Tuesday, July 28News That Matters

Author: admin

സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

KERALA NEWS
കൊച്ചി: എറണാകുളം എളമക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയും ബംഗലൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെണ്‍വാണിഭ സംഘം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വെച്ചു. ബംഗ്ലാദേശില്‍ നിന്നും 12 -ാം വയസ്സില്‍ ഇന്ത്യയിലെത്തിയ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റ് വലയിലാക്കുകയായിരുന്നു. സെക്‌സ് റാക്കറ്റ് നിയന്ത്രിച്ചിരുന്ന ജഗത, സെറീന, സഹായി ശ്യാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. റാക്കറ്റിന്റെ ബംഗലൂരുവിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് സെറീനയാണ്. കൊച്ചിയിലെ സംഘത്തെ നിയന്ത്രിച്ചിരുന്നത് ജഗതയുമാണ്. പെണ്‍കുട്ടിയെ വലയിലാക്കിയത് ശ്യാമാണ്. പെണ്‍കുട്ടിയെ ശ്യാം പലര്‍ക്കും കാഴ്ചവെച്ചു. ഒരു ദിവസം ഏഴുപേര്‍ വരെ തന്റെയടുത്ത് എത്തിയിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. തുടര്‍ന്ന് ബംഗലൂരു റാക്കറ്റിനെ നിയന്ത്ര...

കേരള മുസ്‌ലിം ജമാഅത് ഊരകം സർക്കിൾ മീലാദ് സന്ദേശ റാലി

VENGARA
ഊരകം : തിരുനബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ഊരകം സർക്കിൾ കമ്മിറ്റി മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു. ഊരകം പുത്തൻപീടികയിൽ നിന്നും തുടങ്ങി കാരാത്തോട് ടൗണിൽ സമാപിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി അതീഖ് റഹ്‌മാൻ ഊരകം സ്നേഹ പ്രഭാഷണം നടത്തി. മീലാദ് സന്ദേശ റാലിക്ക് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി ഇബ്രാഹീം ബാഖവി, സയ്യിദ് സൈനുൽ ആബിദീൻ മശ്ഹൂർ തങ്ങൾ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി അതീഖ് റഹ്മാൻ, കേരള മുസ്‌ലിം ജമാഅത് വേങ്ങര സോൺ സെക്രെട്ടറി ഹനീഫ മാസ്റ്റർ, എസ് വൈ എസ് വേങ്ങര സോൺ കാബിനറ്റ് അംഗം ഹസൻ നിസാമി, കേരള മുസ്‌ലിം ജമാഅത് ഊരകം സർക്കിൾ പ്രെസിഡന്റ് കുഞ്ഞി മൊയ്‌ദീൻ മുസ്‌ലിയാർ, ജനറൽ സെക്രെട്ടറി ഇഖ്ബാൽ സാഹിബ്, എസ് വൈ എസ് ഊരകം സർക്കിൾ പ്രെസിഡന്റ് മുസ്തഫ ഫാളിലി, ജനറൽ സെക്രെട്ടറി ശകീർ സഖാഫി , എസ് എസ് എഫ് ഊരകം സെക്ടർ ജനറൽ സെക്രെട്ടറി...

പി കെ കുഞ്ഞാലിക്കുട്ടി MLA വാക്ക് പാലിച്ചു, ദിജിഷക്കിനി സന്തോഷ യാത്ര.

TIRURANGADI
താനൂരില്‍ നടന്ന യു ഡി എഫ് വിചാരണ സദസ്സില്‍ നിവേദനവുമായി എത്തിയ ഭിന്ന ശേഷിക്കാരിയായ ഇരുപത്തൊന്നുകാരി ദിജിഷക്ക് നല്‍കാമെന്നേറ്റ മുച്ചക്ര വാഹനം പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ ഇന്ന് കൈമാറി. കാലിന് സ്വാധീനമില്ലാതെ നടക്കാന്‍ പറ്റാത്ത ദിജിഷ സ്വന്തമായൊരു മുച്ചക്ര വാഹനത്തിനായി വര്ഷങ്ങളായി പല വാതിലുകളും മുട്ടുന്നു. പല ഒഴിവു കഴിവുകളും പറഞ്ഞു അധികൃതര്‍ എല്ലാഴ്‌പ്പോഴ് തിരിച്ചയക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് താനൂരിലെ വിചാരണ സദസ്സിനെക്കുറിച്ച് അറിഞ്ഞ ദിജിഷ നിവേദനവുമായി എത്തുന്നത്. വളരെ പ്രയാസപ്പെട്ട് സദസ്സിലേക്ക് കടന്ന് വന്ന യുവതിയുടെ അടുത്തേക്ക് പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള യു ഡി എഫ് നേതാക്കള്‍ വേദിയില്‍ നിന്നിറങ്ങി വന്ന് സങ്കടം കേള്‍ക്കുകയായിരുന്നു. ആവശ്യം അറിഞ്ഞ ഉടനെ യുഡിഎഫ് നേതാക്കളെ സാക്ഷി നിര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി വാഹനം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. അവസാനം തന്റെ ആഗ്ര...

തട്ടിപ്പിന്റെ പുതിയ മുഖം; എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്‌സൈറ്റിൽ ഓർഡർ ചെയ്യാം വാങ്ങാൻ കഴിയില്ല, മുക്കിയത് കോടികൾ

KERALA NEWS
തിരുവനന്തപുരം: ആട്, തേക്ക്, മാഞ്ചിയം മുതല്‍ ഹൈറിച്ച് വരെയുള്ള തട്ടിപ്പുകളിൽ പെട്ട മലയാളികൾ ഓൺലൈൻ കാലത്ത് ചെന്ന് പെട്ടിരിക്കുന്നത് പുതിയ ചതിക്കുഴിയിലാണ്. എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്‌സൈറ്റാണ് പുതിയ തട്ടിപ്പിന്റെ വഴി. പ്രാഥമിക വിവരപ്രകാരം 4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിപ്പുകാര്‍ കൊണ്ട് പോയി. കണക്ക് ഇനിയും ഉയരാമെന്നാണ് സൂചന. വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന മുഖവുരയോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളും മറ്റ് സന്ദേശങ്ങളും പലരും കണ്ടിട്ടുണ്ടാകാം. അത്തരമൊരു സന്ദേശത്തില്‍ നിന്നാണ് തുടക്കം. തട്ടിപ്പിന്റെ രീതികൾ വിചിത്രമാണ്. എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫര്‍ണിച്ചര്‍ വാങ്ങണം. 680 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫര്‍ണിച്ചര്‍ വെബ്‌സൈറ്റില്‍ ഉണ്ട്. ഫര്‍ണിച്ചര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കാനെ കഴിയു, പക്ഷേ ലഭിക്കില്ല. അതിന് പകരം ലാഭവിഹിതം...

ചോലക്കൻ പാത്തുമ്മു ഹജ്ജുമ്മ മരണപ്പെട്ടു

MARANAM
വേങ്ങര : അരികുളം മനയംതെടി കുഞ്ഞി മെയ്തീൻ എന്നവരുടെ ഭാര്യ ചോലക്കൻ പാത്തുമ്മു ഹജ്ജുമ്മ (77) മരണപ്പെട്ടു. മയ്യത്ത് നിസ്കാരം (19/9/24) വ്യാഴം രാവിലെ 9 മണിക്ക് അരികുളം ജുമാ മസ്ജിദിൽ മക്കൾ അയമുദു, അബദുൽ മജീദ് , സംസു, ഹംസ (RTC) ,ജാഫർ , കദീജ , ഉമ്മുകുൽസു , റഹിയാനത്ത്. മരുമക്കൾ പരേതനായ സൂപ്പി , മുഹമ്മദലി ചെമ്മാട് , അബ്ദുൽ അസീസ് പറപ്പൂർ ,സുലൈഖ, റഷീദ, സുൽഫത്ത്, ആരിഫ , നസീബ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു

KERALA NEWS
കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്ബരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അ...

കാലിക്കറ്റ് സർവകലാശാലയ്ക്ക് ICSSR ന്റെ കായിക സാക്ഷരത ഗവേഷണത്തിന് അംഗീകാരം.

LOCAL NEWS
തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല കായിക വിഭാഗം മേധാവി Dr. വി. പി സകീർ ഹുസൈന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവേഷണ വിഭാഗമായ ICSSR ന്റെ 1.5 കോടി രൂപയുടെ കായിക സാക്ഷരത (Physical Literacy) ഗവേഷണ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ഗവേഷണ പദ്ധതിയുടെ കോർഡിനേറ്റർ Dr. വി. പി സകീർ ഹുസൈനും ഡയറക്ടർമാരായി കാലടി സർവകലാശാല കായിക വിഭാഗം മേധാവി Dr. ദിനു എം ആർ, തൃശൂർ മെഡിക്കൽ കോളേജ് കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസർ Dr. ഷഫീഖ് വി എ, നിലമ്പൂർ അമൽ കോളേജ് കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. നാഫിഹ് ചെരപ്പുറത്ത്, കാലിക്കറ്റ്‌ സർവകലാശാല ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. സുബൈർ മേടമ്മൽ എന്നിവരുമാണ് . ദക്ഷിണെന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിലാണ് നാല് വർഷം നീണ്ടു നിൽക്കുന്ന കായിക സാക്ഷരത പരിശീലന പദ്ധതി നടപ്പിലാകുന്നത്. കായിക സാക്ഷരത യിലൂടെ പതിനഞ്ചോളം അടിസ്ഥാന കായ...

സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും

KERALA NEWS
സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക് കാർഡംഗങ്ങളുടെ മസ്റ്ററിങാണ് ഇന്ന് തുടങ്ങുന്നത്. മുൻഗണനേതര (വെള്ള, നീല) കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും. മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും മസ്റ്ററിങ് നടക്കും. മൂന്നാം ഘട്ടമായ ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബർ 15-നുമുമ്പ് മസ്റ്ററിങ് പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. നേരിട്ടെത്താൻ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികൾക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി...

കൃഷിനാശം; ഒമ്പത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

MALAPPURAM
കാളികാവ്: മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ വെടിവെച്ചു കൊന്നു. വേട്ടനായ്ക്കളുടെ സഹായത്തോടെയാണ് ഒമ്പത് പന്നികളെ വേട്ടയാടിയത്. ഇടവേളക്ക് ശേഷം കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് വനം അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മ കാട്ടുപന്നി വേട്ട ശക്തമാക്കിയത്. ഒട്ടേറെ കർഷകർക്കും ഇതിനകം പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കൊന്ന പന്നികള ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ പരിശോധനക്ക് ശേഷം കുഴിച്ചുമൂടി. പന്നിയാക്രമണം രൂക്ഷമായതിനാൽ പ്രദേശത്ത് ഒട്ടേറെ കർഷകർ ഇതിനകടം കൃഷി ഉപേക്ഷിച്ചു. പന്നിവേട്ടക്ക് ഉത്തരവിടാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകുന്ന നിയമം അടുത്തിടെ...

അവധിക്കു വന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ നിര്യാതനായി

GULF NEWS
ഒമാനില്‍ നിന്നും അവധിക്കുവന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പൊന്നാനി കോട്ടത്തറയിലെ മാഞ്ഞാമ്ബ്രകത്ത് ഫാജിസ് (44) ആണ് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം വയനാട് യാത്രയിലായിരുന്നു. യാത്രക്കിടെ ഹൃദയ സ്തംഭനം ഉണ്ടാകുകയും ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റുസ്താഖില്‍ ഇരുപത് വർഷത്തോളമായി സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷൻ ഒമാൻ ബാത്തിനാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമാണ്. പിതാവ്: പരേതനായ ടി.വി.അബു. മാതാവ് :ആമിന. ഭാര്യ സബിത. മക്കള്‍: ഷിനാൻ, ഫിസാൻ, ആമിന. സഹോദരങ്ങള്‍ : ഷക്കീബ് (അബൂദബി), അഷ്‌കർ, അഫ്സല്‍, വഹീദ, സബിത. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയില്‍

KERALA NEWS
ന്യൂഡല്‍ഹി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചു. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവെയ്ക്കണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും സിദ്ദിഖ് കാപ്പന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ച് നിര്‍ദേശം നല്‍കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ ഗൂഢാ...

അരവിന്ദ് കെജ്‌രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന

NATIONAL NEWS
ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന. എഎപി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. നേരത്തെ സുഷമ സ്വരാജും ക്ഷീലാ ദീക്ഷിതും ഡൽഹി മുഖ്യമന്ത്രിമാരായിരുന്നു. ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥിയായ അതിഷി ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിനുള്ള എഎപി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ ശക്തമായ ഇടപെടലുകളിലൂടെ അതിഷി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കൃത്യമായ ഇടവേളകളില്‍ വാര്‍ത്താസമ്മേളനം...

സ്വര്‍ണം പൂശിയ ഭക്ഷണ സാധനങ്ങളാണോ വിളമ്പിയത്; സര്‍ക്കാരിനെ കൊണ്ട് കണക്ക് പറയിക്കുമെന്ന് പി എം എ സലാം

KERALA NEWS
കോഴിക്കോട്: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലിലെ രക്ഷാപ്രവര്‍ത്തനത്തിലെ എസ്റ്റിമേറ്റ് കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടതിന് പിന്നാലെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ദുരിതാശ്വാസത്തിന്റെ പേരില്‍ കൊള്ള നടത്തുകയാണെന്നും സര്‍ക്കാരിനെക്കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും സലാം പറഞ്ഞു. വയനാടിന് വേണ്ടി ചെലവഴിച്ചു എന്ന പേരില്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിലെ എസ്റ്റിമേറ്റ് കണക്കുകളുമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവന്‍ മനുഷ്യരും ഞെട്ടലോടെ ശ്രവിച്ച വാര്‍ത്തയാണ് വയനാട് ദുരന്തം. എല്ലാം നഷ്ടപ്പെട്ട മുണ്ടക്കൈയിലെയും ചൂരല്‍മലയിലേയും ദുരിത ബാധിതരോടൊപ്പം ഒരേ മെയ്യും മനസ്സുമായി മനുഷ്യസമൂഹം ഒന്നടങ്ക...

വിദ്യാർഥിനിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

LOCAL NEWS
താനൂർ ദേവധാർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ +2 ഹുമാനിറ്റിസ് വിദ്യാർത്ഥിനി സുസ്മിതയെ ഒഴൂർ വെട്ടുക്കുളത്തെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇതെ രീതിയിൽ മരിച്ച ഇന്ദുലേഖയുടെ വീടിന്അടുത്താണ് സുസ്മിതയുടെ വീട്. കല്ല് വെട്ട്കുഴിയിൽ സുബ്രഹ്മണ്യൻ്റെ മകളാണ്. താനൂർ പോലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലെക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വോയിസ്‌ ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു

VENGARA
വോയിസ്‌ ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ചെമ്പൻ അബ്ദു ബാവയെയും KK സജീഷിനെയും ആദരിച്ചു വേങ്ങര ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്ന കുറ്റൂർ പ്രാദേശത്തെ മുഴുവൻ രണ്ടു ദിവസത്തോളം പരിഭ്രാന്തിയിലായ്ത്തിയ പേവിഷബാധ ഏറ്റ നായയെ സാഹസിക മായി കീഴ് പെടുത്തി കുറ്റൂർ പ്രദേശത്തിന്റെ സമാധാനം വീണ്ടെടുത്തു തന്ന ചെമ്പൻ അബ്ദു ബാവയെയും. ISRO വിജയകരമായി നടത്തിയ SSLV-D3/EOS-08 എന്ന റോക്കറ്റ് വിക്ഷേപണത്തിൽ പങ്കാളിയായി കുറ്റൂർ പ്രദേശത്തെ ദേശീയ തലത്തിൽ അടയാളപ്പെടുത്തിയ KK സജീഷിനെയും കുറ്റൂർ പ്രദേശത്തെ പ്രധാനപ്പെട്ട വാട്സാപ്പ് കൂട്ടായ്മകളിൽ ഒന്നായ വോയ്‌സ് ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ആദരിക്കൽ ചടങ്ങ് സഘടിപ്പിച്ചു. വോയിസ്‌ ഓഫ് താഴെങ്ങാടി അഡ്മിൻ പാനൽ അംഗം അസ്ബുദീൻ PK ആദ്യക്ഷത വഹിച്ച പരിപാടിയിൽ വേങ്ങര ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ CM. അസീസ് ഉൽഘടനം നിർവഹിച്ചു. CM. പ്രഭാഗരൻ സ്വാഗതം പറഞ്ഞു. PH ഫൈസൽ, CM കൃഷ്ണൻ ...

സന്നദ്ധ പ്രവർത്തകരെ വീണ്ടുമിങ്ങനെ അപഹസിക്കുന്നതെന്തിന്: പി കെ കുഞ്ഞാലികുട്ടി.

LOCAL NEWS
എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീർത്ത സന്നദ്ധ പ്രവർത്തകരെ വീണ്ടുമിങ്ങനെ അപഹസിക്കുന്നതെന്തിന് എന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലികുട്ടി. വയനാട് ദുരന്തത്തിൽ സർക്കാരിന്റേത് എന്ന രീതിയിൽ ചിലവഴിച്ച തുകകളുടെ കണക്ക് വിവരങ്ങൾ കണ്ടപ്പോൾ മനസ്സിലേക്ക് വന്ന ആദ്യ ചോദ്യമിതാണ്. വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ്. അതിൽ പഴകി ജീർണ്ണിച്ച മൃതദേഹങ്ങളുണ്ട്, ചിലരുടെ അവയവങ്ങൾ മാത്രമുണ്ട്, ശരീരവശിഷ്ടങ്ങളുണ്ട്. എല്ലാം ഒരു മടിയും മടുപ്പും കൂടാതെ അർഹിക്കുന്ന ആദരവ് നൽകി അവർ മണ്ണിലേക്ക് ചേർത്തു വെച്ചു. ഒരു നയാ പൈസ പോലും വേതനം പറ്റിയിട്ടില്ല. അവിടെ ആളുകളെ തിരയാനും അതിജീവിച്ചവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കയ്യിൽ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്. അവർക്കും വ്യവസ്ഥാപിതമായി ഒരു...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്

KERALA NEWS
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതു പ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വൊളണ്ടിയര്‍മാര്‍ക്ക് യൂസേഴ്‌സ് കിറ്റ് (ടോര്‍ച്ച്, അംബ്രല്ല, റെയിന്‍കോട്ട, ഗംബൂട്ട് എന്നിവ) നല്‍കിയ വകയില്‍ 2 കോടി 98 ലക്ഷം രൂപ ചെലവായതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചെലവിട്ടതായും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കണക്കുകള്‍ അറിയിച്ചത്. വൊളണ്ടിയര്‍മാരെ ദുരന്തമേഖലയിലേക്ക് കൊണ്ടുപോകുന്നതിനായി നാലു കോടി രൂപ ചെലവഴിച്ചു. സൈനികര്‍ക്കും വൊളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി 10 കോടി ചെലവഴിച്ചുവ...

കാണാതായ യുവതിയേയും പിഞ്ചു മക്കളേയും കണ്ടെത്തി

MALAPPURAM
കുറ്റിപ്പുറം പൈങ്കണ്ണൂരില്‍ നിന്നും കാണാതായ യുവതിയും മക്കളും കൊല്ലത്തുണ്ടെന്ന് വിവരം. പൈങ്കണ്ണൂർ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിൻ (27) മകള്‍ ജിന്ന മറിയം (3) മകൻ ഹൈസും (5) എന്നിവർ കൊല്ലത്തെ ഗാന്ധിഭവനില്‍ എത്തിയെന്നാണ് അസ്നയുടെ കുടുംബത്തിന് ലഭിച്ച ഫോണ്‍ സന്ദേശം. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് വീടുവിട്ടിറങ്ങിയതെന്ന് യുവതി ഗാന്ധിഭവൻ അധികൃതരോട് പറഞ്ഞെന്നാണ് റിപ്പോർട്ട്.ശനിയാഴ്ച്ച വൈകീട്ടാണ് ഹസ്‌ന തന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ അവിടെ എത്തിയിരുന്നില്ല. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഫോണിന്റെ ലൊക്കേഷൻ ചേളാരി ഭാഗത്തു ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ലൊക്കേഷൻ ലഭിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഭാര്യവുമായി അഭിപ്രായ വ്യത്യാസങ്ങളോ കുടുംബത്തില്‍ തർക്കങ്ങളോ ഒന്നും ഇല്ലെന്നായിരുന്നു ഭർത്താവ് അബ്‌ദുള്‍ മജീദ് പൊലീ...

മുസ്‌ലിയാർ കുറുംങ്കാട്ടിൽ അബ്ദുട്ടി മരണപ്പെട്ടു.

MARANAM
കൊട്ടുമല സ്വദേശിയും വേങ്ങര സ്റ്റേഷനറി (M K സ്റ്റോർ ) ഉടമയുമായ മുസ്‌ലിയാർ കുറുംങ്കാട്ടിൽ അബ്ദുട്ടി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം തിങ്കൾ വൈകുന്നേരം 4 മണിക്ക് കൊട്ടുമല ജുമാ മസ്ജിദിൽ വെച്ച് നടക്കും മക്കൾ: ഇല്ല്യസ്. യൂനുസ്.ഫദുല്. മരുമക്കൾ നശീദ അഞ്ചുകണ്ടൻ. ശബ്ന പരുത്തികുന്നൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വടക്കൻ അവറാൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങരയിലെ പഴയ കാല വാച്ച് റിപ്പയർ ആയിരുന്ന വടക്കൻ അവറാൻ കുട്ടി ഹാജി മരണപ്പെട്ടു വേങ്ങര : അരികുളം MP നഗർ സ്വദേശിയും വേങ്ങരയിലെ പഴയ കാല വാച്ച് റിപ്പയർ ആയിരുന്ന വടക്കൻ അവറാൻ കുട്ടി ഹാജി (98) മരണപെട്ടു മയ്യത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് അരീകുളം ജുമാമസ്ജിദിൽ മക്കൾ ആലസ്സൻ കുട്ടി, അസ്സയിൻ, മുഹമ്മദ് റഫീഖ്, കുഞ്ഞിമുഹമ്മദ്, ഇഖ്ബാൽ റുഖിയ, മൈമൂനത്ത്....

MTN NEWS CHANNEL

Exit mobile version