ഇൻസ്റ്റാഗ്രാമിലെ റൊമാന്റിക്ക് ഹീറോയാണ് മലപ്പുറം തിരൂർ സ്വദേശിയായ മുഹമ്മദ് നിഷാല്‍. എന്നാല്‍ കാര്യങ്ങള്‍ റൊമാന്റിക്കില്‍ മാത്രം നില്‍ക്കില്ല. ഭീഷണിയും അത് വഴിയുള്ള ബലാല്‍സംഘം വരെ നീളുന്ന നിഷാലിന്റെ ക്രൂരതകള്‍. റൊമാന്റിക്ക് വീഡിയോകള്‍ ചെയ്യുന്ന നിഷാല്‍ പതിയെ ചാറ്റ് ബോക്സില്‍ ഇരകളെ തേടിയിറങ്ങും. പ്രവാസികളുടെ ഭാര്യന്മാർ, വിവാഹം മോചനം കഴിഞ്ഞവർ എന്നിവരാണ് നിഷാലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ചാറ്റ് ബോസ്കില്‍ തുടങ്ങുന്ന സൗഹൃദത്തിന് നിഷാല്‍ മോഹനവാക്കുകള്‍ നല്‍കി ആഴം വർധിപ്പിക്കും. ശേഷം പതിയെ വീഡിയോ കോളില്‍ വരാൻ ആവശ്യപ്പെടും. ഇതിന് തയാറായില്ല എങ്കില്‍, ഭീഷണിയും സെന്റിമെൻസുകളുമാണ് നിഷാലിന്റെ അടുത്ത അടവ്. ഈ അടവില്‍ വീഴുന്നവരെ നഗ്‌നരായി വീഡിയോ കോള്‍ ചെയ്യാൻ നിഷാല്‍ ആവശ്യപ്പെടും. ശേഷം ഈ നഗ്ന വീഡിയോ കോളുകള്‍ റെക്കോർഡ് ചെയ്ത് തന്റെ ലാപ്ടോപില്‍ സൂക്ഷിക്കും.
വീഡിയോ കോളില്‍ കണ്ട സ്ത്രീകളെ നേരിട്ട് കാണുക എന്നതാണ് നിഷാലിന്റെ അടുത്ത പദ്ധതി. ഇതിനായി ലാപ്ടോപ്പില്‍ സൂക്ഷിച്ച സ്‌ക്രീൻ റെക്കോർഡുകള്‍ ഉപയോഗിച്ച് ഭീഷണി ഉയർത്തും. ഭീഷണിക്ക് വഴങ്ങിയെത്തുന്ന സ്ത്രീകളെ ബലാല്‍സംഘത്തിന് ഇരയാക്കും. ഇതിന്റെ വിഡിയോയും റെക്കോർഡ് ചെയ്യുന്ന നിഷാല്‍ ബലാല്‍സംഘം ആവർത്തിക്കും. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്ബില്‍ വീട്ടില്‍ മുഹമ്മദ് നിഷാലിലിനെതിരെ ഇത് വരെ നിലവിലുള്ളത് 4 ബലാല്‍സംഘക്കേസുകളാണ്. ഇതില്‍ ഒരു പോക്സോ കേസും ഉള്‍പ്പെടുന്നു. പാലക്കാട് മണ്ണാർക്കാട് പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കതിരെ പോക്സോ കേസും, നിലമ്ബൂർ, താമരശ്ശേരി, കളമശ്ശേരി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനരീതിയില്‍ ബലാല്‍സംഘക്കേസുകളും നിലവിലുണ്ട്. നിലവില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച് നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ കളമശ്ശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. നിലവില്‍ നാല് കേസുകള്‍ മാത്രമാണ് നിഷാലിനെതിരെ ഉള്ളതെങ്കിലും ഇയാളുടെ വലയില്‍ പെട്ട സ്ത്രീകളുടെ എണ്ണം വർധിക്കും. പലരും ഭയം മൂലം പരാതി നല്‍കാൻ തയ്യാറല്ല.പരാതി നല്‍കുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്താനും അവരുടെ ഐഡന്റിന്റി വ്യക്തമാക്കാനും നിഷാലിന്റെ മാതാപിതാക്കള്‍ രംഗത്തുണ്ട് എന്നതാണ് അതിശയകരമായ കാര്യം. ബലാത്സംഗ കേസുകളില്‍ പ്രതിയായിട്ടും നിഷാലിന് മാതാവിന്റെ പൂർണ പിന്തുണയുണ്ട്. കൂടാതെ പിതാവും മാതാവും പരാതി നല്‍കിയ യുവതികളെ ഭീഷണിപ്പെടുത്തുന്നതായും ഇരകളില്‍ ഒരാളുടെ പരാതിയുണ്ട്. സോഷ്യല്‍ മീഡിയയ്ക്ക് പുറമെ, മാട്രിമോണി സൈറ്റുകളില്‍ വഴിയുമാണ് നിഷാല്‍ ചതിക്കുഴികള്‍ ഒരുക്കുന്നത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com