Friday, January 23News That Matters
Shadow

Author: admin

ചര്‍മത്തിന് എന്തെങ്കിലും വ്യത്യാസങ്ങള്‍ കാണാറുണ്ടോ? ഹൃദ്രോഗം ആയിരിക്കാം; കരുതിയിരിക്കുക

ചര്‍മത്തിന് എന്തെങ്കിലും വ്യത്യാസങ്ങള്‍ കാണാറുണ്ടോ? ഹൃദ്രോഗം ആയിരിക്കാം; കരുതിയിരിക്കുക

Health & Tips
Health & Tips ലോകത്ത് മരണത്തിനു കാരണം ആകുന്ന പ്രധാന രോഗങ്ങളില്‍ ഒന്നായി തുടരുന്ന ഹൃദ്രോഗം, പലപ്പോഴും നേരത്തേ ശ്രദ്ധയില്‍പ്പെടാതെ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. പലരിലും വര്‍ഷങ്ങളോളം ലക്ഷണങ്ങളൊന്നും പ്രകടമാകാതെ അടുത്ത് ഹൃദയാഘാതം പോലുള്ള അപകടങ്ങള്‍ സംഭവിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ വെളിപ്പെടുന്നത്. ഇതു പോലുള്ള അപകടം ഒഴിവാക്കാന്‍ ആരോഗ്യമുള്ളവര്‍ പോലും പതിവായി ആരോഗ്യപരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ സാഹചര്യമുള്ളവര്‍ വളരെ അധികം ജാഗ്രത പാലിക്കണം. ഹൃദ്രോഗങ്ങള്‍ മുന്നറിയിക്കാന്‍ ചര്‍മം നല്‍കുന്ന ചില ലക്ഷണങ്ങളുണ്ട്. ഇവ പെട്ടെന്ന് ശ്രദ്ധയില്‍പെട്ടാല്‍ ചികിത്സ ആവശ്യമായി വരും. കാല്‍പാദങ്ങളിലും കാലുകളിലും വീക്കംഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുമ്പോള്‍ ശരീരത്തില്‍ ദ്രാവകങ്ങള്‍ അടിഞ്ഞുകൂടി വീക്കം രൂപപ്പെടും. കാല്‍പാദങ്ങ...
യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടഷൻ നൽകിയ സഹോദരനടക്കം മൂന്ന് പേർ തിരൂരങ്ങാടി പോലീസ് പിടിയിൽ

യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടഷൻ നൽകിയ സഹോദരനടക്കം മൂന്ന് പേർ തിരൂരങ്ങാടി പോലീസ് പിടിയിൽ

TIRURANGADI
തിരൂരങ്ങാടി: സ്വത്ത്‌ തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടഷൻ നൽകിയ സഹോദരനടക്കം മൂന്ന് പേർ പിടിയിൽ. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പൻതൊടിക നൗഷാദ് (36), ക്വട്ടേഷൻ സംഘാംഗങ്ങളായ മുഹമ്മദ് അസ്‌ലം (20), സുമേഷ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ആറിന് മലപ്പുറം തിരൂരങ്ങാടിയിലാണ് കേസിനസ്പദമായ സംഭവം നടന്നത്. സഹോദരനായ മുഹമ്മദലിയെ (43) വധിക്കാനാണ് നൗഷാദ് ക്വട്ടേഷൻ നല്‍കിയത്. പുലർച്ചെ 4.50ന് പ്രഭാത നിസ്കാരത്തിനായി ബൈക്കില്‍ പോകവേ റോഡില്‍ വെച്ച്‌ മുഹമ്മദ് അസ്‌ലം, സുമേഷ് എന്നിവർ മുഹമ്മദലിയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുഹമ്മദലിയുടെ പിതാവിൻ്റെ രണ്ടാം ഭാര്യയിലുള്ള മകനാണ് നൗഷാദ്. ഇ...
യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത കേസ്; യുവതി ഉൾപ്പടെ 3 പേർ അറസ്റ്റിൽ

യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത കേസ്; യുവതി ഉൾപ്പടെ 3 പേർ അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: ഇരിങ്ങാലക്കുട തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യുവതി ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ (31), വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38)എന്നിവരാണ് അറസ്റ്റിലായത്. യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിലുന്നു. 2025 ജനുവരി 22നാണ് യുവാവ് ആത്മഹത്യചെയ്തത്. യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭർത്താവായ ജീവൻ, അഖിലയുടെ സഹോദരൻ അനൂപ് എന്നിവർ ജനുവരി 22 ന് രാത്രി 08.45 മണിയോടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടിൽ കയറി വന്ന് ബഹളം ഉണ്ടാക്കുകയും യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ഫോൺ ബലമായി പിടിച്ച് വാങ്ങി കൊണ്ട് പോവുകയും വിവാഹം...
പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം.

പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം.

LOCAL NEWS, WAYANAD
വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം. മീശ വടിക്കാത്തത് ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വൈത്തിരി പുതുശ്ശേരി വീട്ടിൽ ഷയാസിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ ഷയാസിന്റെ നടുവിന് ചവിട്ടേൽക്കുകയും പിൻ കഴുത്തിലും കൈകാലുകളിലും പരിക്കേൽക്കുകയും ചെയ്തു. മറ്റ് ഡിപ്പാർട്മെന്റുകളിലെ വിദ്യാർത്ഥികളാണ് കൂട്ടം ചേർന്ന് മർദ്ദിച്ചതെന്ന് ഷയാസ് പറഞ്ഞു. നാല് ദിവസം മുമ്പാണ് സയൻസ് വിഭാഗത്തിൽ ഷയാസ് പ്രവേശനം നേടിയത്. ആദ്യ ദിവസം താടിയും മീശയും വടിക്കാൻ ആവശ്യപ്പെട്ടു. ഭയം മൂലം താടി വടിച്ചാണ് ക്ലാസിൽ പോയത്. മീശ വടിക്കാത്തത് ചോദ്യം ചെയ്താണ് ഭീഷണിപ്പെടുത്തിയത്. ഷർട്ടിന്റെ ബട്ടൺ അഴിച്ചിടാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൂട്ടം ചേർന്ന് മർദ്ദിച്ചതെന്ന് ഷയാസ് പറഞ്ഞു. നിയമനടപടിയുമായി മു...
അമാന ആശുപത്രിയിലെ ജീവനക്കാരിയുടെ മരണത്തില്‍ മുൻ മാനേജർക്കെതിരേ  പരാതി

അമാന ആശുപത്രിയിലെ ജീവനക്കാരിയുടെ മരണത്തില്‍ മുൻ മാനേജർക്കെതിരേ പരാതി

CRIME NEWS
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം അമാന ആശുപത്രിയിലെ ജീവനക്കാരിയുടെ മരണത്തില്‍ മുൻ മാനേജർക്കെതിരേ പൊലീസില്‍ പരാതി. മാനേജറായിരുന്ന അബ്ദുറഹിമാന്‍റെ മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവുമാണ് കോതമംഗലം സ്വദേശിയായ ജീവനക്കാരി അമീനയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയായ അമാന ആശുപത്രിയിലെ ജീവനക്കാരി അമീന മരിച്ചത്. അമിതമായി മരുന്നുകള്‍ കഴിച്ച്‌ അവശനിലയിലായ അമീനയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. സംഭവത്തിന് അസ്വഭാവിക മരണത്തിന് കേസെടുത്ത് കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് 20 കാരിയായ ജീവനക്കാരി ആശുപത്രിയിലെ മാനേജര്‍ എൻ. അബ്ദുറഹ്മാനില്‍ നിന്ന് വലിയ തോതിലുള്ള മാനസിക പീഡനവും സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിരുന്നുവെന്ന് സപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചത്. മരിച്ച അമീനക്ക് മാത്രമല്ല മ...
കുറ്റാളൂർ – കാരാത്തോട് എം എൽ എ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി

കുറ്റാളൂർ – കാരാത്തോട് എം എൽ എ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി

VENGARA
ഊരകം: കുറ്റാളൂർ - കാരാത്തോട് എം എൽ എ റോഡിൽ ഊരകം നെല്ലിപ്പറമ്പ് വളവിൽ റോഡ് ഇടിഞ്ഞ ഭാഗം കെട്ടി പൊക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു. കഴിഞ്ഞ വർഷമുണ്ടായ ഇട മഴയെ തുടർന്നാണ് യുടേൺ വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് റോഡിൻ്റെ ഒരു ഭാഗം താഴ്ചയിലേക്ക് അടർന്ന് വീണത്. തുടർന്ന് ഒരു ഭാഗത്ത് ടാർ വീപ്പകൾ വച്ച് ഗതാഗതം നിയന്ത്രിച്ചു വിടുകയായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയെ തുടർന്ന് താഴ്ചയിൽ നിന്ന് കെട്ടി പൊക്കിയ റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ കൂടി അടർന്ന് വീഴുകയായിരുന്നു. എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് അടിയന്തിര പരിഹാരം എന്ന നിലയിൽപൊതുമരാമത്ത് വകുപ്പ് ചാക്കിൽ മണ്ണ് നിറച്ച് താൽക്കാലിക സംരക്ഷണ ഭിത്തി നിർമ്മിച്ചാണ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചത്. ടെണ്ടർ നടപടികൾ വേഗത്തിലാക്കി പൂർത്തീകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ഓവുചാൽ, സ...
മൂന്ന് കൊല്ലം മുൻപ് കാക്ക കൊത്തിപ്പറന്ന വള തിരിച്ചുകിട്ടി.

മൂന്ന് കൊല്ലം മുൻപ് കാക്ക കൊത്തിപ്പറന്ന വള തിരിച്ചുകിട്ടി.

MALAPPURAM
മൂന്ന് കൊല്ലം മുൻപ് കാക്ക കൊത്തിപ്പറന്ന വള തിരിച്ചുകിട്ടിയതാണ് ഇപ്പോൾ എല്ലാവരെയും അമ്പരിപ്പിക്കുന്നത്. മലപ്പുറം മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ആണ് രസകരമായ സംഭവം നടന്നത്. കൃത്യമായി പറഞ്ഞാൽ 2022 ഫെബ്രുവരി 24 തൃക്കലങ്ങോട് പെരുമ്പത്തില്‍ സുരേഷിന്‍റെ മരുമകളും മകൻ ശരത്തിന്‍റെ ഭാര്യയുമായ ഹരിത പതിവുപോലെ അലക്കുകയായിരുന്നു. കയ്യിലെ വള തൊട്ടടുത്ത് ഊരിവെച്ച്‌ വീട്ടിലെ കുളിമുറിയ്ക്കു സമീപമായിരുന്നു അലക്കൽ. എന്നാല്‍ എവിടെ നിന്നോ പറന്നു വന്ന ഒരു കാക്ക സ്വർണ വളയും കൊതിക്കൊണ്ട് പറന്നു. നിമിഷ നേരംകൊണ്ട് സംഭവിച്ചത് എന്താണെന്ന് മനസിലാക്കുമ്പോഴേക്കും കാക്ക സ്ഥലം കാലിയാക്കിയിരുന്നു. കാക്കയുടെ പിന്നാലെ ഹരിത ഓടിയെങ്കിലും കാക്ക പറന്നു. വീട്ടുകാർ സമീപത്തെ സ്ഥലത്തെല്ലാം ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും വള കണ്ടെത്താനായില്ല. ഒന്നര പവൻ തൂക്കം വരുന്ന വള എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യം മനസിലാക്കാൻ കുടു...
വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

KERALA NEWS
തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി. കേസെടുക്കാന്‍ തൊടുപുഴ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. കേരളത്തില്‍ വര്‍ഗീയത കൂടുന്നുവെന്നതടക്കമുള്ള പരാമർശങ്ങളായിരുന്നു പി സി ജോർജ് നടത്തിയത്. മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് മാറുന്നത് ഗുണകരമല്ലെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. ഇക്കാര്യം മുസ്‌ലിം സമൂഹം കൂടി പരിശോധിക്കണം. രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട. ഇതിന്റെ പേരില്‍ വേണമെങ്കില്‍ പിണറായിക്ക് ഒരു കേസ് കൂടി തന്റെ പേരില്‍ ...
ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നാല് പേരെ പിടികൂടി.

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നാല് പേരെ പിടികൂടി.

ERANANKULAM, LOCAL NEWS
കൊച്ചി: എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായാണ് സംഘം ലഹരിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.  സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇവർക്ക് എവിടെ നിന്നാണ് ലഹരിയെത്തിയതെന്നതടക്കം അന്വേഷിക്കും. ...
ലഹരി വ്യാപനം തടയുന്നതിന് ബഹുജന പങ്കാളിത്തത്തോടുകൂടി കർമ്മ സേന രൂപീകരിക്കണം

ലഹരി വ്യാപനം തടയുന്നതിന് ബഹുജന പങ്കാളിത്തത്തോടുകൂടി കർമ്മ സേന രൂപീകരിക്കണം

VENGARA
വേങ്ങര: ലഹരി വ്യാപനം തടയുന്നതിന് ബഹുജന പങ്കാളിത്തത്തോടുകൂടി കര്‍മ്മ സേന രൂപീകരിക്കണം. ബഹുജന പങ്കാളിത്തത്തോടുകൂടി കര്‍മ്മ സേന രൂപീകരിച്ച് ലഹരി വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്ന് കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മനരിക്കല്‍ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ ഊരകം ഉദ്ഘാടനം ചെയ്തു , സംസ്ഥാന സെക്രട്ടറി വിസി ചേക്കു മുഖ്യ പ്രഭാഷണം നടത്തി , സംസ്ഥാന മുഖ്യ രക്ഷാധികാരി അലവിക്കുട്ടി ബാഖവി ക്ലാസ് എടുത്തു. സംസ്ഥാന ജില്ലാ ഭാരവാഹികളായ ടി മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആര്‍ നഗര്‍, എന്‍ ടി മൈമൂന മെമ്പര്‍, മണ്ണില്‍ ബിന്ദു, ജമീല സി, ഉണ്ണി തൊട്ടിയില്‍, റൈഹാനത്ത് ബീവി, ബേബി എസ് പ്രസാദ്, ഷാഹിദാ ബീവി, റഷീദ കണ്ണമംഗലം, അസൂറ ബീവി, ജുബൈരിയ തുടങ്ങിയവര്‍ സംസാരിച്ചു. ലുഖ്മാനുല്‍ ഹക്കീം സ്വാഗതവും ഷക്കീല വേങ്ങര നന്ദിയും പറഞ്ഞു....
യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു.

യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു.

GULF NEWS
ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി നായ്യത്തൂർ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാർ: ഹാജറ, തസ്നീമ, ഉമ്മുകുൽസു....
ഇരിങ്ങല്ലൂർ ഈസ്റ്റ്‌ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ തൊഴിൽ പാടം തേടി ഫീൽഡ് ട്രിപ്പ് നടത്തി

ഇരിങ്ങല്ലൂർ ഈസ്റ്റ്‌ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ തൊഴിൽ പാടം തേടി ഫീൽഡ് ട്രിപ്പ് നടത്തി

VENGARA
വേങ്ങര : ഇരിങ്ങല്ലൂരിലെ കുറിഞ്ഞിക്കാട്ടിൽ ആയുർവേദ ഔഷധ നിർമ്മാണശാലയിലേക്ക് ഇരിങ്ങല്ലൂർ ഈസ്റ്റ്‌ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ അറിവു പര്യടനം പ്രകൃതിയോടും പരമ്പരാഗത വൈദ്യശാസ്ത്രത്തോടുമുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായകമായി. ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സസ്യങ്ങളെയും, വിവിധ ഘട്ടങ്ങളിലൂടെയുള്ള മരുന്നു നിർമാണത്തെയും കുറിച്ച് വിദഗ്ധർ കുട്ടികളോട് വിശദീകരിച്ചു. പ്രായോഗിക വിദ്യാഭ്യാസത്തിന്റെ മികച്ച ഉദാഹരണമായിരുന്നു ഈ സന്ദർശനം. ഫാക്ടറിയിലെ മെഷീനുകളുടെ പ്രവർത്തനം, തൊഴിലാളികളുടെ പങ്ക്, ഉൽപ്പന്നങ്ങളുടെ വളർച്ചയിലുളള ഘട്ടങ്ങൾ തുടങ്ങി നിരവധി അനുഭവങ്ങൾ കുട്ടികളുടെ കൗതുകത്തെ ഉണർത്തി. സന്ദർശനം കുട്ടികളിൽ നിരവധി ചോദ്യങ്ങൾ ഉണ്ടാക്കി. പാഠപുസ്തകത്തിനപ്പുറമുള്ള അറിവിന്റെ വാതിലുകൾ ഈ വിജ്ഞാനയാത്രയിലൂടെ വിദ്യാർത്ഥികൾക്ക് മുമ്പിൽ തുറക്കപ്പെട്ടു. പ്രധാനധ്യാപകൻ അലക്സ് തോമസ്, മൊയ്തി എ.കെ, സക്കീന എം.പി...
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി : ഉമര്‍ ഫൈസി മുക്കം

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി : ഉമര്‍ ഫൈസി മുക്കം

KERALA NEWS
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനാണെന്ന് സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം ചോദിച്ചു. മുസ്ലീം സമുദായത്തെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. 'ചര്‍ച്ച ചെയ്താല്‍ അതിന്റെതായ ഫലം ഉണ്ടാകും. മനുഷ്യന്മാര്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നത് ഗുണം ചെയ്യുമല്ലോ. എല്ലാ ഗവണ്മെന്റുകളും അങ്ങനെയല്ലേ ചെയ്യുക?. മുസ്ലീം സമുദായത്തൈ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യം സമുദായ സംഘടനകള്‍ നോക്കണ്ടെന്ന് മന്ത്രി പറഞ്ഞാല്‍ ജനങ...
എറമ്പത്തിൽ മുഹമ്മദ്‌ ഹാജി മരണപ്പെട്ടു.

എറമ്പത്തിൽ മുഹമ്മദ്‌ ഹാജി മരണപ്പെട്ടു.

MARANAM
ചേറൂർ കാപ്പിൽ മഹല്ല് കാരണവരും പള്ളി, മദ്രസ എന്നിവയുടെ ദൈനദിന കാര്യങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന എറമ്പത്തിൽ മുഹമ്മദ്‌ ഹാജി മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ചേറൂർ കാപ്പിൽ മഹല്ല് ഖബർസ്ഥാനിൽ വൈകുന്നേരം 5.30 നടക്കും
കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാന്‍ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്

കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാന്‍ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്

ERANANKULAM, LOCAL NEWS
കൊച്ചി: കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാനുള്ള ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച ഡബിള്‍ ഡക്കര്‍ സര്‍വീസുകളുടെ മാതൃകയിലാണ് കൊച്ചിയിലും ഡബിള്‍ ഡക്കര്‍ എത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കെഎസ്ആര്‍ടിസി ജെട്ടി സ്റ്റാന്‍ഡില്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കൊച്ചി ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നു വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈന്‍ ഡ്രൈവ്, കാളമുക്ക്, വല്ലാര്‍പാടം ചര്‍ച്ച്, ഹൈകോര്‍ട്ട് വഴി വൈകിട്ട് 7.40ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കില്‍ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കില്‍ 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഫിറ്റ്‌ന...
നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ. പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്....
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

KOZHIKODE, LOCAL NEWS
കോഴിക്കോട്: മാങ്കാവ് യുവാവിനെ തട്ടികൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചു. മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് അഞ്ച് അംഗ സംഘം തട്ടിക്കൊണ്ടു പോയത്. മലപ്പുറം തൃപനച്ചിയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്കാണ് കാറിലെത്തിയ അഞ്ചംഗ സംഘം ഷാലുവിനെ തട്ടിക്കൊണ്ടുപോയത്.തുടർന്ന് നാട്ടുകാർ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് മുഹമ്മദ് ഷാലുവിനെ കണ്ടെത്തിയത്. പൊലീസ് കണ്ടെത്തുമ്ബോള്‍ മർദനമേറ്റ് അവശ നിലയിലായിരുന്നു ഷാലു. മുഖംമൂടിയിരുന്നു. കൈയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു. സ്വർണ കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപൊകലിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവർ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ...
മഞ്ചേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിൻ്റെ ജനല്‍  വീണ് 2 നഴ്‌സിങ് വിദ്യാർഥിനികള്‍ക്ക് പരിക്ക്

മഞ്ചേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിൻ്റെ ജനല്‍ വീണ് 2 നഴ്‌സിങ് വിദ്യാർഥിനികള്‍ക്ക് പരിക്ക്

MALAPPURAM
മഞ്ചേരി ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളജ് കെട്ടിടത്തിൻ്റെ ജനല്‍ കാറ്റില്‍ അടർന്നു വീണ് 2 നഴ്‌സിങ് വിദ്യാർഥിനികള്‍ക്ക് പരിക്ക്. ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനികളായ ബി. ആദിത്യ, പി.ടി.നയന എന്നിവർക്കാണ് തലയ്ക്കു പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്ബ് ജനല്‍ ആണ് വൈകിട്ട് നിലം പൊത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതർ വ്യക്തമാക്കി....
12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

CRIME NEWS
മലപ്പുറം: വേങ്ങരയില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാധ്യാപകന് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജാബിർ അലി എന്നയാള്‍ക്കാണ് മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.2022 ഏപ്രില്‍ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ ബാത്ത്‌റൂമില്‍ വെച്ച്‌ രാവിലെയാണ് അധ്യാപകനായ ജാബിർ അലി കുട്ടിയെ ബലാത്സംഗം ചെയ്തത്. എട്ടരയോടെ കുട്ടി വീട്ടിലെത്തി സഹോദരിയോട് കരഞ്ഞുകൊണ്ട് വിവരം പറഞ്ഞതോടെയാണ് സംഭവം പൊലീസില്‍ പരാതിയായത്പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത മലപ്പുറം വനിതാ പൊലീസ് പ്രതിയെ വൈകാതെ അറസ്റ്റ് ചെയ്തു. കേസില്‍ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോഗിക്കും. കേസില്‍ 19 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രതി ജാബിർ അലിയെ തവനൂർ ജയിലിലേക്ക് മാറ്റി....
മൊബൈല്‍ കളവ് പോയോ? അതോ മിസായോ? ടെൻഷൻ വേണ്ട, തിരിച്ചു കിട്ടും

മൊബൈല്‍ കളവ് പോയോ? അതോ മിസായോ? ടെൻഷൻ വേണ്ട, തിരിച്ചു കിട്ടും

KERALA NEWS
മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുകയോ മോഷ്ടാക്കള്‍ കവർന്നതോ ആയ സംഭവങ്ങളില്‍ ഇനി ടെൻഷൻ വേണ്ട. കേരള പൊലീസ് ഈ ഫോണുകള്‍ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനല്‍കും. നഗരത്തിലെ ഫോർട്ട് സ്റ്റേഷൻ പരിധിയില്‍ ഇത്തരത്തില്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്ത 30 പേരുടെ ഫോണുകള്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി ഉടമകള്‍ക്ക് കൈമാറി.ഡെപ്യൂട്ടി കമ്മീഷണർമാരായ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ഫറാഷ് റ്റി എന്നിവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ വച്ചായിരുന്നു ഉടമസ്ഥർക്ക് കൈമാറിയത്. അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളാണ് ഫോർട്ട് പൊലീസ് കണ്ടെത്തിയത്.ഈസ്റ്റ്ഫോർട്ട്, പഴവങ്ങാടി ഭാഗങ്ങളില്‍ നിന്നും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഫോർട്ട് എസ്.എച്ച്‌.ഒ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒഫീസർമാരായ ശ്രീജിത്ത്, രതീഷ് എന്നിവർ ചേർന്നു CEIR പോർട്ടലില്‍ രജിസ്റ്റർ ചെയ്ത...

MTN NEWS CHANNEL