പെരിന്തല്‍മണ്ണ: കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതി അറസ്റ്റില്‍. നിരവധി ക്രിമില്‍ കേസുകളിലും ലഹരി വില്‍പ്പന കേസുകളിലും പ്രതിയായ തേലക്കാട് സ്വദേശി മുഹമ്മദ് ഷിഹാബുദ്ദീന്‍(38) ആണ് പെരിന്തല്‍മണ്ണയില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയില്‍ പ്രവേശിക്കുകയായിരുന്നു. പ്രവേശന വിലക്ക് ലംഘിച്ച് മുഹമ്മദ് ഷിഹാബുദ്ദീന്‍ ജില്ലയില്‍ പ്രവേശിച്ചതായി ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിുരന്നു പരിശോധന. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്വതില്‍ പെരിന്തല്‍മണ്ണ സി ഐ സുമേഷ് സുധാകരന്‍, എസ് ഐ ഷിജോ സി തങ്കച്ചന്‍ എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്നുള്ള സംഘമാണ് രഹസ്യമായി നിരീക്ഷിച്ച് പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് പ്രതിയെ പിടികൂടിയത്.
കാപ്പ നിയമ പ്രകാരം ഈ മാസം ഏഴിനാണ് മുഹമ്മദ് ഷിഹാബുദ്ദീനെ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയ ഉത്തരവ് നടപ്പിലാക്കിയത്. ഉത്തരവ് അനുസരിച്ച് ജില്ലാ പൊലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ജില്ലയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com