മുഖ്യമന്ത്രി പദത്തിനായി തെരുവിൽ പോര് വേണ്ട; നേതാക്കളെ ‘നിർത്തിപ്പൊരിച്ച്’ രാഹുൽ ഗാന്ധി.
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് പടർന്നതിൽ കടുത്ത അതൃപ്തിയും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. ദില്ലിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചയിലായിരുന്നു നേതാക്കൾക്ക് രാഹുലിന്റെ 'ശകാരം' ഏറ്റത്.നിലവിലെ മോശം അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ കടുപ്പിച്ചു പറഞ്ഞു. തെരുവിലെ ശക്തിപ്രകടനം അവസാനിപ്പിക്കാതെ പ്രഖ്യാപനമുണ്ടാകില്ലെന്ന് ഖർഗെയും വ്യക്തമാക്കി. ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെ, യോഗത്തിന് ശേഷം പുറത്തിറങ്ങിയ മൂന്ന് നേതാക്കളും ഒരേസ്വരത്തി...



















