരോധിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമശ്രമം; UDSF വി.സിയെ ഉപരോധിച്ചു

MALAPPURAM
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികൾക്ക് നേരെ ലഹരിസംഘത്തിന്റെ അതിക്രമശ്രമം നടന്നതായി പരാതി. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികളെയാണ് അജ്ഞാത സംഘം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. ക്യാമ്പസിന് സമീപത്തെ ഹോട്ടലിൽ നിന്ന് നടന്നു വരുന്നതിനിടെ ഉള്ളിൽ തമ്പടിച്ചിരുന്ന സംഘം പിന്തുടരുകയായിരുന്നു. വിദ്യാർത്ഥിനികൾ ഓടി രക്ഷപ്പെട്ടതു കൊണ്ടാണ് കൂടുതൽ അപകടം ഒഴിവായത്.സംഭവം ക്യാമ്പസിലെ വിദ്യാർത്ഥിനികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സർവകലാശാല ക്യാമ്പസിനകത്ത് വിദ്യാർത്ഥിനികൾക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യു.ഡി.എസ്.എഫ് ക്യാമ്പസ് യൂണിറ്റ് വൈസ് ചാൻസലറെ ഉപരോധി...
ചേളാരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അതിക്രമം; മതിൽ തകർത്ത് മലിനജലം ഒഴുക്കിവിട്ടതായി പരാതി

ചേളാരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അതിക്രമം; മതിൽ തകർത്ത് മലിനജലം ഒഴുക്കിവിട്ടതായി പരാതി

MALAPPURAM
തേഞ്ഞിപ്പലം: കേരള വാട്ടർ അതോറിറ്റി പരപ്പനങ്ങാടി സെക്ഷന് കീഴിലുള്ള ചേളാരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ ഒരുകൂട്ടം ആളുകൾ അതിക്രമിച്ച് കയറി മതിൽ തകർക്കുകയും റോഡിലെ മലിനജലം പ്ലാന്റ് കോമ്പൗണ്ടിലേക്ക് ഒഴുക്കിവിടുകയും ചെയ്തതായി പരാതി. സംഭവത്തിൽ പ്ലാന്റിലെ അസിസ്റ്റന്റ് എഞ്ചിനീയർ തേഞ്ഞിപ്പലം പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. ഏതാനും പേർ പ്ലാന്റിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഈ അതിക്രമം കാട്ടിയതെന്ന് പരാതിയിൽ പറയുന്നു. കമ്പിപ്പാരയും കൈക്കോട്ടും ഉപയോഗിച്ചാണ് ചുറ്റുമതിലിന്റെ അടിഭാഗം തകർത്തത്.പ്ലാന്റിലെ ജലസംഭരണി ഉപരിതല സംഭരണി ആയതിനാൽ, റോഡിൽ നിന്നുള്ള മലിനജലം ഉള്ളിലേക്ക് ഒഴുകിയെത്തുന്നത് സംഭരണിയിലെ ശുദ്ധീകരിച്ച കുടിവെള്ളത്തിൽ കലരാൻ വലിയ സാധ്യതയുണ്ട്. തേഞ്ഞിപ്പലം, മുന്നിയൂർ, ചേലേമ്പ്ര, പള്ളിക്കൽ എന്നീ നാല് പ്രധാന പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പ്ലാ...
പെരുവള്ളൂർ കാടപ്പടി സ്വദേശി തൊട്ടിയിൽ റിയാസിനെ കാണ്മാനില്ല

പെരുവള്ളൂർ കാടപ്പടി സ്വദേശി തൊട്ടിയിൽ റിയാസിനെ കാണ്മാനില്ല

MALAPPURAM
പെരുവള്ളൂർ കാടപ്പടി സ്വദേശി തൊട്ടിയിൽ റിയാസിനെ (34) കാണാതായതായി പരാതി. കാടപ്പടി ടൗണിൽ തൊട്ടിയിൽ ട്രാവൽസ് നടത്തിവരികയായിരുന്നു. കഴിഞ്ഞ 11ാം തീയതി രാത്രി മുതലാണ് കാണാതായത്. കൊടൈക്കനാലിലേക്ക് ടൂർ പോവുകയാണെന്ന് വീട്ടിൽ പറഞ്ഞിരുന്നു. KL65 D 6813 മാസ്റ്റ്റോ സ്കൂട്ടറിലാണ് പോയിട്ടുള്ളത്. സ്‌കൂട്ടറിൻ്റെ മുൻവശത്ത് ഒരു പെട്ടിയുള്ളതായി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. കാണാതാവുമ്പോൾ വെള്ള ഷർട്ടും ക്രീം കളർ പാൻ്റുമാണ് വേഷം. 1.55 മീറ്റർ നീളമുണ്ട്. ഇടത്തരം ശരീരപ്രകൃതിയാണ്. ഹിന്ദി കൂടി സംസാരിക്കാനറിയാം. വിഷയത്തിൽ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ വ്യക്തിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലിസ് സ്റ്റേഷനിലോ 9746279603, 6282318132 ഈ നമ്പറുകളിലോ ബന്ധപ്പെടുക....
വിദ്വേഷ പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം: റസാഖ് പാലേരി

വിദ്വേഷ പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം: റസാഖ് പാലേരി

MALAPPURAM
മലപ്പുറം: യുഡിഎഫ് സർക്കാർ രൂപീകരണത്തിന് പിന്നാലെ ബിജെപിയും ചില സമുദായ നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിലെ കോലൊളമ്പ് യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലയളവിൽ ഉൾപ്പെടെ കഴിഞ്ഞ പത്ത് വർഷത്തോളമായി കേരളത്തിൽ സിപിഎമ്മും ഇടതു സർക്കാരും പ്രോത്സാഹിപ്പിച്ച വിഷം ചീറ്റലുകളുടെ തുടർച്ചയാണ് ഇപ്പോൾ സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങൾ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് മണ്ണൊരുക്കുമെന്ന് ഇവർ മനസ്സിലാക്കണം. സിപിഎം പ്രോത്സാഹിപ്പിച്ച ഇത്തരം വർത്തമാനങ്ങൾ ഏറ്റവും ഗുരുതരമായ സ്വഭാവത്തിൽ ബിജെപിയും സമുദായ നേതാക്കളും ഇപ്പോഴും തുടരുകയാണെന്നും ഇത് അടിയന്തരമായി അവസാനിപ...
കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു; ആദ്യ വിമാനം ഇന്ന് പുലർച്ചെ പുറപ്പെട്ടു

കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു; ആദ്യ വിമാനം ഇന്ന് പുലർച്ചെ പുറപ്പെട്ടു

MALAPPURAM
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് എംബാർക്കേഷൻ പോയിന്റിലെ ഹജ്ജ് ക്യാമ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. കരിപ്പൂർ വഴി ഇത്തവണ 969 തീർത്ഥാടകരാണ് യാത്രയാകുന്നത്. ഇതിൽ 686 സ്ത്രീകളും 283 പുരുഷന്മാരും ഉൾപ്പെടുന്നു. കർണാടകയിൽ നിന്നുള്ള നാല് തീർത്ഥാടകരും ഈ സംഘത്തിലുണ്ട്.ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. മെയ് 14 മുതൽ 17 വരെയാണ് വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ വിമാനം ഇന്ന് (വ്യാഴം) പുലർച്ചെ 12.20-നും രണ്ടാമത്തെ വിമാനം 2.25-നുമാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഹാജിമാർക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം നിയുക്ത എം.എൽ.എ ടി.പി. അഷ്റഫലി നിർവഹിച്ചു. ചടങ്ങിൽ എം.പിമാരായ ഇ.ടി. മുഹമ്...
പൂക്കോട്ടൂർ പിലാക്കലിന് സമീപം തോടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു.

പൂക്കോട്ടൂർ പിലാക്കലിന് സമീപം തോടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു.

MALAPPURAM
മലപ്പുറം: പൂക്കോട്ടൂർ പിലാക്കലിന് സമീപം തോടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിന്റെ മകൻ ആദിൽ മിറാഷ് (6), അഫ്സലിന്റെ ഭാര്യസഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4, കിഴിശ്ശേരി) എന്നിവരാണ് മരിച്ചത്. പൂക്കോട്ടൂർ പിലാക്കലിന് സമീപമുള്ള വലിയ തോട്ടിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുവീട്ടിലെത്തിയതായിരുന്നു കുട്ടികളിലൊരാൾ. ഒരേ കുടുംബത്തിലെ രണ്ട് കുരുന്നുകളുടെ അപ്രതീക്ഷിത വേർപാട് പ്രദേശത്തെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്....
ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ജില്ലാതല സംഗമം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ജില്ലാതല സംഗമം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു

MALAPPURAM
ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ മലപ്പുറം ജില്ലാ തല സംഗമം 'മഹിളാ പ്രധാനം 2026' ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി റെയിന്‍ബോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മങ്കട നിയുക്ത എം.എല്‍.എ. മഞ്ഞളാംകുഴി അലി മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിനും നാടിനും ഉപകാരമാകുന്ന സേവനമാണ് ചെയ്യുന്നത്. മറ്റു ജോലികളില്‍ നിന്ന് വ്യത്യസ്തമായി 'വര്‍ക്ക് ഈസ് വര്‍ഷിപ്' അഥവാ തൊഴില്‍ ഒരു ആരാധനയാണ് പറയുന്നത് പോലെ നാടിനും സമൂഹത്തിനും വേണ്ടി ചെയ്യുന്ന ഈ നന്മനിറഞ്ഞ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.പി പറഞ്ഞു. മാത്രമല്ല ആവശ്യമായ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ജില്ലാ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്‍ കെ...
ജന്മദിനത്തിൽ നൊമ്പരമായി ആറുവയസ്സുകാരന്റെ മരണം; നിലമ്പൂരിൽ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് അപകടം

ജന്മദിനത്തിൽ നൊമ്പരമായി ആറുവയസ്സുകാരന്റെ മരണം; നിലമ്പൂരിൽ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് അപകടം

MALAPPURAM
നിലമ്പൂർ: ജന്മദിനത്തിൽ കളിച്ചുകൊണ്ടിരിക്കെ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറുവയസ്സുകാരൻ മരിച്ചു. നിലമ്പൂർ രാമംകുത്ത് പാറേങ്ങൽ മൊയ്തുവിന്റെ മകൻ സിഫ്രാൻ ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച സിഫ്രാന്റെ ആറാം ജന്മദിനമായിരുന്നു. പിറന്നാൾ ആഘോഷത്തിന് പിന്നാലെ എത്തിയ ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തി. സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ, തുണികൾ ഉണക്കാനായി നിർമ്മിച്ച താൽക്കാലിക തൂണിലെ (അരഫില്ലർ) വെട്ടുകല്ലുകൾ സിഫ്രാന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കൾ ഉടൻതന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൈഹയാണ് മാതാവ്. റാഷിൻ, റഷ ഫാത്തിമ, സായാൻ എന്നിവർ സഹോദരങ്ങളാണ്....

MTN NEWS CHANNEL