ഷെയർ ചെയ്ത ഏവർക്കും നന്ദി വേങ്ങര സ്റ്റേഷൻ ക്രൈം 442/2025 u/s 57 of KP Act ആയി രജിസ്റ്റർ കേസ് മണ്ണിൽതൊടി നൗഷാദ് എന്ന ആളെ കണ്ടെത്തിയിട്ടുണ്ട്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക
E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com
കിഴിശ്ശേരി: മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കിഴിശ്ശേരി പുല്ലഞ്ചേരി ആനപ്പിലാക്കൽ താമസിക്കുന്ന കൊളത്തൊടി കുഞ്ഞാൻ എന്ന അഹമ്മദ് ആണ് മരണപ്പെട്ടത്. വീടിന് തൊട്ടടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ മരം മുറിക്കുന്നതിനായി മരത്തിൽ കയറിയതായിരുന്നു. മരത്തിന്റെ ചില്ലകൾ ഏകദേശം വെട്ടി കഴിഞ്ഞിരുന്നു. ഇതിനിടെ കാൽ തെന്നി വീഴുകയും കഴുത്തിൽ കെട്ടിയിരുന്ന കയർ കുരുങ്ങുകയുമായിരുന്നു. ഉടൻ നാട്ടുകാർ മഞ്ചേരി ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മരത്തിൽ നിന്ന് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തെങ്ങ് കയറ്റമാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. മയ്യിത്ത് തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും പുല്ലഞ്ചേരി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം നടത്തുകയും ചെയ്യും.
നിങ്ങൾ വാർത്തകൾ അറിയാന്‍...
വേങ്ങര ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ടൗണിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായതോടെ കാൽനട യാത്രക്കാർക്കു പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് പരാതി നൽകിയത്. ഗതാഗതക്കുരുക്ക് കാരണം ടൗണിലൂടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഈ സമയങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ പോലും ഏറെ പ്രയാസമാണ്. ബോയ്‌സ് ഹൈസ്ക്കൂൾ ജങ്ഷൻ മുതൽ അമ്മാഞ്ചേരിക്കാവ് വരെയുള്ള ഒന്നര കിലോമീറ്റർ വാഹനമോടിക്കാൻ ചിലപ്പോൾ മണിക്കൂറോളം വേണ്ടിവരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും, വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കണമെന്നും, പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഗതാഗത...
കൊണ്ടോട്ടി നീറാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. വീടിന്റെ പിന്നിലെ തോട്ടത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. മുഹമ്മദ് ഷായെ തോട്ടത്തിൽ നിലത്ത് വീണുകിടക്കുന്ന നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബിയുടെ അനാസ്ഥ കാരണം. ഇന്നലെ രാത്രി പൊട്ടി വീണ വൈദ്യുതിലൈൻ രാത്രി തന്നെ ഫോണിൽ വിവരം അറിയിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് ഒരു മണിവരെ ഓഫ് ആക്കാത്തതാണ് അബദ്ധത്തിൽ ഇയാൾ ലൈനിൽ തട്ടി മരണപ്പെടാൻ കാരണമായത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുകE MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്ബോഴാണ് ഷോക്കേറ്റത്. രാവിലെ സ്കൂളില്‍ കളിക്കുന്നതിനിടെ മിഥുനിന്‍റെ ചെരിപ്പ് കെട്ടിടത്തിലെ മേല്‍ക്കൂരിലെ ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറി. എന്നാല്‍ കെഎസ്‌ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ തട്ടിയാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.അതേസമയം, കെട്ടിടത്തിന് മുകളിലൂടെ കെഎസ്‌ഇബി ലൈൻ പോകുന്നുണ്ടെന്നാണ് അറിഞ്ഞതെന്ന് കോവൂർ കുഞ്ഞുമോൻ എംഎല്‍എ മീഡിയവണിനോട് പറഞ്ഞു.ചെരിപ്പ് എടുത്ത് ഇറങ്ങുന്ന സമയത്ത് ലൈനില്‍ തട്ടിയതാണെന്നാണ് അറിയുന്നത്.സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ഉടനെ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നു...
Health & Tips
ലോകത്ത് മരണത്തിനു കാരണം ആകുന്ന പ്രധാന രോഗങ്ങളില്‍ ഒന്നായി തുടരുന്ന ഹൃദ്രോഗം, പലപ്പോഴും നേരത്തേ ശ്രദ്ധയില്‍പ്പെടാതെ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. പലരിലും വര്‍ഷങ്ങളോളം ലക്ഷണങ്ങളൊന്നും പ്രകടമാകാതെ അടുത്ത് ഹൃദയാഘാതം പോലുള്ള അപകടങ്ങള്‍ സംഭവിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ വെളിപ്പെടുന്നത്. ഇതു പോലുള്ള അപകടം ഒഴിവാക്കാന്‍ ആരോഗ്യമുള്ളവര്‍ പോലും പതിവായി ആരോഗ്യപരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ സാഹചര്യമുള്ളവര്‍ വളരെ അധികം ജാഗ്രത പാലിക്കണം. ഹൃദ്രോഗങ്ങള്‍ മുന്നറിയിക്കാന്‍ ചര്‍മം നല്‍കുന്ന ചില ലക്ഷണങ്ങളുണ്ട്. ഇവ പെട്ടെന്ന് ശ്രദ്ധയില്‍പെട്ടാല്‍ ചികിത്സ ആവശ്യമായി വരും.
കാല്‍പാദങ്ങളിലും കാലുകളിലും വീക്കംഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുമ്പോള്‍ ശരീരത്തില്‍ ദ്രാവകങ്ങള്‍ അടിഞ്ഞുകൂടി വീക്കം രൂപപ്പെടും. കാല്‍പാദങ്ങ...
തിരൂരങ്ങാടി: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടഷൻ നൽകിയ സഹോദരനടക്കം മൂന്ന് പേർ പിടിയിൽ. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പൻതൊടിക നൗഷാദ് (36), ക്വട്ടേഷൻ സംഘാംഗങ്ങളായ മുഹമ്മദ് അസ്‌ലം (20), സുമേഷ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ആറിന് മലപ്പുറം തിരൂരങ്ങാടിയിലാണ് കേസിനസ്പദമായ സംഭവം നടന്നത്. സഹോദരനായ മുഹമ്മദലിയെ (43) വധിക്കാനാണ് നൗഷാദ് ക്വട്ടേഷൻ നല്‍കിയത്. പുലർച്ചെ 4.50ന് പ്രഭാത നിസ്കാരത്തിനായി ബൈക്കില്‍ പോകവേ റോഡില്‍ വെച്ച് മുഹമ്മദ് അസ്‌ലം, സുമേഷ് എന്നിവർ മുഹമ്മദലിയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുഹമ്മദലിയുടെ പിതാവിൻ്റെ രണ്ടാം ഭാര്യയിലുള്ള മകനാണ് നൗഷാദ്. ഇ...
തൃശൂർ: ഇരിങ്ങാലക്കുട തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യുവതി ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ (31), വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38)എന്നിവരാണ് അറസ്റ്റിലായത്. യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിലുന്നു. 2025 ജനുവരി 22നാണ് യുവാവ് ആത്മഹത്യചെയ്തത്. യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭർത്താവായ ജീവൻ, അഖിലയുടെ സഹോദരൻ അനൂപ് എന്നിവർ ജനുവരി 22 ന് രാത്രി 08.45 മണിയോടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടിൽ കയറി വന്ന് ബഹളം ഉണ്ടാക്കുകയും യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ഫോൺ ബലമായി പിടിച്ച് വാങ്ങി കൊണ്ട് പോവുകയും വിവാഹം...
വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം. മീശ വടിക്കാത്തത് ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വൈത്തിരി പുതുശ്ശേരി വീട്ടിൽ ഷയാസിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ ഷയാസിന്റെ നടുവിന് ചവിട്ടേൽക്കുകയും പിൻ കഴുത്തിലും കൈകാലുകളിലും പരിക്കേൽക്കുകയും ചെയ്തു. മറ്റ് ഡിപ്പാർട്മെന്റുകളിലെ വിദ്യാർത്ഥികളാണ് കൂട്ടം ചേർന്ന് മർദ്ദിച്ചതെന്ന് ഷയാസ് പറഞ്ഞു. നാല് ദിവസം മുമ്പാണ് സയൻസ് വിഭാഗത്തിൽ ഷയാസ് പ്രവേശനം നേടിയത്. ആദ്യ ദിവസം താടിയും മീശയും വടിക്കാൻ ആവശ്യപ്പെട്ടു. ഭയം മൂലം താടി വടിച്ചാണ് ക്ലാസിൽ പോയത്. മീശ വടിക്കാത്തത് ചോദ്യം ചെയ്താണ് ഭീഷണിപ്പെടുത്തിയത്. ഷർട്ടിന്റെ ബട്ടൺ അഴിച്ചിടാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൂട്ടം ചേർന്ന് മർദ്ദിച്ചതെന്ന് ഷയാസ് പറഞ്ഞു. നിയമനടപടിയുമായി മു...
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം അമാന ആശുപത്രിയിലെ ജീവനക്കാരിയുടെ മരണത്തില്‍ മുൻ മാനേജർക്കെതിരേ പൊലീസില്‍ പരാതി. മാനേജറായിരുന്ന അബ്ദുറഹിമാന്‍റെ മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവുമാണ് കോതമംഗലം സ്വദേശിയായ ജീവനക്കാരി അമീനയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയായ അമാന ആശുപത്രിയിലെ ജീവനക്കാരി അമീന മരിച്ചത്. അമിതമായി മരുന്നുകള്‍ കഴിച്ച് അവശനിലയിലായ അമീനയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. സംഭവത്തിന് അസ്വഭാവിക മരണത്തിന് കേസെടുത്ത് കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് 20 കാരിയായ ജീവനക്കാരി ആശുപത്രിയിലെ മാനേജര്‍ എൻ. അബ്ദുറഹ്മാനില്‍ നിന്ന് വലിയ തോതിലുള്ള മാനസിക പീഡനവും സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിരുന്നുവെന്ന് സപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചത്. മരിച്ച അമീനക്ക് മാത്രമല്ല മ...
ഊരകം: കുറ്റാളൂർ - കാരാത്തോട് എം എൽ എ റോഡിൽ ഊരകം നെല്ലിപ്പറമ്പ് വളവിൽ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു. കഴിഞ്ഞ വർഷമുണ്ടായ ഇട മഴയെ തുടർന്നാണ് യുടേൺ വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് റോഡിൻ്റെ ഒരു ഭാഗം താഴ്ചയിലേക്ക് അടർന്ന് വീണത്. തുടർന്ന് ഒരു ഭാഗത്ത് ടാർ വീപ്പകൾ വച്ച് ഗതാഗതം നിയന്ത്രിച്ചു വിടുകയായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയെ തുടർന്ന് താഴ്ചയിൽ നിന്ന് കെട്ടി പൊക്കിയ റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ കൂടി അടർന്ന് വീഴുകയായിരുന്നു. എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് അടിയന്തിര പരിഹാരം എന്ന നിലയിൽപൊതുമരാമത്ത് വകുപ്പ് ചാക്കിൽ മണ്ണ് നിറച്ച് താൽക്കാലിക സംരക്ഷണ ഭിത്തി നിർമ്മിച്ചാണ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചത്. ടെണ്ടർ നടപടികൾ വേഗത്തിലാക്കി പൂർത്തീകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ഓവുചാൽ, സ...
മൂന്ന് കൊല്ലം മുൻപ് കാക്ക കൊത്തിപ്പറന്ന വള തിരിച്ചുകിട്ടിയതാണ് ഇപ്പോൾ എല്ലാവരെയും അമ്പരിപ്പിക്കുന്നത്. മലപ്പുറം മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ആണ് രസകരമായ സംഭവം നടന്നത്. കൃത്യമായി പറഞ്ഞാൽ 2022 ഫെബ്രുവരി 24 തൃക്കലങ്ങോട് പെരുമ്പത്തില്‍ സുരേഷിന്‍റെ മരുമകളും മകൻ ശരത്തിന്‍റെ ഭാര്യയുമായ ഹരിത പതിവുപോലെ അലക്കുകയായിരുന്നു. കയ്യിലെ വള തൊട്ടടുത്ത് ഊരിവെച്ച് വീട്ടിലെ കുളിമുറിയ്ക്കു സമീപമായിരുന്നു അലക്കൽ. എന്നാല്‍ എവിടെ നിന്നോ പറന്നു വന്ന ഒരു കാക്ക സ്വർണ വളയും കൊതിക്കൊണ്ട് പറന്നു. നിമിഷ നേരംകൊണ്ട് സംഭവിച്ചത് എന്താണെന്ന് മനസിലാക്കുമ്പോഴേക്കും കാക്ക സ്ഥലം കാലിയാക്കിയിരുന്നു. കാക്കയുടെ പിന്നാലെ ഹരിത ഓടിയെങ്കിലും കാക്ക പറന്നു. വീട്ടുകാർ സമീപത്തെ സ്ഥലത്തെല്ലാം ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും വള കണ്ടെത്താനായില്ല. ഒന്നര പവൻ തൂക്കം വരുന്ന വള എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യം മനസിലാക്കാൻ കുടു...
തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി. കേസെടുക്കാന്‍ തൊടുപുഴ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. കേരളത്തില്‍ വര്‍ഗീയത കൂടുന്നുവെന്നതടക്കമുള്ള പരാമർശങ്ങളായിരുന്നു പി സി ജോർജ് നടത്തിയത്. മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് മാറുന്നത് ഗുണകരമല്ലെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. ഇക്കാര്യം മുസ്‌ലിം സമൂഹം കൂടി പരിശോധിക്കണം. രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട. ഇതിന്റെ പേരില്‍ വേണമെങ്കില്‍ പിണറായിക്ക് ഒരു കേസ് കൂടി തന്റെ പേരില്‍ ...
കൊച്ചി: എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായാണ് സംഘം ലഹരിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇവർക്ക് എവിടെ നിന്നാണ് ലഹരിയെത്തിയതെന്നതടക്കം അന്വേഷിക്കും. ...
വേങ്ങര: ലഹരി വ്യാപനം തടയുന്നതിന് ബഹുജന പങ്കാളിത്തത്തോടുകൂടി കര്‍മ്മ സേന രൂപീകരിക്കണം. ബഹുജന പങ്കാളിത്തത്തോടുകൂടി കര്‍മ്മ സേന രൂപീകരിച്ച് ലഹരി വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്ന് കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മനരിക്കല്‍ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ ഊരകം ഉദ്ഘാടനം ചെയ്തു , സംസ്ഥാന സെക്രട്ടറി വിസി ചേക്കു മുഖ്യ പ്രഭാഷണം നടത്തി , സംസ്ഥാന മുഖ്യ രക്ഷാധികാരി അലവിക്കുട്ടി ബാഖവി ക്ലാസ് എടുത്തു. സംസ്ഥാന ജില്ലാ ഭാരവാഹികളായ ടി മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആര്‍ നഗര്‍, എന്‍ ടി മൈമൂന മെമ്പര്‍, മണ്ണില്‍ ബിന്ദു, ജമീല സി, ഉണ്ണി തൊട്ടിയില്‍, റൈഹാനത്ത് ബീവി, ബേബി എസ് പ്രസാദ്, ഷാഹിദാ ബീവി, റഷീദ കണ്ണമംഗലം, അസൂറ ബീവി, ജുബൈരിയ തുടങ്ങിയവര്‍ സംസാരിച്ചു. ലുഖ്മാനുല്‍ ഹക്കീം സ്വാഗതവും ഷക്കീല വേങ്ങര നന്ദിയും പറഞ്ഞു....
ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി നായ്യത്തൂർ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാർ: ഹാജറ, തസ്നീമ, ഉമ്മുകുൽസു....
വേങ്ങര : ഇരിങ്ങല്ലൂരിലെ കുറിഞ്ഞിക്കാട്ടിൽ ആയുർവേദ ഔഷധ നിർമ്മാണശാലയിലേക്ക് ഇരിങ്ങല്ലൂർ ഈസ്റ്റ് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ അറിവു പര്യടനം പ്രകൃതിയോടും പരമ്പരാഗത വൈദ്യശാസ്ത്രത്തോടുമുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായകമായി. ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സസ്യങ്ങളെയും, വിവിധ ഘട്ടങ്ങളിലൂടെയുള്ള മരുന്നു നിർമാണത്തെയും കുറിച്ച് വിദഗ്ധർ കുട്ടികളോട് വിശദീകരിച്ചു. പ്രായോഗിക വിദ്യാഭ്യാസത്തിന്റെ മികച്ച ഉദാഹരണമായിരുന്നു ഈ സന്ദർശനം. ഫാക്ടറിയിലെ മെഷീനുകളുടെ പ്രവർത്തനം, തൊഴിലാളികളുടെ പങ്ക്, ഉൽപ്പന്നങ്ങളുടെ വളർച്ചയിലുളള ഘട്ടങ്ങൾ തുടങ്ങി നിരവധി അനുഭവങ്ങൾ കുട്ടികളുടെ കൗതുകത്തെ ഉണർത്തി. സന്ദർശനം കുട്ടികളിൽ നിരവധി ചോദ്യങ്ങൾ ഉണ്ടാക്കി. പാഠപുസ്തകത്തിനപ്പുറമുള്ള അറിവിന്റെ വാതിലുകൾ ഈ വിജ്ഞാനയാത്രയിലൂടെ വിദ്യാർത്ഥികൾക്ക് മുമ്പിൽ തുറക്കപ്പെട്ടു. പ്രധാനധ്യാപകൻ അലക്സ് തോമസ്, മൊയ്തി എ.കെ, സക്കീന എം.പി...
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനാണെന്ന് സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം ചോദിച്ചു. മുസ്ലീം സമുദായത്തെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. 'ചര്‍ച്ച ചെയ്താല്‍ അതിന്റെതായ ഫലം ഉണ്ടാകും. മനുഷ്യന്മാര്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നത് ഗുണം ചെയ്യുമല്ലോ. എല്ലാ ഗവണ്മെന്റുകളും അങ്ങനെയല്ലേ ചെയ്യുക?. മുസ്ലീം സമുദായത്തൈ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യം സമുദായ സംഘടനകള്‍ നോക്കണ്ടെന്ന് മന്ത്രി പറഞ്ഞാല്‍ ജനങ...
ചേറൂർ കാപ്പിൽ മഹല്ല് കാരണവരും പള്ളി, മദ്രസ എന്നിവയുടെ ദൈനദിന കാര്യങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന എറമ്പത്തിൽ മുഹമ്മദ് ഹാജി മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ചേറൂർ കാപ്പിൽ മഹല്ല് ഖബർസ്ഥാനിൽ വൈകുന്നേരം 5.30 നടക്കും
കൊച്ചി: കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാനുള്ള ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച ഡബിള്‍ ഡക്കര്‍ സര്‍വീസുകളുടെ മാതൃകയിലാണ് കൊച്ചിയിലും ഡബിള്‍ ഡക്കര്‍ എത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കെഎസ്ആര്‍ടിസി ജെട്ടി സ്റ്റാന്‍ഡില്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കൊച്ചി ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നു വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈന്‍ ഡ്രൈവ്, കാളമുക്ക്, വല്ലാര്‍പാടം ചര്‍ച്ച്, ഹൈകോര്‍ട്ട് വഴി വൈകിട്ട് 7.40ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കില്‍ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കില്‍ 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഫിറ്റ്‌ന...