വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്തിലെ വലിയോറ ബാക്കിക്കയം റഗുലേറ്ററിൻ്റെ താഴ് ഭാഗത്തായി കടലുണ്ടിപ്പുഴയിൽ കരയിടിച്ചിലുണ്ടായി.
പുഴ നിറഞ്ഞൊഴുകിയ കാരണത്താൽ കര ഇടിച്ചിൽ മൂലം പുഴയോട് ചേർന്നുള്ള ഭൂമിയിലെ മരങ്ങളും തെങ്ങുകളും അടർന്നു പുഴയിലേക്ക് വീണു.
മടപ്പള്ളി മുനീറുദ്ദീൻ, മടപ്പള്ളി സാദത്ത്, അഞ്ചുകണ്ടൻ മമ്മുതു എന്നിവരുടെ വീടിന് സമീപമാണ് ബാക്കിക്കയത്ത് പുഴയോരം കരയിടിഞ്ഞത്.
ബാക്കിക്കയം റഗുലേറ്ററിൻ്റെ താഴ്ഭാഗമായതിനാൽ റഗുലേറ്റർ തുറന്ന സമയത്തും പുഴയിലെ ശക്തമായ ഒഴുക്കും കരയിടിച്ചിലിന് കാരണമായിട്ടുണ്ട്.
റഗുലേറ്റർ ഭാഗത്തെ സൈഡ് ഭിത്തിക്ക് സമീപം പുഴയോരം ചേർന്നുണ്ടായ ശക്തമായ കുത്തൊഴുക്കും കരയിടിച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഇവിടെ സൈഡ് ഭിത്തി നിർമ്മിക്കാത്തത് മൂലമാണ് ഇങ്ങനെ കരയിടിച്ചിൽ ഉണ്ടായത്. ഇവിടെ പുഴയോരം സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കണമെന്നആവശ്യം ശക്തമാവുകയാണ്. അല്ലാത്തപക്ഷം ഇവരുടെ വീടുകൾക്കും ഭീഷണിയായിത്തീരുമെന്ന് പ്രദേശവാസികൾ പറയുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകുമെന്നും ഇവിടെ സൈഡ് കെട്ടി സംരക്ഷിക്കാൻ വേണ്ട സമ്മർദ്ദം ചെലുത്തുമെന്നും വാർഡ് മെമ്പർ യൂസുഫലി വലിയോറ പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com