Sunday, September 13News That Matters
Shadow

Author: admin

പാണ്ടിക്കാട്  നിപ്പ നിയന്ത്രങ്ങൾക്കിടയിൽ 3 കടകളിൽ മോഷണം

പാണ്ടിക്കാട്  നിപ്പ നിയന്ത്രങ്ങൾക്കിടയിൽ 3 കടകളിൽ മോഷണം

LOCAL NEWS
പാണ്ടിക്കാട്:  നിപ്പ നിയന്ത്രങ്ങൾക്കിടയിൽ 3 കടകളിൽ മോഷണം. മോഷ്ടാവിന്റെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പാണ്ടിക്കാട് ടൗണിലെ ടിഎ വെജിറ്റബിൾ കടയിലും മേലങ്ങാടിയിലെ എൻഎസ്ആർ ഫ്രൂട്ട്സ് കടയിലും കിഴക്കേ പാണ്ടിക്കാട് ചിക്കൻ സ്‌റ്റാളിലുമാണ് മോഷണം നടന്നത്.ചിക്കൻ സ്‌റ്റാളിൽ നിന്നു 1500 രൂപയും ഫ്രൂട്സ് കടയിൽ നിന്നു ചിറല്ല 300 രൂപയും പച്ചക്കറി കടയിൽനിന്നു ചില്ലറ തുകയുമാണ് മോഷണം പോയത്. മോഷണം നടത്തിയ ശേഷം ഫ്രൂട്സ് കടയിൽ കണ്ട ഒരുസിസിടിവി ക്യാമറ മോഷ്ടാവ് കേടു വരുത്തി. മോഷ്ടാവിനെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പാണ്ടിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി പാണ്ടിക്കാട് പൊലീസിൽ പരാതി നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പാരിസിൽ ഇന്ത്യക്ക് ആദ്യ മെഡൽ, ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം

പാരിസിൽ ഇന്ത്യക്ക് ആദ്യ മെഡൽ, ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം

Sports
പാരിസ് ഒളിമ്പിക്സ്, ഇന്ത്യക്ക് ആദ്യ മെഡൽ. ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം. 2217 പോയിന്റ് നേടിയാണ് മനു ഭാക്കർ മൂന്നാം സ്ഥാനത്ത് എത്തിയത്. സ്വർണവും വെള്ളിയും ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു ഭാക്കർ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ വെങ്കലം നേടിയത്. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എ ആ൪ നഗ൪ പുത്തലത്ത് മൊയ്തീൻ കുട്ടി ഹാജി മരണപ്പെട്ടു.

എ ആ൪ നഗ൪ പുത്തലത്ത് മൊയ്തീൻ കുട്ടി ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര എ ആ൪ നഗ൪ പുത്തലത്ത് പരേതനായ മാട്ടറ അലവി ഹാജി എന്നവരുടെ മകൻ മൊയ്തീൻ കുട്ടി ഹാജി മരണപ്പെട്ടു.മയ്യിത്ത് നമസ്ക്കാരം ഉച്ചക്ക് 12 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com
ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച ‘ടോയ് ലറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം

ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച ‘ടോയ് ലറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം

TIRURANGADI
മലപ്പുറം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവിൽ ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച 'ടോയ് ലറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ,പഞ്ചായത്ത് പ്രസിഡൻറ് ഷംസു പുതുമ ,വൈസ് പ്രസിഡൻ്റ് ജസ്ന ടീച്ചർ പൂഴിത്തറ ,ലിബാസ് മൊയ്തീൻ ,മുസ്ഥഫ കളത്തിത്തൽ, എം.സി മാലിക്, സുബൈർ കോഴിശ്ശേരി ഡെയ്സമ്മ .സി എൽ , പി.പ്രസാദ്, സി.കെ റസാഖ്, ചെറിയാപ്പു ഹാജി എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു.

മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു.

KERALA NEWS
കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു. സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫെയ്‌സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്. പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫെയ്സ്ബുക് പേജ് ഐപി വിലാസത്തിലുള്ള ആൾക്കെതിരെ ബിഎൻഎസ് 336(4) വകുപ്പ് പ്രകാരമാണ് കേസ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറി...
വഞ്ചിയൂരിൽ വെടിവയ്പ്പ്; മുഖം മറച്ചെത്തിയ സ്ത്രീ മറ്റൊരു സ്ത്രീയെ വെടിവച്ചു

വഞ്ചിയൂരിൽ വെടിവയ്പ്പ്; മുഖം മറച്ചെത്തിയ സ്ത്രീ മറ്റൊരു സ്ത്രീയെ വെടിവച്ചു

CRIME NEWS
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഞെട്ടിച്ച് സ്ത്രീക്ക് നേരേ വെടിവെപ്പ് നടത്തി മറ്റൊരു യുവതി. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ സിനി എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് സിനിക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് വിവരം. മാസ്‌ക് ധരിച്ചെത്തിയ യുവതി വെടിയുതിര്‍ത്ത ശേഷം ഓടിരക്ഷപ്പെട്ടു. കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  കൊറിയർ നല്‍കാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി ഇത് കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് സിനിയോട് ആവശ്യപ്പെട്ടിരുന്നു. സിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് അക്രമി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വ...
മക്കാ പ്രവിശ്യയിലെ ചെങ്കടലിൽ ഭൂചലനം

മക്കാ പ്രവിശ്യയിലെ ചെങ്കടലിൽ ഭൂചലനം

GULF NEWS
മക്കയിൽ അൽ-ലൈത്തിന് സമീപം ചെങ്കടലിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി മക്ക: മക്ക പ്രവിശ്യയിലെ അൽലൈത്ത് ഗവർണറേറ്റിൽ നിന്ന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടലിൻ്റെ മധ്യഭാഗത്ത് ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12:09 ന് ഉണ്ടായ ഭൂചലനത്തിന്റെ ശക്തി റിക്ടർ സ്കെയിലിൽ 4.7 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സർവേ റിപ്പോർട്ട് തുടർന്നു. കടലിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഏകദേശം 10.4 കിലോമീറ്റർ ആഴത്തിലായിരുന്നു. ചെങ്കടൽ മേഖലയിലെ രണ്ടു പ്രദേശങ്ങളിൽ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേയും ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   ആദ്യത്തെ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.7 ഉണ്ടായിരുന്നു, ഇത് സുഡാനിലെ വടക്കു കിഴക്കുള്ള ടോക്കർ നഗരത്തിൽ നിന്ന് 197 കിലോമീറ്റർ അകലെയാണ് ഉണ്ടായത്. രണ്ടാമത്തെ ചലനം അതെ സ...
കര്‍ശന നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്‌.

കര്‍ശന നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്‌.

TIRURANGADI
വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്‌. തിരൂരങ്ങാടി : സ്‌കൂള്‍ വിടുന്ന സമയത്ത്‌ വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്‌. ജില്ല എന്‍ഫോഴ്‌സ്മെന്റ്‌ ആര്‍.ടി.ഒ. പി.എ. നസീറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ എന്‍ഫോഴ്‌സ്മെന്റ്‌ ഉദ്യോഗസ്‌ഥരും തിരൂരങ്ങാടി സബ്‌ ആര്‍.ടി.ഒ. ഉദ്യോഗസ്‌ഥരും സംയുക്‌തമായാണ്‌ പരിശോധന നടത്തിയത്‌. തിരൂരങ്ങാടി സ്‌കൂള്‍ പരിസരങ്ങളിലും ചെമ്മാട്‌ ബസ്‌ സ്‌റ്റാന്‍ഡിലുമായി ഇരുപതോളം ബസ്സുകള്‍ പരിശോധിച്ചു. നിയമലംഘനം കണ്ടെത്തിയ 10 ബസുകള്‍ക്കെതിരെ കേസെടുത്തു. ബസ്‌ ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും കുട്ടികളെ കയറ്റണമെന്ന്‌ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികളെ കയറ്റാതെ മുന്നോട്ടെടുത്ത നാട്ടുകാര്‍ തടഞ്ഞ ബസ്‌ ഡ്രൈവറോട്‌ എന്...
ചെട്ടിപ്പടിയില്‍ ട്രെയിന്‍ തട്ടി ചേളാരി സ്വദേശി മരിച്ചു

ചെട്ടിപ്പടിയില്‍ ട്രെയിന്‍ തട്ടി ചേളാരി സ്വദേശി മരിച്ചു

Accident
ചെട്ടിപ്പടിയില്‍ ട്രെയിന്‍ തട്ടി ചേളാരി സ്വദേശി മരിച്ചു. ചേളാരി പാണക്കാട് മാളിയേക്കല്‍ അബ്ദുല്‍ റസാഖ്(59) ആണ് ചെട്ടിപ്പടി റെയില്‍വെഗേറ്റിന് അല്പം അകലെ ട്രെയിന്‍ തട്ടി മരിച്ചത്. പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ് മോര്‍ട്ടം നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര ബസ്സ്റ്റാന്റിന്റ മുന്നിൽ പെട്ടികട നടത്തിയിരുന്ന AK സിദ്ദീഖ് മരണപ്പെട്ടു

വേങ്ങര ബസ്സ്റ്റാന്റിന്റ മുന്നിൽ പെട്ടികട നടത്തിയിരുന്ന AK സിദ്ദീഖ് മരണപ്പെട്ടു

MARANAM
വേങ്ങര പറപ്പൂർ ചേക്കാലിമാട് കനറാ ബാങ്കിന് സമീപം താമസിക്കുന്ന പരേതനായ അഞ്ചുകണ്ടൻ കാദർ എന്നവരുടെ മകൻ വേങ്ങര ബസ്സ്റ്റാന്റിന്റ മുന്നിൽ പെട്ടിക ടനടത്തിയിരുന്ന AK സിദ്ദീഖ് (60) മരണപ്പെട്ടു. ഭാര്യ: റൂഖിയ, മക്കൾ: ശക്കിറ നാസിറ. മുനീറ. കദീജ ഉവൈസ്. മരുമക്കൾ: നാസർ ഊരകം കുന്നത്ത്, ജൈസൽ ബാബു, പലത്തിങ്ങൽ, അമീർ ദുബായ്, ഫാസിൽ ചേളാരി. നിസ്കാരം..ഇന്ന് രാവിലെ 9 മണിക്ക് അരീക്കുളം ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ നീക്കം ചെയ്തു

അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ നീക്കം ചെയ്തു

MALAPPURAM
കുറുവ മുത്ത്യാർകുണ്ടിന് സമീപം ചെറുപുഴയിൽ അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടഞ്ഞുകൊണ്ടാണ് തടയണകള്‍ നിര്‍മിച്ചിരുന്നത്. കേരള ഇൻലാൻഡ് ആന്റ് അക്വാകൾച്ചർ നിയമത്തിനെ ലംഘിച്ചുകൊണ്ടുള്ളതായിരുന്നു മൽസ്യബന്ധനം. അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർമാരായ കെ.ശ്രീജേഷ്, ആര്‍. രാഹുൽ, ഫിഷറീസ് ഓഫിസർ സി. ബാബുരാജ് , കെ. രജിത് , ഗ്രൗണ്ട് റെസ്ക്യൂ അബ്ദുൾ റസാഖ് , അക്വാകർച്ചർ പ്രമോട്ടർ പ്രണവ് എസ്., ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തടയണകള്‍ പൊളിച്ചു കളഞ്ഞത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഡിജിറ്റൽവാൾ പ്രചരണ വാഹനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പുമന്ത്രി നിർവ്വഹിച്ചു.

ഡിജിറ്റൽവാൾ പ്രചരണ വാഹനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പുമന്ത്രി നിർവ്വഹിച്ചു.

MALAPPURAM
മലപ്പുറം: വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമിട്ട് റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പോലീസ് മോട്ടോർ വാഹന, എക്സൈസ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച് റോഡു സുരക്ഷ ബോധവൽക്കരണം, ലഹരിവ്യാപനം തടയൽ, ശുചിത്വ പരിപാലനം, ജലജന്യ രോഗപ്രതിരോധം തുടങ്ങിയവക്കായി നാലു് ഡിജിറ്റൽവാൾ പ്രചരണ വാഹനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പുമന്ത്രി കെ ബി ഗണേഷ് കുമാർ നിർവ്വഹിച്ചു. സെക്രട്ടറിയേറ്റ് അനക്സ് ഒന്ന് കോമ്പൗണ്ടിൽ വച്ച് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദുവിന്ന് പതാക കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. റോഡപകടങ്ങൾ കുറക്കാൻ വേണ്ടുന്ന നടപടികൾ സർക്കാർ കൈ കൊണ്ടു വരുന്നതായി മന്ത്രി അറിയിച്ചു. റാഫിൻ്റെ 'ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സ് ' എന്നത് കാലിക പ്രസക്തമായ മുദ്രാവാക്യമാണെന്നദ്ദേഹം അഭിപ്രായപ്പെട്ടു. ബോധവൽക്കരണ രംഗത്ത് വേണ്ടുന്ന എല്ലാ സഹായങ്ങളും സർക്കാറിൻ്റെ ഭാഗ...
സ്വന്തത്തോടൊപ്പം കുടുംബത്തെയും നരകശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തുക – ഡോ. നഹാസ് മാള

സ്വന്തത്തോടൊപ്പം കുടുംബത്തെയും നരകശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തുക – ഡോ. നഹാസ് മാള

VENGARA
ഭൂമിയിൽ കുടുംബത്തെയും ബന്ധുക്കളെയും ചേർത്ത് പിടിക്കാൻ വെമ്പൽ കൊള്ളുന്ന മനുഷ്യൻ, പരലോകത്തു സ്വന്തം മാതാപിതാക്കളിൽ നിന്നും ഓടി ഒളിക്കുന്ന മക്കളെയും സഹോദരങ്ങളെയും ഉണ്ടാക്കരുതെന്നും, സ്വന്തത്തെ നരക ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന അതേ തീവ്രതയോടെ ഇണയെയും മക്കളെയും കൂടി നരകത്തിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കണമെന്നും യുവ പണ്ഡിതനും വാഗ്മിയുമായ ഡോ. നഹാസ് മാള. വേങ്ങര ഓപ്പൺ ഫോറം സംഘടിപ്പിച്ച മാസാന്ത ഖുർആൻ ടോക്കിൽ "ഖൂ അൻഫുസക്കും വഅഹ്ലീക്കും നാറാ" എന്ന ഖുർആൻ വാക്യം ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കൂടിയായ അദ്ദേഹം. വിശുദ്ധ ഖുർആന്റെ നിയമ നിർദേശങ്ങൾ അനുസരിച്ചു ജീവിതം ശുദ്ധീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേങ്ങര വ്യാപാര ഭവനിൽ ചേർന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ പ്രസിഡന്റ്‌ ഇ. വി. അബ്ദുൽ സലാം മാസ്റ്റർ അധ്യക്ഷ്യം വഹിച്ചു. ...
ഇൻസ്റ്റഗ്രാമിലൂടെ വിദ്യാർത്ഥിനിയുടെ ഫോട്ടോകൾ പോസ്റ്റ്‌ ചെയ്തു പണം തട്ടിയ ഡിഗ്രി വിദ്യാർത്ഥി അറസ്റ്റിൽ.

ഇൻസ്റ്റഗ്രാമിലൂടെ വിദ്യാർത്ഥിനിയുടെ ഫോട്ടോകൾ പോസ്റ്റ്‌ ചെയ്തു പണം തട്ടിയ ഡിഗ്രി വിദ്യാർത്ഥി അറസ്റ്റിൽ.

CRIME NEWS
തിരൂർ : വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി  വിദ്യാർഥിനിയുടെ നിരവധി ഫോട്ടോകൾ അതുവഴി പോസ്റ്റ് ചെയ്ത് ആ അക്കൗണ്ടിലൂടെ സുഹൃത്തുക്കളെ കണ്ടെത്തി വിദ്യാർത്ഥിനിയാണെന്ന വിധത്തിൽ ചാറ്റ് ചെയ്തത്   സൗഹൃദം ഉണ്ടാക്കി വീഡിയോ കോൾ ചെയ്യാം എന്നും മറ്റു നിരവധി വാഗ്ദാനങ്ങളും നൽകി  പണം തട്ടിയ വിദ്യാർത്ഥിയെ തിരൂർ ഡിവൈഎസ്പി കെ എം ബിജുവിന്റെ നിർദ്ദേശാനുസരണം തിരൂർ ഇൻസ്പെക്ടർ ജിനേഷ് കെ ജെ തിരൂർ സബ് ഇൻസ്പെക്ടർ സുജിത്ത് ആർ പി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. താനൂർ നന്നമ്പ്ര സ്വദേശിയായ തോണ്ടിയാട്ടിൽ ഗോപിനാഥൻ മകൻ വിഷ്ണുജിത്ത് (18) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്. ഇയാൾ തിരൂരിൽ ഡിഗ്രി വിദ്യാർത്ഥിയാണ്. പരാതിക്കാരിയുടെ ഫോട്ടോ മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്ഥിരമായി പോസ്റ്റ് ചെയ്യുന്നത് കണ്ടു  സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് ഈ വിവരം പരാതിക്കാരി അറിഞ്ഞിട്ടുള്ളത്. തുടർന്നാണ് പരാതിക്കാരി തിരൂർ പോ...
കോൺഗ്രസിൽ തർക്കം മുറുകുന്നു

കോൺഗ്രസിൽ തർക്കം മുറുകുന്നു

KERALA NEWS
കോൺഗ്രസിൽ തർക്കം മുറുകുന്നു; KPCC ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിന്ന് വി.ഡി സതീശൻ ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ കനത്ത എതിർപ്പാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്ളത്. വിവിധ ജില്ലകളിൽ ഡി.സി.സി സംഘടിപ്പിക്കേണ്ട ക്യാമ്പ് വരും ദിവസങ്ങളിലാണ്. പ്രതിപക്ഷ നേതാവ് നിസ്സഹകരണം തുടർന്നാൽ ക്യാമ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാവും. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്‍റെ ചുമതല ഏറ്റെടുക്കില്ലെന്നാണ് വി.ഡി. സതീശൻ അറിയിച്ചിരിക്കുന്നത്‌. മിഷൻ ചുമതലയെ കുറിച്ച് ഇറക്കിയ സർക്കുലറിന്‍റെ പേരിലുണ്ടായ വിമർശനങ്ങളിൽ സതീശൻ എഐസിസിയെ പ്രതിഷേധം അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ അടിത്തട്ടിൽ സജീവമാക്കാന...
നഗ്ന വീഡിയോ ചിത്രീകരിച്ച് ഷെയർ ചെയ്തു; വ്‌ലോഗറെ നടുറോഡിൽ കെട്ടിയിട്ട് തല്ലി സ്ത്രീകൾ

നഗ്ന വീഡിയോ ചിത്രീകരിച്ച് ഷെയർ ചെയ്തു; വ്‌ലോഗറെ നടുറോഡിൽ കെട്ടിയിട്ട് തല്ലി സ്ത്രീകൾ

KERALA NEWS
പാലക്കാട്: സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്‌ലോഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തില്‍ യുവാവിനെതിരെയും അടിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു. അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയില്‍ തുണിക്കട നടത്തുകയാണ് മുഹമ്മദില ജിന്നയെന്ന് പൊലീസ് പറഞ്ഞു. രാവിലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ ജിന്നയുടെ തുണിക്കടയുടെ മുന്നില്‍ എത്തി. കടയില്‍ നിന്ന് ജിന്നയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുവന്നു. അതിനുശേഷം കെട്ടിയിട്ട് നടുറോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ മോചിപ്പിച്ചത്. യുവാവിനെ അടിക്കാ...
കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയില്‍ അലഞ്ഞ പിതാവിനെ തേടി എത്തിയത്: മകന്റെ മരണവാർത്ത

കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയില്‍ അലഞ്ഞ പിതാവിനെ തേടി എത്തിയത്: മകന്റെ മരണവാർത്ത

GULF NEWS
ഷാർജ: മാസങ്ങളായി യുഎഇയിലെവിടെയോ പോയി മറഞ്ഞ മകന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന പിതാവിനെ തേടി എത്തിയത് നെഞ്ചുലക്കുന്ന വിവരം. ജിത്തുവിനായി കാത്തിരുന്ന അച്ഛൻ സുരേഷിനും നാട്ടിലെ ബന്ധുക്കള്‍ക്കും ഞെട്ടലാവുകയാണ് മരണ വാർത്ത. മകന്റെ മൃതദേഹം കണ്ടെത്തിയെന്നും, ബന്ധുക്കളെ കണ്ടെത്താനാകാതെ വന്നതോടെ മൃതദേഹം സാംസ്‌കാരിച്ചെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.തൃശൂർ മാള സ്വദേശിയായ തൊറവാക്കുടി ജിത്തു സുരേഷ് (28) ആണ് മരിച്ചത്. ജിത്തുവിനെ നാലു മാസം മുൻപ് ആണ് കാണാതായത്. തുടർന്നു അച്ഛൻ സുരേഷ് ഈ മകന് വേണ്ടി യുഎഇ യിലെ ഓരോ പ്രദേശത്തും അലഞ്ഞു അന്വേഷിക്കുകയായിരുന്നു. 3 വർഷമായി ഷാർജ ഇത്തിസലാത്തില്‍ കരാർ ജീവനക്കാരൻ ആയിരുന്നു ജിത്തു. ജിത്തുവിന്റെ പിതാവ് അബുദാബിയില്‍ ഒരു സ്ഥാപനത്തില്‍ ട്രാൻസ്‌പോർട് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയാണ്. ഇതിനിടെയാണ് ബുതീനയില്‍ താമസിച്ചിരുന്ന ജിത്തുവിനെ മാർച്ച്‌ 10 മുതല്‍ കാണാനില്ലെന്ന...
വാഹനാപകടം: ആറാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

വാഹനാപകടം: ആറാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

Accident
കല്പകഞ്ചേരി: കല്ലിങ്ങൽ പറമ്പ് M S M ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി യായിരുന്ന സഹൽ ( 10 ) കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ മരണപ്പെട്ടു. മഞ്ചേരി പയ്യനാട് കാരേപറമ്പ് കടൂപാലി വീട്ടിൽ അബ്ദുസലാമിൻ്റെയും ആസ്വയുടേയും മകനായ സഹൽ വളവന്നൂർ മാട്ടുപുറം ജുമാമസ്ജിദിലെ മതപഠന വിദ്യാർത്ഥി കൂടിയായിരുന്നു.തിങ്കളാഴ്ച രാത്രി കാവുംപടിയിൽ വെച്ചുണ്ടായവാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട്മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ : മുഹമ്മദ് സഹീദ്,സിറാജുദ്ദീൻ, സഹറുദ്ദീൻ,ഫാത്തിമ ഹനിയ, സുഹൈൽ, ഹയാ ഫാത്തിമസഹലിൻ്റെ ആകസ്മിക നിര്യാണത്തിൽ ദുഃഖസൂചകമായി സ്കൂളിന് ശനിയാഴ്ച അവധിയായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്

NATIONAL NEWS
ഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്. മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61ല്‍നിന്ന് 17 ആയി കുറഞ്ഞു. ഒന്നാം റാങ്ക് നേടിയവരുടെ പട്ടികയിൽ കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിലാണ് ഇടം പിടിച്ചിരിക്കുന്നത്. നേരത്തെ കേരളത്തിൽ നിന്ന് ശ്രീ നന്ദുള്‍പ്പെടെ നാലുപേര്‍ക്ക് ഒന്നാം റാങ്കുണ്ടായിരുന്നു. ആദ്യ 100 റാങ്കിൽ കേരളത്തിൽ നിന്ന് 4 പേർ ഉണ്ട്. കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 136974 പേരിൽ 86713 പേർ യോഗ്യത നേടി. സുപ്രിം കോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും ലോറിയിടിച്ച്‌ മരിച്ചു.

ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും ലോറിയിടിച്ച്‌ മരിച്ചു.

Accident
പെരുമ്ബാവൂർ: ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും ലോറിയിടിച്ച്‌ മരിച്ചത് മുഹമ്മദ് ഇജാസിന്റെ സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ടൂർണമെന്റ് കാണാൻ പാലക്കാട്ടേക്ക് പോകുംവഴിയെന്ന് റിപ്പോർട്ട്.എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയില്‍ റഹ്‌മത്തുല്ലയുടെ മകൻ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കല്‍ ഫിയോണ ജോസ് (18) എന്നിവരാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലിന് എം.സി. റോഡില്‍ പുല്ലുവഴിക്കു സമീപം കുറ്റിക്കാട്ട് ക്ഷേത്രം ഭണ്ഡാരത്തിനും കർത്താവുംപടി ജങ്ഷനുമിടയ്ക്കായിരുന്നു അപകടം. പെരുമ്ബാവൂർ ഭാഗത്തേക്കു പോയ ബൈക്ക് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇജാസ് തല്‍ക്ഷണം മരിച്ചു. ഫിയോണയെ പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പ...

MTN NEWS CHANNEL