വലിയോറ: പാണ്ടികശാല സ്വദേശി പാറക്കൽ അലവിക്കുട്ടി (പൂച്ച്യാപ്പു) മരണപ്പെട്ടു. മക്കൾ: ഹനീഫ, അബീദാദ് ആസിഫ്, ഹബീബ് റഹ്മാൻ വാഫി.
പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദിൽ നടക്കും.
മലപ്പുറം: പുതുപൊന്നാനി കിണർ പരിസരത്ത് വെച്ച് യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ നാലുപേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി സ്വദേശി കാപ്പൂരിന്റെ അൻസാർ എന്ന മങ്കാത്ത അൻസാർ (28), പൊന്നാനി പള്ളിപ്പടി കോയാലിക്കനകത്ത് അബ്ദുൽ മജീദ് (29), മുള്ള റോഡിൽ പുത്തൻപുരയിൽ അബ്ദുൽ ഖാദർ (ശിഹാബ് - 32), മുക്കാടി പറമ്പിൽ അബ്ദുൽ മനാഫ് (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതുപൊന്നാനി സ്വദേശികളായ അഫ്സിനെയും ഷഹീറിനെയും പ്രതികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ യുവാക്കളുടെ കൈ ഒടിയുകയും മൂക്കിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊന്നാനി ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. സി.വി. ബിബിൻ, പ്രബേഷൻ എസ്.ഐ. മഹേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, നാസർ, എസ്. പ്രശാന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വിവിധ ഇടങ്ങളിൽ നി...
പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ 4 സ്ത്രീകളെ പൊലീസ് അറസ്റ്റ‌് ചെയ്‌തു.ആനമങ്ങാട് വളാംകുളം സ്വദേശി വെങ്ങാടൻ ആസ്യ (36), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് സ്വദേശി കാഞ്ഞിരംകുന്ന് അമ്പുക്കാട്ടിൽ കദീജ (35), കച്ചേരിപ്പറമ്പ് കാട്ടുകണ്ടൻ ഷഹർബാൻ (33), കോട്ടോപ്പാടം കൊടക്കാട് ചക്കലക്കുന്നൻ ജുമൈല (36) എന്നിവരെയാണ് സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്.
ഡോക്ടർക്കൊപ്പം ഉണ്ടായിരുന്ന സഹായികളായ അമ്മിനിക്കാട് വളാംകുളം അയനിക്കുന്ന് അശ്വതി (25), പാതായ്ക്കര മഠത്തിൽ പള്ള്യാലിൽ അജിത (37) എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ഗർഭിണിയെ അമിത രക്തസ്രാവം മൂലം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നവജാതശിശു രക്ഷപ്പെട്ടെങ്കിലും മാതാവ് മരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് അക്രമ സംഭവമെന്നും പ്രതികളെല...
കര്‍ണാടക: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കണ്ടെത്തി. കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം പൊലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ശരണ്യയെ ഇന്ന് ജീവനോടെ കണ്ടെത്തിയത്. ട്രക്കിങ്ങിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ശരണ്യയെ വൈകീട്ടോടെ കണ്ടെത്തിയത്. നാലുദിവസം കാട്ടില്‍ കഴിഞ്ഞ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 2ന് ഒറ്റയ്ക്കാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്നേദിവസം രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിന...
തൊടുപുഴ: ഉറവപ്പാറയിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. അച്ഛൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂരിൽ നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ നഫീസത്തുൾ മിസ്‌റിയ (12) ആണ് മരിച്ചത്.
അച്ഛൻ വി എം അഫ്‌സൽ (39), തൊടുപുഴ മങ്ങാട്ടുകവല കളത്തിൽ ഗോകുൽ എസ് രാജ് (26) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മിസ്റിയയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്‌സലിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അവധി ആഘോഷിക്കാൻ തൊടുപുഴയിൽ എത്തിയ കുടുംബം തൊടുപുഴ സമ്മർഫെസ്റ്റ് കണ്ടശേഷം ഉറവപ്പാറ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. അതിശക്തമായ മഴയും കാ...
ഊരകം: ഊരകം പഞ്ചായത്ത് 69-ാം നമ്പർ ബൂത്ത് കുടുംബസംഗമം കുന്നത്ത് പള്ളിയാളി വില്ലേജ് റോഡിൽ ആവേശകരമായി നടന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ അസൈനാർ ഊരകം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കൊരട്ടിക്കൽ ഉമ്മർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ വി.പി. ഉമ്മർ, സി. ചാത്തൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. പി.പി. അബ്ദുറഹ്മാൻകുട്ടി സ്വാഗതവും തൊമ്മങ്ങാടൻ അബ്ദുറഹ്മാൻ നന്ദിയും രേഖപ്പെടുത്തി. ബൂത്ത് പരിധിയിലെ നിരവധി കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു....
വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്തിൽ 25 വർഷക്കാലം മെമ്പർ, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ സുദീർഘമായ സേവനം അനുഷ്ഠിച്ച ചൂരപ്പിലാക്കൽ കുഞ്ഞമ്മദ് മാസ്റ്ററെ വേങ്ങര ജനമൈത്രി പോലീസ് ആദരിച്ചു. അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച ശേഷം പൊതുരംഗത്ത് സജീവമായ ഇദ്ദേഹത്തിന്റെ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് 'സ്നേഹാദരം' എന്ന പേരിൽ ഉപഹാരം നൽകിയത്. വേങ്ങര പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) കെ. പ്രജീഷ് മാസ്റ്റർക്ക് മോമെന്റോ കൈമാറി. ചടങ്ങിൽ റിൻഷാദ്, ഇബ്രാഹിം വെട്ടിക്കാട്ടിൽ, കെ.ടി. അലവിക്കുട്ടി, പറങ്ങോടത്ത് അസീസ്, റുഷ്ദ വെട്ടിക്കാട്ടിൽ, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു....
വേങ്ങര: കക്കാടംപുറം സ്വദേശി പൂളക്കൽ ഹംസ മരണപ്പെട്ടു. പരേതനായ പൂളക്കൽ അവറാൻ കുട്ടിയുടെ മകനാണ്. ദീർഘകാലം കക്കാടംപുറത്ത് ടെക്സ്റ്റൈൽസ് നടത്തിയിരുന്ന ഇദ്ദേഹം പ്രദേശത്തെ സാംസ്കാരിക-വ്യാപാര മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ നടക്കും....
സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ പരാതി നല്‍കി യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. രഘുനാഥ് മേനോൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന തരത്തിലാണ് പ്രചാരണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ചീഫ് ഇലക്ഷൻ ഏജന്റാണ് മലപ്പുറം സൈബർ സെല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഗുരുവായൂർ അമ്പലം മതേതര സർക്കാരിന്റേതാണ്, ഗുരുവായൂർ ദേവസ്വം ബോർഡില്‍ മുസ്‌ലിം ലീഗിന് പ്രതിനിധികളുണ്ടാകും' എന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയ രീതിയിലാണ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാർത്ഥിയെ മതതീവ്രവാദിയായി ചിത്രീകരിക്കാനും സമൂഹത്തില്‍ മതസ്പർദ്ധയും വർഗീയ ചേരിതിരിവും ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് പരാതിയില്‍ പറയുന്നു...
ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി അബൂബക്കർ (55) ഹൃദയാഘാതം മൂലം അന്തരിച്ചു.
മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച വിവാഹം നടക്കാനിരിക്കെയാണ് ആകസ്മികമായ ഈ വേർപാട് സംഭവിച്ചത്. ഒ.ഐ.സി.സി മലപ്പുറം ജില്ല സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു.ബഹ്റൈൻ മലപ്പുറം ഡിസ്‌ട്രിക് ഫോറം എക്സിക്യൂട്ടീവ് അംഗം, മുഹറഖ് മലയാളി സമാജം അംഗം എന്നിവയില്‍ അടക്കം നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളില്‍ നിറ സാന്നിധ്യമായിരുന്നു. ബഹ്‌റൈനിലെ റസ്റ്റാറന്റ് ജീവനക്കാരനായിരുന്നു അദ്ദേഹം....
അരീക്കോട്: നാടിനെ നടുക്കിയ അരീക്കോട് ആലുക്കൽ കൂട്ടക്കൊലക്കേസിലെ പ്രതി മുഹമ്മദ് ഷെരീഫിനെ (45) 13 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ കേരള പോലീസ് പിടികൂടി. ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് പിന്തുടർന്ന് വലയിലാക്കിയത്. 2013-ൽ നടന്ന കൊലപാതകത്തിന് ശേഷം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത ഇയാൾക്കായി കഴിഞ്ഞ 11 വർഷമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. 2013 ജൂലൈ 21-ന് റംസാൻ മാസത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച ആ ദാരുണ സംഭവം നടന്നത്. പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ അരീക്കോട് ആലുക്കലിലെ വെള്ളക്കെട്ടിലേക്ക് ഷെരീഫ് തന്റെ സ്കൂട്ടർ ബോധപൂർവ്വം ഓടിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽ ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവർ കൊല്ലപ്പെട്ടു. സ്കൂട്ടർ നിയന്ത്രണം വിട്ട് വെള്ളത്തിൽ വീണതാണെന്നായിരു...
വേങ്ങര: ആർ.എസ്.എസ്-ബി.ജെ.പി കടന്നുകയറ്റം തടയാനും എൽ.ഡി.എഫിന്റെ ഭരണത്തുടർച്ച പരാജയപ്പെടുത്തി യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനും വേങ്ങര, ഊരകം പഞ്ചായത്ത് വെൽഫെയർ പാർട്ടി കമ്മിറ്റികൾ ജനങ്ങളോട് ആഹ്വാനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാജിയുടെ വിജയത്തിനായി മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ ശക്തമാക്കാൻ പാർട്ടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഘുലേഖ വിതരണവും കുടുംബ യോഗങ്ങളും സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന പ്രത്യേക യോഗത്തിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ പി.പി, ഊരകം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി ചാലിൽ, മണ്ഡലം സെക്രട്ടറി അഷ്‌റഫ് പാലേരി, യൂസുഫ് കുറ്റാളൂർ, റഹീം ബാവ, ഹംസ എം.പി, പരീക്കുട്ടി, കുഞ്ഞിമൊയ്‌ദീൻ ഗാന്ധിക്കുന്...
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽനിന്ന് പണവും സ്വര്‍ണനാണയങ്ങളും മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരിയെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ചേളന്നൂര്‍ സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ മിനിയെയാണ് (44) പോലീസ് പിടികൂടിയത്.
എരഞ്ഞിപ്പാലം സ്വദേശി ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലെ സ്കൈലൈൻ മെഡോസ് വില്ലയിലെ ഫ്ലാറ്റിലായിരുന്നു മോഷണം നടന്നത്. 50,000 രൂപയും ഓരോ പവന്‍ വീതം തൂക്കം വരുന്ന 20 സ്വര്‍ണ നാണയങ്ങളുമാണ് പ്രതി കവർന്നത്. സ്വർണവും പണവും നഷ്ടപ്പെട്ടതിനെത്തുടർന്ന് ഷാഹിദ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ വീട്ടിലെ ജോലിക്കാരി തന്നെയാണെന്ന് പോലീസ് കണ്ടെത്തിയത്. നടക്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ ഷൈനിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ കിര...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനമാണ് പത്രികയിലെ പ്രധാന ആകർഷണം. ഇതിനുപുറമെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ വീതം പോക്കറ്റ് മണി, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്' തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്നും യു.ഡി.എഫ് ഉറപ്പുനൽകുന്നു. ക്ഷേമ പെൻഷനുകൾ ജനങ്ങളുടെ അവകാശമായി മാറ്റുമെന്നും ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ കമ്മീഷൻ രൂപീകരിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി ...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസനത്തിലും ജനക്ഷേമത്തിലും ഊന്നിയുള്ള എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടതുമുന്നണിയുടെ പ്രകടന പത്രിക പ്രകാശനം ചെയ്തത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനമാണ് പത്രികയിലെ പ്രധാന ആകർഷണം. കൂടാതെ, 2026-27 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായി നൽകുമെന്നും പത്രിക ഉറപ്പുനൽകുന്നു. വൈദ്യുതി മേഖലയിൽ പവർ കട്ട് ഇല്ലാത്ത സാഹചര്യം തുടരുമെന്നും പത്രികയിൽ വ്യക്തമാക്കുന്നു.സ്ത്രീ ശാക്തീകരണത്തിന് മുൻതൂക്കം നൽകുന്ന പദ്ധതികളുടെ ഭാഗമായി 50 ശതമാനം സ്ത്രീകൾക്ക് ജോലി ഉറപ്പുവരുത്തും. കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും ഇതിന് നേതൃത്വം നൽകും. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കുക, സമ്പൂർണ...
വേങ്ങര: വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങാനിയിലുള്ള മെറ്റൽ വ്യാപാര സ്ഥാപനം കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവും കുറവാ സംഘാംഗവുമായ തമിഴ്‌നാട് തൃച്ചിനാപ്പള്ളി അണ്ണാ നഗർ സ്വദേശി അരുൺകുമാർ എന്ന വടിവേലു അരുണിനെയാണ് (30) മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും വേങ്ങര പോലീസും ചേർന്ന് മഞ്ചേരി കാരാപറമ്പിൽ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 18-ന് പുലർച്ചെയാണ് ചെങ്ങാനിയിലെ സ്ഥാപനത്തിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതി പണം, വെൽഡിങ് കേബിൾ ബണ്ടിലുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, മൊബൈൽ ഫോൺ എന്നിവ കവർന്നത്. തൃശ്ശൂർ, ഒല്ലൂർ, പഴയന്നൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട, തിരൂർ, താനൂർ, പരപ്പനങ്ങാടി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കോടതിയിൽ...
കൊടിഞ്ഞി: പനക്കത്തായം എൽ.പി. സ്കൂളിന്റെ 104-ാം വാർഷികാഘോഷങ്ങൾക്കും യാത്രയയപ്പ് സമ്മേളനത്തിനും ആവേശകരമായ സമാപ്തി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടികളിൽ ആദ്യദിനം വിദ്യാർത്ഥികളുടെ കലാവിരുന്നുകളും രണ്ടാം ദിനം സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച 'ധ്വനി 2k26' കലാനിശയും അരങ്ങേറി. പ്രമുഖ ചലച്ചിത്ര താരം നിർമ്മൽ പാലാഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു. 31 വർഷത്തെ സ്തുത്യർഹമായ സർവീസിന് ശേഷം വിരമിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ ദിനേശ് കുമാറിന് ജന്മനാട് ഹൃദ്യമായ യാത്രയയപ്പാണ് നൽകിയത്. വിവിധ ക്ലബ്ബുകളുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സ്നേഹോപഹാരങ്ങൾ ചടങ്ങിൽ അദ്ദേഹത്തിന് സമ്മാനിച്ചു. പി.ടി.എ. പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് റിയാസ് ഇല്ലത്ത്, എം.ടി.എ. പ്രസിഡന്റ് സുമയ്യ മറ്റത്ത്, മുൻ പി.ടി.എ. പ്രസിഡന്റ് പാലക്കാട്ട് അബ്ദുൽ ഹമീദ്, അഡ്വ. ഷമീർ, ഫാറൂഖ് പത്തൂർ, വി.കെ. ഷമീന, പി.പി. മൻസൂർ, എം. സക്...
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അസം സ്വദേശികളായ ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം. പെരുമ്പാവൂർ മുടിക്കലിലെ 'എ.എം. വിനീർ' എന്ന പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെയുള്ള ആറംഗ സംഘം പ്ലൈവുഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന 'കോർ' ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവാവിന്റെ പല്ലുകൾ ഒടിയുകയും മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ...
പൊന്നാനി ദേശീയപാതയിൽ ബാർലിക്കുളത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മരണപ്പെട്ടു. പൊന്നാനി ആർ.വി ഹാളിന് സമീപം താമസിക്കുന്ന തട്ടേക്കാനകത്ത് ഇബ്രാഹിമിൻ്റെ മകൻ അൻസിഫ് (19), പള്ളപ്രം സ്വദേശി മാലിക്കുളം അലിയുടെ മകൻ അസ്ലം (19) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ പള്ളപ്രം സ്വദേശി അൻഷിയെ ഗുരുതരാവസ്ഥയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട അൻസിഫും അസ്ലമും പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും....
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയിൽ ചെയ്ത കേസിൽ പ്രതി മുഹമ്മദ് റോഷനെ പോലീസ് പിടികൂടി. അങ്ങാടിപ്പുറത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജ ദൃശ്യങ്ങളും വീഡിയോകളും കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എഫ്.ഐ.ആർ വ്യക്തമാക്കുന്നത്. കാപ്പ കേസ് പ്രതി കൂടിയായ മുഹമ്മദ് റോഷൻ ദീർഘനാളായി ഒളിവിലായിരുന്നു. 'Shan shanu' എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു തങ്ങൾക്കെതിരായ അപകീർത്തികരമായ പ്രചാരണം നടന്നത്. മാർച്ച് 21-നാണ് ഈ അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിന് മുൻപ് ജനുവരി 31-ന് മുഹമ്മദ് റോഷൻ, പാണക്കാട് മോയീൻ അലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചു വരുത്തി അവ്യക്തമായ ദൃശ്യങ്ങളും വീഡിയോകളും കാണിച്ച് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 15 കോടി രൂപ നൽകണ...