തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില് പരീക്ഷക്കെത്തിയ വിദ്യാര്ഥിനികള്ക്ക് മുഖാവരണത്തിന് വിലക്ക്. വെള്ളിയാഴ്ച വെളിമുക്ക് ക്രസന്റ് എസ്.എന്.ഇ.സി കാംപസിലെ 35 വിദ്യാര്ഥിനികള്ക്കാണ് പി.എസ്.എം.ഒ കോളജില് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോള് ദുരനഭവമുണ്ടായത്. ബി.എ പൊളിറ്റിക്കല് സയന്സ് മൂന്നാം വര്ഷ സെമസ്റ്റര് എഴുതാനായാണ് 35 വിദ്യാര്ഥിനികള് പരീക്ഷ സെന്ററായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്.പരീക്ഷ ഹാളില് പ്രവേശിക്കുന്നതിന് മുമ്ബായി ഇന്വിജിലേറ്ററിന് മുമ്ബില് നിഖാബ് നീക്കി പരിശോധിച്ചതിന് ശേഷം ഇവര് പരീക്ഷ ഹാളിലേക്ക് കയറി പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് വിദ്യാര്ഥിനികള് നിഖാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിന്സിപ്പല് ഇവരെ വിളിച്ച് താക്കീത് നല്കുകയായിരുന്നു.
പരീക്ഷക്ക് മുമ്ബ് ഇന്വിജിലേറ്ററിന് മുമ്ബില് മുഖാവരണം നീക്കി പരിശോധിച്ചിരുന്നതായി വിദ്യാര്ഥികള് പ്രിന്സിപ്പലിനോട് പറഞ്ഞു. എന്നാല് കോളജ് കാംപസിനകത്ത് മുഖാവരണം നീക്കിയതിന് ശേഷം മാത്രമെ പ്രവേശിക്കാവൂ എന്നും അല്ലത്ത പക്ഷം ഉനി പരീക്ഷ എഴുതാന് സാധിക്കില്ലെന്നും നിര്ദേശിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് നിങ്ങളുടെ രക്ഷിതാക്കളെയും പഠിക്കുന്ന സ്ഥാപനത്തേയും അറിയിക്കാനും നിര്ദേശം നല്കിയാണ് വിദ്യാര്ഥിനികളെ വിട്ടയച്ചത്. ഇത് സംബന്ധിച്ച് വിദ്യാര്ഥികള് പഠിക്കുന്ന കോളജ് അധികൃതര്ക്ക് പരാതി നല്കി. തിരൂരങ്ങാടി മുസ്ലിം ഓര്ഫനേജ് കമ്മിറ്റിക്ക് കീഴിലാണ് പോക്കര് സാഹിബ് മെമ്മോറിയല് ഓര്ഫനേജ് കോളജ്(പി.എസ്.എം.ഒ കോളജ്)പ്രവര്ത്തിക്കുന്നത്. കോളജ് കാംപസിനകത്ത് നിഖാബ് നിരോധിച്ച നടപടി ഏറെ വിവാദമായിട്ടുണ്ട്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com