Sunday, March 1News That Matters
Shadow

KERALA NEWS

ഓണ്‍ലൈൻ ലോണെടുത്തു; നഗ്ന ഫോട്ടോകള്‍ അയക്കുമെന്ന് ഭീഷണി, യുവതി ജീവനൊടുക്കി

ഓണ്‍ലൈൻ ലോണെടുത്തു; നഗ്ന ഫോട്ടോകള്‍ അയക്കുമെന്ന് ഭീഷണി, യുവതി ജീവനൊടുക്കി

KERALA NEWS
ഓണ്‍ലൈൻ ലോണ്‍ എടുത്ത യുവതി ലോണ്‍ നല്‍കിയവരുടെ ഭീഷണിയെ തുടർന്ന് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. ഉച്ചയോടെ ഇവരെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകള്‍ അയച്ചു നല്‍കുമെന്ന് പറഞ്ഞ് ഓണ്‍ലൈൻ ലോണ്‍ ദാദാക്കള്‍ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറയുന്നു. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം തുടങ്ങി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നു പോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകള്‍ മൊഴി നല്‍കിയതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്.

ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നു പോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകള്‍ മൊഴി നല്‍കിയതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്.

KERALA NEWS
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നുപോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകള്‍ മൊഴി നല്‍കിയതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രൂപകരിച്ചതിന് ശേഷമാണ് നടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പുറത്തുപറയാന്‍ തുടങ്ങിയത്. ഈ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡബ്ല്യുസിസി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപികരിച്ചു. ഈ ഗ്രൂപ്പിലെ വിവരങ്ങള്‍ പുറത്തുപോകില്ലെന്ന് വ്യക്തമായതോടെയാണ് പലരും കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് അവസരം നിഷേധിച്ചു. ഡബ്ല്യുസിസി സ്ഥാപക അംഗമായ നടി സംഘടന വിട്ടുപോയതോടെ അവര്‍ക്ക് ധാരാളം അവസരം ലഭിച്ചു. സിനിമയിലെ മാഫിയ സംഘത്തെക്കുറിച്ച് സംസാരിച്ച പ്രമുഖ നടനതെതിരേയും പ്രതികാര നടപടിയുണ്ടായി. ഈ നടനെ സിനിമയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമങ്ങള്‍ ഉണ്ടാ...
പ്രാവാസി വനിതകള്‍ക്കായി നോര്‍ക്ക വനിതാസെല്‍

പ്രാവാസി വനിതകള്‍ക്കായി നോര്‍ക്ക വനിതാസെല്‍

KERALA NEWS
കേരളീയരായ പ്രവാസിവനിതകളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുളള നോര്‍ക്ക റൂട്ട്സിന്റെ ഏകജാലക സംവിധാനമാണ് എന്‍.ആര്‍.കെ വനിതാസെല്‍. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കോ അവരുടെ പ്രതിനിധികൾക്കോ നോര്‍ക്ക വനിതാ സെല്‍ ഹെല്‍പ്പ്ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിലൂടെയും womencell.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡി മുഖേനയും പരാതികള്‍ അറിയാക്കാവുന്നതാണ്. ഇതോടൊപ്പം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാലായും പരാതികള്‍ കൈമാറാം. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും സംവിധാനമുണ്ട്. വിസ, പാസ്‌പോർട്ട് സംബന്ധമായ പ്രശ്നങ്ങൾ, നാട്ടിലേക്ക് മടങ്ങൽ, തൊഴിൽ കരാര്‍ലംഘനങ്ങള്‍, വേതനം ...
ഓട്ടോ റിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ്

ഓട്ടോ റിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ്

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി.ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിർത്തിയില്‍ നിന്ന് 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ പെർമിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോറിക്ഷ, സീല്‍റ്റ് ബെല്‍റ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളില്‍ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ക്കിടയില്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തലയോഗം വിലയിരുത്തി. യോഗത്തിലെ ചർച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറ...
പ്രവാസി കോൺഗ്രസ്‌ എസ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി.

പ്രവാസി കോൺഗ്രസ്‌ എസ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി.

KERALA NEWS
കടലുണ്ടി പുഴയുടെ ഇരു കരകളിലും സംരക്ഷണ ഭിത്തികെട്ടി അപകട ഭീഷണി ഒഴിവക്കണം: പ്രവാസി കോൺഗ്രസ്‌ എസ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി. ജില്ലയിലെ തിരുരങ്ങാടി മുൻസിപ്പാലിറ്റിയുടെയും വേങ്ങര പഞ്ചായത്തിന്റെയും ഇടയിലൂടെ ഒഴുകുന്ന കടലുണ്ടി പുഴയുടെ ഇരു വശങ്ങളുടെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞു സ്കൂളും അനേകം വീടുകളും അപകട ഭീഷണി നേരിടുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് വേണ്ടി " ബാക്കിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് " മുതൽ മമ്പുറം പാലം വരെ കടലുണ്ടി പുഴയുടെ ഇരു കരകളിലും സംരക്ഷണ ഭിത്തി കെട്ടി ഭയ രഹിത ജീവിതം ഉറപ്പാക്കണം എന്ന് പ്രവാസി കോൺഗ്രസ്‌ എസ് മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സി വി അബ്ദുസ്സമദ് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്...
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

KERALA NEWS
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു.മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ ആടുജീവിതം) അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്ബാടി (ആടുജീവിതം)മികച്ച പിന്നണിഗായകൻ - വിദ്യാധരൻ മാസ്റ്റർമികച്ച പിന്നണ...
സബീനക്ക് ധീരതക്കുള്ള അവാർഡ്

സബീനക്ക് ധീരതക്കുള്ള അവാർഡ്

KERALA NEWS
ചെന്നൈ: ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ചൂരൽമലയിൽ ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തി നഴ്സ് സബീനക്ക് ധീരതക്കുള്ള അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാര്. Tamil Nadu honors Brave Nurse sabeena with prestigious Awards. രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനത്തിൽ മുണ്ടക്കൈയിലേക്ക് താൽക്കാലികമായി ഒരുക്കിയ വടത്തിൽ തൂങ്ങി മറുകരയിലെത്തി പരിക്കേറ്റവരെ പരിചരിച്ച നഴ്സ് സബീനയുടെ ആത്മധൈര്യത്തിന് ആണ് അവാര്ഡ് ലഭിച്ചത്. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ സബീനയുടെ പ്രവർത്തി ആണ് അവാർഡിനു പരിഗണിച്ചത്. ആരോഗ്യ മന്ത്രിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.തമിഴ്നാട് നീലഗിരി സ്വദേശിനിയായ സബീനയ്ക്ക് ധീരതയ്ക്കുള്ള കല്‍പന ചൗള പുരസ്കാരം നല്‍കിയാണ് തമിഴ്നാട് ആദരിക്കുന്നത്. തമിഴ്നാട് ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഹ്യൂമാനിറ്റി (എസ്.ടിഎ...
റോഡപകടം: ശ്രദ്ധക്കുറവും മുൻകരുതലില്ലായ്മയും മൂലം: റാഫ്

റോഡപകടം: ശ്രദ്ധക്കുറവും മുൻകരുതലില്ലായ്മയും മൂലം: റാഫ്

KERALA NEWS
തൃശൂർ :മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം മൂലമുള്ള ഡ്രൈവർമാരുടെ ശ്രദ്ധക്കുറവുകളും റോഡ് സുരക്ഷാ മുൻകരുതലുകളില്ലാത്തതും വാഹനാപകടങ്ങൾ വർദ്ധിക്കാൻ കാരണമാവുന്നതായി റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. റോഡ് അപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും തമിഴ്നാടും മഹാരാഷ്ട്രയും കഴിഞ്ഞാൽപ്പിന്നെ കേരളമാണ്. സംസ്ഥാനത്ത് തൃശ്ശൂർ ജില്ലാ മൂന്നാം സ്ഥാനത്തേക്ക് അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലീസ്,മോട്ടോർ വാഹന,എക്സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് വിപുലമായ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു വരുന്നതായി അറിയിച്ചു. . റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം സ്പെഷ്യൽ കൺവെൻഷനും റോഡു സുരക്ഷ സമ്മേളനവും എമറാൾഡ് ഹോട്ടൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നദ്ദേഹം. ജില്ല പ്രസിഡണ്ട് കെടി പിയൂസ് അധ്യക്ഷനായിരുന്നു. ടി ഐ കെ മൊയ്തു, എഎസ് ധനഞ്ജയൻ, ഉഷ ജോയി, ടിഎൻ ജയരാജ്,ശശി നെല്ലിശ്ശേരി, ഇന്ദിര ഉത്തമൻ,കെ വി...
ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം: ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു

ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം: ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു

KERALA NEWS
ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നടപടി. കോഴിക്കോട് മൂഴിക്കൽ എം ആർ ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റേതാണ് നടപടി. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക. ബർഗർ കഴിച്ച രണ്ട് പേർക്ക് ഛർദി. ഇരുവരും ചികിത്സയിലാണ്. ചിക്കൻ ബർഗറിലാണ് പുഴുവിനെ കിട്ടത്. ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരു ബർഗർ പൂർണമായി ഇരവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്ത ദിവസം രണ്ടു പേർക്കും ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വേങ്ങര സ്റ്റേഷനിലെ സിറാജുദ്ധീൻ അർഹനായി

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വേങ്ങര സ്റ്റേഷനിലെ സിറാജുദ്ധീൻ അർഹനായി

KERALA NEWS
പോലീസ് സേനയിലെ മികച്ച സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രി യുടെ പോലീസ് മെഡലിന് പെരുവള്ളൂർ കാടപ്പടി സ്വദേശി കൊറലോട്ടി സിറാജുദ്ധീൻ അർഹനായി. വേങ്ങര പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസർ ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ Commendation ലെറ്റർ, ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദന പത്രം,130 ഓളം ഗുഡ് സർവീസ് എൻട്രി എന്നീ പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലും അംഗമായ ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഗാർഹിക പീഡനക്കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റില്‍.

ഗാർഹിക പീഡനക്കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റില്‍.

KERALA NEWS
ഗാർഹിക പീഡനക്കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റില്‍. ഭാര്യയേയും, പ്രായപൂർത്തിയാകാത്ത മക്കളേയും ഉപദ്രവിച്ച കേസില്‍ മുളവൂർ പെരുമറ്റം കുറ്റിച്ചിറ ഷാനവാസ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യക്കും, മക്കള്‍ക്കും ചെലവിനു കൊടുക്കാൻ സാധിക്കാത്തതും, പ്രതിക്ക് മറ്റൊരു വിവാഹം കഴിക്കാൻ താത്പര്യമുള്ളതുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കം മർദനത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ താമരശ്ശേരിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് മുമ്ബും ഇതേ കാരണത്താല്‍ പ്രതി ആക്രമണം നടത്തിയിരുന്നതായി പരാതിക്കാരി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഗാർഹിക പീഡനം, മർദനം, കുട്ടികളെ ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റക...
സ്കൂളിൽ നിന്നും ചിക്കൻകറി കഴിച്ചു; 100 ലേറെ പേർക്ക് ഛർദ്ദി, വയറുവേദന

സ്കൂളിൽ നിന്നും ചിക്കൻകറി കഴിച്ചു; 100 ലേറെ പേർക്ക് ഛർദ്ദി, വയറുവേദന

KERALA NEWS
കണ്ണൂർ: കണ്ണൂർ ജില്ലയിലെ തടിക്കടവ് ഗവൺമെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികൾക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നൽകിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് വിവരം. ചിക്കൻ കറിയിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്.  ഇവരിൽ നൂറോളം പേർക്കാണ് രാത്രിയോടെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടവരെല്ലാം ഉടൻ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രികളിലും മറ്റുമായി ചികിത്സ തേടി. ചികിത്സയിലുള്ള പലരും ഇന്ന് രാവിലെയോടെ വീട്ടിലേക്ക് മടങ്ങിയി...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി

KERALA NEWS
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയില്‍ നല്‍കിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പട്ടാമ്പിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി

പട്ടാമ്പിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി

GULF NEWS, KERALA NEWS
പാലക്കാട് പട്ടാമ്ബിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി പൊലീസ്. പട്ടാമ്ബി സ്വദേശി റൌഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ആറു പേരെയാണ് പട്ടാമ്ബി പൊലീസ് ആലുവയില്‍ നിന്നും പിടികൂടിയത്. വിദേശത്ത് വെച്ചുണ്ടായ തർക്കത്തെ തുടർന്നായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് പൊലീസ് പറഞ്ഞു. തൃശൂർ സ്വദേശികളായ ദേവനാഥ്, അമാൻ, അജ്മല്‍, ഹിരണ്‍, നിതില്‍, അഖിലേഷ് എന്നിവ പിടിയിലായത്. പ്രതികളെല്ലാം റൌഫിനൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്നവരാണ്. ഈ സമയത്ത് റൌഫും പ്രതികളും തമ്മില്‍ തർക്കമുണ്ടായി. പിന്നാലെ പ്രതികളില്‍ ചിലർ നാട്ടിലേക്ക് മടങ്ങി. റൌഫ് നാട്ടില്‍ തിരിച്ചെത്തിയെന്ന് തിരിച്ചറിഞ്ഞാണ് ആറംഗ സംഘം ആയുധങ്ങളുമായി കാറിലെത്തി റൌഫിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഘമെത്തി റൌഫിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയത്. ശേഷം കാറിലേക്ക് വലിച്ചു കയറ്റി. ഇതിനിടയില്‍ റൌഫ് ബഹളം വെച്ചു. ബഹളവും പിടിവലി...
വിദഗ്ധ സംഘം ഇന്ന് എത്തും

വിദഗ്ധ സംഘം ഇന്ന് എത്തും

KERALA NEWS
വയനാട്ടിലെ ദുരന്തമുണ്ടായ പ്രദേശങ്ങൾ താമസ യോഗ്യമാണോ എന്ന് പരിശോധിക്കാൻ വിദഗ്ധ സംഘം ഇന്ന് എത്തും കൽപറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങൾ താമസ യോഗ്യമാണോ എന്ന് പരിശോധിക്കും. ദുരന്തബാധിതരുടെ താത്ക്കാലിക പുനരധിവാസം ഓ​ഗസ്റ്റിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രിമാരായ കെ രാജനും ഒ ആർ കേളുവും അറിയിച്ചിരുന്നു. പുനരധിവാസത്തിന് ഉപയോ​ഗിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഫർണിച്ചറുകളും മറ്റും ഉറപ്പാക്കും.ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാർശ സമർപ്പിക്കാൻ നിയോഗിച്ചിട്ടുള്ളത്. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട രേഖ...
അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

KERALA NEWS
തിരുവനന്തപുരത്ത് മൂന്ന് പ്രദേശങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്.അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്...
അസീസ് എന്ന പേർ ഒരുമിച്ച് ചേർത്ത് അസീസ് കൂട്ടായ്മ

അസീസ് എന്ന പേർ ഒരുമിച്ച് ചേർത്ത് അസീസ് കൂട്ടായ്മ

KERALA NEWS
അസീസ് കൂട്ടായ്മ കേരള സംസ്ഥാന സംഗമം സെപ്റ്റംബർ 29ന് കോഴിക്കോട് അസീസ് എന്ന പേർ ഉള്ളവരുടെ ഒരുമിച്ച് ചേർത്ത് അസീസ് കൂട്ടായ്മ രൂപീകരിച്ചു ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾ. അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ. സാമ്പത്തിക ബുദ്ധിമുട്ടുള്ള അസീസ് മാരെ സഹായിക്കുക. ഈ കൂട്ടായ്മ ഉപകാരപ്രദമായ പ്രവർത്തനം അതുകൊണ്ട് അസീസ് എന്ന പേരുള്ളവരെ ഒരുമിച്ച് ചേർത്ത്. അസീസ് കൂട്ടായ്മ കേരള. എന്ന പേരിൽ സംഘടനക്ക് രൂപം നൽകിയത്. ഭാരവാഹികൾമുഖ്യരക്ഷാധികാരി: കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി (കൊല്ലം)പ്രസിഡണ്ട്: സി പി എ അസീസ് മാസ്റ്റർ. കോഴിക്കോട് ,ജനറൽ സെക്രട്ടറി: അസീസ് പഞ്ചിളി കോട്ടക്കൽ ,ട്രഷറർ: അസീസ് കൊളക്കാടൻപെരിന്തൽമണ്ണ ,ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി: അസീസ് പട്ടിക്കാട് ,വൈസ് പ്രസിഡണ്ട്മാർ: അസീസ് കുവൈത്ത് തൃശ്ശൂർ, എൻ അസീസ് മാസ്റ്റർ മണ്ണാർക്കാട്. ജോയിൻ സെക്രട്ടറ...
കനത്ത മഴ, മുണ്ടക്കൈയിൽ ഇന്നത്തെ ജനകീയ തിരച്ചിൽ നിർത്തി; 3 ശരീര ഭാ​ഗങ്ങൾ കിട്ടി.

കനത്ത മഴ, മുണ്ടക്കൈയിൽ ഇന്നത്തെ ജനകീയ തിരച്ചിൽ നിർത്തി; 3 ശരീര ഭാ​ഗങ്ങൾ കിട്ടി.

KERALA NEWS
വയനാട് ദുരന്ത ബാധിത മേഖലയിൽ കനത്ത മഴ. ഇതേ തുടർന്ന് മുണ്ടക്കൈയിൽ നടത്തിയ രണ്ടാം ഘട്ട ജനകീയ തിരച്ചിൽ നിർത്തി. ഇന്ന് മൂന്ന് ശരീര ഭാ​ഗങ്ങൾ കിട്ടിയതായി അധികൃതർ വ്യക്തമാക്കി. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിലാണ് ശരീര ഭാ​ഗങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തു നിന്നാണ് ശരീരഭാ​ഗങ്ങൾ കിട്ടിയത്. ​ദുർഘടമായ സ്ഥലമായതിനാൽ എയർ ലിഫ്റ്റ് ചെയ്യാൻ സാധിച്ചില്ല. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തിരച്ചിൽ നടന്നത്. രാവിലെ എട്ട് മണിക്കാണ് സന്നദ്ധ പ്രവർത്തകരുടേയും വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടേയും നേതൃത്വത്തിലാണ് തിരച്ചില്‍. ക്യാംപുകളില്‍ നിന്ന് സന്നദ്ധരായവരെയും തിരച്ചിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ജനകീയ തിരച്ചില്‍ തുടരുന്നത്. നാളെ പുഴയുടെ താഴെ ഭാഗങ...
വയനാട് ദുരന്തം; ഡിഎൻഎ ഫലങ്ങൾ ലഭിച്ചു തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്തുമെന്ന് മന്ത്രി റിയാസ്

വയനാട് ദുരന്തം; ഡിഎൻഎ ഫലങ്ങൾ ലഭിച്ചു തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്തുമെന്ന് മന്ത്രി റിയാസ്

KERALA NEWS
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള ജനകീയ തിരച്ചിൽ നാളെയും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎൻഎ ഫലങ്ങൾ കിട്ടി തുടങ്ങിയെന്നും നാളെ മുതൽ പരസ്യപ്പെടുത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മൂന്ന് ശരീരഭാ​ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാകുയെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ അട്ടമലയിൽ നിന്ന് ഇന്ന് ഒരു എല്ലിൻ കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ മൃഗത്തിന്റേതോ എന്നും തിരിച്ചറിയണം. ഉരുൾപൊട്ടലിന് മുമ്പുള്ളതോ എന്നും വ്യക്തമാകണം. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി അറിയിച്ചു. നാളെയും മറ്റന്നാളും ചാലിയാറിൽ വിശദമായ തെരച്ചിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുണ്ടേരി ഫാം-പരപ്പൻ പാറയില്‍ 60 അംഗ സംഘവും പാണംകായം വനമേഖലയിലെ തെരച്ചിൽ 50 അംഗ സംഘവും പര...
കായലില്‍ വീണ് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.

കായലില്‍ വീണ് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.

KERALA NEWS
കൊച്ചി: എറണാകുളം നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ മലപ്പുറം മൈലാടിപ്പാലം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂർ ബീച്ച്‌ സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്ബ് വീട്ടില്‍ ഫിറോസ് ഖാന്റെ മകള്‍ ഫിദ (16) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ പരിശോധനയില്‍ ഊന്നി വലയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ ഭക്ഷണ മാലിന്യം കളയാൻ പോയ വിദ്യാർത്ഥിനി തിരികെയെത്താത്തതിനെ തുടർന്നാണ് കായലില്‍ വീണതായി സംശയമുടലെടുത്തത്. തുടർന്ന് കായലില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഫയർ ഫോഴ്സും സ്കൂബാ ടീമും പെണ്‍കുട്ടിക്ക് വേണ്ടി കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. വൈകുന്നേരത്തോടെ തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. മലപ്പുറം മൈലാടിപ്പാലം സ്വദ...

MTN NEWS CHANNEL