Sunday, March 1News That Matters
Shadow

KERALA NEWS

500 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാത്തിലുള്ള സ്റ്റേഡിയം: ഭൂമി അനുവദിക്കാൻ കാലിക്കറ്റ് യൂനി. സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു

500 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാത്തിലുള്ള സ്റ്റേഡിയം: ഭൂമി അനുവദിക്കാൻ കാലിക്കറ്റ് യൂനി. സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു

KERALA NEWS
500 കോടി രൂപ ചെലവില്‍ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയ്ക്ക് ഭൂമി അനുവദിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉടമസ്ഥാവകാശം യൂണിവേഴ്‌സിറ്റിയില്‍ നിലനിര്‍ത്തിക്കൊണ്ട് കൃത്യമായ വ്യവസ്ഥകളോടെ 35 ഏക്കര്‍ ഭൂമിയാണ് അനുവദിക്കുക. ഈ വിവരം സര്‍ക്കാരിലേക്ക് അറിയിക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ തേഞ്ഞിപ്പലത്ത് ദേശീയപാതയോട് ചേര്‍ന്നാണ് സ്‌റ്റേഡിയത്തിന് അനുവദിക്കുന്ന ഭൂമി. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 9 കിലോ മീറ്റര്‍ മാത്രമാണ് ദൂരമെന്നതും 2 പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ തൊട്ടടുത്താണെന്നതും പദ്ധതിയുടെ മാറ്റുകൂട്ടുന്നു. അമ്പതിനായിരം സീറ്റിങ്ങ് കപ്പാസിറ്റിയുള്ളതാണ് ഇവിടെ നിര്‍മ്മിക്കാന്‍ നിശ്ചയിച്ച സ്‌റ്റേഡിയം. സ്വിമ്മിങ്പുള്‍, ഫിറ്റ്‌നസ് സെന്റര്‍, താമ...
റിട്ടയേഡ് BSNL ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

റിട്ടയേഡ് BSNL ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

KERALA NEWS
കൊച്ചി: വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴി മൂന്ന് കോടി രൂപ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ റിട്ടയേഡ് ബി.എസ്.എൻ.എൽ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലൂർപടി മേക്കാട്ട്മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തട്ടിപ്പിനിരയായതോടെ രാജൻ നമ്പൂതിരി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ വർഷമാണ് 'യു.എസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ്' എന്ന വ്യാജ ആപ്പിലൂടെ ഇദ്ദേഹത്തിന് വലിയ തുക നഷ്ടമായത്. വെറും മൂന്നാഴ്ച കൊണ്ടാണ് മൂന്ന് കോടി രൂപ വിവിധ ഘട്ടങ്ങളിലായി ഇദ്ദേഹത്തിൽ നിന്നും തട്ടിയെടുത്തത്. ട്രേഡിംഗിനായി നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ വന്നതോടെയും, ലാഭം പിൻവലിക്കാൻ വീണ്ടും കൂടുതൽ തുക ആവശ്യപ്പെട്ടതോടെയുമാണ് താൻ ചതിക്കപ്പെട്ട വിവരം രാജൻ ന...
കൂട്ടുമൂച്ചിയിലെ മദ്യവിൽപ്പനശാല: പരാതിയുമായി മന്ത്രി എം.ബി. രാജേഷിനെ കണ്ട് ആക്ഷൻ കമ്മിറ്റി

കൂട്ടുമൂച്ചിയിലെ മദ്യവിൽപ്പനശാല: പരാതിയുമായി മന്ത്രി എം.ബി. രാജേഷിനെ കണ്ട് ആക്ഷൻ കമ്മിറ്റി

KERALA NEWS
തിരൂരങ്ങാടി: കൂട്ടുമൂച്ചി - അത്താണിക്കൽ റോഡിലെ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാല നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കുന്നതിനെതിരെ എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന് പരാതി നൽകി. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിലെത്തി നേരിൽ കണ്ടാണ് കാര്യങ്ങൾ ബോധിപ്പിച്ചത്. പരാതി വിശദമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. യാതൊരു മുന്നറിയിപ്പുമില്ലാതെ ജനനിബിഡമായ മേഖലയിലേക്ക് മാറ്റിസ്ഥാപിച്ച മദ്യവിൽപ്പനശാല മദ്യപാനികളുടെ താവളമായി മാറിയിരിക്കുകയാണ്. രാത്രി വൈകിയും മദ്യപാനികൾ സമീപത്തെ വീടുകളിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുന്നതും പറമ്പുകളിൽ ഇരുന്ന് മദ്യപിക്കുന്നതും പതിവായിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് ഇവർ ശല്യമാകുന്നുവെന്നും ആക്ഷൻ കമ്മിറ്റി മന്ത്രിയെ ധരിപ്പിച്ചു. കൂടാതെ, മദ്യവിൽപ്പനശാലയോട് ചേർന്ന്...
അഴിക്കോട് തിരഞ്ഞെടുപ്പ് കേസ്: കെ.എം. ഷാജിയുടെ അയോഗ്യത സുപ്രീംകോടതി റദ്ദാക്കി

അഴിക്കോട് തിരഞ്ഞെടുപ്പ് കേസ്: കെ.എം. ഷാജിയുടെ അയോഗ്യത സുപ്രീംകോടതി റദ്ദാക്കി

KERALA NEWS
അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ഉത്തരവ് അതിന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതോടെ ഷാജിക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനുള്ള തടസ്സം നീങ്ങി. ഷാജിക്ക് എതിരായ കണ്ടെത്തലുകൾ നിലവിൽ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ കെ.എം. ഷാജിയുടെ അപ്പീലും ഷാജിക്കെതിരെ എം.വി. നികേഷ് കുമാർ നൽകിയ ഹർജിയുമാണ് കോടതി പരിഗണിച്ചത്. 2016-ലെ തിരഞ്ഞെടുപ്പിൽ കെ.എം. ഷാജി വർഗീയ വികാരം ഇളക്കിവിട്ട് വോട്ട് തേടിയെന്ന് ആരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം.വി. നികേഷ് കുമാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഷാജിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയത്. ഈ ഉത്തരവിനെതിരെ ഷാജി നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംക...
കേരള ബജറ്റ് 2026-27: ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകി ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

കേരള ബജറ്റ് 2026-27: ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകി ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

KERALA NEWS
2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേരള ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ മുൻഗണനയാണ് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ, റവന്യൂ കമ്മി 34,587 കോടി രൂപയായും ധനക്കമ്മി 55,420 കോടി രൂപയായും കണക്കാക്കുന്നു. റവന്യൂ വരുമാനത്തിൽ 45,889.49 കോടി രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കുന്നതിനൊപ്പം തനത് നികുതി, നികുതിയേതര വരുമാനങ്ങളിലും വലിയ പുരോഗതി ലക്ഷ്യമിടുന്നുണ്ട്. വിവിധ മേഖലകളിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതന വർദ്ധനവാണ് ഈ ബജറ്റിന്റെ പ്രധാന സവിശേഷത. അങ്കണവാടി വർക്കർമാർ, ആശ വർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ എന്നിവരുടെ പ്രതിമാസ വേതനം 1000 രൂപ വീതം ഉയർത്തി. അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപയും സ്കൂൾ പാചക തൊഴിലാളികൾക്ക് പ്രതിദിനം 25 രൂപയും കരാർ ജീവനക്കാർക്ക് 5 ശതമാനവും ...
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവ് പിടിയിൽ

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവ് പിടിയിൽ

KERALA NEWS
ശാസ്താംകോട്ട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോട്ടയം സ്വദേശിയായ യുവാവിനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് ഹൗസിൽ സച്ചിൻ വർഗീസ് (26) ആണ് പിടിയിലായത്. പടിഞ്ഞാറേക്കല്ലട സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തി നിരയാക്കിയത്.​സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടി മാനസികമായി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.​പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയത്തെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശാസ്താംകോട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ...
രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കൽ: സഭയ്ക്കകത്തുനിന്ന് പരാതി ലഭിച്ചാൽ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുമെന്ന് സ്പീക്കർ

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കൽ: സഭയ്ക്കകത്തുനിന്ന് പരാതി ലഭിച്ചാൽ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുമെന്ന് സ്പീക്കർ

KERALA NEWS
ബലാത്സംഗക്കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് സഭയ്ക്ക് അകത്തുള്ള സാമാജികർ പരാതി നൽകിയാൽ അത് പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുമെന്ന് സ്പീക്കർ എ എൻ ഷംസീർ. പുറത്തുനിന്ന് വരുന്ന പരാതികളിൽ നടപടി എടുക്കാൻ നിയമസഭയ്ക്ക് സാധിക്കില്ലെന്നും ഇത്തരം തീരുമാനങ്ങൾ അതീവ ജാഗ്രതയോടെ മാത്രമേ കൈക്കൊള്ളാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ ഒരു എംഎൽഎക്കെതിരെയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിട്ടില്ലാത്തതിനാൽ സഭയ്ക്ക് ഇക്കാര്യത്തിൽ മുൻപരിചയമില്ലെന്നും എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ സ്പീക്കറാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസുകൾ നിയമസഭയുടെ അന്തസ്സിന് കളങ്കം വരുത്തിയിട്ടില്ലെ...
ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്

KERALA NEWS
കാക്കനാട് അത്താണിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി തന്റെ ബാഗ് ഹാളിലെ മേശയ്ക്ക് താഴെയായിരുന്നു വെച്ചിരുന്നത്. രാവിലെ വീട് വൃത്തിയാക്കുന്നതിനിടെ വീട്ടുജോലിക്കാരി ബാഗ് മാറ്റാൻ ശ്രമിച്ചപ്പോഴാണ് അസാധാരണമായ ഭാരം അനുഭവപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ ഉള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്ന നിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു.പാമ്പിനെ കണ്ട് ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ ബാഗ് മുറ്റത്തേക്ക് എറിയുകയും ചാക്കിട്ടു മൂടുകയും ചെയ്തു. തുടർന്ന് വനംവകുപ്പിന്റെ 'സർപ്പ' റെസ്ക്യൂ ടീമിനെ വിവരം അറിയിച്ചു. എളമക്കര സ്വദേശിയും പാമ്പ് പിടുത്ത വിദഗ്ധനുമായ റിൻഷാദ് സ്ഥലത്തെത്തി അതീവ ജാഗ്രതയോടെ മൂർഖനെ പിടികൂടി വനംവകുപ്പിന് കൈമാറി. പുറത്ത് അന്തരീക്ഷ താപനില വർ...
മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

KERALA NEWS
കൊച്ചി: മുസ്ലിം ലീഗ് നേതാവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മധ്യകേരളത്തിൽ മുസ്ലിം ലീഗിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം, സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. നാല് തവണ നിയമസഭാംഗമായ അദ്ദേഹം രണ്ട് തവണ സംസ്ഥാന മന്ത്രിസഭകളിൽ അംഗമായിട്ടുണ്ട്. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്നും 2011, 2016 വർഷങ്ങളിൽ കളമശേരിയിൽ നിന്നുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2001-2006 കാലഘട്ടത്തിലെ യു.ഡി.എഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായും, 2011-2016 കാലഘട്ടത്തിലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. എറണാകുളം ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശിയായ ഇബ്രാഹിംകുഞ്ഞ് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ള പാർട്ടിയിലെ പ്രധാന സ...
കായംകുളത്ത് വൻ ലഹരിവേട്ട: MDMA യുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ

കായംകുളത്ത് വൻ ലഹരിവേട്ട: MDMA യുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ

KERALA NEWS
കായംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിലായി. കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് പരിശോധന നടന്നത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏവൂർ വടക്കുംമുറിയിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ (30) ആണ് ആദ്യം പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 7.25 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. മാസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇവരുടെ വീട്ടിൽ സ്ത്രീകളടക്കം നിരവധി പേർ പതിവായി വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. നൗഫിയയുടെ അടുത്ത സുഹൃത്താണ് ഇവർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാനൂർ പുത്തൻപുര ജംഗ്ഷനിൽ വെച്ചാണ് മറ്റ് രണ്...
ലൈംഗികാതിക്രമ കേസ്: സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ലൈംഗികാതിക്രമ കേസ്: സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

KERALA NEWS
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വിട്ടയച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന കോടതി നിർദ്ദേശത്തെത്തുടർന്നാണ് ഈ നടപടി. ചോദ്യം ചെയ്യലിൽ കുഞ്ഞുമുഹമ്മദ് തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചു. ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിയിൽ സൂചിപ്പിച്ച സമയത്ത് ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. ഐ.എഫ്.എഫ്.കെ സ്ക്രീനിങ്ങുമായി ബന്ധപ്പെ...
തിരൂരിൽ വന്ദേഭാരത് സ്റ്റോപ്പിന് ശുപാർശ; മെഡിക്കൽ സെന്ററും സ്ലീപ്പർ വന്ദേഭാരതും പരിഗണനയിൽ

തിരൂരിൽ വന്ദേഭാരത് സ്റ്റോപ്പിന് ശുപാർശ; മെഡിക്കൽ സെന്ററും സ്ലീപ്പർ വന്ദേഭാരതും പരിഗണനയിൽ

KERALA NEWS
സതേൺ റെയിൽവേയുടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് തിരൂർ റെയിൽവേ സ്റ്റേഷന് നിർണ്ണായക നേട്ടങ്ങൾ. ചെന്നൈയിൽ ചേർന്ന സതേൺ റെയിൽവേ യൂസേഴ്സ് കൺസൽറ്ററ്റീവ് കമ്മിറ്റി യോഗത്തിലാണ് യാത്രക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്ന തീരുമാനങ്ങൾ ഉണ്ടായത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ സതേൺ റെയിൽവേയുടെ മെഡിക്കൽ ഫെസിലിറ്റീസ് സെന്റർ തുടങ്ങണമെന്ന കമ്മിറ്റി അംഗം എ.കെ.എ നസീറിന്റെ ആവശ്യത്തിന് ജനറൽ മാനേജർ ആർ.എൻ സിംഗ് അനുകൂല മറുപടി നൽകി. യാത്രക്കാരുടെ ദീർഘകാല ആവശ്യമായ തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസിന് (20634, 20633) തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്യാൻ യോഗത്തിൽ തീരുമാനമായി. ഇതിനു പുറമെ, ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്ക് പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആരംഭിക്കണമെന്ന ആവശ്യത്തിലും റെയിൽവേ ബോർഡിന് ശുപാർശ നൽകുമെന്ന് ജി.എം ഉറപ്പുനൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ റെയിൽവേ യാത്രാ...
മരണത്തിന് മുന്നിൽ രക്ഷകരായി മൂന്ന് ഡോക്ടർമാർ; റോഡരികിൽ റേസർ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് അടിയന്തര ശസ്ത്രക്രിയ

മരണത്തിന് മുന്നിൽ രക്ഷകരായി മൂന്ന് ഡോക്ടർമാർ; റോഡരികിൽ റേസർ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് അടിയന്തര ശസ്ത്രക്രിയ

KERALA NEWS
കൊച്ചി: വാഹനാപകടത്തെത്തുടർന്ന് മരണത്തോട് മല്ലടിച്ച യുവാവിന് വഴിയരികിൽ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച് മൂന്ന് ഡോക്ടർമാർ. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്കുലർ-തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവരാണ് അസാധാരണ സാഹചര്യത്തിൽ യുവാവിന്റെ ജീവൻ കാത്തത്.​ഞായറാഴ്ച രാത്രി എട്ടരയോടെ ഉദയംപേരൂർ വലിയംകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നുപേർക്ക് പരിക്കേറ്റത്. ഇതിൽ ബൈക്ക് യാത്രക്കാരനായ ലിനീഷിന്റെ നില അതീവ ഗുരുതരമായിരുന്നു. മുഖത്തെ പരിക്കിനെത്തുടർന്ന് ശ്വാസനാളം രക്തം കട്ടപിടിച്ച് പൂർണ്ണമായും അടഞ്ഞ അവസ്ഥയിലായിരുന്നു. ശ്വാസം കിട്ടാതെ 'റെസ്പിറേറ്ററി അറസ്റ്റ്' എന്ന മരണാസന്നമായ അവസ്ഥയിലേക്ക് ലിനീഷ് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരായ ഡോക്ടർമാർ ഉടൻ തന്നെ ഇടപെടുകയായിരുന്നു.​ആശുപത്രിയിലെത്തിക്കാൻ സ...
തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്തെ 1,191 തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണ സമിതികളുടെ കാലാവധി ഇന്നലെ അവസാനിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂർ, തിരൂർ ബ്ലോക്ക് പഞ്ചായത്തുകള്‍, ചെക്കോട്, തൃക്കലങ്ങോട്, മംഗലം, വെട്ടം, തിരുവനങ്ങാട്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തുകള്‍ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ എന്നിവയുടെ കാലാവധി പിന്നീടാണ് അവസാനിക്കുക. ഇന്നാണ് പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ 10നും കോർപ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക. തെരഞ്ഞെടുക്കപ്പെട്ടവരിലെ മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക. ചടങ്ങിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിൻ്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അധ്യക്ഷൻ,...
ശ്രീനിവാസൻ അന്തരിച്ചു

ശ്രീനിവാസൻ അന്തരിച്ചു

KERALA NEWS
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ പി എ ബക്കര്‌ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ 'ഓടരുത് അമ്മാവാ ആളറിയാം' എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിമയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്....
‘പോറ്റിയെ കേറ്റിയെ’ പാട്ട് വിവാദം: പ്രസാദ് കുഴിക്കാലയെ തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി

‘പോറ്റിയെ കേറ്റിയെ’ പാട്ട് വിവാദം: പ്രസാദ് കുഴിക്കാലയെ തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി

KERALA NEWS
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയ പ്രസാദ് കുഴിക്കാലയെ തള്ളി ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്ത്. പ്രസാദ് കുഴിക്കാല നൽകിയ പരാതിയുമായി സമിതിക്ക് യാതൊരു ബന്ധവുമില്ലെന്ന് ചെയർമാൻ കെ. ഹരിദാസ് വ്യക്തമാക്കി. വിശ്വാസത്തെ സംരക്ഷിക്കാനല്ല, മറിച്ച് കൊള്ള നടത്തിയവരെ സംരക്ഷിക്കാനാണ് പ്രസാദ് കുഴിക്കാല പരാതി നൽകിയതെന്ന് ഹരിദാസ് ആരോപിച്ചു. പ്രസാദ് കുഴിക്കാല നാലുവർഷം മുമ്പ് സമിതിയിൽ ഉണ്ടായിരുന്ന ആളാണെന്നും പിന്നീട് പുറത്തുപോയി സ്വന്തം സംഘടന ഉണ്ടാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുമുന്നണിയുടെ കൊള്ള തുറന്നുകാട്ടുന്നതാണ് ഈ പാട്ടെന്നും സ്വർണക്കൊള്ളയാണ് യഥാർത്ഥത്തിൽ അയ്യപ്പ വികാരത്തെ വ്രണപ്പെടുത്തുന്നതെന്നും കെ. ഹരിദാസ് പറഞ്ഞു. അതേസമയം, പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. പരാതി എഡിജിപി...
ബിഗ് ബോസ് താരം ബ്ലെസ്‌ലി അറസ്റ്റിൽ

ബിഗ് ബോസ് താരം ബ്ലെസ്‌ലി അറസ്റ്റിൽ

KERALA NEWS
മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ബ്ലെസ്‌ലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓൺലൈൻ വഴി തട്ടിപ്പ് നടത്തി ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയെന്ന ഗൗരവകരമായ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. കാക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ രണ്ട് പേർ നിലവിൽ ജയിലിൽ കഴിയുകയാണ്. കൂടാതെ, കേസിൽ ഉൾപ്പെട്ട മറ്റ് എട്ടുപേർ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. കഴിഞ്ഞ ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. കാക്കൂറിന് പുറമെ കോടഞ്ചേരി, താമരശ്ശേരി പരിധികളിലും സമാനമായ...
പാലക്കാട്ട് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ പിടിയില്‍

പാലക്കാട്ട് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ പിടിയില്‍

KERALA NEWS
പാലക്കാട്ട് വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ പിടിയിലായി. പനമണ്ണ സ്വദേശി അഭിജിത്ത് ആണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപേരെ ഒളിവില്‍ പോകാൻ സഹായിച്ചത് അഭിജിത്തെന്ന് പൊലീസ്. തട്ടിക്കൊണ്ടുപോകുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത വ്യവസായി വി.പി മുഹമ്മദാലിക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമർദനം. ക്വട്ടേഷൻ സംഘമാണ് മർദിച്ചതെന്നാണ് കരുതുന്നത്. 70 കോടി ആവശ്യപ്പെട്ടായിരുന്നു മർദനം നെടുമ്ബാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മുഹമ്മദാലി. പട്ടാമ്ബി മുതല്‍ ഇദ്ദേഹത്തെ അക്രമി സംഘം പിന്തുടരുന്നുണ്ടായിരുന്നു. മലപ്പുറം പാലക്കാട് അതിർത്തിയായ തിരുമിറ്റക്കോട് കോഴിക്കാട്ടരി പാലത്തിന് സമീപമാണ് അക്രമി സംഘം സഞ്ചരിച്ച വാഹനം കുറുകെ നിർത്തി, മുഹമ്മദലിയെ തട്ടിക്കൊണ്ടുപോകുന്നത്. തോക്കുചൂണ്ടിയാണ് അക്രമി സംഘം മുഹമ്മദാലിയെ കാറിലേക്ക് കയറ്റുന്നത്. മലപ്പുറം ജില്ലയുടെ ഭാഗത്തേക്കാ...
കൊയിലാണ്ടി MLA കാനത്തിൽ ജമീല അന്തരിച്ചു.

കൊയിലാണ്ടി MLA കാനത്തിൽ ജമീല അന്തരിച്ചു.

KERALA NEWS
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസ് ആയിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. അർബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോൾ കോഴിക്കോടിന് മികച്ച ജില്ലാ പഞ്ചായത്തിനുള്ള അംഗീകാരം നേടിയിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല...
സിവിൽ സർവീസ് കായികമേളയിൽ ഇരട്ട മെഡൽ; പരപ്പനങ്ങാടി സ്വദേശി ദേശീയ മീറ്റിന് യോഗ്യത നേടി.

സിവിൽ സർവീസ് കായികമേളയിൽ ഇരട്ട മെഡൽ; പരപ്പനങ്ങാടി സ്വദേശി ദേശീയ മീറ്റിന് യോഗ്യത നേടി.

KERALA NEWS
​തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവീസ് അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി കെ.ടി. വിനോദ് ദേശീയ തലത്തിലേക്ക് യോഗ്യത നേടി. തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വെച്ച് നടന്ന കായികമേളയിൽ 800 മീറ്ററിൽ ഗോൾഡ് മെഡലും 1500 മീറ്ററിൽ സിൽവർ മെഡലും കരസ്ഥമാക്കിയാണ് വിനോദ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഇരട്ട മെഡൽ നേട്ടത്തോടെ, ബിഹാറിൽ വെച്ച് നടക്കുന്ന ദേശീയ സിവിൽ സർവീസ് മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ കെ.ടി. വിനോദ് അർഹനായി. നിലവിൽ അദ്ദേഹം തിരൂരങ്ങാടി സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടറായി സേവനമനുഷ്ഠിക്കുകയാണ്....

MTN NEWS CHANNEL