Thursday, March 12News That Matters

Author: admin

ടെലഗ്രാമിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തു, 46 ലക്ഷം പോയി; പ്രതിയെ പിടികൂടി

CRIME NEWS
ആറന്മുള: 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ മധ്യപ്രദേശില്‍ എത്തി കേരള പൊലീസ് പിടികൂടി. ഭോപ്പാലില്‍ നിന്നാണ് മാനവേന്ദ്ര സിംഗ് എന്ന പ്രതിയെ പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. ആറന്മുള സ്വദേശിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ഡിസംബറില്‍ രജിസ്റ്റർ ചെയ്ത കേസില്‍ ഏറെ പ്രയാസപ്പെട്ടാണ് പ്രതികളെ പൊലീസ് കുടുക്കിയത്. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയില്‍ കോഴഞ്ചേരി സ്വദേശിയായ യുവാവിന്റെ 46 ലക്ഷം രൂപ സൈബർ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ പ്രതിയെയാണ് ആറന്മുള പൊലീസ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം ആപ്ലിക്കേഷൻ വഴി ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട് പരാതിക്കാരൻ ...

ചെമ്പൻ തൊടിക സെയ്തലവി മരണപ്പെട്ടു

MARANAM
ചേറൂർ ചെമ്പൻ തൊടിക സെയ്തലവി എന്നവർ മരണപ്പെട്ടു വേങ്ങര: ചേറൂർ ചെമ്പൻ തൊടിക സെയ്തലവി എന്നവർ മരണപ്പെട്ടു (ഡ്രൈവർ ശിഹാബിന്റെ ജേഷ്ഠ സഹോദരൻ)മക്കൾ : റസാക്ക്, സൈനുൽ ആബിദ്, ആസ്യ, ഫസീല. ഉമ്മ : പരേതയായ കോഴിപ്പറമ്പത്ത് ഖദീജ.മയ്യിത്ത് നമസ്ക്കാരം വൈകിട്ട് 5 മണിക്ക് ചേറൂർ ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മാനേജേഴ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

MALAPPURAM
കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ മാനേജേഴ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി മലപ്പുറം: സംശുദ്ധമായ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ,രംഗങ്ങളില്‍ നിറസാന്നിധ്യമാവുകയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് നാസര്‍ എടരിക്കോട് അധ്യക്ഷതവഹിച്ചു . സംസ്ഥാന ജനറല്‍ സെക്രട്ടറി മണി കെ കൊല്ലം, കാടാമ്പുഴ മൂസ ഹാജി, അരവിന്ദാക്ഷന്‍ മണ്ണൂര്‍, തോമസ് കോശി, അഡ്വക്കേറ്റ് ഹമീദ് ആറ്റിങ്ങല്‍, പ്രകാശ് കുമാര്‍ കൊല്ലം, യൂസഫ് മുള്ളാട്ട് എറണാകുളം, സദാ ശിവന്‍ നായര്‍ തിരുവനന്തപുരം,ഉല്ലാസ് രാജ്, പ്രസീദ് കണ്ണൂര്‍,അനിയന്‍ എസ് കെ ആലപ്പുഴ, രാജന്‍ നായര്‍ കാസര്‍ഗോഡ്, സൈനുല്‍ ആബിദ് പട്ടര്‍...

വിദഗ്ധ സംഘം ഇന്ന് എത്തും

KERALA NEWS
വയനാട്ടിലെ ദുരന്തമുണ്ടായ പ്രദേശങ്ങൾ താമസ യോഗ്യമാണോ എന്ന് പരിശോധിക്കാൻ വിദഗ്ധ സംഘം ഇന്ന് എത്തും കൽപറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങൾ താമസ യോഗ്യമാണോ എന്ന് പരിശോധിക്കും. ദുരന്തബാധിതരുടെ താത്ക്കാലിക പുനരധിവാസം ഓ​ഗസ്റ്റിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രിമാരായ കെ രാജനും ഒ ആർ കേളുവും അറിയിച്ചിരുന്നു. പുനരധിവാസത്തിന് ഉപയോ​ഗിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഫർണിച്ചറുകളും മറ്റും ഉറപ്പാക്കും.ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാർശ സമർപ്പിക്കാൻ നിയോഗിച്ചിട്ടുള്ളത്. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട രേഖ...

ബാക്കിക്കയം ബ്രിഡ്ജിന് മുകൾ ഭാഗത്തെ വൻ മരം മുറിച്ചു മാറ്റി.

VENGARA
ബാക്കിക്കയം ബ്രിഡ്ജിന് മുകൾ ഭാഗത്തെ വൻ മരം എമർജൻസി റെസ്‌ക്യു ഫോഴ്‌സ് മുറിച്ചു മാറ്റി. ബാക്കിക്കയം ബ്രിഡ്ജിന് മുകൾ ഭാഗത്തെ കാച്ചടിക്ക് പോകുന്ന പാലത്തിന്റെ തൂണിൽ കുടുങ്ങിയ വൻ ചേര് മരം ബ്രിഡ്ജ് ഓപ്പറേറ്റർ മുസ്തഫ പറഞ്ഞതനുസരിച്ച് വേങ്ങര എമർജൻസി റെസ്‌ക്യു ഫോഴ്‌സ് (ERF) അംഗങ്ങൾ മുനീറിന്റെ നേതൃത്വത്തിൽ ഫസ്‌ലു, പ്രദീപ്‌, മുജീബ്, മുഹമ്മദലി, ഷിബിലി, മുസ്തഫ കാരത്തോട്, അഫ്സൽ, ലാലു, ദിൽഷാദ്, സവാദ് കൂരിയാട് എന്നിവർ മരം മുറിച്ചു മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കീരി കുഞ്ഞാലൻ ഹാജി മരണപ്പെട്ടു.

MARANAM
ഊരകം OKM നഗർ സ്വദേശി കീരി കുഞ്ഞാലൻ ഹാജി മരണപ്പെട്ടു. ഊരകം : ഒ.കെ.എം നഗർ സ്വദേശി കീരി കുഞ്ഞാലൻ ഹാജി എന്നവർ മരണപ്പെട്ടു. ഭാര്യ : പരേതയായ ബിരിയാമ, മക്ക : ഉമ്മർ അലി, മുഹമ്മദ്‌ കുട്ടി (നാണി), ഖാലിദ്, ഫാത്തിമ, സക്കീന, സാബിറ, ഖദീജ ജനാസ നമസ്കാരം വൈകു: 5 മണിക്ക് പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ വച്ച് നടത്തപ്പെടുന്നതാണ്....

കയകൽപ് അവാർഡിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് രണ്ടാം സ്ഥാനം

TIRURANGADI
തിരൂരങ്ങാടി: സംസ്ഥാന സർക്കാരിന്റെ 2023-24 വർഷത്തെ കായകല്‍പ്പ അവാർഡിന് രണ്ടാംവർഷവും തിരൂരങ്ങാടി താലൂക്ക് ആശുപത്രി രണ്ടാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരത്തില്‍ മികച്ച സ്കോർ നേടി സംസ്ഥാന തല അവാർഡ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രി വിഭാഗത്തില്‍ സബ് ജില്ലാ തലത്തില്‍ 89.09 ശതമാനം മാർക്കോടെ ചാവക്കാട് താലൂക്ക് ആശുപത്രി ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ട് മാർക്ക് വ്യത്യാസത്തില്‍ 87.44 ശതമാനം മാർക്കോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി രണ്ടാം സ്ഥാനവും പത്ത് ലക്ഷം അവാർഡ് തുകയ്ക്കും അർഹത നേടി. കൂടാതെ അവാർഡിനർഹമായ മികച്ച താലൂക്ക് ആശുപത്രിക്കുള്ള എക്കോ ഫ്ര‌ണ്ട്ലി‌ അവാർഡും ലഭ്യമാകും. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡിന് പരിഗണിക്കുന്നത്. രോഗി സൗഹൃദ ആശുപത്രി എന്ന നിലയില്‍ ജില്ലയില്‍ തന്നെ മെച്ചപ്പെട്ട സേവനമാണ് തിരൂരങ്ങാ...

വലിയോറ പടിക്കപറമ്പ് സ്വദേശി പറമ്പൻ അലവി മരണപ്പെട്ടു

MARANAM
വലിയോറ: അടക്കാപ്പുര പടിക്കപറമ്പ് സ്വദേശി പറമ്പൻ അലവി കാക്ക (80) എന്നവർ മരണപ്പെട്ടു. മക്കൾ: ഇല്ല്യാസ്, ഹസൈൻ, റുഖിയ, അസ്മാബി. പരേതൻ്റെ ജനാസ നിസ്ക്കാരം നാളെ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

KERALA NEWS
തിരുവനന്തപുരത്ത് മൂന്ന് പ്രദേശങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്.അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്...

അസീസ് എന്ന പേർ ഒരുമിച്ച് ചേർത്ത് അസീസ് കൂട്ടായ്മ

KERALA NEWS
അസീസ് കൂട്ടായ്മ കേരള സംസ്ഥാന സംഗമം സെപ്റ്റംബർ 29ന് കോഴിക്കോട് അസീസ് എന്ന പേർ ഉള്ളവരുടെ ഒരുമിച്ച് ചേർത്ത് അസീസ് കൂട്ടായ്മ രൂപീകരിച്ചു ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾ. അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ. സാമ്പത്തിക ബുദ്ധിമുട്ടുള്ള അസീസ് മാരെ സഹായിക്കുക. ഈ കൂട്ടായ്മ ഉപകാരപ്രദമായ പ്രവർത്തനം അതുകൊണ്ട് അസീസ് എന്ന പേരുള്ളവരെ ഒരുമിച്ച് ചേർത്ത്. അസീസ് കൂട്ടായ്മ കേരള. എന്ന പേരിൽ സംഘടനക്ക് രൂപം നൽകിയത്. ഭാരവാഹികൾമുഖ്യരക്ഷാധികാരി: കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി (കൊല്ലം)പ്രസിഡണ്ട്: സി പി എ അസീസ് മാസ്റ്റർ. കോഴിക്കോട് ,ജനറൽ സെക്രട്ടറി: അസീസ് പഞ്ചിളി കോട്ടക്കൽ ,ട്രഷറർ: അസീസ് കൊളക്കാടൻപെരിന്തൽമണ്ണ ,ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി: അസീസ് പട്ടിക്കാട് ,വൈസ് പ്രസിഡണ്ട്മാർ: അസീസ് കുവൈത്ത് തൃശ്ശൂർ, എൻ അസീസ് മാസ്റ്റർ മണ്ണാർക്കാട്. ജോയിൻ സെക്രട്ടറ...

ഓണം ഖാദി മേളയ്ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി.

MALAPPURAM
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പടി മുനിസിപ്പല്‍ ബസ്റ്റാന്റ് പരിസരത്ത് പി.ഉബൈദുള്ള, എം. എല്‍. എ നിര്‍വഹിച്ചു. ചടങ്ങില്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍ സമ്മാന കൂപ്പൺ വിതരണം നിർവഹിച്ചു. വിവിധ സര്‍വീസ് സംഘടനകളെ പ്രതിനിധീകരിച്ച് വിജിത്, ഗോവിന്ദൻ നമ്പൂതിരി, ബാബുരാജ് എന്നിവര്‍ സംസാരിച്ചു. പ്രൊജക്ട് ഓഫീസർ എസ്.ഹേമകുമാർ സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാർ കെ.ബിജുമോൻ നന്ദിയും പറഞ്ഞു. ആഗസ്റ്റ് എട്ടു മുതല്‍ സെപ്തംബർ 14 വരെയുള്ള കാലയളവില്‍ ബോര്‍ഡിന്റെ വിപണന കേന്ദ്രങ്ങളിലൂടെ 30 ശതമാനം റിബേറ്റില്‍ കോട്ടണ്‍, സില്‍ക്ക്, റെഡിമെയ്ഡ് ഖാദി വസ്ത്രങ്ങള്‍ വാങ്ങാവുന്നതണ്. ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാന പദ്ധതിയില്‍ ഓരോ ആയിരം രൂപ പര്‍ച്ചേസിനും സ...

വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്‍റെ താഴ്ഭാഗത്ത് കടലുണ്ടി പുഴയുടെ കരയിടിഞ്ഞു

VENGARA
വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്തിലെ വലിയോറ ബാക്കിക്കയം റഗുലേറ്ററിൻ്റെ താഴ് ഭാഗത്തായി കടലുണ്ടിപ്പുഴയിൽ കരയിടിച്ചിലുണ്ടായി. പുഴ നിറഞ്ഞൊഴുകിയ കാരണത്താൽ കര ഇടിച്ചിൽ മൂലം പുഴയോട് ചേർന്നുള്ള ഭൂമിയിലെ മരങ്ങളും തെങ്ങുകളും അടർന്നു പുഴയിലേക്ക് വീണു. മടപ്പള്ളി മുനീറുദ്ദീൻ, മടപ്പള്ളി സാദത്ത്, അഞ്ചുകണ്ടൻ മമ്മുതു എന്നിവരുടെ വീടിന് സമീപമാണ് ബാക്കിക്കയത്ത് പുഴയോരം കരയിടിഞ്ഞത്. ബാക്കിക്കയം റഗുലേറ്ററിൻ്റെ താഴ്ഭാഗമായതിനാൽ റഗുലേറ്റർ തുറന്ന സമയത്തും പുഴയിലെ ശക്തമായ ഒഴുക്കും കരയിടിച്ചിലിന് കാരണമായിട്ടുണ്ട്. റഗുലേറ്റർ ഭാഗത്തെ സൈഡ് ഭിത്തിക്ക് സമീപം പുഴയോരം ചേർന്നുണ്ടായ ശക്തമായ കുത്തൊഴുക്കും കരയിടിച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവിടെ സൈഡ് ഭിത്തി നിർമ്മിക്കാത്തത് മൂലമാണ് ഇങ്ങനെ കരയിടിച്ചിൽ ഉണ്ടായത്. ഇവിടെ പുഴയോരം സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കണമെന്നആവശ്യം ശക്തമാവുകയാണ്. അല്ലാത്തപക്ഷം ഇവരുടെ വീടുകൾക്കും ഭീ...

കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് തൊട്ടുമുമ്പ് മലയാളി റിയാദിൽ നിര്യാതനായി.

GULF NEWS
റിയാദ്: കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് തൊട്ടുമുമ്പ് മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി തൈക്കോട്ടിൽ വീട്ടിൽ ഉമ്മർ (64) ആണ് മരിച്ചത്. ഹൃദൃയാഘാതമൂലമായിരുന്നു മരണം. ദേഹാസ്വസ്ഥ്യം കാരണം ഇന്നലെ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ വിവരമറിഞ്ഞ് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു ഭാര്യ ഹലീമയും മകൾ നദ ഫാത്തിമയും. ഇന്നലെ രാത്രി തന്നെ എയർഇന്ത്യ എക്സ്പ്രസിൽ  ഭാര്യയും മകളും എത്തി. എന്നാൽ അവർ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് ഉമ്മർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആനമങ്ങാട് തൈക്കോട്ടിൽ മൊയ്തീന്‍ കുട്ടിയുടേയും ഫാത്തിമയുടേയും മകനാണ് മരിച്ച ഉമ്മർ. സഹോദരൻ അസ്കർ അലി റിയാദിലുണ്ട്. മൃതദേഹത്തിൻ്റെ തുടർ നടപടികൾ പൂർത്തിയായി വരുന്നതായി അസ്കർ അലി അറിയിച്ചു.  റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂര്‍, റിയാസ് തിരൂര്‍ക്കാട്, ശബീര്‍ കളത്തില...

ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിലായി.

CRIME NEWS
കൊളത്തൂർ: കാറിലും ബൈക്കിലുമെത്തി ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ കൊളത്തൂർ പൊലീസിന്‍റെ പിടിയിലായി. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങല്‍ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തൻവീട്ടില്‍ അബ്ദുല്‍ വദൂദ് (26) എന്നിവരാണ് 5.820 ഗ്രാം സിന്തറ്റിക് ലഹരി മരുന്നുമായി പിടിയിലായത്. രാത്രിസമയത്ത് ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ സിന്തറ്റിക് ലഹരിമരുന്ന് വില്‍പനയും ഉപയോഗവും നടക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. സംഘത്തിലെ മുഖ്യകണ്ണികളെ കുറിച്ച്‌ സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി സാജു കെ. എബ്രഹാം, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി 11 ഓടെ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊളത്തൂര്‍ എസ്.ഐ രാജേഷ്, സി.പി.ഒ മാരായ അഭിജിത്,...

അഞ്ചു വയസുകാരിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Accident
തിരൂരിൽ അഞ്ചു വയസുകാരിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പച്ചാട്ടിരി ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനി (5) ആണ് മരിച്ചത്. കുറച്ചു സമയമായി കുട്ടിയെ കാണാനുണ്ടായിരുന്നില്ല.തുടർന്ന് വീട്ടുകാരും സമീപവാസികളും ചേർന്ന് നടത്തിയ തെരച്ചിലിൽ വീടിനു സമീപത്തെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് പ്രഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കനത്ത മഴ, മുണ്ടക്കൈയിൽ ഇന്നത്തെ ജനകീയ തിരച്ചിൽ നിർത്തി; 3 ശരീര ഭാ​ഗങ്ങൾ കിട്ടി.

KERALA NEWS
വയനാട് ദുരന്ത ബാധിത മേഖലയിൽ കനത്ത മഴ. ഇതേ തുടർന്ന് മുണ്ടക്കൈയിൽ നടത്തിയ രണ്ടാം ഘട്ട ജനകീയ തിരച്ചിൽ നിർത്തി. ഇന്ന് മൂന്ന് ശരീര ഭാ​ഗങ്ങൾ കിട്ടിയതായി അധികൃതർ വ്യക്തമാക്കി. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിലാണ് ശരീര ഭാ​ഗങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തു നിന്നാണ് ശരീരഭാ​ഗങ്ങൾ കിട്ടിയത്. ​ദുർഘടമായ സ്ഥലമായതിനാൽ എയർ ലിഫ്റ്റ് ചെയ്യാൻ സാധിച്ചില്ല. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തിരച്ചിൽ നടന്നത്. രാവിലെ എട്ട് മണിക്കാണ് സന്നദ്ധ പ്രവർത്തകരുടേയും വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടേയും നേതൃത്വത്തിലാണ് തിരച്ചില്‍. ക്യാംപുകളില്‍ നിന്ന് സന്നദ്ധരായവരെയും തിരച്ചിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ജനകീയ തിരച്ചില്‍ തുടരുന്നത്. നാളെ പുഴയുടെ താഴെ ഭാഗങ...

വയനാട് ദുരന്തം; ഡിഎൻഎ ഫലങ്ങൾ ലഭിച്ചു തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്തുമെന്ന് മന്ത്രി റിയാസ്

KERALA NEWS
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള ജനകീയ തിരച്ചിൽ നാളെയും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎൻഎ ഫലങ്ങൾ കിട്ടി തുടങ്ങിയെന്നും നാളെ മുതൽ പരസ്യപ്പെടുത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മൂന്ന് ശരീരഭാ​ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാകുയെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ അട്ടമലയിൽ നിന്ന് ഇന്ന് ഒരു എല്ലിൻ കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ മൃഗത്തിന്റേതോ എന്നും തിരിച്ചറിയണം. ഉരുൾപൊട്ടലിന് മുമ്പുള്ളതോ എന്നും വ്യക്തമാകണം. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി അറിയിച്ചു. നാളെയും മറ്റന്നാളും ചാലിയാറിൽ വിശദമായ തെരച്ചിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുണ്ടേരി ഫാം-പരപ്പൻ പാറയില്‍ 60 അംഗ സംഘവും പാണംകായം വനമേഖലയിലെ തെരച്ചിൽ 50 അംഗ സംഘവും പര...

അച്ഛനമ്പലം സ്വദേശി പുള്ളാട്ട് സലാം മരണപ്പെട്ടു.

MARANAM
വേങ്ങര: അച്ഛനമ്പലം പുള്ളാട്ട് കുഞ്ഞു എന്നവരുടെ മകന്‍ പുള്ളാട്ട് സലാം മരണപ്പെട്ടു.മയ്യിത്ത് നമസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com

കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍.

Breaking News
കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ, കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് മലവെള്ളപ്പാച്ചില്‍. മലപ്പുറത്തിന്റെ മലയോരമേഖലയായ കരുവാരക്കുണ്ട് അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് തീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്...

കോഴി വില നേര്‍ പകുതി; മത്സ്യ വിലയും താഴോട്ട്

VENGARA
കോഴി വില നേര്‍ പകുതിയായി 130-110ല്‍ എത്തി. നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചിക്ക് പിന്നീട് വില 220 ല്‍ എത്തിയിരുന്നു. ചില സ്ഥലങ്ങളില്‍ കോഴി ഇറച്ചി വില 140 ആണെങ്കിലും വേങ്ങര ഇന്നലെ വില 130 ആണ്. മത്സ്യത്തിന്‍റെയും വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ട്രോളിങ്ങ് നിരോധനത്തിന് ശേഷമാണ് വില ഇത്തരത്തില്‍ കുറഞ്ഞത്. വിവാഹം,സല്‍ക്കാരം തുടങ്ങിയവ ഉദ്ധേശിക്കുന്നവര്‍ക്ക് കോളടിച്ചിരിക്കുകയാണ്. ഓണത്തിന് മുമ്പെ തന്നെ വില വീണ്ടും ഉയര്‍ന്ന് ഇരുന്നൂറിന്‍റെ മുകളിലേക്ക് തന്നെ എത്തിയേക്കും. അതിന് മുമ്പെ പൂതി തീര്‍ക്കാനുള്ള അവസരമായാണ് പലരും കാണുന്നത്. കോഴിക്കടകള്‍ക്ക് മുമ്പില്‍ വലിയ വരി രൂപപ്പെട്ടിരുന്നു.ഇന്നും ഇതിന് മാറ്റമില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version