Monday, June 1News That Matters
Shadow

GULF NEWS

സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും.

സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും.

GULF NEWS
ദുബായ്: സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാൻ വരുന്നവർക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സന്ദർശക വിസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാൽ, തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വിസക്കാർ കമ്പനികളിൽ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികൾ തൊഴിൽ വിസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാന...
പട്ടാമ്പിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി

പട്ടാമ്പിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി

GULF NEWS, KERALA NEWS
പാലക്കാട് പട്ടാമ്ബിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി പൊലീസ്. പട്ടാമ്ബി സ്വദേശി റൌഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ആറു പേരെയാണ് പട്ടാമ്ബി പൊലീസ് ആലുവയില്‍ നിന്നും പിടികൂടിയത്. വിദേശത്ത് വെച്ചുണ്ടായ തർക്കത്തെ തുടർന്നായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് പൊലീസ് പറഞ്ഞു. തൃശൂർ സ്വദേശികളായ ദേവനാഥ്, അമാൻ, അജ്മല്‍, ഹിരണ്‍, നിതില്‍, അഖിലേഷ് എന്നിവ പിടിയിലായത്. പ്രതികളെല്ലാം റൌഫിനൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്നവരാണ്. ഈ സമയത്ത് റൌഫും പ്രതികളും തമ്മില്‍ തർക്കമുണ്ടായി. പിന്നാലെ പ്രതികളില്‍ ചിലർ നാട്ടിലേക്ക് മടങ്ങി. റൌഫ് നാട്ടില്‍ തിരിച്ചെത്തിയെന്ന് തിരിച്ചറിഞ്ഞാണ് ആറംഗ സംഘം ആയുധങ്ങളുമായി കാറിലെത്തി റൌഫിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഘമെത്തി റൌഫിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയത്. ശേഷം കാറിലേക്ക് വലിച്ചു കയറ്റി. ഇതിനിടയില്‍ റൌഫ് ബഹളം വെച്ചു. ബഹളവും പിടിവലി...
കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് തൊട്ടുമുമ്പ് മലയാളി റിയാദിൽ നിര്യാതനായി.

കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് തൊട്ടുമുമ്പ് മലയാളി റിയാദിൽ നിര്യാതനായി.

GULF NEWS
റിയാദ്: കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് തൊട്ടുമുമ്പ് മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി തൈക്കോട്ടിൽ വീട്ടിൽ ഉമ്മർ (64) ആണ് മരിച്ചത്. ഹൃദൃയാഘാതമൂലമായിരുന്നു മരണം. ദേഹാസ്വസ്ഥ്യം കാരണം ഇന്നലെ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ വിവരമറിഞ്ഞ് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു ഭാര്യ ഹലീമയും മകൾ നദ ഫാത്തിമയും. ഇന്നലെ രാത്രി തന്നെ എയർഇന്ത്യ എക്സ്പ്രസിൽ  ഭാര്യയും മകളും എത്തി. എന്നാൽ അവർ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് ഉമ്മർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആനമങ്ങാട് തൈക്കോട്ടിൽ മൊയ്തീന്‍ കുട്ടിയുടേയും ഫാത്തിമയുടേയും മകനാണ് മരിച്ച ഉമ്മർ. സഹോദരൻ അസ്കർ അലി റിയാദിലുണ്ട്. മൃതദേഹത്തിൻ്റെ തുടർ നടപടികൾ പൂർത്തിയായി വരുന്നതായി അസ്കർ അലി അറിയിച്ചു.  റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂര്‍, റിയാസ് തിരൂര്‍ക്കാട്, ശബീര്‍ കളത്തില...
മക്കയിൽ നിന്ന് മടങ്ങുന്നതിനിടെ  വാഹനം അപകടത്തിൽ പെട്ടു: മകൻ മരിച്ചു

മക്കയിൽ നിന്ന് മടങ്ങുന്നതിനിടെ വാഹനം അപകടത്തിൽ പെട്ടു: മകൻ മരിച്ചു

GULF NEWS
മക്ക: ഹജ്ജിനിടെ കാണാതായ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ച മകൻ റിയാസ് വാഹനാപകടത്തിൽ മരിച്ചു. ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്. കഴിഞ്ഞ ദിവസമാണ് റിയാസ് ഉപ്പയുടെ മയ്യിത്ത് മറവു ചെയ്യുന്നതിനായി കുവൈത്തിൽനിന്ന് മക്കയിലേക്ക് എത്തിയത്. വിവരമറിഞ്ഞ സഹോദരൻ സൽമാൻ അപകടസ്ഥലത്തേക്ക് തിരിച്ചതായി കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു. കഴിഞ്ഞ ജൂൺ 22 മുതൽ മിനയിൽനിന്നാണ് മുഹമ്മദിനെ കാണാതായത്. ഭാര്യയുടെ കൂടെ ഹജിനെത്തിയ മുഹമ്മദിനെ പിന്നീട് കാണാതാകുകയായിരുന്നു. മലയാളി സന്നദ്ധപ്രവർത്തകർ അടക്കം നിരവധി പേർ ഒട്ടേറെ സ്ഥലങ്ങളിൽ മുഹമ്മദിനെ തെരഞ്ഞെങ്കിലും കണ്ടെത്തനായിരുന്നില്ല. ഏതാനും ...
പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടു

പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടു

GULF NEWS, MARANAM
വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് ജിദ്ദയിൽ വെച്ച് മരണപ്പെട്ടു വേങ്ങര: ജിദ്ദയിൽ ജോലി ചെയ്യുന്ന വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചേങ്ങൽ കുഞ്ഞിമുഹമ്മദ് എന്നവർ ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി (ജാമിഅ) ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. ജനാസ നമസ്കാരം നാളെ (ബുധൻ) രാവിലെ സുബ്ഹി നമസ്കാരാനന്തരം ജിദ്ദയിലെ റുവൈസ് മഖ്ബറയിൽ നടക്കുന്നതാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ജോലി വാഗ്ദാനം ചെയ്തു യുവതികളെ ദുബായിൽ എത്തിച്ച് പെൺവാണിഭം.

ജോലി വാഗ്ദാനം ചെയ്തു യുവതികളെ ദുബായിൽ എത്തിച്ച് പെൺവാണിഭം.

GULF NEWS
ദുബായ്: ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍ വാണിഭത്തിനിരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെ 50-ഓളംപേര്‍ ഇവരുടെ വലയില്‍ ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദുബായില്‍ ദില്‍റുബ എന്ന പേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തന്‍കോട്ടിനെ (56)യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. ചെന്നൈ പോലീസ് കമ്മിഷണര്‍ എ. അരുണിന്റെ ഉത്തരവു പ്രകാരം ഇയാളെ ഗുണ്ടാനിയമം ചുമത്തി തടങ്കലിലിട്ടു. ദുബായില്‍ നിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നല്‍കിയ പരാതിയില്‍ തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍ വാണിഭസംഘത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്. സംഘത്തിന്റെ ഇടനിലക്കാരായ മടിപ്പാക്കം സ്വദേശി എം. പ്രകാശ് രാജ് (24), തെങ്കാശി സ്വദേശി കെ. ജയകുമാര്‍ (40), തൊരൈപ്പാക്കം ...
ഹജ്ജ് കർമത്തിനിടെ കാണാതായ മലപ്പുറം സ്വദേശി മരിച്ചതായി സ്ഥിരീകരണം

ഹജ്ജ് കർമത്തിനിടെ കാണാതായ മലപ്പുറം സ്വദേശി മരിച്ചതായി സ്ഥിരീകരണം

GULF NEWS
ഹജ്ജ് വേളയില്‍ കാണാതായ മലപ്പുറം സ്വദേശി മരിച്ചതായി സ്ഥിരികരിച്ചു. വാഴയൂര്‍ തിരുത്തിയാട് സ്വദേശി മണ്ണില്‍കടവത്ത് മുഹമ്മദ ആണ് മരിച്ചത്.സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ ഇദ്ദേഹത്തെ കര്‍മങ്ങള്‍ക്കിടെ ജൂണ് 15ന് ശനിയാഴ്ച ബലിപെരുന്നാള്‍ ദിവസം മുതലാണ് മിനയില്‍ വെച്ച്‌ കാണാതായത്. അറഫ സംഗമത്തിലും ശേഷം മുസ്ദലിഫയിലും മിനയിലും ഇദ്ദേഹം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. തുടര്‍ന്ന് മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹിക പ്രവര്‍ത്തകരും ബന്ധുക്കളും വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് ഇദ്ദേഹം മരിച്ചതായി ഇന്ത്യന്‍ എംബസി മുഖേന നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മൃതദേഹം മിനക്കടുത്തുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയി...
യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങളുമായി ഒമാൻ എയർ.

യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങളുമായി ഒമാൻ എയർ.

GULF NEWS
മസ്‌കറ്റ്: യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങളുമായി ഒമാൻ എയർ. പാസഞ്ചര്‍ ബോര്‍ഡിംഗ് സിസ്റ്റത്തില്‍ (പിബിഎസ്) വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശങ്ങൾ. മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പെങ്കിലും ഇലക്ട്രോണിക് ബോര്‍ഡിംഗ് ഗേറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഒമാന്‍ എയര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്ര നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നിർദ്ദേശം. ഈ മാസം നാല് (ഓഗസ്റ്റ് 4) മുതൽ പുതിയ നിബന്ധന പ്രാബല്യത്തിലാകും.ഈ സമയത്തിന് ശേഷം ബോര്‍ഡിംഗ് ഗേറ്റുകള്‍ അടക്കും. അതിന് ശേഷം വരുന്നവർക്ക് പ്രവേശനം അനുവദിക്കില്ല. അതുമൂലം വൈകിവരുന്നവരുടെ യാത്ര മുടങ്ങുമെന്നും വിമാന കമ്പനി മുന്നറിയിപ്പ് നൽകി. അതിനാൽ യാത്ര മുടങ്ങുന്നത് ഒഴിവാക്കാൻ യാത്രക്കാർ സമയക്രമം കൃത്യമായി പാലിക്കണമന്നും വിമാന കമ്പനി അറിയിച്ചു.എന്നാൽ ചെക...
അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച്‌ യു.എ.ഇ.

അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച്‌ യു.എ.ഇ.

GULF NEWS
ദുബൈ: താമസ വിസയുടെ കാലാവധി കഴിഞ്ഞശേഷവും അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച്‌ യു.എ.ഇ. സെപ്റ്റംബർ ഒന്ന് മുതല്‍ രണ്ട് മാസത്തേക്കാണ് ഇളവ് അനുവദിച്ചത്. ഇക്കാലയളവില്‍ അനധികൃത താമസക്കാർക്ക് പിഴ അടക്കാതെ രാജ്യം വിടുകയോ ഫെഡറല്‍ നിയമം അനുസരിച്ച്‌ താമസ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുകയോ ചെയ്യാനുള്ള അവസരമുണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. ആനുകൂല്യം ലഭിക്കുന്നതിനായി വിദേശികളുടെ എൻട്രി, റെസിഡൻസ് നിയമം ലംഘിക്കുന്നവർക്കെതിരെ ചുമത്തിയ പിഴ ഒഴിവാക്കാനോ കുറക്കാനോ ആവശ്യപ്പെട്ട് നിയമലംഘകർ അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പം അപേക്ഷകരുടെ പാസ്പോർട്ട്, നിയമം ലംഘിക്കാനും പിഴ ഒടുക്കാതിരിക്കാനുള്ള കാരണം എന്നിവ വ്യക്തമാക്കിയിട്ടുള്ള കത്ത്, പിഴ കമ്മിറ്റി ആവശ്യപ്പെടുന്ന മറ്റ് രേഖകള്‍ എന...
കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അഞ്ച് പേർക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അഞ്ച് പേർക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

GULF NEWS
ദമ്മാം: സൗദിയിൽ കോഴിക്കോട് കൊടുള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു മലയാളി ഉൾപ്പെടെ 5 പേരുടെ വധശിക്ഷ നടപ്പിലാക്കി. തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. വധശിക്ഷ നടപ്പിലാക്കിയ മറ്റു നാല് പേർ  സൗദി പൗരൻമാരാണ്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്. പ്രതികളായ അഞ്ചു പേര്‍ക്കും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ ജഅ്ഫര്‍ ബിന്‍ സ്വാദിഖ് ബിന്‍ ഖമീസ് അല്‍ഹജി, ഹുസൈന്‍ ബിന്‍ ബാഖിര്‍ ബിന്‍ ഹുസൈന്‍ അല്‍അവാദ്, ഇദ്‌രീസ്, ബിന്‍ ഹുസൈന്‍ ബിന്‍ അഹ്മദ് അല്‍സമാഈല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹജി അല്‍മുസല്ലമി, തൃശൂർ സ്വദേശി നൈസാം ചിനികപ്പുറത്ത് എന്നിവർക്കാണ് വധശിക്ഷ നടപ്പിലാക്കിയത്.പ്രതികൾ സംഘം ചേർന്ന് പിടിച്ചുപറി നടത്തിയിരുന്നതായും, കോഴിക്കോട് കൊടുവള്ളി സ്വദേശി വേളാട്ടുകുഴിയില്‍ അഹമ്മദ് കുട്ടി – ഖദീജ ദമ്പതികളുടെ...
റിയാദ് എയർപോർട്ടിന് വീണ്ടും ഒന്നാം സ്ഥാനം

റിയാദ് എയർപോർട്ടിന് വീണ്ടും ഒന്നാം സ്ഥാനം

GULF NEWS
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം തുടർച്ചയായി രണ്ടാം മാസവും (2024 ജൂൺ) ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനം നേടി. യാത്രാ ആസൂത്രണത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, വിമാനങ്ങളുമായി ബന്ധപ്പെട്ട വിപുലമായ ഡാറ്റയുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ, ഏവിയേഷൻ അനലിറ്റിക്‌സ് രംഗത്തെ പ്രമുഖരായ സിറിയം ഡിയോ പ്രഖ്യാപിച്ച പട്ടിക അനുസരിച്ചാണിത്. കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ വിവിധ പങ്കാളികളുമായി ചേർന്ന് ഗുണപരമായ പ്രവർത്തന പ്രവർത്തനങ്ങൾ തുടരാനുള്ള കമ്പനിയുടെ താൽപ്പര്യമാണ് ഈ വ്യത്യാസം പ്രതിഫലിപ്പിക്കുന്നതെന്ന് റിയാദ് എയർപോർട്ട് കമ്പനി സിഇഒ അയ്മൻ ബിൻ അബ്ദുൽ അസീസ് പ്രസ്താവിച്ചു. സൌദിയിലെ വിമാനത്താവള സൗകര്യങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് ഭരണ നേതൃത്വത്തിൻ്റെ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. നിങ്ങൾ വാർ...
മക്കാ പ്രവിശ്യയിലെ ചെങ്കടലിൽ ഭൂചലനം

മക്കാ പ്രവിശ്യയിലെ ചെങ്കടലിൽ ഭൂചലനം

GULF NEWS
മക്കയിൽ അൽ-ലൈത്തിന് സമീപം ചെങ്കടലിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി മക്ക: മക്ക പ്രവിശ്യയിലെ അൽലൈത്ത് ഗവർണറേറ്റിൽ നിന്ന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടലിൻ്റെ മധ്യഭാഗത്ത് ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12:09 ന് ഉണ്ടായ ഭൂചലനത്തിന്റെ ശക്തി റിക്ടർ സ്കെയിലിൽ 4.7 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സർവേ റിപ്പോർട്ട് തുടർന്നു. കടലിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഏകദേശം 10.4 കിലോമീറ്റർ ആഴത്തിലായിരുന്നു. ചെങ്കടൽ മേഖലയിലെ രണ്ടു പ്രദേശങ്ങളിൽ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേയും ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   ആദ്യത്തെ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.7 ഉണ്ടായിരുന്നു, ഇത് സുഡാനിലെ വടക്കു കിഴക്കുള്ള ടോക്കർ നഗരത്തിൽ നിന്ന് 197 കിലോമീറ്റർ അകലെയാണ് ഉണ്ടായത്. രണ്ടാമത്തെ ചലനം അതെ സ...
കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയില്‍ അലഞ്ഞ പിതാവിനെ തേടി എത്തിയത്: മകന്റെ മരണവാർത്ത

കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയില്‍ അലഞ്ഞ പിതാവിനെ തേടി എത്തിയത്: മകന്റെ മരണവാർത്ത

GULF NEWS
ഷാർജ: മാസങ്ങളായി യുഎഇയിലെവിടെയോ പോയി മറഞ്ഞ മകന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന പിതാവിനെ തേടി എത്തിയത് നെഞ്ചുലക്കുന്ന വിവരം. ജിത്തുവിനായി കാത്തിരുന്ന അച്ഛൻ സുരേഷിനും നാട്ടിലെ ബന്ധുക്കള്‍ക്കും ഞെട്ടലാവുകയാണ് മരണ വാർത്ത. മകന്റെ മൃതദേഹം കണ്ടെത്തിയെന്നും, ബന്ധുക്കളെ കണ്ടെത്താനാകാതെ വന്നതോടെ മൃതദേഹം സാംസ്‌കാരിച്ചെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.തൃശൂർ മാള സ്വദേശിയായ തൊറവാക്കുടി ജിത്തു സുരേഷ് (28) ആണ് മരിച്ചത്. ജിത്തുവിനെ നാലു മാസം മുൻപ് ആണ് കാണാതായത്. തുടർന്നു അച്ഛൻ സുരേഷ് ഈ മകന് വേണ്ടി യുഎഇ യിലെ ഓരോ പ്രദേശത്തും അലഞ്ഞു അന്വേഷിക്കുകയായിരുന്നു. 3 വർഷമായി ഷാർജ ഇത്തിസലാത്തില്‍ കരാർ ജീവനക്കാരൻ ആയിരുന്നു ജിത്തു. ജിത്തുവിന്റെ പിതാവ് അബുദാബിയില്‍ ഒരു സ്ഥാപനത്തില്‍ ട്രാൻസ്‌പോർട് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയാണ്. ഇതിനിടെയാണ് ബുതീനയില്‍ താമസിച്ചിരുന്ന ജിത്തുവിനെ മാർച്ച്‌ 10 മുതല്‍ കാണാനില്ലെന്ന...

MTN NEWS CHANNEL