Thursday, September 18News That Matters
Shadow

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നന്മമരം മലപ്പുറം സ്വദേശിക്കെതിരെ പരാതി

ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാനുള്ള തുക വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്കെതിരെ പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പിന്നാലെ പ്രതി നടത്തിയ അശ്ലീല സംഭാഷണവും പുറത്തുവന്നു. പെണ്‍കുട്ടിയുടെ പിതാവ് ശസ്ത്രക്രിയയ്ക്കുശേഷം ബില്ലടയ്ക്കാന്‍ പണമില്ലാതെ ആശുപത്രിയില്‍ തുടരുകയാണ്. ഇതിനിടെയാണ് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ രോഗിയുടെ മകളെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നത്. പെണ്‍കുട്ടിയോട് ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ സഹായിക്കാമെന്നും വീടുവയ്ക്കാന്‍ ഒപ്പം നില്‍ക്കാമെന്നും പറഞ്ഞാണ് വാഖിയത് കോയ തന്റെ ഉദ്ദേശം വ്യക്തമാക്കിയത് . താന്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും മോള് നന്നായി പഠിക്കണമെന്നും പറഞ്ഞാണ് കോയ പെണ്‍കുട്ടിയെ സമീപിച്ചത്. വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് അനിവാര്യമാണെന്നും ഉപ്പായ്ക്ക് ഇനി മോളെ പഠിപ്പിക്കാനുള്ള ആരോഗ്യമൊന്നും ഉണ്ടാവില്ലെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറയുന്നു.

മരുന്നുവാങ്ങാന്‍ പോകാനായി കാറില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ കൂടെക്കൂട്ടി. കാറില്‍ യാത്ര ചെയ്യവേ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെക്കുറിച്ചാണ് ഇയാള്‍ സംസാരം ആരംഭിച്ചത്. മരുന്നുവാങ്ങി തിരിച്ചുവരുന്നതിനിടെയാണ് ചാരിറ്റിക്കാരന്‍ തന്റെ ശരിയായ മുഖം തുറന്നുകാട്ടിയത്. ആദ്യമൊന്നും കാര്യം പിടികിട്ടിയില്ലെങ്കിലും അല്‍പനേരം കഴിഞ്ഞപ്പോള്‍ കോയയുടെ ലക്ഷ്യം ബോധ്യപ്പെട്ടെന്നും പെണ്‍കുട്ടി പറയുന്നു. മരുന്ന് കൊടുത്ത ശേഷം തന്റെ കൂടെ വരണമെന്നും വയനാട്ടിലേക്ക് പോകാമെന്നും അവിടെ മുറിയെടുത്ത് താമസിക്കാമെന്നും കോയ പെണ്‍കുട്ടിയോട് പറഞ്ഞു.അവിടെ ആദ്യരാത്രി ആഘോഷിക്കാമെന്നും ശരീരം ഒന്നായാല്‍ മാത്രമേ തനിക്കെന്തും മോള്‍ക്ക് വേണ്ടി ചെയ്തുതരാന്‍ പറ്റുള്ളൂവെന്നും മോള്‍ക്കും എന്തും തുറന്നുപറയാന്‍ അപ്പഴേ സാധിക്കുള്ളൂവെന്നും ഇയാള്‍ പറഞ്ഞു. വാഖിയത് കോയ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി പെണ്‍കുട്ടി മാധ്യമങ്ങള്‍ക്കു മുന്നിലും വെളിപ്പെടുത്തി.പെണ്‍കുട്ടിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ കോയക്കെതിരായ അന്വേഷണത്തിലാണ് പൊലീസ്. എങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നും ഒരു മെല്ലെപ്പോക്ക് ആണെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം പ്രതി എവിടെയാണെന്ന് അറിയില്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ നാടുവിട്ടുപോയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL