പത്മശ്രീ റാബിയക്ക് ജൻമനാട്ടിൽ സ്മാരകം ഉണ്ടാക്കണം.
തിരൂരങ്ങാടി:സാക്ഷരതാ പ്രസ്ഥാനത്തിലൂടെയും ചലനം എന്ന വേദിയിലൂടെ ഭിന്നശേ ശേഷി - സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും കേരളത്തിന്റെ അഭിമാനവും രാജ്യം പത്മശ്രീയും ഇന്ത്യൻ യൂത്ത് അവാർഡും നൽകി ആദരിക്കുകയും യു.എൻ അവാർഡിലൂടെ രാജ്യത്തിന്റെ അഭിമാനം അന്താരാഷ്ട്ര വേദിയിലെത്തിക്കുകയും ചെയ്ത പത്മശ്രീ കെ.വി. റാബിയക്ക് ജൻമനാട്ടിൽ ഉചിതമായ സ്മാരകം ഉണ്ടാക്കണമെന്ന് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ആവശ്യപ്പെട്ടു.തന്റെ പരിമിതികൾക്കപ്പുറത്ത് നിന്ന് വീൽചെയറിലിരുന്ന് കൊണ്ട് മാതൃകാ പ്രവർത്തനങ്ങളായിരുന്നു അവർ നടത്തിയിരുന്നത്. അവരുടെ ജീവചരിത്രം പാഠപുസ്തകമാക്കിയതുൾപ്പെടെ എടുത്ത് പറയേണ്ടതാണ്. രോഗപീഠകൾ ഒട്ടേറെ ഉണ്ടായിട്ടും എഴുത്തുത്തും വായനയും വിദ്യാഭ്യാസ -സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഏറെ സജ്ജീവമായിരുന്നു റാബിയ.ഒട്ടേറെ അവാർഡുകളും പുരസ്കാരങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ വീടിനോട് ചേർന്ന് പ്രത്യേകം പണിത ക...


















